പോസ്റ്റുകള്‍

മേയ്, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇതാ 'ശ്രേഷ്ഠ' രാഷ്ട്രീയം

ഇമേജ്
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രണ്ടുവര്‍ഷമായി ഗ്രൂപ്പിസമില്ലാതെ ഒത്തുപിടിച്ച്  ഭരിക്കുകയായിരുന്നു എന്ന വാര്‍ത്തകേട്ട് കേരളീയരുടെ കരളലിഞ്ഞ് പോയിക്കാണണം. രണ്ടുവര്‍ഷം ശ്വാസോച്ഛ്വാസം ചെയ്യാതെ ഒരാള്‍ കഴിച്ചുകൂട്ടി എന്ന് തെളിയിച്ചാല്‍ ശാസ്ത്രജ്ഞന്‍ എങ്ങനെ ഞെട്ടുമോ അതുപോലെയാണ് ഗ്രൂപ്പിസമില്ലാതെ കോണ്‍ഗ്രസ്  ജീവന്‍ നിലനിര്‍ത്തിയെന്നുകേട്ട് ജനം ഞെട്ടിയത്. യഥാര്‍ഥത്തില്‍, ജനസമ്പര്‍ക്കത്തിനുള്ള അവാര്‍ഡിന് പുറമേ ഐക്യരാഷ്ട്രസഭ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ദ്വിവര്‍ഷ ഗ്രൂപ്പിസരഹിത അതിജീവനത്തിനുള്ള സഹിഷ്ണുതാ അവാര്‍ഡും നല്‍കേണ്ടിയിരുന്നു. ഒരു ഉപബഹുമതി തീര്‍ച്ചയായും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും നല്‍കണം. രണ്ടുവര്‍ഷം സസ്‌പെന്റഡ് അനിമേഷനില്‍ നിര്‍ത്തിയത് ഗ്രൂപ്പുപോരാണ്. പോര് നിര്‍ത്തിയാല്‍ വാര്‍ത്ത ഉണ്ടാവില്ല. അതുകൊണ്ട്, ജനത്തിന് ഏത് നേതാവ് ഏത് ഗ്രൂപ്പില്‍ എന്ന് ഓര്‍മ വന്നില്ല. ചില പത്രങ്ങള്‍ ഗ്രൂപ്പുതിരിച്ച് നേതാക്കളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയത് ജനത്തിന് പ്രയോജനം ചെയ്തുകാണണം. എ ഗ്രൂപ്പിന്റെ മാര്‍പാപ്പ ഇപ്പോള്‍ ആരാണ് എന്നറിയില്ല. 'എ' എന്നാല്‍, ആന്റണി എന്നാണ് സൂചന

വെറും മന്ത്രി അത്ര പോര

ഇമേജ്
രമേശ് ചെന്നിത്തല അല്പാല്പം അയയുന്നുണ്ട്. എല്ലാം പടച്ചവന്‍ നിശ്ചയിക്കും എന്ന് സാധാരണ മനുഷ്യര്‍ പറയുന്ന സ്ഥാനത്ത് കോണ്‍ഗ്രസ്സുകാര്‍ പറയുക എല്ലാം ഹൈക്കമാന്‍ഡ് നിശ്ചയിക്കും എന്നാണ്. താന്‍ മന്ത്രിയാകുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്നാണ് കേരളയാത്ര തീര്‍ന്നപ്പോള്‍ പറഞ്ഞത്. യാത്ര തുടങ്ങുമ്പോള്‍ പറഞ്ഞത് മന്ത്രിയാകാന്‍ താനില്ല, പ്രസിഡന്റ് സ്ഥാനമെന്താ മോശമാണോ എന്നും മറ്റുമാണ്. കേരളയാത്രകൊണ്ട് പ്രയോജനമില്ല എന്ന് പറഞ്ഞൂകൂടാ. വര്‍ഷം കുറേയായില്ലേ പ്രസിഡന്‍േറ തെക്കുവടക്കുനടക്കാന്‍ തുടങ്ങിയിട്ട്. ഇനി പോയി മന്ത്രിയാകാന്‍ നോക്ക് എന്ന് ജനം ഉപദേശിച്ചുകാണും. ജനം പറഞ്ഞാല്‍ അനുസരിക്കാതെ പറ്റില്ലല്ലോ. മന്ത്രിയാകുന്നതിനെ കുറിച്ച് ചെന്നിത്തലയും സ്വപ്നം കാണ്ടിരിക്കാം. പണ്ടെന്നോ ചെറുപ്രായത്തിലാണ് അത് സാധിച്ചത്. അന്ന് പൂതിമാറുവോളം സാധിച്ചില്ല, പിന്നീടിക്കാലംവരെ സംഗതി നടന്നില്ല. മനുഷ്യരല്ലേ... അതൊക്കെ എങ്ങനെ ഉപേക്ഷിക്കാനാണ്. ആ സ്വപ്നത്തിന് ഒരു കുഴപ്പമുണ്ട്. അതുകണ്ടാല്‍ ഉടന്‍ ഞെട്ടിയുണരും. കെ. മുരളീധരന്‍ സ്വപ്നത്തില്‍ ചാടിക്കേറി വന്നുകളയുന്നതാണ് കാരണം. പിന്നെ അന്ന് രാത്രി ഉറങ്ങാന്‍ പറ്റില്ല. തുടര്‍ന്

എന്നും തോല്‍ക്കുന്ന ജനം

ഇമേജ്
പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അധികം സംസാരിക്കാറില്ല. സദാ മൗനിമോഹന്‍സിങ്ങാണ്. എന്നാലോ, പറഞ്ഞുതുടങ്ങിയാല്‍ പല മഹദ്‌വചനങ്ങളും പറയും. കര്‍ണാടകയില്‍ ബി.ജെ.പി. തോറ്റുതുന്നംപാടുകയും കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുകയും ചെയ്തപ്പോള്‍ മന്‍മോഹന്‍ജിയും വാചാലനായി. തിരഞ്ഞെടുപ്പുജയം സംബന്ധിച്ച അദ്ദേഹത്തിന്റെ വിദഗ്ധാഭിപ്രായം ആരെയും ഇരുത്തിച്ചിന്തിപ്പിക്കും. സ്വന്തം യോഗ്യതകൊണ്ടല്ല കോണ്‍ഗ്രസ് ജയിച്ചത്. ചിലര്‍ തോല്‍ക്കുമ്പോള്‍ വേറെചിലര്‍ ജയിച്ചല്ലേ പറ്റൂ. അത് കോണ്‍ഗ്രസ്സുകാര്‍ക്കും അറിയാം. ബി.ജെ.പി. മൂന്നായി പിളരുകയും മോന്‍ ചത്താലും സാരമില്ല, മരുമോള്‍ കരയുന്നതൊന്ന് കണ്ടാല്‍മതി എന്നലൈനില്‍ യെദ്യൂരപ്പ പാര്‍ട്ടിയുണ്ടാക്കി മത്സരിക്കുകയും ചെയ്തതുകൊണ്ടാണ് കോണ്‍ഗ്രസ് ജയിച്ചത്. 2008-ല്‍തോറ്റപ്പോള്‍ കിട്ടിയതിനേക്കാള്‍ വളരെക്കൂടുതല്‍ വോട്ടൊന്നും ഇത്തവണ ജയിക്കുമ്പോഴും പാര്‍ട്ടിക്ക് കിട്ടിയിട്ടില്ല. അത് നമ്മുടെ വോട്ടിങ്‌രീതിയുടെ ഒരു വിചിത്രസൗകര്യമാണ്. അങ്ങനെ സൗകര്യങ്ങള്‍ പലതുണ്ട്. ശതമാനക്കണക്ക് നോക്കിയാല്‍ കോണ്‍ഗ്രസ് ഭരിക്കുകയേവേണ്ട എന്നാണ് ഭൂരിപക്ഷം ആളുകള്‍ വിധിയെഴുതിയതെങ്കിലും ഭരണം കോണ്‍ഗ്രസ്സിന് കിട്ടി. രണ്ടുകാലും ഒ