പോസ്റ്റുകള്‍

ജൂലൈ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വി.പി.ആര്‍ - മാധ്യമരംഗത്തെ ഒരതികായന്‍

ഇമേജ്
സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും വലിയ മാധ്യമബഹുമതിയായ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം വി.പി.ആറിന് മുഖ്യമന്ത്രി സമ്മാനിക്കുന്ന ചടങ്ങില്‍ ആശംസ നേരാന്‍ വേദിയിലെത്തിയപ്പോള്‍ ഓര്‍മ വന്നത് 32 വര്‍ഷം മുമ്പ് മാതൃഭൂമിയില്‍ ജേണലിസം ട്രെയിനി സെലക്ഷനുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്തതാണ്. എന്റെ ചെറിയ ആശംസാപ്രസംഗം ആരംഭിച്ചതും അതോര്‍മിച്ചുതന്നെ. 32 വര്‍ഷം ! വി.പി.ആര്‍ ഇന്നും അന്നത്തെ പോലെ തന്നെയുണ്ട്. ഞങ്ങളൊക്കെയാണ് വൃദ്ധന്മാരായത് ! മാതൃഭൂമിയുടെ കൊച്ചി ഓഫീസിലായിരുന്നു ഇന്റര്‍വ്യൂ. ഉച്ച കഴിഞ്ഞാണ് എന്നെ ഇന്റര്‍വ്യൂവിന് വിളിച്ചത്. അതുവരെ വരാന്തയില്‍ നിലയുറപ്പിച്ച് ആളുകളോട് സംസാരിച്ചുകൊണ്ടിരുന്നു. ഇന്റര്‍വ്യൂകളില്‍ അനുഭവിക്കാറുള്ള പതിവ് ടെന്‍ഷന്‍ ലവലേശമില്ല. രണ്ട് കാരണങ്ങള്‍ കൊണ്ട്- ഒന്ന്, ഇന്റര്‍വ്യൂവിന് വന്നവരെ ഏതാണ്ടെല്ലാവരെയും പരിചയപ്പെട്ടപ്പോള്‍ ഒരു കാര്യം ബോധ്യപ്പെട്ടു. എന്നെക്കാള്‍ യോഗ്യന്മാരാണ് അവരെല്ലാം. കേരളത്തിലാകെ അറിയപ്പെട്ടിരുന്ന എഴുത്തുകാര്‍ തന്നെ അര ഡസന്‍ എത്തിയിരുന്നു. ചിലര്‍ ഒരു ചുമട് പ്രസിദ്ധീകരണങ്ങളുമായാണ് വന്നിരുന്നത്. എല്ലാം അവരുടെ ലേഖനങ്ങളും മറ്റ് കൃതികളും പ്രസിദ്ധീകരിച്ച മാഗസീന

രാജിയുടെ താത്ത്വിക പ്രശ്‌നങ്ങള്‍

ഇമേജ്
കോണ്‍ഗ്രസ്സില്‍ ആദര്‍ശധീരത എന്ന അസുഖത്തിന്റെ ഒരു ലക്ഷണം ആള്‍ ഇടയ്‌ക്കെല്ലാം ഒന്ന് രാജിവെക്കും എന്നുള്ളതാണ്. എന്നാല്‍, രാജി എപ്പോള്‍ വെക്കണം എന്നകാര്യത്തില്‍ ആദര്‍ശധീരന്മാര്‍ക്കിടയില്‍ അഭിപ്രായൈക്യമില്ല. ദേശീയതലത്തിലും ഇതുതന്നെയാണ് സ്ഥിതി. കഴിയുന്നത്ര നിസ്സാരമായ കാരണം കണ്ടുപിടിച്ചാണ് രാജിവെക്കേണ്ടത് എന്ന ഒരു തിയറി നിലവിലുണ്ട്. എന്തായാലും ഒരു കാര്യത്തില്‍ അഭിപ്രായൈക്യമുണ്ട് -ഗൗരവമുള്ള വീഴ്ചകള്‍ പറ്റിയാലൊന്നും രാജിവെച്ചുകൂടാ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കാര്യമാണ് ചര്‍ച്ചാവിഷയമെന്ന് ധരിക്കരുത്. ഇന്ന് രാജിവെക്കുമോ നാളെ രാജിവെക്കുമോ എന്നൊരു അനിശ്ചിതത്വമൊന്നും മുഖ്യമന്ത്രിയുടെ കാര്യത്തിലില്ല. രാജിവെക്കില്ലെന്ന് കട്ടായം. മൂന്നുനാല് സംഗതികളാണ് പൊതുവേ കോണ്‍ഗ്രസ്മന്ത്രിമാരുടെ ഓര്‍ക്കാപ്പുറത്തുള്ള രാജിക്ക് കാരണമാകാറ്. മനസ്സാക്ഷിയാണ് ഇതിലൊന്ന്. എപ്പോഴാണ് ഇതിന്റെ കുത്ത് ഉണ്ടാവുകയെന്ന് പ്രവചിക്കാനാവില്ല. ഇക്കാലത്ത് അതുള്ളവര്‍ നന്നേ അപൂര്‍വമാണെന്നതും അല്പസ്വല്പം അതുള്ളവരും സാഹചര്യം നോക്കിയേ അങ്ങനെ ചെയ്യാറുള്ളൂ എന്നതുമാണ് വലിയ ആശ്വാസം. ധാര്‍മികത എന്നൊരു സാധനം വേറെയുണ്ട്. ഇക്കാര്യത്തിലുമില

പ്രതിയുടെ ഛായ

ഇമേജ്
പ്രതിച്ഛായയാണ് ഇപ്പോഴത്തെ പ്രശ്‌നം. യു.ഡി.എഫിന് ഇപ്പോഴത്തെ മാത്രമല്ല എന്നത്തെയും പ്രശ്‌നമാണ് പ്രതിച്ഛായ. മറ്റെന്ത് സംഭവിച്ചാലും പൊറുക്കും. പ്രതിച്ഛായയ്ക്ക് കോട്ടംസംഭവിച്ചാല്‍ പൊറുക്കില്ല, കെ.പി.സി.സി. തൊട്ട് മേല്‍പ്പോട്ട് ഹൈക്കമാന്‍ഡ് തന്നെയും ഇടപെടും. ചെയ്തത് ശരിയോ തെറ്റോ എന്നത് പ്രശ്‌നമല്ല. പ്രതിച്ഛായ പോകരുത്. പോയാല്‍ അടുത്തതിരഞ്ഞെടുപ്പില്‍ തോറ്റ് കഞ്ഞികുടിമുട്ടും. പ്രതിച്ഛായയുടെ ഗ്രാഫ് സദാ നിരീക്ഷിക്കാനും അത് താഴേക്കുവരുന്നത് അപ്പോഴപ്പോള്‍ അറിയിക്കാനും കെ.പി.സി.സി. ഓഫീസില്‍ സംവിധാനമുണ്ട് എന്ന് വേണം മനസ്സിലാക്കാന്‍. കാലാവസ്ഥാ റിപ്പോര്‍ട്ടുപോലെ അത് എല്ലാദിവസവും പ്രത്യേക ബുള്ളറ്റിനായി അറിയിക്കേണ്ടവരെയെല്ലാം അറിയിക്കുന്നുണ്ട്. ലേറ്റസ്റ്റ് റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് രമേശ് ചെന്നിത്തല ഡല്‍ഹിക്ക് വിട്ടത്. കെ.പി.സി.സി.യുടെ ഡസന്‍ കണക്കിന് സെക്രട്ടറിമാരില്‍ ഒരാളുടെ ഡസിഗേ്‌നഷന്‍, സെക്രട്ടറി (പ്രതിച്ഛായാ നിരീക്ഷണം) എന്നായിരിക്കാനിടയുണ്ട്. പ്രതിച്ഛായ വീഴുമ്പോള്‍ താങ്ങിനിര്‍ത്താനുള്ള സ്ഥിരം സംവിധാനങ്ങളൊന്നും ഫലിക്കാതെ വരുമ്പോഴാണ് കേന്ദ്രത്തില്‍ വിവരമറിയിക്കുന്നതും അടിയന്തര ഇടപെടലിന് അവിടെനിന

' വിസില്‍ വിളി ' ക്കാന്‍ ഇവിടെ ആരുമില്ലേ ?

വിസില്‍ബ്ലോവര്‍മാര്‍ ലോകശ്രദ്ധയാകര്‍ഷിച്ചുവരികയാണ്. കുറച്ചുകാലം മുമ്പുവരെ കേട്ടുകേള്‍വി ഇല്ലാത്ത ഒരു പ്രതിഭാസമായിരുന്നു ഇത്.  സ്വന്തം സ്ഥാപനത്തിന്റെയോ ഡിപാര്‍ട്‌മെന്റിന്റെയോ മേലുദ്യോഗസ്ഥന്റെയോ നിയമവിരുദ്ധ പ്രവര്‍ത്തനം ഭരണകൂടത്തിന്റെയോ ജനങ്ങളുടെയോ ശ്രദ്ധയില്‍ പെടുത്തി അത് തടയുന്നവരെയാണ് വിസില്‍ബ്ലോവര്‍ എന്ന് വിളിക്കുന്നത്. കളിയില്‍ ഫൗള്‍ കാണുമ്പോള്‍ റഫറി മുഴക്കുന്ന വിസില്‍ ആവാം ഈ പേരിന്റെ ആധാരം. മാധ്യമങ്ങളുടെ രഹസ്യസോഴ്‌സുകളായി മറയത്തുനിന്നിരുന്നു മുന്‍കാല വിസില്‍ബ്ലോവര്‍മാര്‍. പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമ്പോള്‍ തന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിരാളികളായ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ആസ്ഥാനത്ത് നടത്തിയ രഹസ്യം ചോര്‍ത്തല്‍ വെളിച്ചത്ത് കൊണ്ടുവന്നത് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ.) രണ്ടാമന്‍ ആയിരുന്ന മാര്‍ക്ക് ഫെല്‍ട്ടണ്‍ ആണ്. വാര്‍ത്ത കൊടുത്ത മാര്‍ക്ക് ഫെല്‍ട്ടന് വാഷിംഗ്ടണ്‍ പോസ്റ്റ് കൊടുത്ത രഹസ്യപ്പേര് 'ഡീപ്പ് ത്രോട്ട്' എന്നായിരുന്നു. മാര്‍ക്ക് ഫെല്‍ട്ടണ്‍ അടുത്ത കാലം വരെ രഹസ്യമറയ്ക്ക് പിന്നിലായിരുന്നു.  ലോകചരി