പോസ്റ്റുകള്‍

ജൂൺ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ന.മോ.യുടെ അദ്ഭുതവൃത്തികള്‍

ഇമേജ്
ഭാവിപ്രധാനമന്ത്രിയുടെ സത്കര്‍മങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. അദ്വാനി ആരാധകര്‍ മുതല്‍ കൊടിയ രാഷ്ട്രശത്രുക്കള്‍വരെ നരേന്ദ്രമോഡിജിയുടെ യശസ്സില്‍ കരിയോയില്‍ ഒഴിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നുണ്ടെന്നത് സത്യം. പക്ഷേ, അവരുടെ എല്ലാ കുടിലശ്രമങ്ങള്‍ക്കും മീതെ ഉയര്‍ന്നുപറക്കുകയാണ് ന.മോ.യുടെ കീര്‍ത്തി. ലിസ്റ്റില്‍ ഒടുവിലുള്ള രണ്ടില്‍ ആദ്യത്തേത് നാലഞ്ച് രാഷ്ട്രശത്രുക്കളെ ഗുജറാത്ത് പോലീസ് പച്ചയ്ക്ക് വെടിവെച്ചുകൊന്നു എന്നതാണ്. ഈ രാജ്യസേവനത്തിന് വ്യാജഏറ്റുമുട്ടല്‍ക്കൊല എന്നാണ് വ്യാജമതേതരക്കാര്‍ വിളിക്കുന്ന പേര്. അവരുടെ പോലീസ് ഇതിന്റെ പേരില്‍ കേസുണ്ടാക്കുകയും ചെയ്യുന്നു. സംഗതി സബ്ജുഡിസ് ആണ്. കോടതിക്കുപുറത്ത് ചര്‍ച്ച പാടില്ല. രണ്ടാമത്തേത് ഉത്തരാഖണ്ഡിലെ അദ്ഭുതപ്രവൃത്തിയാണ്. അതിനെക്കുറിച്ച് ആജീവനാന്ത ചര്‍ച്ചയാകാം. പ്രളയത്തില്‍ കുടുങ്ങിപ്പോയ 15,000 ഗുജറാത്തികളെ ന.മോ. പറന്നുചെന്ന് ഒരുദിവസംകൊണ്ട് രക്ഷപ്പെടുത്തിയെന്ന് കേട്ടപ്പോഴുണ്ടായ രോമാഞ്ചം ഇപ്പോഴും എഴുന്നുനില്‍ക്കുകയാണ്. മാധ്യമങ്ങളിലും സോഷ്യല്‍ മാധ്യമങ്ങളിലും അക്കഥ പാടി രസിക്കുകയായിരുന്നു മോഡിയാരാധകര്‍. ഇംഗ്ലീഷ് സിനിമകളില്

എന്തൊരു കരുതല്‍ !

ക്ലിക്കാവുന്ന മുദ്രാവാക്യങ്ങളുണ്ട്; ദുശ്ശകുനമായി മാറുന്നവയുമുണ്ട്. മുഷ്ടിചുരുട്ടി അലറുന്ന മുദ്രാവാക്യത്തെക്കുറിച്ചല്ല പറയുന്നത്. കേരള ഗോഡ്‌സ് ഓണ്‍ കണ്‍ട്രി പോലുള്ള ഭംഗിവാക്കുകളെക്കുറിച്ചാണ്. എന്തൊരു അസംബന്ധ വാക്യമാണതെന്ന് ഓര്‍ത്താല്‍ ചിരി നിര്‍ത്താന്‍ കഴിയില്ല. പക്ഷേ, സംഗതി ക്ലിക്കായി. വാക്യത്തിന്റെ പേറ്റന്റ് മറ്റാരുടേതോ ആണെന്നും കോപ്പിറൈറ്റ് ലംഘനത്തിന് കേസില്ലാത്തത് എന്തോ ഭാഗ്യമാണെന്നും പറയുന്നത് കേട്ടിട്ടുണ്ട്. എന്തോ ആവട്ടെ, സംഗതി ക്ലിക്കായല്ലോ അതുമതി. ഇത്തരം ഓരോ മുദ്രാവാക്യങ്ങള്‍ ഉണ്ടാവേണ്ടത് കച്ചവടം മെച്ചപ്പെടുത്താന്‍ ആവശ്യമാണ്. കച്ചവടത്തിന്റെ കൂട്ടത്തില്‍ രാഷ്ട്രീയവും പെടുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുദ്രാവാക്യനിര്‍മാണത്തിന് ലോകോത്തര എഴുത്തുകാരുടെയും പരസ്യവാചക നിര്‍മാതാക്കളുടെയും സേവനം ഉപയോഗപ്പെടുത്തുന്നവരാണ് ദേശീയ നേതാക്കള്‍. കേരളത്തിലെ പാര്‍ട്ടികള്‍ക്കൊന്നും ആ ലവലില്‍ പോകാന്‍ കഴിയില്ല. അവര്‍ പാര്‍ട്ടി ആസ്ഥാനത്തെ ബുജികളെ പണിയേല്‍പ്പിക്കുകയാണ് പതിവ്. യു.ഡി.എഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഉയര്‍ത്തിയ മുഖ്യ മുദ്രാവാക്യം ഈ ഗണത്തില്‍പ്പെടും. 'വികസനവും കരുതലും'. ആംഗലത്

സുതാര്യം സരിതാര്യം

ഇമേജ്
ഭരണം സുതാര്യമാക്കുന്ന പ്രക്രിയ അതിന്റെ മൂര്‍ധന്യഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതിനപ്പുറം പോകാന്‍ ഇനി ഇടംകാണുന്നില്ല. സുതാര്യത മൂക്കുമ്പോള്‍ ഒപ്പം സമത്വം, സാഹോദര്യം എന്നീ ആദര്‍ശങ്ങളും നടപ്പാക്കേണ്ടതുണ്ടല്ലോ. ഇപ്പോള്‍ അതാണ് കണ്ടത്. മാനുഷരെല്ലാരുമൊന്നുപോലെ എന്നതാണ് സമത്വത്തിന്റെ ഏറ്റവും മുന്തിയ അവസ്ഥ. മുഖ്യമന്ത്രിയുടെ ഓഫീസിലും മാനുഷരെല്ലാരുമൊന്നുപോലെയാണ്. കയറിവരുന്ന പൗരന്‍ ഋഷിയാവട്ടെ, നരകംപൂകിയ വീരപ്പന്റെ പുതുരൂപം ആകട്ടെ, ഇരിക്കാം, സംസാരിക്കാം, കാര്യംനേടാം, പോകാം. സഹായത്തിന് പി.എ.മാരുണ്ടാകും. മുഖ്യമന്ത്രിയുടെ മുറിയിലേ വെബ് ക്യാമറ ഉള്ളൂ, പി.എ.മാരുടെ മുറികളിലില്ല. 2010 ജനവരി പത്തിന് സകലപത്രങ്ങളിലും വന്ന വാര്‍ത്ത ഇപ്പോള്‍ എല്ലാവരും ഓര്‍ക്കുന്നുണ്ട്, പ്രതിഭാശാലികളായ ദമ്പതിമാരെക്കുറിച്ചുള്ളതാണ്. ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍, ഭാര്യ സരിത എസ്. നായര്‍. രണ്ടുപേരും അക്കാലത്ത് സോളാര്യത്തിലേക്ക് കടന്നിട്ടില്ല. വേറെ ഒരു മേഖലയിലാണ് പ്രതിഭതെളിയിച്ചുകൊണ്ടിരുന്നത്. ദേശസാത്കൃത ബാങ്കുകളില്‍നിന്ന് അതിവേഗം വായ്പവാങ്ങിക്കൊടുക്കുന്നതില്‍ വൈദഗ്ധ്യമുള്ള ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് കണ്‍സള്‍ട്ടന്റ് എന

വിവരക്കേടവകാശ നിയമം

ഇമേജ്
പാര്‍ലമെന്റ് നിയമം പാസാക്കി അഞ്ചെട്ട് കൊല്ലം കഴിഞ്ഞപ്പോഴാണ് കേന്ദ്ര വിവരാവകാശ കമ്മീഷന് പെട്ടെന്ന് ഒരുള്‍വിളി തോന്നിയത്. മുമ്പാണെങ്കില്‍, 'ഉണ്ടിരിക്കുന്ന നായര്‍ക്ക് ഒരു ഉള്‍വിളി തോന്നിയത്' എന്നാണ് എഴുതേണ്ടത്. ഇപ്പോഴങ്ങനെ എഴുതിക്കൂടാ. എന്‍.എസ്.എസ്സുകാര്‍ മാനനഷ്ടക്കേസുമായി വന്നാല്‍ പൊല്ലാപ്പാകും. ശരി, വിവരാവകാശ കമ്മീഷണര്‍മാക്ക് ഉള്‍വിളിയുണ്ടായി. രാഷ്ട്രീയപ്പാര്‍ട്ടികള്‍ പൊതുഅധികാരകേന്ദ്രമാണ്, അവകളെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് തുല്യമായി പരിഗണിക്കേണ്ടതാണ്. വില്ലേജ് ഓഫീസും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. വിവരം ചോദിച്ചാല്‍ വിവരം കൊടുക്കണം. ഇല്ലെങ്കില്‍ വിവരമറിയും. 2013 മെയ് രണ്ടാം തിയ്യതി എത്ര രൂപയാണ് വില്ലേജ് ഓഫീസില്‍ ഭൂനികുതി പിരിച്ചത് എന്ന് ചോദിച്ചാല്‍ മറുപടി കൊടുത്തേ തീരൂ. അതാണ് നിയമം. വിവരാവകാശ കമ്മീഷന്റെ പുതിയ ഉത്തരവനുസരിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍, മെയ് രണ്ടിന് കോണ്‍ഗ്രസ് കമ്മിറ്റി എത്ര രൂപയാണ് പിരിവെടുത്തത്, അതിലെത്ര രൂപയാണ് പുട്ടടിക്കാന്‍ ചെലവാക്കിയത് എന്ന് സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറി ചെന്നുചോദിച്ചാല്‍ മറുപടി കൊടുത്ത

ഉപ പൊതിയാത്തേങ്ങ

ഇമേജ്
ഉപമുഖ്യമന്ത്രിസ്ഥാനമെന്ന പൊതിയാത്തേങ്ങ കടിച്ചുപൊളിക്കാന്‍നോക്കി ഐ.ജ. മുന്നണിയുടെ പല്ലും നഖവും ദ്രവിച്ച് നിലംപതിച്ചുകഴിഞ്ഞു. തേങ്ങയ്ക്കുചുറ്റും കൂടിയ ഘടകകക്ഷികള്‍ തമ്മിലായിരിക്കുന്നു ഇപ്പോള്‍ കടിപിടി. പല്ലില്ലാത്തതുകൊണ്ട് വലിയ തോതില്‍ ശാരീരികോപദ്രവം ഏല്‍പ്പിക്കാന്‍ കഴിയുന്നില്ല എന്നതുമാത്രമാണ് ആശ്വാസം. എന്നാലും, കടിപിടിയെ അനുഗമിക്കുന്ന അമറലും ആക്രോശവും അസഹ്യംതന്നെ. കേരളചരിത്രത്തില്‍ ഇതുവരെ, ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ മറ്റൊരു കോണ്‍ഗ്രസ്സുകാരന് ഉപമുഖ്യമന്ത്രിയാകണമെന്ന ചിന്ത ഉണ്ടായതായി തെളിവില്ല. ആര്‍. ശങ്കറാണ് ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി. അന്ന് പി.ടി. ചാക്കോ ചോദിച്ചാല്‍ ഡെപ്യൂട്ടി പദവി കൊടുക്കാതെ പറ്റുമായിരുന്നോ? കോണ്‍ഗ്രസ്, ചെറിയ പാര്‍ട്ടിയായ സി.പി.ഐ.ക്ക് ഒന്നിലേറെത്തവണ മുഖ്യമന്ത്രിസ്ഥാനം കൊടുത്തിട്ടുണ്ട്. സി. അച്യുതമേനോന് കൊടുത്തപ്പോള്‍ കെ. കരുണാകരന്‍ ചോദിച്ചില്ല തുക്കിടിസ്ഥാനം. തലമൂപ്പില്ലാത്ത പി.കെ. വാസുദേവന്‍നായര്‍ മുഖ്യമന്ത്രിയായപ്പോള്‍ കോണ്‍ഗ്രസ് ഡെപ്യൂട്ടി എന്ന് തികച്ചും പറയേണ്ട, 'ഡാഇ' എന്ന് ഉച്ചരിച്ചിരുന്നെങ്കില്‍ സ്ഥാനം താലത്തില്‍ വെച്ചുകൊടുക്കു