പോസ്റ്റുകള്‍

സെപ്റ്റംബർ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പിന്നാക്കംതന്നെ മുന്നാക്കം

ഇമേജ്
വികസനംകൊണ്ട് നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതാകുന്ന ലക്ഷണമുണ്ട്. വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെ രണ്ടാംറാങ്കായി ചേര്‍ത്തത് വലിയ ഗൂഢാലോചനയുടെ ഫലമാണ്. കേരളമോഡല്‍ എന്ന് ഡോ. തോമസ് ഐസക് മുതല്‍ അമര്‍ത്യാസെന്‍ വരെയുള്ള ആഗോള സാമ്പത്തികശാസ്ത്രജ്ഞര്‍ കൊട്ടിപ്പാടാറുണ്ട് എന്നത് ശരിതന്നെ. പക്ഷേ, അതൊക്കെ സായ്പ്പന്മാരുടെ മുന്നില്‍ ഞെളിയാന്‍ നമ്മള്‍ കാണിക്കുന്ന ചില അടവുതന്ത്രങ്ങളില്‍ ഒന്നുമാത്രമാണ് എന്നെന്തേ ഇവര്‍ക്ക് മനസ്സിലായില്ല? റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇതൊക്കെ അങ്ങനെ സീരിയസ്സായി എടുക്കാന്‍ പാടുണ്ടോ ? പഴയകാലത്തെ സോഷ്യലിസ്റ്റ് സിംഹമായിരുന്ന കര്‍പ്പൂരി താക്കൂര്‍ മുതല്‍ പുതിയകാലത്തെ സിംഹങ്ങളായ ലാലുപ്രസാദ് യാദവ്, നിതീഷ് കുമാര്‍ എന്നിവരും പോരാത്തതിന് ഇടയ്ക്ക് റാബ്രി ദേവി സിംഹിയും ഭരിച്ച ബിഹാര്‍ സംസ്ഥാനം തീര്‍ത്തും പട്ടിണി ജാതി വര്‍ഗമാണെന്ന് പെട്ടെന്ന് ബോധോദയമുണ്ടായതാണല്ലോ പുതിയ പ്രശ്‌നത്തിന്റെ തുടക്കം. അടിയന്തരമായി പ്രഖ്യാപനം നടത്തി ഇടക്കാലാശ്വാസമായി 50,000 കോടി രൂപ(വെറും അമ്പതിനായിരം കോടി രൂഫായേ!) സഹായം നല്‍കണമെന്ന് ബി.ജെ.പി.യുടെ പ്രതിനിധിസംഘം ഗവര്‍ണറെക്കണ്ട് ആവശ്യപ്പെടുകയുണ്ടായി. അത്

കൃഷ്ണയ്യരുടെ മോഡി

ഇമേജ്
നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കാനുള്ള വോട്ടെടുപ്പിന്റെ ഉദ്ഘാടനം വന്ദ്യവയോധികനായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെക്കൊണ്ട് നിര്‍വഹിപ്പിക്കാനായതില്‍ മോഡിത്വവിശ്വാസികള്‍ ആനന്ദനൃത്തം ചവിട്ടുന്നതായി ഗുജറാത്ത്, ഡല്‍ഹി പ്രവിശ്യകളില്‍നിന്ന് റിപ്പോര്‍ട്ടുണ്ട്. ചെങ്കോട്ടയിലേക്കുള്ള ഫ്‌ളൈറ്റിന് മോഡിജിക്ക് പാര്‍ട്ടിടിക്കറ്റ് കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി മൂന്നുമാസം കൊണ്ടൊരു തരംഗം വളര്‍ത്തിയെടുക്കണം. അതിനാണ് സഖാവ് ജസ്റ്റിസ് തുടക്കമിട്ടിട്ടുള്ളത്. നീതിയുടെ പ്രതീകം, ശുദ്ധ മതേതരത്വവാദി, മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്‍ എന്നീ ദോഷങ്ങള്‍ക്ക് പുറമേ ആറുപതിറ്റാണ്ട് പഴക്കമുള്ള കമ്യൂണിസ്റ്റ് എന്ന കൊടും ദോഷവുമുള്ള സ്വാമിയെത്തന്നെ മോഡിയനുകൂല തരംഗനിര്‍മിതിക്ക് തുടക്കമിടാന്‍ ലഭിച്ചത് ചില്ലറ കാര്യമല്ല. രാഷ്ട്രപതിയാകാന്‍ കുപ്പായമിട്ട് നിരാശനായ ആളെന്ന നക്ഷത്രദോഷം അപകടമുണ്ടാക്കുമോ എന്നൊരു ശ ങ്ക ഇല്ലാതില്ല. അത് സാരമില്ലെന്ന് ജ്യോത്സ്യസമ്മതംകിട്ടിക്കാണണം. ദേശീയ മാധ്യമങ്ങളില്‍ തരംഗം തുടങ്ങിക്കഴിഞ്ഞതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. തങ്ങളാണ് രാജ്യം എന്ന് തെറ്റിദ്ധരിച്ചിട്ടുള്ള കുറേ ചാനല്‍ പ്രഭുക്കന്മാര്‍ അടുത

കൈവിട്ട കളികള്‍

ഇമേജ്
നവനവങ്ങളായ ആശയങ്ങളാണ് ലോകത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. അത് പോലീസിനും ബാധകമാണ്. കുറ്റാന്വേഷണത്തില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടായി ? ഇക്കാലത്ത് കൊന്നും കൊള്ളയടിച്ചും രക്ഷപ്പെടുന്നവര്‍ അപൂര്‍വം. ഹൈടെക് ആണ് പോലീസും. മുന്തിയ ടെക്‌നോളജി, മുന്തിയ പോലീസ്. പക്ഷേ, കേസന്വേഷണം ഹൈടെക് ആണെങ്കിലും അതുകഴിഞ്ഞുള്ള പരിപാടികളെല്ലാം ലോടെക്തന്നെ. ലോക്കപ്പിനകത്തായാലും പുറത്തായാലും പീഡനത്തിന് പഴയ ടെക്‌നിക്കേ സാധിക്കുന്നുള്ളൂ. അക്രമാസക്തരാ യ ആള്‍ക്കൂട്ടത്തെ നേരിടാന്‍ ലാത്തിയും തോക്കുമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ടിയര്‍ഗ്യാസും ഈയിടെ ഗ്രനേഡും ഇറങ്ങി. തീര്‍ന്നു. ലാത്തിയടിയുടെയും വെടിയുടെയും സുഖം ഇതിനൊന്നുമില്ലതാനും. കൈത്തരിപ്പ് തീര്‍ക്കാന്‍ പിന്നെ വേറെവല്ലതും ചെയ്യേണ്ടി വരും. ശാസ്ത്രം പുരോഗമിച്ചിട്ടൊന്നും വലിയ പ്രയോജനമില്ല. ലക്ഷം ആളുകള്‍ അക്രമാസക്തരായി വരുമ്പോള്‍ ഒരു ഗ്രനേഡ് എറിഞ്ഞാല്‍ ലക്ഷംപേരും റോഡില്‍വീണ് 24 മണിക്കൂര്‍ നേരത്തേക്ക് ഉറങ്ങിപ്പോകുന്ന വിദ്യയൊന്നും എന്താണ് ആരും കണ്ടുപിടിക്കാത്തത്? സിറിയയില്‍ പ്രയോഗിച്ചതരം രാസായുധം കിട്ടിയേക്കും. പക്ഷേ, കടന്നകൈ ആയിപ്പോകും. ഒബാമ ഇടപെട്ടുകളയും. നിരാശപ്പെടേണ്ട. ടിയ

പ്രശ്‌നമോ പ്രതിസന്ധിയോ?

ഇമേജ്
ഈ പ്രതിപക്ഷക്കാര്‍ക്കും പത്രക്കാര്‍ക്കും ലവലേശമില്ലാത്ത വസ്തുവാണ് സാമാന്യബുദ്ധി എന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു, അതിന് പ്രത്യേക തെളിവൊന്നും ആവശ്യമില്ലെങ്കിലും. രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇക്കൂട്ടര്‍ വിളിച്ചുചോദിച്ചത് - എന്തേ മാണിസാറിനെ മുഖ്യമന്ത്രിയാക്കിക്കൂടേ എന്ന്. ഇക്കൂട്ടര്‍ ഇപ്പോള്‍ പറയുന്നത് നേരേ തിരിച്ചാണ്. മാണിസാറിന്റെ അതിവിദഗ്ധമായ ഭരണം കാരണം കേരളം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണത്രെ. ഈ അവസ്ഥ കേരളീയര്‍ അവരുടെ ഏറ്റവും മോശം ദുഃസ്വപ്നത്തില്‍പ്പോലും കണ്ടതല്ല. ക്രമസമാധാനവും അഴിമതിയുമൊക്കെ പെരുകി കേരളം അഗാധഗര്‍ത്തത്തില്‍ വീണാലും സാരമില്ല, സാമ്പത്തികപ്രശ്‌നത്തെക്കുറിച്ച് മാത്രം നമ്മളിനി പേടിക്കേണ്ട എന്നുറപ്പിച്ച് സമാധാനമായി ഉറങ്ങുകയായിരുന്നു കുറേക്കാലമായി കേരളീയര്‍. കാരണം, കേരളം ഭരിക്കുന്നത് ഇടതുപക്ഷമാകട്ടെ, മറ്റേ പക്ഷമാകട്ടെ ധനതത്ത്വശാസ്ത്രത്തില്‍ നമ്മളെ കഴിച്ചേ ലോകത്ത് ആരും വരൂ. ഒരു ഭാഗത്ത് മാണിസാര്‍. ജോണ്‍ മെയ്‌നാഡ് കെയിന്‍സിനുശേഷം ഇതുപോലൊരു പ്രതിഭ ആ രംഗത്ത് ഉണ്ടായിട്ടില്ല. മാണിസാറിന്റെ പേരിന് മുന്നില്‍വെക്കാന്‍ ഒരു ഡോ ഇല്ല എന്നത് ഒരു കുറവേ അല്ല. സാമ്പത്തിക മാന