പോസ്റ്റുകള്‍

നവംബർ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അതിലോലം ഇടതുപരിതഃസ്ഥിതി

ഇമേജ്
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് ഹര്‍ത്താല്‍ നടത്തുന്നവരാരെങ്കിലും റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ എന്ന് ബഹു. കോടതി ചോദിച്ചുവല്ലോ. ഇത്തരമൊരു അബദ്ധചോദ്യം ചോദിച്ചതിന് ഒരു ജനപ്രതിനിധി കോടതിയെ രൂക്ഷമായി വിമര്‍ശിച്ചതായി വായിച്ചു. വിമര്‍ശിക്കുക തന്നെ വേണം, ഘോരഘോരം വിമര്‍ശിക്കണം. കാര്യങ്ങള്‍ വായിച്ചറിഞ്ഞശേഷമേ ഹര്‍ത്താല്‍ നടത്താവൂ എന്നൊക്കെ നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങിയാല്‍ ജനാധിപത്യം കുട്ടിച്ചോറാകും. നടപടിയെ എതിര്‍ക്കണമോ അനുകൂലിക്കണമോ എന്ന് തീരുമാനിക്കുന്നത് അതിനെക്കുറിച്ച് മുഴുവനായി പഠിച്ചശേഷമേ ആകാവൂ എന്ന് ജഡ്ജിമാര്‍ക്ക് പറയാം. തീര്‍ച്ചയായും അവര്‍ വായിച്ചുപഠിച്ചാവും കേസ് വിധിക്കുന്നത്. എന്നുവെച്ച് കേരളത്തിലെല്ലാവര്‍ക്കും ജഡ്ജിമാരാവാന്‍ പറ്റുമോ? സംഗതി പഠിച്ചേ പക്ഷം തീരുമാനിക്കൂ എന്ന് കടുംപിടിത്തം പിടിച്ചാല്‍ വക്കീല്‍മാരുടെ കാര്യംപോലും കട്ടപ്പൊകയായിപ്പോകും. ഏതുപക്ഷം ആദ്യം സമീപിച്ച് ഇടപാട് ഉറപ്പാക്കുന്നുവോ അവരുടെ പക്ഷത്താണ് വക്കീല്‍. എതിര്‍പക്ഷത്താണ് ന്യായം എന്ന് ബോധ്യപ്പെട്ടാലും വക്കീലിന് കാലുമാറാനൊക്കില്ല. ഫീസ് തരുന്ന പക്ഷമാണ് നമ്മുടെ പക്ഷം. അതാണ് തൊഴില്‍മര്യാദയും. നേട്ടം കിട്ടു

പത്രങ്ങളെ കഴുത്തുഞെരിച്ചു കൊല്ലരുത്

ഇമേജ്
ഒരു മലയാള ദിനപത്രംനടത്തിപ്പുകാര്‍ക്ക് ജില്ലാ ഭരണാധികാരികളില്‍ നിന്ന് സമീപനാളുകളില്‍ ലഭിച്ച നോട്ടീസ്, സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ മറ്റേതെങ്കിലും പ്രസിദ്ധീകരണത്തിന് ലഭിച്ച തരത്തില്‍ പെട്ടതല്ലെന്ന് തോന്നുന്നു. 1847 ലെ പ്രസ് ആന്റ് രജിസ്റ്റ്രേഷന്‍ ഓഫ് ബുക്‌സ് ആക്റ്റിലെ പ്രത്യേക വകുപ്പ് എടുത്ത് ചേര്‍ത്താണ് തേജസ് ദിനപത്രത്തിന് കോഴിക്കോട് എഡിഎം നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് കാട്ടി നോട്ടീസ് അയച്ചത്. ഈ നടപടി കണ്ടില്ലെന്ന് നടിക്കാനോ, വെറുമൊരു നോട്ടീസല്ലേ എന്ന് ചുരുക്കിക്കാട്ടി അവഗണിക്കാനോ പത്രസ്വാതന്ത്ര്യത്തിലും അതിന് ആധാരമായ ഭരണഘടനയിലെ അഭിപ്രായസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ഒരാള്‍ക്കും കഴിയുകയില്ല.  അഭിപ്രായ സ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവുമെല്ലാം നിയമത്തിന്റെ പരിധികള്‍ക്ക് അകത്തുനിന്നുകൊണ്ടുമാത്രം അനുഭവിക്കേണ്ട സ്വാതന്ത്ര്യങ്ങളാണ്. നിരവധി നിയമങ്ങള്‍ കൊണ്ട് ബന്ധിതമാണ് നമ്മുടെ എല്ലാ സ്വാതന്ത്ര്യങ്ങളും. നിയമങ്ങളുടെ ഓരോ ലംഘനം നടക്കുമ്പോഴും നിയമനടത്തിപ്പുകാര്‍ അതിനെതിരെ നടപടി എടുക്കേണ്ടതുണ്ട്. പോലീസിനോ ജില്ലാ ഭരണാധികാരികള്‍ക്കോ മറ്റേതെങ്കിലും സ്ഥാപനങ്ങള്‍ക്കോ നടപടി

ഒരു ശ്വേത പീത കഥ

ഇമേജ്
'മഞ്ഞപ്പത്രങ്ങള്‍ക്ക് മുതല്‍ മഹാനേതാക്കള്‍ 'ക്ക് വരെ മാസങ്ങളോളം കൊട്ടിപ്പാടി നടക്കാമായിരുന്ന ഒരു പീഡനകഥയാണ് ശ്വേതാമേനോന്‍ സ്വിച്ച് ഓഫാക്കിക്കളഞ്ഞത്. നിരാശാജനകമാണിത്. ആഴ്ച ഒന്ന് തികയുംമുമ്പ് ഇരയും ഇല്ല, ഇരപിടിത്തക്കാരനുമില്ല. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. മാധ്യമങ്ങള്‍ വേറെ ഇരകളെത്തേടി വിശാലമായ വനാന്തരങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട്. മഹാനേതാക്കളും തഥൈവ.  ശ്വേതാമേനോന്‍ എന്തേ പിന്‍മാറിക്കളഞ്ഞത്? നടപ്പുരീതിയനുസരിച്ച് രണ്ടേ രണ്ട് സാധ്യതകളേ ഉള്ളൂ. ഒന്ന്. കേസില്‍ കുടുങ്ങുമെന്ന് ഭയമുള്ള പ്രതിപക്ഷം - പ്രതിയുടെ പക്ഷം എന്നേ ഉദ്ദേശിച്ചുള്ളൂ - നോട്ടുകെട്ടുകള്‍ ഉള്‍പ്പെടെ എന്തെങ്കിലും വലിയ പ്രീണന-സ്വാധീന യന്ത്രതന്ത്രങ്ങള്‍ പ്രയോഗിച്ചുകാണണം. അല്ലെങ്കില്‍ , സ്വതേ ദുര്‍ബലയായ ഇരയെ കൂടുതല്‍ വലിയ എന്തെങ്കിലും ഭീഷണിയില്‍ വീഴ്ത്തിക്കാണണം. വാദി പ്രതിയാകുമെന്ന് ഭയന്നുകാണണം. രണ്ടിനും വഴങ്ങുന്ന ഇനം ദുര്‍ബല ഇരയല്ല ശ്വേതാമേനോന്‍ എന്ന 4ജി - നാലാംതലമുറ - ചലച്ചിത്ര നടി. ഭീഷണിയും പ്രീണനവും ഒരു പരിധിവരെയൊക്കെ നേരിടാനാവും. പിന്നെയെന്തേ പിന്‍മാറിക്കളഞ്ഞത്? പ്രശസ്ത നടി ആയാലും നാട്ടിലെ ഒന്നാം നമ്പര

പ്രസ് അക്കാദമി സമഗ്രമാറ്റത്തിന്റെ പാതയില്‍

ഇമേജ്
പ്രസ് അക്കാദമി സമഗ്രമാറ്റത്തിന്റെ പാതയില്‍ ' അടുത്ത മാസം ശമ്പളം കൊടുക്കാന്‍ പണമില്ല. നമ്മുടെ അലോട്ട്‌മെന്റ് തീര്‍ന്നു. ധനമന്ത്രിയെ കണ്ട് പ്രശ്‌നം പരിഹരിച്ചേ തീരൂ.....'  ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത എനിക്ക് ലഭിച്ച ആദ്യ ഫോണ്‍കോളുകളിലൊന്ന് അപ്പോഴത്തെ സിക്രട്ടറി വി.ജി.രേണുകയുടേതായിരുന്നു. അക്കാദമിയെ കുറിച്ച് മനസ്സുനിറയെ പദ്ധതികളും പരിപാടികളുമായി കയറിച്ചെന്ന എനിക്ക് ഇങ്ങനെയൊരു പ്രശ്‌നം നേരിടേണ്ടി വരുമെന്ന് ദുസ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ല. ശമ്പളം കൊടുക്കുന്നതാണ് കാര്യക്ഷമമായി നടക്കുന്ന ഏക പണി എന്ന് മുമ്പ് ഞാനവിടെ വൈസ് ചെയര്‍മാനായിരുന്ന കാലത്ത് വിമര്‍ശനം കേട്ടിരുന്നതുമാണ്. അതും നടക്കുന്നില്ല എന്നായോ ? ! എന്തുകൊണ്ടാണ് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ സര്‍ക്കാര്‍ പണം അനുവദിക്കാത്തത് എന്ന് മനസ്സിലാക്കിയെടുക്കാനും പ്രശ്‌നം പരിഹരിക്കാനും സമയം കുറച്ചെടുത്തു. ഓരോ വര്‍ഷവും ബജറ്റില്‍ അലോട്ട്‌മെന്റ് കുറയുമ്പോള്‍ അക്കാദമി സ്വന്തം ഫണ്ട് എടുത്ത് ശമ്പളം കൊടുത്തുപോന്നതാണ്  പ്രശ്‌നത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞത് ഒടുവിലാണ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വിദ്യാര്‍ത്ഥികള്

വധശ്രമമാണ് പോലും...

ഇമേജ്
കണ്ണൂരില്‍ സി.പി.എം. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാനാണ് പ്ലാനിട്ടിരുന്നതെന്ന ആരോപണം കണ്ണൂരുകാരെ മൊത്തം അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് എന്നുറപ്പ്. കണ്ണൂരില്‍ പലരെയും പലവിധത്തില്‍ കൊന്നിട്ടുണ്ട്. വൈവിധ്യമാര്‍ന്ന രീതികള്‍ കണ്ടെത്തിയാണ് അവിടെ കുറച്ചുകാലംമുമ്പുവരെ ആളുകളെ കാലപുരിക്കയച്ചുകൊണ്ടിരുന്നത്. ഈ സാങ്കേതികവിദ്യയില്‍ വേറെപലരും ഒരുകൈ നോക്കിയിട്ടുണ്ടെങ്കിലും സി.പി.എം., ബി.ജെ.പി. പാര്‍ട്ടികള്‍ ബഹുകാതം മുന്നിലാണ്. എന്തോ കാരണത്താല്‍ ശത്രുസംഹാരത്തിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. അടിച്ചും വെട്ടിയും കുത്തിയും ബോംബെറിഞ്ഞും കഴുത്തറത്തും എല്ലാം കൊല്ലാറുണ്ടെങ്കിലും പടച്ചവനാണേ സത്യം, ഇന്നുവരെ അവിടെയാരെയും കല്ലെറിഞ്ഞ് കൊന്നിട്ടില്ല. അതുചില അപരിഷ്‌കൃത അറേബ്യന്‍നാടുകളില്‍ നടക്കുന്ന ഏര്‍പ്പാടല്ലേ? സാമാന്യബുദ്ധിയുള്ളവരാരെങ്കിലും ഇക്കാലത്ത് മനുഷ്യനെ കല്ലെറിഞ്ഞുകൊല്ലുമോ? പരിഷ്‌കൃത ജനാധിപത്യങ്ങളില്‍ 15 വെട്ടുവെട്ടി (കൊല്ലാന്‍ വെട്ട് 51 വേണം എന്നത് യു.ഡി.എഫുകാര്‍ പാര്‍ട്ടിയെ അപമാനിക്കാന്‍ ഉണ്ടാക്കിയ കള്ളക്കഥയാണ്) ആളുകളെ കൊല്ലാനാവുമെന്നിരിക്കെ ആരെങ്കിലും കാറില്‍പോകുന്ന ഒ