പോസ്റ്റുകള്‍

ഫെബ്രുവരി, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്റ്റിങ്ങ് ജേണലിസം - എന്താണ് പരിധി ?

ഇമേജ്
മാധ്യമപ്രവര്‍ത്തനരംഗത്ത് സ്റ്റിങ്ങ് ഓപറേഷന്‍ ഇന്ന് എവിടെയാണ് എത്തിനില്‍ക്കുന്നത് ?  തെല്ല് ആശങ്കയോടെയാണ് ഈ ചോദ്യം മാധ്യമപ്രവര്‍ത്തനം നിരീക്ഷിക്കുന്ന ആരും ചോദിക്കുക. ശക്തി പ്രാപിച്ചുവരുന്ന ഈ പ്രവണതയെ സാധാരണ പൗരന്മാര്‍ ആവേശപൂര്‍വം സ്വാഗതം ചെയ്യുന്നു എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നേ ഉള്ളൂ. നിയമമോ വ്യവസ്ഥയോ നിയന്ത്രണമോ ചട്ടവട്ടങ്ങളോ ശരിതെറ്റുകളെക്കുറിച്ചുള്ള ചിന്തയോ ഇല്ലാതെ ആര്‍ക്കും ആര്‍ക്കെതിരെയും നടത്താവുന്ന ഒളിയാക്രമണസംവിധാനമായി മാറുകയാണ്  സ്റ്റിങ്ങ്  ജേണലിസം എന്ന ആശങ്കയാണ് ശക്തി പ്രാപിക്കുന്നത്. ആരുടെ കൈവശവും ഇന്ന് ഒളിക്യാമറ ഉണ്ടാവാം. സാങ്കേതികവിദ്യയുടെ വ്യാപനം അതിനെ ആര്‍ക്കും കിട്ടുന്ന ഒന്നായി മാറ്റിയിരിക്കുന്നു. പോക്കറ്റിലെ ഒരു പേനത്തുമ്പതത്ത് ഘടിപ്പിച്ച,് ആരോടുസംസാരിക്കുമ്പോഴും വീഡിയോയും ശബ്ദവും റെക്കോഡ് ചെയ്യാം. ആര്‍ക്കെതിരെ എപ്പോള്‍ വേണമെങ്കിലും ഇതുപ്രയോഗിക്കാം. ദിവസവും ടി.വി.ചാനലുകളില്‍ കാണുന്ന വാര്‍ത്തകളില്‍ നല്ലൊരു പങ്ക് ഒളിക്യാമറകളുടെ സംഭാവനയായി മാറിത്തുടങ്ങിയിട്ടുണ്ട്. ഈ കുറിപ്പ് എഴുതുന്നതിനിടെ, ഒരു ക്ഷേത്രത്തിലെ ജീവനക്കാര്‍ ഭണ്ഡാരത്തിലെ നോട്ട് എണ്ണിത്തിട്ടപ്പെടുത്തുന്ന

ചാനല്‍ വിഭ്രമങ്ങള്‍

ഇമേജ്
കൈയിലൊരു കോലുമായി ഒരാള്‍ മുന്നിലും ചുമലില്‍ ക്യാമറയുമായി ഒരാള്‍ തൊട്ടുപിന്നിലുമായുള്ള ചാനല്‍ ഇരട്ടകളെ ചെല്ലുന്നേടത്തെല്ലാം കാണണം എന്നാഗ്രഹിക്കുന്നവരാണ് രാഷ്ട്രീയനേതാക്കള്‍. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് കേരളത്തില്‍ വിമാനമിറങ്ങുമ്പോള്‍ ആദ്യം നോക്കുക ഈ കൂട്ടര്‍ വന്നിട്ടുണ്ടോ എന്നാണ്. കണ്ടില്ലെങ്കില്‍ അന്ന് രാത്രി ഉറക്കം വരാന്‍ ഗുളിക വല്ലതും കഴിക്കേണ്ടിവരും. ഇതാണ് പൊതുവായ അവസ്ഥ. അതുപക്ഷേ, പുറത്തുപറയാറില്ല. ഈ ചാനലുകാരെക്കൊണ്ടുതോറ്റു. നില്‍ക്കാനും ഇരിക്കാനും സമ്മതിക്കുന്നില്ലെന്നേ... എന്നും മറ്റും നാലാള്‍ കേള്‍ക്കേ പറയും. അതാണ് ഒരു ഗമ. ചാനലുകാര്‍ പിറകെ നടക്കുന്നത് താന്‍ വലിയ പുള്ളിയായതുകൊണ്ടല്ലേ എന്നാണ് ഭാവം. എല്ലാവരുമില്ല, ചിലര്‍ . മുമ്പെല്ലാം വല്ലതും പത്രത്തില്‍ വരണമെങ്കിലും മന്ത്രിമാരായാലും പത്രക്കാരെ അങ്ങോട്ടുവിളിക്കാറാണ് പതിവ്. കാലം മാറിയല്ലോ. ഒരു ബൈറ്റുതരൂ ചേട്ടാ ഒരു ബൈറ്റ് എന്ന് കേണ് പഞ്ചായത്ത് പ്രസിഡന്റുമാരുടെ പിറകെയും ചെല്ലേണ്ട സ്ഥിതി ഉണ്ടാക്കിയത് മാധ്യമങ്ങള്‍ തന്നെ. അമേരിക്കന്‍ പ്രസിഡന്റ് ഇടയ്‌ക്കെല്ലാം പുറത്തിറങ്ങി ഇന്ത്യന്‍ ഹോട്ടലില്‍വരെ ചെന്ന് ഭക്ഷണം കഴിക്കാറുണ്ട്. ഇന്ത്

നെത്തോലിയല്ല, സ്രാവാണ് സാര്‍

ഇമേജ്
 ഗൗരവമേറിയ ഒരു താത്ത്വികപ്രശ്‌നം നമ്മുടെ പ്രധാന ദേശീയപാര്‍ട്ടികളില്‍ കലശലായ ഭിന്നിപ്പ് സൃഷ്ടിച്ചിരിക്കുന്നു. ചിലവ പിളര്‍ന്നാലും അദ്ഭുതപ്പെടേണ്ട. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡിപ്പിച്ചോ എന്നതാണ് താത്ത്വിക പ്രശ്‌നം. ഇതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് ഒരു കാര്യമാണ് പി.ജെ.കുര്യന്‍ വലിയ പുള്ളിയാണ്. നെത്തോലി ചെറിയ മീനല്ല എന്ന് പറഞ്ഞതുപോലെ. വലിയ സ്രാവ് ആയതുകൊണ്ടുമാത്രമാണ് അദ്ദേഹം ഇപ്പോഴും രാജ്യസഭയുടെ ഉപാധ്യക്ഷപദവിയിലിരിക്കുന്നത്. അദ്ദേഹത്തെപ്പോലുള്ള പത്തുനാല്പത് പുള്ളികള്‍ , അവര്‍ ചെറിയ നെത്തോലികളായതുകൊണ്ട് മിക്കവാറും ജീവപര്യന്തംവരെ ജയിലില്‍ കിടക്കേണ്ടിവരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതിനര്‍ഥം അദ്ദേഹം സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് ഉറപ്പാണ് എന്നല്ല. അത് കുര്യനും കുര്യന്റെകൂടെ നടന്നവര്‍ക്കും പടച്ചതമ്പുരാനുമേ അറിയൂ. പെണ്‍കുട്ടിക്ക് അറിയില്ലേ എന്ന് ന്യായമായും ചോദിക്കാം. ബുദ്ധിമുട്ടാണ്. രാത്രി അടച്ച മുറിയില്‍ വന്നുംപോയും ഇരുന്ന നാല്പതുപേരെയും ഇപ്പോഴും ഓര്‍ക്കാന്‍ കഴിയുന്നുവെങ്കില്‍ അതൊരു അദ്ഭുതം തന്നെയാണ്. തെറ്റുപറ്റാം. ഇത്തരം സം

കോണ്‍ഗ്രസ് സബ്‌സിഡി

ഇമേജ്
കോണ്‍ഗ്രസ്സിന്റെ കേന്ദ്രനേതൃത്വം കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ കേരളത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്ക് പത്തുലക്ഷം രൂപ വീതം കൊടുത്ത കൊടിയ അപരാധം യു.ഡി.എഫുമായി പുലബന്ധമില്ലാത്ത ഒരു ചാനല്‍ സവിസ്തരം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായല്ലോ. പിറ്റേന്ന് അത് സിന്‍ഡിക്കേറ്റ്  സിന്‍ഡിക്കേറ്റിതര പത്രങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോഴതാണ് രീതി. പത്ര എക്‌സ്‌ക്ലൂസീവ് ചാനലുകള്‍ക്കും ഏറ്റെടുക്കാം. സിംഹം കടിച്ചെടുത്തതിന്റെ അവശിഷ്ടങ്ങള്‍ ചെറുകിട ഹിംസ്രമൃഗങ്ങള്‍ പിന്നീട് ഭുജിക്കും. യു.ഡി.എഫ്. പണമിടപാടില്‍ എന്താണ് സംഭവിച്ചത് എന്ന് പത്രങ്ങള്‍ വരികള്‍ക്കിടയിലും വരികള്‍ക്കപ്പുറവും വായിച്ചവര്‍ക്ക് ഏതാണ്ട് പിടികിട്ടിക്കാണണം. പത്ത് ലക്ഷം രൂപ ആളോഹരിവീതം ലീഗ്, കേരളാ കോണ്‍ഗ്രസ് ആദിയായ കുടികിടപ്പുപാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് ജന്മി നല്‍കി. പക്ഷേ, കുടിയാന്മാര്‍ അത് അധികാരിക്ക് കൊടുത്ത കണക്കില്‍ ഉള്‍പ്പെടുത്തിയില്ല. ഇതാണ് സംഭവം. തിരഞ്ഞെടുപ്പിന് ചെലവാക്കിയതിന്റെ കണക്ക് കാണിക്കാതിരിക്കുന്നത് കുറ്റം തന്നെ. കള്ളക്കണക്ക് കൊടുക്കുന്ന യോഗ്യന്മാരെ അയോഗ്യരാക്കാന്‍ ഇലക്ഷന്‍ കമ്മീഷന് അധികാരമുണ്ട്. ഇവിടെ പക്ഷേ, അങ്ങനെ സംഭവിച്

എല്ലാവര്‍ക്കും സ്ഥാനം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി എന്നാണ് കോണ്‍ഗ്രസ്സിനെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരിക്കുന്നത്. സംശയമുള്ളവര്‍ പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ പോയി നോക്കുക. പാര്‍ട്ടിയുടെ പേരിനോട് ചേര്‍ത്ത് ഈ അവകാശവാദമെഴുതി വെച്ചിട്ടുണ്ട്. തര്‍ക്കവിഷയമാണ് രണ്ടും. കോണ്‍ഗ്രസ് ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണോ എന്നത് ഒരു തര്‍ക്കവിഷയം, കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണോ എന്നത് രണ്ടാമത്തെ തര്‍ക്കവിഷയം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാവും ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. സംശയം ഉണ്ടാവുക ചൈനീസ് പാര്‍ട്ടി ജനാധിപത്യ പാര്‍ട്ടിയാണോ എന്ന കാര്യത്തിലാവും. ഈ സംശയം കോണ്‍ഗ്രസ്സിന്റെ കാര്യത്തിലും ഉണ്ട്. പാര്‍ട്ടിക്കുള്ളില്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ തിരഞ്ഞെടുക്കലാണ് ജനാധിപത്യത്തിന്റെ തെളിവ് എങ്കില്‍ രണ്ട് അവകാശവും തെറ്റാണ്. കോണ്‍ഗ്രസ് ഏറ്റവും വലിയ പാര്‍ട്ടിയല്ല, കോണ്‍ഗ്രസ് ജനാധിപത്യപാര്‍ട്ടിയുമല്ല. ഇപ്പോള്‍ പലരും കോണ്‍ഗ്രസ്സിനെ കോണ്‍ഗ്രസ് ജെ എന്നാണ് വിളിക്കുന്നത്. കേരള കോണ്‍ഗ്രസ് ജെ എന്ന് കേട്ടിട്ടുണ്ട്, കോണ്‍ഗ്രസ് ജെ ഉണ്ടോ എന്ന് ചോദിക്കേണ്ട, ഉണ്ട്.

ദേ കൊന്നു... ദാ പോയി...

ഇമേജ്
കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ വിമാനംകയറി സ്ഥലംവിട്ടുകഴിഞ്ഞു. തീര്‍ച്ചയായും ക്രിസ്മസ് ആഘോഷിക്കുക എന്നത് ഒഴിവാക്കാന്‍ പറ്റാത്ത സംഗതിയാണ്. കേസാണ്, കൊലക്കേസാണ് എന്നൊക്കെപ്പറഞ്ഞ് ആഘോഷം കുളമാക്കുന്നത് മര്യാദയല്ല. നമ്മുടെ ജയിലുകളിലാണെങ്കില്‍ ഇറ്റാലിയന്‍ സ്‌റ്റൈലില്‍ ക്രിസ്മസ് ആഘോഷിക്കാനുള്ള സൗകര്യമൊട്ടില്ലതാനും. അവനവന്റെ കുടുംബത്തോടൊപ്പമല്ലാതെ പാവപ്പെട്ട നാവികര്‍ ക്രിസ്മസ് കഴിച്ചുകൂട്ടുന്നത് ദൈവം പൊറുക്കില്ല. അപ്പോള്‍ അരസികര്‍ ചോദിച്ചേക്കും കേരളത്തിലെ ജയിലുകളിലുള്ള നൂറുകണക്കിന് മറ്റ് ക്രിസ്ത്യാനികള്‍ ക്രിസ്മസ് ആഘോഷിക്കുന്നത് കുടുംബത്തോടൊപ്പമാണോ എന്ന്. ഹിന്ദുതടവുകാര്‍ ഓണമോ മുസ്‌ലിം തടവുകാര്‍ പെരുന്നാളോ ആഘോഷിക്കുന്നത് അവരെ ജാമ്യത്തില്‍വിട്ട് രാത്രിക്കുരാത്രി വീട്ടിലെത്തിച്ചുകൊണ്ടാണോ എന്നും അവര്‍ ചോദിച്ചേക്കാം. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ട കാര്യമില്ല. എങ്കിലും പറയാം. എല്ലാ കൊലയും ഒരു പോലെയല്ല. ചിലവ ഗൗരവത്തിലെടുക്കേണ്ടതില്ല. വിദേശിയെ നമ്മള്‍ കൊന്നാല്‍ അത് കൊടുംകൊലയാണ്. മറിച്ചായാല്‍ അതിന്റെ ഗ്രാവിറ്റി കുറയും. ഐ.പി.സി.യിലൊന്നും ഈ വകുപ്പ് കാണില്ല, പക്ഷേ, അതങ്ങനെയാണ്. എല്ലാ ക

ഹിമാലയം ദാനക്കേസ്

ഇമേജ്
ഭൂമിദാനക്കേസ് എന്ന പേരിലൊരു വമ്പന്‍ അഴിമതിക്കേസ് അച്യുതാനന്ദന് എതിരെ കെട്ടിപ്പടുത്തത് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണെന്ന് പറയുന്നതില്‍ കാര്യമുണ്ട്. അഞ്ചുവര്‍ഷം ഭരിച്ച മുഖ്യമന്ത്രിയോട് കാണിക്കേണ്ട നേരിയ ബഹുമാനം പോലും ഈ കോണ്‍ഗ്രസ്സുകാര്‍ക്കില്ലാതെ പോയത് കഷ്ടമാണ്. കേരളീയരെ മൊത്തമാണ് അപമാനിച്ചിരിക്കുന്നത്. അഴിമതി എന്ന് പറയണമെങ്കില്‍ ചുരുങ്ങിയത് നൂറുകോടിയെങ്കിലും പോക്കറ്റിലാക്കിയിരിക്കണം. ഒരു നിലവാരമൊക്കെ വേണമല്ലോ. ബി.എം.ഡബ്ല്യു. കാറിടിച്ച് മരിച്ചു എന്ന് പറയുന്നതിന്റെ വിലയും നിലയുമുണ്ടോ കാളവണ്ടി മുട്ടി മരിക്കുന്നതിന്? അഞ്ചുകൊല്ലം സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രി ചെയ്ത അഴിമതി എന്തെന്ന് കേട്ടില്ലേ? കാസര്‍കോട്ടെ കൊടുംകാടുമൂലയിലെവിടെയോ 2.33 ഏക്കര്‍ ഭൂമി, വകയിലൊരു ബന്ധമുള്ള മുന്‍ പട്ടാളക്കാരന്റെ കുടുംബത്തിന് പതിച്ചുകൊടുക്കാന്‍ കൂട്ടുനിന്നെന്നോ കൂട്ടുനില്‍ക്കുമെന്ന് ആരോടോ പറഞ്ഞത് ആരോ കേട്ടെന്നോ മറ്റോ ആണ് സംഗതി. അഞ്ചുകൊല്ലം ഈ സഖാവ് മുഖ്യമന്ത്രിയായിരുന്നോ അതോ വല്ല അംശം അധികാരിയോ മറ്റോ ആയിരുന്നോ? എന്തെല്ലാം ചെയ്യാവുന്ന സ്ഥാനമാണ് ഒരു മുഖ്യമന്ത്രിയുടേത്? കേരളത്തേക്കാള്‍ ചെറിയ സംസ്ഥാനങ്

ജനാധിപത്യം ജോര്‍

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്വത്തെക്കുറിച്ച് വിദേശത്തൊന്നും ആരും കുറേയായി കുറ്റവും കുറവും പറയാത്തതെന്ത് എന്നൊരു വേവലാതി നമുക്കുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ 197577 കാലത്താണ് ആഗോളമായി ഇന്ത്യന്‍ജനാധിപത്യം ചര്‍ച്ചാവിഷയമായത്. അന്ന് സായിപ്പന്മാര്‍ക്കൊക്കെ ബഹുസന്തോഷമായിരുന്നു. അവര്‍ ആഘോഷപൂര്‍വം പറഞ്ഞുകൊണ്ടിരുന്നു ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കഥകഴിഞ്ഞു, ഇന്ത്യയുടെ കഥയും ഉടനെ കഴിയും. ആ പാട്ട് ഒന്നൊന്നര വര്‍ഷമേ നീണ്ടുനിന്നുള്ളൂ. ജനാധിപത്യം ഇല്ലാതാക്കി ഏകാധിപത്യം നടപ്പാക്കിയ ആള്‍ക്ക് 18 മാസം കഴിഞ്ഞപ്പോള്‍ എന്തോ കാരണത്താല്‍ അതങ്ങ് മടുത്തു. ഏകാധിപതി സ്വയം തിരഞ്ഞെടുപ്പ് നടത്തി വൃത്തിയായി തോറ്റ് വീട്ടില്‍ പോയിരുന്നു. ജനാധിപത്യം ഇല്ലാതാക്കിയ ആള്‍തന്നെ വീണ്ടും ജനാധിപത്യത്തിലേക്ക് മടങ്ങാന്‍ നടപടിയെടുക്കുന്ന സംഭവം വേറെങ്ങും കണ്ടതല്ല. ചില്ലറ ജാലവിദ്യപോലെ ഇന്ത്യയില്‍ ജനാധിപത്യം മടങ്ങിവന്നു. വീട്ടില്‍ പോയ ഏകാധിപതിയെ കുറച്ചുകാലം പ്രൊബേഷനില്‍ നിര്‍ത്തിയശേഷം ജനം അധികാരത്തില്‍ മടക്കിക്കൊണ്ടുവന്നു. എന്തെല്ലാം കണ്ടിരിക്കുന്നു ഈ ഇന്ത്യ. ഇപ്പോഴിതാ വീണ്ടും ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍

ആന്റണിയുടെ വഹ

ഇമേജ്
സാഹിത്യകാരനായതുകൊണ്ടാവണം, കെ.വി.തോമസിനേ അത് മനസ്സിലായുള്ളൂ. ആന്റണി പറഞ്ഞത് പച്ചമലയാളമാണ്. പച്ചയുടെ കാര്യംവന്നാല്‍ ആളുകള്‍ക്ക് സംശയമാണ്. ഈയിടെയായി പച്ചബ്ലൗസ് കണ്ടാല്‍പോലും അതില്‍ വിദ്യാഭ്യാസവകുപ്പിന്റെയോ വ്യവസായവകുപ്പിന്റെയോ ഇടപെടല്‍ സംശയിക്കുകയാണ് ജനം. ആന്റണിയുടെ പച്ചമലയാളം അത്യന്താധുനിക സാഹിത്യംപോലെ ദുര്‍ഗ്രഹമായിരുന്നു. കെ.വി.തോമസിന് സംഗതി മനസ്സിലായി. മുഖ്യമന്ത്രിക്ക് അത്തരം സാഹിത്യസിദ്ധികളൊന്നുമില്ല. അതുകൊണ്ട് ആന്റണിയുടെ പ്രസംഗംകേട്ട്, ഇതെന്ത് സംസ്‌കൃതമോ ഫ്രഞ്ചോ എന്നറിയാതെ അദ്ദേഹം തരിച്ചിരുന്നുപോയി. പ്രസംഗാനന്തരം ആന്റണി ഉമ്മന്‍ചാണ്ടിയെക്കണ്ട് സ്വന്തം പ്രസംഗം വ്യാഖ്യാനിച്ച് ബോധ്യപ്പെടുത്തിയെന്നും അതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സമനില വീണ്ടെടുത്തുവെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍, ശേഷം ജനനേതാക്കളുടെയും മാധ്യമപണ്ഡിതരുടെയും സ്ഥിതി കഷ്ടമാണ്. അവര്‍ക്കൊന്നും മനസ്സിലായിട്ടില്ല. പ്രസംഗത്തിന്റെ അര്‍ഥം വ്യാഖ്യാനിക്കുന്നതിന് നിരവധി രാഷ്ട്രീയ, മാധ്യമ, ഭാഷാ, ബഹുഭാഷാ പണ്ഡിതന്മാര്‍ രംഗത്തുവന്നിട്ടുണ്ട്. പ്രസംഗത്തിന്റെ ശബ്ദറെക്കോഡുകള്‍ അവര്‍ പരിശോധിച്ചു. പ്രസംഗം മനസ്സിലായില്ലെങ്കിലും പ്രസംഗിച്ച

ഗഡ്കരിചരിതം

ഇമേജ്
നിതിന്‍ ഗഡ്കരി എന്ന മഹാരാഷ്ട്രക്കാരനെ ബി.ജെ.പി.യുടെ അഖിലേന്ത്യാ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചത് 2009 ഡിസംബറിലാണ്. അതിന് ഒരു മാസംമുമ്പ് ബി.ജെ.പി. പ്രസിഡന്റാകാന്‍ സാധ്യതയുള്ള ദേശീയനേതാക്കളുടെ പേരെഴുതാന്‍ പത്രവായനക്കാര്‍ക്ക് ഒരു പരീക്ഷ നടത്തിയിരുന്നെങ്കില്‍ മഹാരാഷ്ട്രക്കാര്‍പോലും അതില്‍ നിതിന്‍ ഗഡ്കരിയുടെ പേര് എഴുതുമായിരുന്നില്ല. മലയാളപത്രങ്ങളില്‍ ആദ്യമായി ആ പേര് വന്നത് ബി.ജെ.പി. പ്രസിഡന്റായപ്പോഴാണത്രെ. ബി.ജെ.പി.യുടെ ഒരു സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം. പക്ഷേ, പാര്‍ട്ടിയില്‍ സംസ്ഥാന പ്രസിഡന്റുമാര്‍ ഇരുപത്തിയെട്ടുണ്ട്. മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു അദ്ദേഹം. അത്തരം മന്ത്രിമാര്‍ പാര്‍ട്ടിയില്‍ നൂറുകണക്കിനുണ്ട്. അദ്ദേഹം വലിയ മുതലാളിയായിരുന്നു. പക്ഷേ, പാര്‍ട്ടിയില്‍ മുതലാളിമാര്‍ ആയിരക്കണക്കിനുണ്ട്. പിന്നെ എന്തുകൊണ്ട് ഗഡ്കരി? അദ്ദേഹം പ്രസിഡന്റായിരുന്നത് മഹാരാഷ്ട്രത്തിലാണ്. മഹാരാഷ്ട്രത്തിലെ ഏതോ കുഗ്രാമത്തിലല്ല, മഹാ നാഗ്പുരിലാണ്. നാഗ്പുരിലെ ഏതോ ഗള്ളിയിലല്ല. ആര്‍.എസ്.എസ്സിന്റെ മഹാ ആസ്ഥാനത്തിന്റെ തൊട്ടയല്‍പക്കത്താണ് പാര്‍പ്പ്. കവാത്ത് സമയത്ത് വിസിലടിച്ചാല്‍ വീട്ടില്‍കേള്‍

ലോക്കല്‍ യുദ്ധപ്രഭു

നീ സുരേഷ്‌ഗോപി കളിക്കേണ്ട എന്നാണ് ബഹുമാനപ്പെട്ട ഒരു ജനപ്രതിനിധി പോലീസ് സ്റ്റേഷനില്‍ ഇടിച്ചുകയറിച്ചെന്ന് ഉദ്യോഗസ്ഥനോട് കല്പിച്ചത്. എന്തൊരു അര്‍ഥവത്തായ ആജ്ഞ..... ജനനന്മയ്ക്ക് വേണ്ടി സത്യത്തിന്റെ പക്ഷത്തുനിന്ന് രാഷ്ട്രീയപ്രഭുക്കള്‍ക്കെതിരെയും പൊരുതുന്ന പരമവിഡ്ഢിയായ ഉദ്യോഗസ്ഥരാണ് സുരേഷ്‌ഗോപിയുടെ പല കഥാപാത്രങ്ങളുമെന്ന് ഏത് എം.പി.ക്കും അറിയാം. അതിവിടെ വേണ്ട എന്നാണ് മഹാത്മാഗാന്ധിയുടെ പാര്‍ട്ടിയുടെ എം.പി. പറഞ്ഞത്. എസ്.ഐ. ജനപ്രതിനിധിയെ ഷിറ്റ് എന്ന് വിളിച്ചതായി പത്രങ്ങളിലൊന്നും കണ്ടില്ല. മണല്‍ കൊണ്ടുപോകുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് പിടികൂടി ലോക്കപ്പിലാക്കി എന്നതാണ് സംഭവം. സംഗതി മോശമായിപ്പോയി. മണല്‍കൊണ്ടുപോകുന്ന ആള്‍ എന്ന് ബോധപൂര്‍വം എഴുതിയതാണ്. ഇപ്പോള്‍ ആരും അങ്ങനെ എഴുതാറില്ല. മണല്‍കടത്തുകാരന്‍, മണല്‍മാഫിയ എന്നൊക്കെ വേണം എഴുതാന്‍. വീടിന് രണ്ടാംനില പണിയാന്‍ ഏതാനും ലോഡ് മണലിന് അഡ്വാന്‍സ് കൊടുത്ത് ഇരിക്കുകയാണ് ഈയുള്ളവന്‍. അതിനിടയില്‍ മണല്‍ മാഫിയ എന്നും മറ്റും എഴുതി വീടുപണി കുളമാക്കാന്‍ വയ്യ. അല്ലെങ്കില്‍ത്തന്നെ സാമൂഹികപ്രാധാന്യമുള്ള ഒരു ഉപജീവനമല്ലേ മണല്‍ കടത്ത്? തോണിയില്‍ പോയി മീന്‍പി

ചാരക്കേസ് കുമ്പസാരമൊഴി

ചെറിയാന്‍ ഫിലിപ്പ് പഴയ ചാരക്കേസില്‍ പുതിയ മാപ്പുസാക്ഷിയാണ്. മൊഴിനല്‍കിക്കഴിഞ്ഞു. മാപ്പുസാക്ഷിയുടെ മൊഴി വെറും മൊഴിയല്ല, കുമ്പസാരമാണ്. ചാരക്കേസ് വിവാദം കെ. കരുണാകരനെ താഴെയിറക്കാന്‍വേണ്ടി ഉപയോഗപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയില്‍ താനും പങ്കാളിയായിരുന്നു എന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ കുമ്പസാരമൊഴി. കരുണാകരഗ്രൂപ്പില്‍നിന്ന് കാലുമാറി ആന്റണിഗ്രൂപ്പിലേക്ക് വന്ന ഒരു കെ.പി.സി.സി. ഭാരവാഹിയുടെ വാടക വീട്ടിലായിരുന്നു ഗൂഢാലോചന. വേറെ ആരൊക്കെ ഉണ്ടായിരുന്നുവെന്നോ? വ്യക്തമല്ല. എന്തായാലും എക്കാലത്തെയും എ ഗ്രൂപ്പ് രണ്ടാമന്‍ ഉമ്മന്‍ചാണ്ടി ഉണ്ടായിരുന്നു. കരുണാകരനാണ് ഗൂഢാലോചനയുടെ ഇരയെങ്കില്‍ എ.കെ.ആന്റണിയാണ് അതിന്റെ ഗുണഭോക്താവ്. ആന്റണി വാടകവീട്ടിലെ ഗൂഢാലോചനയില്‍ നേരിട്ട് പങ്കാളിയായിരുന്നെന്ന് ചെറിയാന്‍ ഫിലിപ്പ് പറയുന്നില്ല. ആന്റണി നേരിട്ട് പങ്കെടുക്കേണ്ട കാര്യമില്ല. ചെറിയാന്‍ ഫിലിപ്പ് പങ്കെടുത്താല്‍ ആന്റണി പങ്കെടുത്തതുപോലെയാണ്. ഇരുമെയ്യാണെങ്കിലും ഒറ്റയായിരുന്നു. വാടകവീട്ടിലെ ഗൂഢാലോചനയിലൂടെയല്ല ചാരക്കേസ് ജനിച്ചത്. ചാരക്കേസ് എങ്ങനെയോ ഉണ്ടായി. അത് വേറെ ഗൂഢാലോചനയാണ്. ചാരക്കേസില്‍ കെ. കരുണാകരന്‍ പ്രതിയല്ല. വിവാദത്

ഭരിക്കുന്നത് ആരാ ?

കേരളം ഭരിക്കുന്നത് ആരാണ് എന്നത് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ടോട്ടല്‍ കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുന്നതായി വിശ്വസ്തകേന്ദ്രങ്ങളില്‍നിന്ന് മുസ്‌ലിം ലീഗ് നേതൃത്വത്തിന് കുറേ മുമ്പുതന്നെ റിപ്പോര്‍ട്ട് ലഭിക്കുകയുണ്ടായി. ആദ്യം അതത്ര കാര്യമായി എടുക്കുകയുണ്ടായില്ല. അണികള്‍കൂടി സംശയം പ്രകടിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് അഞ്ചാംമന്ത്രിയെ സ്വയം പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ ചെയ്യിച്ച് പരമാവധി ചീത്തപ്പേരുണ്ടാക്കിയത്. കുറച്ചുകാലം അതിന്റെ ബലത്തിലങ്ങ് നെഞ്ചുന്തി നടന്നു. പിന്നെയും അതാ ശത്രുക്കള്‍ പറയുന്നു, ഈ ലീഗ് എന്നുപറയുന്നത് വെറും ചത്ത കുതിരയാണ്, ഇവന്റെ ശൗര്യമൊന്നും പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്നും മറ്റും. നിലമ്പൂര്‍ പ്രദേശങ്ങളിലാണ് കുപ്രചാരണത്തിന് ഊക്ക് കൂടുതല്‍. അപവാദം പലരും പറഞ്ഞുപരത്തിയപ്പോള്‍ നേതൃത്വത്തിനുതന്നെ സംശയമായി. എന്താണ് പരിഹാരം ? അന്വേഷണം നടത്തി ഒരു ധവളപത്രം പുറപ്പെടുവിക്കുക തന്നെ. പ്രത്യേക സഹചര്യത്തില്‍ ധവളപത്രത്തിന്റെ പേര് ഹരിതപത്രം എന്നാക്കാനും തീരുമാനമായി. ദേശീയനേതൃത്വം കൊടപ്പനക്കല്‍ കോലായയില്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. അന്വേഷണം തെറ്റിദ്ധാരണകളെല്ലാം നീക്കി. നമ്മളുതന്നെ ഭരിക്കു

ബാറും മറ്റേ ബാറും

ബിയറിന്റെയും കള്ളിന്റെയും ഗുണദോഷങ്ങള്‍ സംബന്ധിച്ച് ഗവേഷണമോ പഠനമോ ഒന്നും ലോകോളേജ് സിലബസ്സില്‍പെടുത്തിയതായി അറിവില്ല. നിയമപുസ്തകത്തിലും കാണില്ല അതുസംബന്ധിച്ച വകുപ്പുകള്‍. പിന്നെയെങ്ങനെയാണ് കള്ളല്ല ബിയറാണ് നല്ലത് എന്ന് ഹൈക്കോടതി ജസ്റ്റിസ് പറയുക? പറഞ്ഞിരിക്കാനിടയില്ല. തീര്‍ച്ചയായും ഏത് ഇന്ത്യന്‍ പൗരനുമുള്ള അഭിപ്രായസ്വാതന്ത്ര്യം ജസ്റ്റിസിനുമുണ്ട്. സ്വാനുഭവം ആര്‍ക്കും ജനങ്ങളുമായി പങ്കുവെക്കാം. മുന്തിയസാധനം ഏത് എന്ന് സ്വാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറയാം. ഇത് നിയമവ്യാഖ്യാനത്തിന്റെ പരിധിയിലൊന്നും വരില്ല. ഈ വിഷയത്തില്‍ ആധികാരികത ഉള്ളവര്‍ കോടതി ബാറിലല്ല മറ്റേ ബാറിലാണ് കൂടുതല്‍ എന്നുമാത്രം. കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെടി... എന്നാണ് കാവ്യത്തില്‍ പറഞ്ഞിട്ടുള്ളത്. അത് തനത് കേരളീയ ജ്ഞാനവുമാണ്. കള്ളുകുടിയന്‍ എന്നത് പണ്ടേ ഒരു ശകാരപദമാണെന്നത് വേറെ കാര്യം. ഇന്ന് കള്ളോളം മോശമായ വസ്തു ഭൂലോകത്തില്ല എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ബഹു.കോടതി കള്ളിന് പകരം ബിയറുകുടിച്ചുകൂടേ എന്ന് ചോദിച്ചത്. ജസ്റ്റ്എ കമെന്റ്. ലഹരി കുറഞ്ഞ മദ്യം എന്നതാണോ കള്ളിന്റെ ഏക യോഗ്യത? എങ്കില്‍ ബിയര്‍പോലും സബ്സ്റ്റിറ്റിയൂട്ട് വേണ്ട.

ഒരു ആണവപ്പോരും...

പാര്‍ട്ടിയെ ധിക്കരിക്കാന്‍ വി.എസ്. അച്യുതാനന്ദന് വിഷയക്ഷാമം ഉണ്ടാവാറില്ല. പുല്ലും ആയുധമാക്കാം വല്ലഭന്. തര്‍ക്കവിഷയമായി ഉയര്‍ത്തിപ്പിടിക്കാന്‍ പ്രത്യയശാസ്ത്രപ്രശ്‌നമോ പാര്‍ട്ടിയുടെ നയപരിപാടികളോ വേണമെന്നില്ല. മെറ്റലര്‍ജി, റോബോട്ടിക്‌സ്, ബയോഫിസിക്‌സ്, ക്വാണ്ടം കെമിസ്ട്രി, മോളിക്യുലാര്‍ ബയോളജി, ആണവശാസ്ത്രം തുടങ്ങിയ കടുകട്ടി സംഗതികള്‍ക്കുമേല്‍ പൊതുവേ ആരും പ്രത്യയശാസ്ത്രപ്പോരിന് ടെന്റടിക്കാറില്ല. വി.എസ്സിന് അതേതെങ്കിലും ആയാലും മതി. ആശയപ്പോരിന് വിഷയക്ഷാമമൊട്ടുമില്ലാത്ത ഭൂപ്രദേശമാണ് കേരളം. അമ്പതുകൊല്ലം മുമ്പേ ഉള്ള വിഷയങ്ങള്‍ ഏതാണ്ടെല്ലാം ഇപ്പോഴുമുണ്ട്. ഡസന്‍കണക്കിന് പുത്തന്‍ വിഷയങ്ങള്‍ വേറെയുമുണ്ട്. പക്ഷേ, കൂടംകുളത്തിനുതന്നെ ഇവയേക്കാള്‍ സ്‌ഫോടനശേഷി. ആണവനിലയവും കമ്യൂണിസവും തമ്മിലുള്ള ഇരിപ്പുവശം എന്താണ്? ഇല്ല, ആണവ ഏര്‍പ്പാടിനോട് കമ്യൂണിസ്റ്റുകാര്‍ക്ക് താത്ത്വിക വിരോധമൊന്നുമില്ല. ആണവബോംബ് പോലും നിഷിദ്ധമല്ല. ആദ്യമായി അമേരിക്ക അത് ജപ്പാനില്‍ കൊണ്ടിട്ടത് സോവിയറ്റ് യൂണിയനോട് അനുമതി ചോദിച്ചിട്ടൊന്നുമായിരുന്നില്ലെങ്കിലും അമേരിക്കയ്ക്ക് കൂട്ടായിരുന്നല്ലോ അന്ന് സ്റ്റാലിന്റെ സോവിയറ്റ് നാട്. ജപ്പാനില്‍