പോസ്റ്റുകള്‍

ജനുവരി, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൊന്നവര്‍ക്ക് ശിക്ഷ, കൊല്ലിച്ചവര്‍ക്ക്...

ഇമേജ്
ഒഞ്ചിയം കൊലയാളികള്‍ക്ക് ശിക്ഷ ലഭിക്കും. കയറോ ജീവപര്യന്തം ചോറോ എന്ന് തീരുമാനമാകുന്നേയുള്ളൂ. തിരഞ്ഞെടുപ്പ് ഫലം പോലെയാണ് ചില വിധികളും. ജയിച്ച സീറ്റിന്റെ എണ്ണംമാത്രം നോക്കി ഒരു കൂട്ടര്‍ക്കും ശതമാനവും വോട്ടുകണക്കും നോക്കി മറ്റേ കൂട്ടര്‍ക്കും ആകാം ആഹ്ലാദപ്രകടനം. ടി.പി. വധക്കേസില്‍ സി.പി.എം. തുറന്നുകാട്ടപ്പെട്ടു എന്ന് മാര്‍ക്‌സിസ്റ്റ് വിരുദ്ധര്‍ക്ക് പാടിനടക്കാം. പാര്‍ട്ടിയെ കുറ്റവിമുക്തമാക്കി എന്ന് പൊളിറ്റ് ബ്യൂറോ മുതല്‍ പി. മോഹനന്‍ വരെയുള്ളവര്‍ക്ക് അവകാശപ്പെടുകയും ചെയ്യാം. ഒപ്പത്തിനൊപ്പം. കോടതിവിധി വന്നയുടനെ പാര്‍ട്ടി സെക്രട്ടറിയുടെ ലൈവ് ചാനല്‍പ്രവേശം ഉണ്ടായിരുന്നു. ക്യാമറ കണ്ടാല്‍ വെറിപിടിക്കാറാണ് പതിവ്. 'ചെറിയ പ്രതികരണം മതിയോ വിസ്തരിച്ചുതന്നെ വേണോ' എന്ന ചോദ്യവും ഹൈ വോള്‍ട്ടേജ് ചിരിയുമായാണ് ഇത്തവണ സഖാവ് പ്രത്യക്ഷപ്പെട്ടത്. സന്തോഷം കരകവിഞ്ഞൊഴുകി, അല്ലെങ്കില്‍ അങ്ങനെ തോന്നിപ്പിച്ചു. ഒഞ്ചിയം സംഭവം നടന്നയുടനെ അന്നത്തെ ഡി.ജി.പി. പറഞ്ഞത് ഉദ്ധരിക്കുന്നതായിരുന്നു ക്യാമറയ്ക്ക് മുന്നില്‍ ആദ്യവാചകം. കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം രാഷ്ട്രീയമല്ല എന്ന് ഡി.ജി.പി. പറഞ്ഞിരുന്നുവല്ലോ (അന്നം തിന്

തരുണ്‍ തേജ്പാലും ജസ്റ്റിസ് ഗാംഗുലിയും

ഇമേജ്
തരുണ്‍ തേജ്പാലും ജസ്റ്റിസ് ഗാംഗുലിയും തമ്മില്‍ എന്താണ് വ്യത്യാസം ? ഇവരുടെ കുറ്റകൃത്യങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസമുമില്ല എന്നാണ് നിയമം പഠിച്ചവര്‍ പറയുന്നത്. ശരി, പക്ഷേ എന്തുകൊണ്ടാണ് തരുണ്‍ തേജ്പാല്‍ ജയിലിലും ജസ്റ്റിസ് ഗാംഗുലി ഇതെഴുതുമ്പോഴും പ.ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ തലപ്പത്തും ഇരിക്കുന്നത് ?  ആരോപിതമായ കുറ്റം ഗാംഗുലി ചെയ്തത് ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ്. തേജ്പാല്‍ കുറ്റം ചെയ്ത് ദിവസങ്ങള്‍ക്കകം ജയിലിലായി. പുറത്തിറങ്ങാന്‍ വൈകും എന്ന് തീര്‍ച്ച. രണ്ട് ആളുകളുടെ കാര്യത്തില്‍ നിയമം എന്തുകൊണ്ടാണ് അതിന്റെ (നേര്‍)വഴിക്ക് പോകാത്തത് ?  പത്രപ്രവര്‍ത്തകന് ഒരു നിയമവം ജസ്റ്റിസിന് മറ്റൊരു നിയമവുമാണോ ? പത്രപ്രവര്‍ത്തകനായ തേജ്പാലിന് വേണ്ടി വക്കാലത്ത് അല്ല ഈ കുറിപ്പ്. തേജ്പാല്‍ തടങ്കലിലാണ്. സ്വന്തം കൂട്ടത്തില്‍ പെട്ടവരാണ്  പത്രപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം തേജ്പാലും അദ്ദേഹത്തിന്റെ ഇരയാകേണ്ടിവന്ന പെണ്‍കുട്ടിയും. പത്രപ്രവര്‍ത്തകസമൂഹം ഇരയോടൊപ്പം ഉറച്ചുനിന്നു. അവര്‍ തേജ്പാലിനെ നീതിരഹിതമായി വിചാരണ ചെയ്തു എന്നും സംശയത്തിന്റെ ആനുകൂല്യംപോലും നല്‍കാതെ ജയിലിലേക്ക് തല്ലിയോടിച്ചെന്നും ഉള്ള ആക്ഷേപം പോലും

അവസാനത്തെ ഓഫര്‍

ഇമേജ്
കേരളരാഷ്ട്രീയത്തിലെ രണ്ട് ഘഡാഗഡിയന്‍ കക്ഷികളായിരുന്നു സി.എം.പി.യും ജെ.എസ്.എസ്സും. ആളെണ്ണം നോക്കേണ്ട. ആളില്ലാതെയും പലതും ചെയ്യാന്‍ കഴിവുള്ളവരാണ് രണ്ട് പാര്‍ട്ടികളെയും നയിച്ചത്. രണ്ടും ഉണ്ടായത് ഒരേ നക്ഷത്രത്തിലുണ്ടായ സ്‌ഫോടനങ്ങളുടെ ഫലമായാണ്. മഹാവിസ്‌ഫോടനങ്ങള്‍ എന്നുതന്നെ പറയാം. പ്രപഞ്ചോത്പത്തിതന്നെ അങ്ങനെയായിരുന്നു എന്നല്ലേ സിദ്ധാന്തം. ഒന്നുമില്ലായ്മയില്‍നിന്നാണ് അവിടെ ഓരോന്നുണ്ടായത്. ഇവിടെ മറിച്ചാണ്. ഓരോ സ്‌ഫോടനം നടന്നപ്പോഴും പുതിയ പാര്‍ട്ടികള്‍ ഉണ്ടായി. ഇതോടെ സി.പി.എമ്മിന്റെ കഥ തീരും എന്നായിരുന്നു ജന്മി-ബൂര്‍ഷ്വാ പിന്തിരിപ്പന്മാര്‍ വ്യാമോഹിച്ചത്. കൊടുങ്കാറ്റ് പോലെയല്ലേ എം.വി.ആര്‍. ആഞ്ഞടിച്ചത്. സാക്ഷാല്‍ ഇ.എം.എസ്. തന്നെ വേണ്ടിവന്നു കേരളം മുഴുവന്‍ കഷ്ടപ്പെട്ട് പാഞ്ഞുനടന്ന് ഡാമേജ് കണ്‍ട്രോള്‍ നടത്താന്‍. കണ്ണൂരില്‍ ചോര എത്ര ഒഴുകിയിരിക്കുന്നു, വെടി എത്ര പൊട്ടിയിരിക്കുന്നു, എത്രപേര്‍ വികലാംഗരായിരിക്കുന്നു. ഇപ്പോഴും കിടക്കുന്നുണ്ട് ജീവച്ഛവങ്ങളായി അന്നത്തെ പല ചെറുപ്പക്കാരും. വിസ്തരിക്കാന്‍ വയ്യ, കണ്ണീരൊഴുകും. കേരംതിങ്ങും കേരളനാട്ടിലെ കെ.ആര്‍. ഗൗരിയമ്മയുടെ സങ്കടം പറയാതിരിക്കുകയാണ് ഭേദം. ആ