പോസ്റ്റുകള്‍

ഡിസംബർ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കെജ്‌രിവാളും ഡമോക്ലീസ് വാളും

ഇമേജ്
ഇന്ദ്രപ്രസ്ഥത്തില്‍ ആദര്‍ശാത്മക ജനാധിപത്യവിപ്ലവം ഭാഗികമായി ജയിച്ചു. പക്ഷേ, അതിന്റെ ഉദ്ഘാടനം നടക്കുന്നത് ലേശം ആദര്‍ശവിരുദ്ധമായാണോ എന്ന് സംശയമുണ്ട്. ഡല്‍ഹിയിലെ ജനം തീരുമാനിച്ചത് ബി.ജെ.പി.യെ ഒന്നാംനമ്പര്‍ കക്ഷിയാക്കാനാണ്. കെജ്‌രിവാള്‍ മുഖ്യമന്ത്രിയാകണമെന്ന് ജനത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അവര്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നല്‍കുമായിരുന്നു. നല്‍കിയിട്ടില്ല. മണ്ഡലത്തില്‍നിന്ന് പ്രതിനിധിയെ തിരഞ്ഞെടുക്കുക ഭൂരിപക്ഷം വോട്ടര്‍മാര്‍ ആരെ പിന്തുണച്ചു എന്നുനോക്കിയല്ല. കൂടുതല്‍ വോട്ടര്‍മാര്‍ ആരെ പിന്തുണച്ചു എന്നുനോക്കിയാണ്. ആ ന്യായം മന്ത്രിസഭ ഉണ്ടാക്കുമ്പോള്‍ അന്യായമാകും. അവിടെ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയാല്‍ പോര; ഭൂരിപക്ഷം വോട്ടുതന്നെ കിട്ടണം. കെജ്‌രിവാള്‍ മുഖ്യമന്ത്രിയായത്, ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രിയാക്കാന്‍വേണ്ടി ജയിച്ചവരുടെ പിന്തുണയോടെയാണ്. കൂടുതല്‍ വോട്ടുകിട്ടി ഒന്നാംസ്ഥാനത്തെത്തിയ ആളെ തോ ല്‍പ്പിക്കാന്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍ കൂട്ടുകൂടുന്നത് പുതിയ ഏര്‍പ്പാടൊന്നുമല്ല. അത് ജനാഭിലാഷത്തിന് എതിരാണെന്ന് ഒന്നാംസ്ഥാനത്തുള്ളവര്‍ വിമര്‍ശിക്കാറുമുണ്ട്. ജനാധിപത്യം നടന്നുപോകണ

പുലിവാല്‍ സമരങ്ങള്‍

ഇമേജ്
മുഖ്യമന്ത്രി രാജിവെക്കുംവരെ സമരം എന്നാണ് തീരുമാനം. വേണ്ടത്ര ആലോചിച്ചാവും അങ്ങനെ തീരുമാനിച്ചത് എന്നുവേണം കരുതാന്‍. മുതലക്കുഞ്ഞിനെ നീന്താന്‍ പഠിപ്പിക്കേണ്ട എന്നുപറഞ്ഞതുപോലെ സമരം ചെയ്യാന്‍ ഇടതുപക്ഷത്തെ ആരും പഠിപ്പിക്കേണ്ട. സമരത്തിന്റെ ഫലമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സ്വയം ബോധ്യമാകും, താന്‍ സോളാര്‍തട്ടിപ്പില്‍ പങ്കാളിയായിരുന്നു എന്ന്. തുടര്‍ന്ന് അദ്ദേഹം രാജിസമര്‍പ്പിച്ച് കാശിക്കോ വേളാങ്കണ്ണിക്കോ പോകും. ഇതാവും ഇടതുമുന്നണി സങ്കല്പിച്ച നടപടിക്രമം. മരണംവരെ ഉപവാസംപോലുള്ള കടുംകൈ ആണ് രാജിവരെ സമരവും. മരണംവരെ എന്നുപറഞ്ഞ് പലരും ഉണ്ണാവ്രതം തുടങ്ങാറുണ്ടെങ്കിലും മരിക്കുക പതിവില്ല. നാലുദിവസം കഴിയുമ്പോള്‍ വല്ല പിടിവള്ളിയും കിട്ടും, നാരാങ്ങാവെള്ളം കുടിക്കാന്‍. അല്ലെങ്കില്‍ പോലീസ് പിടിച്ച് ആസ്​പത്രിയിലാക്കിയാല്‍ ഗ്ലൂക്കോസ് കിട്ടും. രാജിവരെ സമരത്തിന് ഈ സൗകര്യങ്ങളൊന്നുമില്ല. പുലിവാല്‍ പിടിച്ചതുപോലെയാണ്. ഉമ്മന്‍ചാണ്ടിക്ക് മാനസാന്തരമുണ്ടായി അദ്ദേഹം രാജിവെച്ചുകൊള്ളും, സമരം തുടങ്ങിക്കോളൂ എന്ന് ആരാണാവോ ഇടതുമുന്നണിയെ ഉപദേശിച്ചത്? സരിതാനായരെ സഹായിച്ചയാളാണല്ലോ മുഖ്യമന്ത്രി. അയ്യോ പാവം വിചാരിച്ച് സഹായിച്ചത

വേണം ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി

ഇമേജ്
വാണ്ടഡ് എ പ്രൈം മിനിസ്റ്റര്‍ കാന്‍ഡിഡേറ്റ് എന്നൊരു വലിയ പരസ്യം കോണ്‍ഗ്രസ്സിന്റെ വെബ്‌സൈറ്റിലോ ദേശീയപത്രങ്ങളിലോ സമീപനാളില്‍ കണ്ടാല്‍ അത്ഭുതപ്പെടേണ്ട. വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ്. പറ്റിയ പെണ്ണിനെ കിട്ടിയില്ലെന്നു പറഞ്ഞ് വിവാഹം നീട്ടിക്കൊണ്ടുപോകാം, രാഹുല്‍ഗാന്ധിയെപ്പോലെ. പക്ഷേ, നല്ല പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ കിട്ടിയില്ലെന്നു പറഞ്ഞ് പൊതുതിരഞ്ഞെടുപ്പ് നീട്ടാന്‍ പറ്റില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയില്ല. രാഹുല്‍ ഇല്ലേ എന്ന് ചോദിക്കാം. ഉണ്ട് എന്ന് സോണിയാജി പോലും ഉറപ്പിച്ചുപറയുന്നില്ല. മാത്രമല്ല, ഡല്‍ഹിയില്‍ മാന്യന്മാര്‍ വൈകുന്നേരങ്ങളില്‍ കിസ്സ പറയാന്‍വരുന്ന ക്ലബ്ബുകളിലും ഹാളുകളിലും വേറെ ആരെയെങ്കിലും കിട്ടുമോ എന്നുനോക്കാന്‍ സംഘങ്ങളെ പറഞ്ഞയച്ചതായി കേള്‍ക്കുന്നുമുണ്ട്. ആധാറുണ്ടാക്കിയതിന്റെ ക്രെഡിറ്റില്‍ നില്‍ക്കുന്ന നന്ദന്‍ നിലേകനിയെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അദ്ദേഹം വഴങ്ങിയില്ലത്രെ. ഇനി ഒരു പക്ഷേ, സച്ചിന്‍ തെണ്ടുല്‍ക്കറെ സമീപിക്കുമായിരിക്കും. പുള്ളിക്കാരന് വേറെ പണിയൊന്നുമില്ല. കോണ്‍ഗ്രസ്സിന്റെ നേതൃദാരിദ്ര്യത്തേക്കാ ള്‍ ഭീകരമാണ് ചാനലുകള്‍ ചില ദിവസങ്ങള

ഒരു നീതിമാന്റെ രക്തം

ഇമേജ്
ജയില്‍ ഡി.ജി.പി. മാധ്യമങ്ങളുമായി സംസാരിച്ചപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് പിടികിട്ടിയത്. കഴുതയായ ജനം ഇതുവരെ ധരിച്ചിരുന്നത് കുറ്റവാളികളും കുറ്റാരോപിതരും ആണ് ജയിലില്‍ അഴികള്‍ക്ക് പിന്നില്‍ അടിമകളായി കഴിഞ്ഞുപോരുന്നത് എന്നാണ്. ചങ്ക് തുറന്നുകാട്ടി ഡി.ജി.പി. കാര്യം പറഞ്ഞു. ഇരുമ്പഴികള്‍ക്ക് പിന്നില്‍ ബന്ധിതരായിട്ടുള്ളത് ജയിലുദ്യോഗസ്ഥരാണ്. ജയില്‍പ്പുള്ളികളാണ് ജയില്‍ ഭരിക്കുന്നത്. രാഷ്ട്രീയ, ക്രിമിനല്‍ സംഘങ്ങളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും ദാക്ഷിണ്യത്തില്‍ കഷ്ടിച്ച് കഴിഞ്ഞുകൂടുകയാണ് ജയില്‍ ഉദ്യോഗസ്ഥര്‍. ജീവനക്കാര്‍ക്ക് 55 വയസ്സുവരെ ഇതില്‍നിന്ന് മോചനമില്ല. ജയില്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ് ഒരു ട്രിക്ക് പ്രയോഗിച്ച് മോചനംനേടി. ഇനി സെന്‍കുമാറാണ് 'സെല്‍'കുമാര്‍. എങ്ങനെയാണ് അദ്ദേഹം സെല്ലില്‍നിന്ന് രക്ഷപ്പെടുക എന്നറിയില്ല. ഈശ്വരോ രക്ഷതു... വഴിയോരത്ത് മാജിക് കാട്ടുന്ന ഒരു പാവത്തിന്റെ കഥ ഉണ്ട്. എന്ത് മാജിക് കാട്ടിയാലും അത് വെറും ട്രിക്കാന്‍ഡ്രാ എന്നുപറഞ്ഞ ആള്‍ക്കൂട്ടം, ചങ്ക് പറിച്ചുകാട്ടിയപ്പോഴും പറഞ്ഞത് അതുതന്നെയാണ്. ചങ്കെടുത്ത് കാട്ടുകയാണ് ഞാന്‍ എന്നാണ് ഡി.ജി.പി.യും പറഞ്ഞത്. ഇനി

പെരുമാറ്റച്ചട്ടം പെരുമാറ്റച്ചാട്ടം

ഇമേജ്
പെരുമാറ്റച്ചട്ടത്തിലെ ഇനങ്ങള്‍ 32 ആയാലും 101 ആയാലും പൊതുജനം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അഭിപ്രായത്തിന്റെ കാര്യത്തില്‍ സി.വി. കുഞ്ഞുരാമന്‍ പറഞ്ഞതുപോലെ പെരുമാറ്റച്ചട്ടവും ഇരുമ്പുലക്കയല്ല. ചട്ടത്തിന് പുറത്തേക്കുള്ള ചാട്ടത്തിനും പഴുതുണ്ട്. ആര്‍ക്ക് എപ്പോള്‍ ചാടാം എന്ന് ചട്ടത്തില്‍ വ്യവസ്ഥചെയ്യാന്‍ കഴിയില്ല. എന്നാല്‍, ചാട്ടം അനിവാര്യമാണ്. വളയമിട്ട് ചാടിപ്പഠിക്കുന്നത് വളയമില്ലാതെ ചാടുന്നതിന് സഹായകമാകും. ജാതി, മത സംഘടനകളുമായി പാര്‍ട്ടിപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടുകൂടാ. എന്നുവെച്ച് ജാതി, മത സംഘടനകളെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുക പാര്‍ട്ടിനയമല്ല. എന്നാല്‍, വോട്ടുകിട്ടാന്‍ ഇവരുടെ പിറകേ നടക്കുന്നത് പാര്‍ട്ടിവിരുദ്ധമല്ല. ബ്ലേഡ്, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ പാര്‍ട്ടിപ്രവര്‍ത്തകന് ആശാസ്യമല്ല. എന്നാല്‍, ഭൂമുഖത്തുനിന്ന് ബ്ലേഡ്, റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍ ഉന്മൂലനംചെയ്യാനൊന്നും പാര്‍ട്ടി കരാറെടുത്തിട്ടില്ല. അത്യാവശ്യംവന്നാല്‍ അവരുടെ അടുത്തുചെന്ന് സംഭാവന പിരിക്കുകയും ചെയ്യാം. അത് അനാശാസ്യപ്രവര്‍ത്തനമല്ല. വീടുകയറിയും പീടികകയറിയും പിരിവെടുക്കുമ്പോള്‍ അക്കൂട്ടത്തില്‍ അഴിമതിക്കാരുണ്ടോ ക്രിമിനല്