പോസ്റ്റുകള്‍

ഫെബ്രുവരി, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഗ്രൂപ്പ് രഹിത ഇടവേള

ഇമേജ്
സോണിയാമാഡം കഴിഞ്ഞാഴ്ച കൊച്ചിയില് വന്ന് പ്രഖ്യാപിച്ചത് 'ഇനിമുതല് കേരളത്തിലെ കോണ്ഗ്രസ്സില് ആ ഗ്രൂപ്പ്, ഈ ഗ്രൂപ്പ്, മറ്റേ ഗ്രൂപ്പ് എന്നിങ്ങനെയുള്ള തമ്മിലടികള് ഉണ്ടാവുകയേ ഇല്ല' എന്നാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഉദ്ഘാടനം ചെയ്യാനാണല്ലോ മാഡം വന്നത്. അപ്പോള് ഇതാണ് പറയേണ്ടതെന്ന കാര്യത്തില് മാഡത്തിന് സംശയം തോന്നിക്കാണില്ല. തിരഞ്ഞെടുപ്പില് വോട്ട് പെട്ടിയില് വീഴുന്നതുവരെയെങ്കിലും തമ്മിലടി നിര്ത്തിവെക്കൂ. കോണ്ഗ്രസ്സില് ഗ്രൂപ്പിസമില്ലെന്ന് മണ്ടന്മാരായ വോട്ടര്മാര് ധരിക്കട്ടെ. തോളോടുതോള് ചേര്ന്ന് വോട്ട് പിടിക്കൂ. പിന്നീടാവാം തമ്മിലടി. എന്നാണ് പ്രസിഡന്റ് പറഞ്ഞത്. ഇതുകേട്ട് നമ്മുടെ കണ്ണൂര് ഗാന്ധിയന് നേതാവ് കെ.സുധാകരന് തെറ്റിദ്ധരിച്ചു. ഗ്രൂപ്പിസമേ വേണ്ട എന്നോ മറ്റോ മാഡം കല്പിച്ചോ എന്ന് പേടിച്ചുപോയി അദ്ദേഹം. തിരുവായ്ക്ക് എതിര്വാ പാടില്ല എന്ന കോണ്ഗ്രസ്സില് അവശേഷിക്കുന്ന ഏക അച്ചടക്കതത്ത്വവും മറന്നാണ് കണ്ണൂര്‌നേതാവ് ഗ്രൂപ്പിസത്തിന്റെ മെച്ചങ്ങളെക്കുറിച്ച് പ്രഭാഷണത്തിന് ഒരുമ്പെട്ടത്. ഹൈക്കമാന്ഡ് ഓഫീസിലെ സെക്ഷന് ക്ലര്ക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് തോന്നുന്നത്. സിംഹം ക്ഷണനേരംകൊണ്ടൊ

ആഘോഷമായ വരവ്‌

ഇമേജ്
വി.എം. സുധീരന്‍ പഴഞ്ചനാണ് ചില കാര്യങ്ങളില്‍. പാര്‍ട്ടി നിയമന രീതികളോട് അദ്ദേഹത്തിന് പണ്ടേ പ്രിയമില്ല. മെമ്പര്‍ഷിപ്പ്, തിരഞ്ഞെടുപ്പ് തുടങ്ങിയ പഴയരീതിയില്‍ വേണം എല്ലാ സ്ഥാനങ്ങളിലും നിയമിക്കാനെന്ന നിലപാടുകാരനാണ് അദ്ദേഹം. പോട്ടെ, കോണ്‍ഗ്രസ്സില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ബുദ്ധിമുട്ടുണ്ട്. സ്വതവേ ദുര്‍ബല, പിന്നെ ഗര്‍ഭിണിയും എന്ന അവസ്ഥയിലാണ് കേരളമുണ്ടായ കാലംമുതല്‍ പാര്‍ട്ടി. എന്നിട്ടും ഏതാനും പ്രസവങ്ങള്‍ ജീവഹാനിയില്ലാതെ നടന്നിട്ടുണ്ട്. ഈ പ്രായത്തില്‍ ഇനിയും അത് വയ്യ. ക്രമസമാധാനപ്രശ്‌നവുമുണ്ടാകും. രണ്ടാമത്തെ മാര്‍ഗമാണ് സമവായം. ജനാധിപത്യപരവുമല്ല, വിരുദ്ധവുമല്ലാത്ത മാര്‍ഗം. ഗ്രൂപ്പ് നേതാക്കള്‍ ചര്‍ച്ചചെയ്ത് ഏറ്റവും അപകടം കുറഞ്ഞ, ആര്‍ക്കും ഉപദ്രവം ചെയ്യാത്ത, അങ്ങോട്ട് കടിച്ചാലും തിരിഞ്ഞുകടിക്കാത്ത ആരെയെങ്കിലും പ്രസിഡന്റാക്കുക എന്നതാണ് സമവായത്തിന്റെ അര്‍ഥം. ചെന്നിത്തല ആഭ്യന്തരമന്ത്രിയായതുമുതല്‍ തെന്നല ബാലകൃഷ്ണപ്പിള്ള ഭയന്നിരിപ്പായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സമവായംപറഞ്ഞ് മൂന്നാംവട്ടം പ്രസിഡന്റ്സ്ഥാനം അദ്ദേഹത്തിന്റെ ചുമലില്‍ വെച്ചുകെട്ടില്ലെന്ന് എന്താണ് ഉറപ്പ്? അത് സംഭവിച്ചില്ല. സംഭവിച്ചത് കോ