പോസ്റ്റുകള്‍

മാർച്ച്, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ത്രീ റിങ് സര്‍ക്കസ്

ഇമേജ്
കേന്ദ്രം ഭരിക്കുന്ന യു.പി.എ. എന്ന കോണ്‍ഗ്രസ് മുന്നണിക്ക് യഥാര്‍ഥത്തില്‍ ലോക്‌സഭയില്‍ ഭൂരിപക്ഷമുണ്ടോ ? ഉത്തരം പറയുക എളുപ്പമല്ല. ഭൂരിപക്ഷമില്ല എന്ന് തെളിയിക്കപ്പെടുന്നതുവരെ ഭൂരിപക്ഷമുള്ളതായി കണക്കാക്കണം എന്നതാണ് ഇപ്പോഴത്തെ പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായം. മന്‍മോഹന്‍ മന്ത്രിസഭയെ എതിര്‍ക്കുന്നവര്‍ക്കും അതിനെ താഴെയിറക്കണമെന്ന് വലിയ നിര്‍ബന്ധമില്ല. ഇറക്കിയാല്‍ വേറെ മന്ത്രിസഭയുണ്ടാക്കാന്‍ പറ്റിയില്ലെങ്കില്‍ ഉത്തരത്തിലുള്ളതും ഇല്ല, കക്ഷത്ത് ഇറുക്കിയതും ഇല്ല എന്ന നിലയുണ്ടാകും. ലോക്‌സഭ പിരിച്ചുവിട്ടാല്‍ പുതിയ തിരഞ്ഞെടുപ്പ് നേരിടേണ്ടിവരും. വലിയ പണച്ചെലവുള്ള ഏര്‍പ്പാടാണ്. ജയിക്കുമെന്ന് ഒരു ഉറപ്പുമില്ല. അതേതായാലും വേണ്ട. കക്ഷികള്‍ തമ്മില്‍ എന്ത് ഭിന്നിപ്പുണ്ടായാലും ശരി, സഭ കാലാവധി തീരുംവരെ നിലനില്ക്കണമെന്ന കാര്യത്തില്‍ ഭിന്നതയില്ല. ഇപ്പോഴത്തെ ഏര്‍പ്പാടാണ് വളരെ ബുദ്ധിപൂര്‍വമായ അവസ്ഥ എന്ന് ഒരുപാട് പാര്‍ട്ടികള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിപക്ഷത്താണോ എന്ന് ചോദിച്ചാല്‍ സാങ്കേതികമായി പ്രതിപക്ഷത്താണ്. പക്ഷേ, ഭരണപക്ഷത്തിരിക്കുന്നതിന്റെ ഗുണം വേണ്ടതും അതിലേറെയും കിട്ടും. ഭരണത്തിന്റെ ചീത്തപ്പേരൊന്നും

പുതു മുത്തുവേല്‍ പോര്

ഇമേജ്
നാനാവിധ തിരക്കുകള്‍ക്കിടയില്‍ അയല്‍ രാജ്യത്തെ തമിഴര്‍ക്ക് എന്ത് സംഭവിക്കുന്നു   എന്നൊന്നും നോക്കാനായില്ല. ഒരുകൊല്ലം അധികാരത്തിന് പുറത്തുനില്‍ക്കാം. ലങ്കാതമിഴനെച്ചൊല്ലി  നെഞ്ചത്തടിച്ച് നിലവിളിക്കാം... പിന്നത്തെ അഞ്ചുകൊല്ലം പുറത്തുനില്‍ക്കേണ്ടി   വരുന്നത് ഒഴിവാക്കാനുള്ള ത്യാഗം മാത്രം. നഷ്ടം വരില്ല തീര്‍ച്ച ഇപ്പോള്‍ ലങ്കയില്‍ ദഹനമെല്ലാം കഴിഞ്ഞ് പുകയേ ബാക്കിയുള്ളൂ. തമിഴര്‍ എവിടെയാണ് അവശേഷിക്കുന്നത് എന്നറിയാന്‍ ഭൂതക്കണ്ണാടി വെച്ചുനോക്കണം. അപ്പോഴാണ് നമ്മുടെ ഫയര്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട് ആകാത്തതിനെച്ചൊല്ലി കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധിയും കേന്ദ്രത്തിലെ കരുണാരഹിതന്മാരും തമ്മില്‍ ശണ്‌ഠൈ നടക്കുന്നത്. ലങ്കയിലെ തമിഴര്‍ക്ക് ഇതുകൊണ്ടെന്തുപ്രയോജനം എന്നാരും ചോദിക്കേണ്ട. നമുക്ക് പ്രയോജനമുണ്ട്. ഒരു വര്‍ഷത്തിനകം പാര്‍ലമെന്റ് തിരഞ്ഞെടുപ്പുനടക്കുമ്പോള്‍ രണ്ടുവോട്ടുകിട്ടാന്‍ വേറെ വഴിയില്ല. കലൈഞ്ജര്‍ കൈ ഉയര്‍ത്തിവീശുന്നത് പോസ്റ്ററുകളില്‍ കാണാം. പോസ്റ്ററുകളിലേ കാണൂ. ഇപ്പോള്‍ എഴുന്നേറ്റുനില്‍ക്കാന്‍ തന്നെ വയ്യ, പിന്നെയല്ലേ വീശുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയലളിതാരാജ്ഞി പോലീസിനെ വീട്ടിലേക്കയച്ച് കരു

നിയമസഭയുടെ ചരിത്രവും ചട്ടങ്ങളും

ഇമേജ്
നിയമസഭയെക്കുറിച്ച് മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തുന്ന ചിത്രം യാഥാര്‍ഥ്യപൂര്‍ണമാണോ ആരോഗ്യകരമാണോ എന്നതിനെക്കുറിച്ച് ജനപ്രതിനിധികളോ മാധ്യമപ്രവര്‍ത്തകര്‍തന്നെയോ ചിന്തിക്കാറുണ്ടോ എന്നറിയില്ല. ചിന്തിക്കാറുണ്ടെന്ന് കരുതിയാലും അതുകൊണ്ട് പ്രയോജനമൊന്നുമുണ്ടായിട്ടില്ല. പണ്ടേതന്നെ ജനപ്രതിനിധിസഭകളെ വെറും വര്‍ത്തമാന ഇടമെന്ന് വിളിക്കാറുണ്ട്. ഇന്ന് അതിലും മോശമാണ് സ്ഥിതി. അസംബന്ധങ്ങള്‍മാത്രം പറയുന്ന, നാട്ടുകാര്‍ക്ക് ഒരു പ്രയോജനവുമില്ലാത്ത, ജനങ്ങള്‍ക്കുമുമ്പില്‍ മോശം മാതൃകയായ, എപ്പോഴും ഇറങ്ങിപ്പോവുകമാത്രം ചെയ്യുന്ന, നികുതിപ്പണം ഇഷ്ടംപോലെ പോക്കറ്റിലാക്കുന്ന ഒരു അനാവശ്യസ്ഥാപനം എന്നചിത്രം പൗരസമൂഹത്തിനുമുന്നില്‍ വരച്ചുവെച്ചത് മാധ്യമപ്രവര്‍ത്തകര്‍തന്നെയാണ് എന്നുപറയാം. മാധ്യമപ്രവര്‍ത്തകനായ സണ്ണിക്കുട്ടി ഏബ്രഹാം അത് മാറ്റിയെഴുതുകയാണ്. ആര്‍ക്കും എന്തും പറഞ്ഞ് എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോകാനും കയറിവരാനും കഴിയുന്ന ഒരു അരാജകസ്ഥാപനമാണ് നിയമസഭ എന്ന തെറ്റിദ്ധാരണ മാറിയേ തീരൂ. നൂറ്റാണ്ടുകള്‍ക്കുമുമ്പേ രൂപംകൊണ്ട ജനാധിപത്യവ്യവസ്ഥയില്‍ പരീക്ഷിച്ചും പ്രവര്‍ത്തിപ്പിച്ചും വികാസം പ്രാപിക്കുന്ന ഒരു സംവിധാനമാണ് നിയമസഭ. നിയമസ

ഒരു ട്രാജിക് കുടുംബകഥ

ഇമേജ്
മൂന്ന് ശത്രുക്കളില്‍ ബലമേറെയുള്ള ഒന്നിനെ ന്യൂട്രലാക്കിയാല്‍ മറ്റേ രണ്ടിന്റെയും   വിഷം കുറയ്ക്കാം എന്ന ഉപദേശം കിട്ടിയാവണം ഗണേശ്കുമാര്‍ അച്ഛന്റെ   കാലില്‍ വീണത്. ഏത് പ്രായത്തിലും മനുഷ്യന്‍ ദുഃ ഖിതനായാല്‍   അച്ഛനെയും അമ്മയെയും വിളിച്ച് കരഞ്ഞുപോകും. കുറ്റപ്പെടുത്താനാവില്ല ആരെയും തല്ലാന്‍ പാടില്ലെന്നുതന്നെയാണ് നിയമവും ധര്‍മവുമൊക്കെ പറയുന്നത്. കൊലയാളിയെ സ്റ്റേഷനില്‍ തല്ലിയാല്‍ ഡി.ജി.പി.യായാലും കേസില്‍ പ്രതിയാകും. അതൊക്കെ വേറെ കാര്യം. മന്ത്രിയെ തല്ലാം. വീട്ടില്‍ കേറിച്ചെന്ന് തല്ലാം. തല്ലിയിട്ട് ഇറങ്ങിപ്പോയി വിമാനം പിടിച്ച് നാടുവിടാം. കേരളത്തില്‍ ഇങ്ങനെയും സംഭവിച്ചു എന്നാണ് പറയുന്നത്. ഇതേതെങ്കിലും നൂറാം ക്ലാസ് പത്രത്തില്‍വന്ന വാര്‍ത്തയല്ല. മന്ത്രിതുല്യമായ ചീഫ്‌വിപ്പ് എന്ന വിചിത്രനാമപദവിയിലിരിക്കുന്ന ആള്‍ പരസ്യമായി പറഞ്ഞ കാര്യമാണ്. നാട്ടുകാര്‍ അതിനെ അവിശ്വസിക്കണമെങ്കില്‍ അതിനേക്കാള്‍ ഉയര്‍ന്ന പദവിയിലിരിക്കുന്നയാള്‍ പറയണം, ഇല്ല അങ്ങനെ സംഭവിച്ചിട്ടില്ല എന്ന്. തല്ലുകിട്ടിയെന്ന് പറയുന്ന ആള്‍ നിഷേധിച്ചാല്‍ പോരേ എന്ന് ചോദിച്ചേക്കാം. പോര. സാധാരണ നാട്ടിന്‍പുറത്താണെങ്കില്‍ അതുമതി. പോലീസ് കേസെടുക്

രണ്ടില ഇളക്കം

ഇമേജ്
കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ തനിക്ക് ദൈവവിധിയുണ്ടെന്ന് മാണിസാര്‍ ധരിച്ചാല്‍  കുറ്റപ്പെടുത്താനൊന്നും പറ്റില്ല. വിവാഹം പോലെ ഒരിക്കലും പിരിയാത്ത ബന്ധമല്ല മുന്നണിബന്ധം എന്ന് മാണിസ്സാര്‍ പറഞ്ഞതിന്റെ  പൊരുള്‍ മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കട്ടെ യു.ഡി.എഫില്‍ ചില മൂത്ത ഇലകള്‍ ഇളകുന്നതായോ കൊഴിഞ്ഞുവീഴാന്‍ പോകുന്നതായോ ഒക്കെയുള്ള അഭ്യൂഹങ്ങള്‍ കുറച്ചായി പ്രചാരത്തിലുണ്ട്. ഒരിലയും ഇളകില്ല എന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഉറപ്പുപോരാ. ഇല ഇളകാത്ത അവസ്ഥ ഉണ്ടാവുക ഗ്രഹണം ഉണ്ടാകുമ്പോഴാണ്. വി.എസ്.അച്യുതാനന്ദനും കെ.എം.മാണിയും ഗ്രഹണതുല്യമായ അവസ്ഥയില്‍ നേര്‍രേഖയില്‍ വന്നതായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും അത് മുന്നണി കാലാവസ്ഥയില്‍ ഇല ഇളകാത്ത അവസ്ഥ ഉണ്ടാക്കിയതായൊന്നും നിരീക്ഷകര്‍ സമ്മതിക്കുകയില്ല. കാര്യം നേരേ ചൊവ്വെ പറയാമല്ലോ. മര്‍മസ്ഥാനത്ത് മുട്ടിയാല്‍ വീഴുംവിധം ദുര്‍ബലമാണ് യു.ഡി.എഫിന്റെ ഭൂരിപക്ഷനില എന്ന് എ.കെ.ബാലന്‍ പറയാതെ തന്നെ നമുക്കറിയാം. മുട്ടിനോക്കാത്തതെന്തേ എന്ന് ചോദിച്ചാല്‍ എയ് ഭൂരിപക്ഷം തട്ടിക്കൂട്ടി അധികാരം തട്ടാനൊന്നും നമ്മളില്ല എന്നാവും സി.പി.എമ്മിന്റെ മറുപടി. ഇല്ലയില്ല, അങ്ങനെയൊരു മ