പോസ്റ്റുകള്‍

ഒക്‌ടോബർ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സാധാരണ വാര്‍ത്ത, അസാധാരണ പോലീസ് നടപടി

ഡി.ജി.പി. പഴയ നഗരത്തിലെ ആള്‍ദൈവത്തെ സന്ദര്‍ശിച്ചത് അമ്പരപ്പുളവാക്കി. പ്രത്യേക ലേഖകന്‍ ഹൈദരബാദ്:  വ്യക്തിപരമായ പ്രശ്‌നങ്ങളുമായി വരുന്ന ആളുകളെ ബാബ കാണുന്നത് വ്യാഴാഴ്ച മാത്രം ഡയറക്റ്റര്‍ ജനറല്‍ ഓഫ് പോലീസ് വി.ദിനേശ് റെഡ്ഡി വ്യാഴാഴ്ച പഴയ നഗരത്തിലെ ആള്‍ദൈവം ഹബീബ് മുസ്തഫ ഇദ്രുസ് ബാബയെ ഫാത്തെ ദര്‍വാസയില്‍ സന്ദര്‍ശിച്ചത് വിവാദമുണ്ടാക്കി. രാവിലെ പതിനൊന്നരയ്ക്ക് മി.റെഡ്ഡി ഔദ്യോഗികവാഹനത്തില്‍ പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാമ് ചാര്‍മിനാര്‍ വരെ വന്നത്. അവിടെ വെച്ച് അഡീഷനല്‍ ഡി.സി.പി. (ടാസ്‌ക് ഫോഴ്‌സ് ) ബി.ലിംബ റെഡ്ഡി അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. തുടര്‍ന്ന് രണ്ടുപേരും കനത്ത കാവലോടെ ബാബയുടെ വീട്ടിലേക്ക് പോയി. ഡി.ജി.പി. ബാബയുടെ വീട്ടില്‍ ചെലവഴിച്ച 40 മിനിട്ടുനേരവും ഹത്തേ ദര്‍വാസ വഴിക്കുള്ള ഗതാഗതം നിയന്ത്രിക്കപ്പെട്ടു. മാധ്യമങ്ങള്‍ക്ക് ഈ പ്രദേശത്ത് പ്രവേശനം നിഷേധിക്കുകയും ചെയ്തു.  മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥനായ ഉമേഷ് കുമാര്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് ഡി.ജി.പി.യുടെ സ്വത്തുകളെ കുറിച്ച് അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഡി.ജി.പി.യുടെ സന്ദര്‍ശനത്തിന് പ്രത്യേക പ്ര

സമ്മതിദാനം പവിത്രം ; സമ്മതി നിഷേധവും

ഇമേജ്
അറുപത് വര്‍ഷത്തിലേറെയായി വോട്ട് ചെയ്യാന്‍ തുടങ്ങിയിട്ട്. ഭയങ്കര ബോറായിരിക്കുന്നു. ബാലറ്റ് പെട്ടി പോയി ഇലക്‌ട്രോണിക്‌സ് വന്നതാണ് ആകെയുണ്ടായ മാറ്റം. കടലാസായിരുന്ന കാലത്ത് വോട്ട് അസാധുവാക്കാമായിരുന്നു. അതിന്റെ രസമൊന്നുവേറെ. വോട്ട് ചെയ്യാന്‍ പോയില്ലെങ്കില്‍ നാട്ടിലെ സര്‍വ പാര്‍ട്ടിക്കാരും മുഷിയും. അവറ്റകള്‍ സംഘടിതമായി വന്ന് പറമ്പിലെ വാഴ വെട്ടിയെന്ന് വരാം. ബാലറ്റ് പേപ്പറില്‍ എല്ലാവര്‍ക്കും വോട്ട് ചെയ്താല്‍ ആരും മുഷിയില്ല. റിസല്‍റ്റ് പ്രഖ്യാപിക്കുമ്പോള്‍ പത്രത്തില്‍ അസാധുവിന്റെ വോട്ട് വായിക്കുമ്പോഴത്തെ സന്തോഷം ജനാധിപത്യവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ ആണെന്നാരും ഇതുവരെ വിധിച്ചിട്ടില്ല. അസാധുവിനേക്കാള്‍ കുറഞ്ഞ വോട്ടുകിട്ടിയാലും ജയിക്കും. പാര്‍ലമെന്റില്‍ ആ അംഗത്തിന്റെ വോട്ടിന് വിലയൊട്ടും കുറയില്ല. സിറ്റിങ്ങ് ഫീസും കുറയില്ല. പിന്നെയെന്ത് പ്രശ്‌നം? ഇലക്‌ട്രോണിക്‌സ് വന്നതോടെ ആ സുഖം പോയി. അസാധു അന്തരിച്ചു. ഒരു സ്ഥാനാര്‍ഥിയെയും ഇഷ്ടമില്ലെങ്കിലും വോട്ട് കുത്തിയേ തീരൂ. വോട്ട് ചെയ്യാതെ മടങ്ങാം. അതിന് പിന്നെ അങ്ങോട്ട് പോകണമോ വീട്ടിലിരുന്നാല്‍ പോരേ എന്ന ചോദ്യമുണ്ട്. വോട്ട് ചെയ്യാതെ വീട്ടിലിരുന്നാല്‍ രാഷ

ന്യൂ ജനറേഷന്‍ പൊളിറ്റിക്‌സ്‌

ഇമേജ്
രാഹുല്‍ജിയുടെ കൈയില്‍ എടുത്തുപറയത്തക്ക പുതിയ ഐഡിയകളൊന്നും ഇല്ലെന്നൊരു തെറ്റിദ്ധാരണ ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ നിരീക്ഷക കഴുകന്മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് തെറ്റി. ഇരുചെവിയറിയാതെ നടത്തേണ്ട ഒരു സംഗതി നാട്ടില്‍ പാട്ടാക്കി യുവപ്രതിഭ. കൈയിലിരിപ്പിനെക്കുറിച്ച് ജനത്തിന് ചില ഐഡിയാസ് കിട്ടുകയും ചെയ്തു. സംഗതി നിസ്സാരം. ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ടാലും സ്ഥാനമാനങ്ങള്‍ ഒന്നും തെറിച്ചുപോകില്ലെന്ന് ഉറപ്പുവരുത്തുന്ന സംവിധാനമാണ് നാട്ടിലുള്ളത്. കോടതി ചൂണ്ടിക്കാട്ടിയപ്പോഴേ ചിലര്‍ക്ക് സംഗതി പിടികിട്ടിയുള്ളൂ. കോടതി പറഞ്ഞതുപോലെ ചെയ്താല്‍ ബുദ്ധിമുട്ടാകും. പാവപ്പെട്ട ക്രിമിനലുകള്‍ക്കൊന്നും പിന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. പിന്നെയെന്ത് ജനാധിപത്യം! ഉടനെ നിയമം ഭേദഗതിചെയ്ത് കോടതിയുടെ നാവടപ്പിക്കാനുള്ള പണി തുടങ്ങി ഗാന്ധിയന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍. ഓര്‍ഡിനന്‍സ് ഇറക്കി കോടതിയെ വരുതിയിലാക്കാന്‍ തീരുമാനമെടുത്തത് ഇന്നലെയൊന്നുമല്ല. ചര്‍ച്ചയും സംവാദവും നടക്കാന്‍ തുടങ്ങിയിട്ട് മാസം മൂന്നായി. യുവനേതാവ് വേറെയെന്തോ തിരക്കിലായിരുന്നെന്ന് തോന്നുന്നു. വിവരം വൈകി അറിഞ്ഞാലും മന്‍മ