പോസ്റ്റുകള്‍

ഏപ്രിൽ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൈനീട്ടം ടെലിവിഷന്‍

ഇമേജ്
വരള്‍ച്ചയും സൂര്യതാപവും ഉള്ളപ്പോഴാണോ ടെലിവിഷന്‍ കൈനീട്ടം കൊടുക്കുന്നത് എന്ന് ചിലരെല്ലാം വലിയ വായില്‍ വിമര്‍ശിക്കുന്നത് കേട്ടു. കേരളത്തില്‍ കൃഷി ഇല്ലാതായിട്ട് കാലം കുറച്ചായതുകൊണ്ട് വരള്‍ച്ചയൊന്നും കൃഷിവകുപ്പിനെ കാര്യമായി ബാധിക്കുകയില്ല. എങ്കിലും നാട്ടുകാരെ ബോധിപ്പിക്കാനെങ്കിലും അല്പം വകതിരിവ് സര്‍ക്കാര്‍ കാട്ടണമല്ലോ. അതുകൊണ്ടാണ് നിസ്സാരവിലയുള്ള ടെലിവിഷനിലൊതുക്കിയത് വിഷുവിന് എം.എല്‍.എ.മാര്‍ക്കെല്ലാം ഓരോ ടെലിവിഷന്‍ സെറ്റ് കൈനീട്ടമായി കൊടുത്തത് ഇത്ര വലിയ പൊല്ലാപ്പായി മാറുമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ ഓര്‍ത്തതല്ല. പാരമ്പര്യമായിത്തന്നെ വിലയേറിയ വിഷുക്കൈനീട്ടവും ഓണക്കോടിയുമെല്ലാം കൊടുത്തുപോന്ന ആഢ്യകുടുംബത്തിലെ അംഗമാണ് മോഹനന്‍. സോഷ്യലിസ്റ്റാണ് എന്നൊരു ദോഷം പണ്ടുണ്ടായിരുന്നു. ശത്രുക്കള്‍പോലും ഇന്ന് അങ്ങനെയൊരു കുറ്റം പറയില്ല. പണ്ടായിരുന്നെങ്കില്‍ എട്ടണയോ മറ്റോ കൊടുത്താല്‍ മതിയായിരുന്നു കൈനീട്ടമായി. ഇന്നത്തെ കാലത്ത് കൈനീട്ടം കേഷായി കൊടുക്കുന്നത് രണ്ടാംതരമാണ്. അതുകൊണ്ടാണ് മന്ത്രി ടെലിവിഷനാക്കിയത്. വരള്‍ച്ചയും സൂര്യതാപവും ഉള്ളപ്പോഴാണോ ടെലിവിഷന്‍ കൈനീട്ടം കൊടുക്കുന്നത് എന്ന് ചിലരെല്ലാം വ

...കാണാന്‍ നല്ല ചേല്

ഇമേജ്
ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിച്ചാലുള്ളതിനേക്കാള്‍ ആസ്വാദ്യമാണ് ആരാന്റെ വീട്ടില്‍ ഭാര്യയും ഭര്‍ത്താവും ശത്രുക്കളായി പോരാടുന്ന കാഴ്ച. ഭര്‍ത്താവ് മന്ത്രിയും സിനിമാനടനും സുന്ദരനും ഭര്‍ത്താവിന്റെ അച്ഛന്‍ വലിയ നേതാവും ഭാര്യ വിദ്യാസമ്പന്നയായ ഉദ്യോഗസ്ഥയുമെല്ലാമാകുമ്പോള്‍ അത്യപൂര്‍വമായ കിടിലന്‍ പ്ലോട്ടാണ് രൂപപ്പെടുക. 24 ത 7 ലൈവ് കവറേജിന് വേറെ വിഷയം വേണ്ട. ഊണും ഉറക്കവും ഉപേക്ഷിച്ച് ചാനലിന് മുന്നിലിരുന്ന് ആര്‍ത്തുല്ലസിച്ച് എഴുന്നേറ്റുപോകും നാം. പോകുന്നപോക്കിന് ഈ ചാനലുകാര്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്ന് പുച്ഛിക്കുകയും ചെയ്യും. രാഷ്ട്രീയം ഈ നിലയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ വാര്‍ത്തയില്ലാത്ത എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളെല്ലാം കുത്തുപാളയെടുത്തുപോകത്തേയുള്ളൂ. മുഖ്യകഥാപാത്രം നിലംപതിച്ചതോടെ കുടുംബസീരിയലിന്റെ റേറ്റിങ് കുറയാനാണ് സാധ്യത. പക്ഷേ, കെ.ബി.ഗണേഷ്‌കുമാര്‍ എന്ന കഥാപാത്രത്തെ വിസ്മരിക്കാന്‍ സമയമായില്ല കേട്ടോ. സഹതാപാര്‍ഹമായ അവസ്ഥയിലാണ് അദ്ദേഹം. സിനിമയില്‍പോലും ഇങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ വിശ്വസനീയത കുറയും. പടമോടില്ല. 'ഡോ. ജെകില്‍ ആന്‍ഡ് ഹൈഡിന്റെ വിചിത്രകേസ്' എന്നൊരു

പ്രസ് കൗണ്‍സില്‍ അധ്യക്ഷനും വേണം മാധ്യമവിദ്യാഭ്യാസം

പ്രസ് കൗണ്‍സില്‍ മിക്കപ്പോഴും ശ്രദ്ധിക്കപ്പെടാറുള്ളത് മാധ്യമരംഗത്ത് അത് സ്വീകരിച്ച എന്തെങ്കിലും പ്രയോജനപ്രദമായ നടപടികളുടെ പേരിലല്ല. മറിച്ച് അതതുകാലത്തെ ചെയര്‍മാന്‍മാര്‍ വാര്‍ത്തകളില്‍ സൃഷ്ടിക്കാറുള്ള ചായക്കോപ്പയിലെ കൊടുങ്കാറ്റുകള്‍ കൊണ്ടാണ്. തീര്‍ച്ചയായും ചുമതലയേറ്റ് ദിവസങ്ങള്‍ക്കകം തന്നെ ഇപ്പോഴത്തെ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു മുന്‍ ചെയര്‍മാന്മാരെയെല്ലാം ഇക്കാര്യത്തില്‍ പിന്നിലാക്കുകയുണ്ടായി. പത്രപ്രവര്‍ത്തകര്‍ക്ക് യോഗ്യത നിയമപരമായി നിശ്ചയിക്കണം എന്നതാണ് അദ്ദേഹത്തിന്റെ പുതിയ ബ്രെയ്ന്‍വേവ്. വൈദ്യം, നിയമം, അധ്യാപനം തുടങ്ങിയ പ്രൊഫഷനുകളില്‍ നിന്ന് വ്യത്യസ്തമായി ജേണലിസത്തില്‍ പ്രവേശിക്കാന്‍ കുറഞ്ഞ യോഗ്യത നിശ്ചയിക്കപ്പെട്ടിട്ടില്ല. ' അതുകൊണ്ട് പലപ്പോഴും വേണ്ടത്ര, അല്ലെങ്കില്‍ ഒട്ടും പരിശീലനം കിട്ടാത്തവര്‍ തൊഴിലില്‍ പ്രവേശിക്കുന്നു. ഇവര്‍ മാധ്യമപ്രവര്‍ത്തനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നില്ല, ഇത് പല ദോഷഫലങ്ങളുമുണ്ടാക്കുന്നു ' എന്നാണ് ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടത്. 'കുറഞ്ഞ യോഗ്യത നിയമപരമായി നിശ്ചയിക്കേണ്ട സമയമെത്തിയിരിക്കുന്നു'  എന്ന നിഗമനത്തില്‍ എത്തിയ