പോസ്റ്റുകള്‍

മാർച്ച്, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തിരിച്ചുവരുന്ന ധൂര്‍ത്തപുത്രന്മാര്‍ (പുത്രിയും)

ഇമേജ്
കളി തുടങ്ങാന്‍ റഫറി വിസിലടിച്ചശേഷം കളിക്കാര്‍ ടീം മാറുന്നതുപോലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ചില കക്ഷികള്‍ മുന്നണി മാറി മറുപക്ഷത്ത് ചേരുന്നത്. മുമ്പും അങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷേ, ചേരുന്നതിന് ഊക്കന്‍ കാരണങ്ങള്‍ നിരത്താറുണ്ട്. ഇപ്പോള്‍ അങ്ങനെയൊന്നും വേണമെന്നില്ല. ആര്‍.എസ്.പി.യുടെയും സി.എം.പി.യുടെയുമൊക്കെ മാറ്റം നോക്കുക. രാജ്യത്ത് സോഷ്യലിസം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ്. വിട്ടതെന്ന് സി.എം.പി.ക്ക് പറയാമായിരുന്നു. അല്ലെങ്കില്‍, കോണ്‍ഗ്രസ് അംബാനിമാരുടെ പോക്കറ്റിലായതുകൊണ്ടാണെന്ന് പറയാമായിരുന്നു. അങ്ങനെ പറഞ്ഞാല്‍ കള്ളം പറഞ്ഞെന്ന് ആരും പറയുകയുമില്ല. ചോദിച്ച സീറ്റ് കിട്ടാഞ്ഞിട്ടാണ് കൂറുമാറുന്നതെങ്കിലും കനപ്പെട്ട വല്ല ന്യായവും പറയുന്നതാണൊരു ഗമ. ആര്‍.എസ്.പി.ക്കും പറയാമായിരുന്നു റവല്യൂഷണറി സോഷ്യലിസം സംബന്ധിയായ വല്ലതും. കാലം മാറി. തത്ത്വങ്ങള്‍ക്കും ആദര്‍ശത്തിനുമൊന്നും മാര്‍ക്കറ്റില്ല. ഇപ്പോള്‍ പൊതുവേ സത്യസന്ധന്മാരായിരിക്കുന്നു നേതാക്കള്‍. ഉള്ളത് ഉള്ളതുപോലെ പറയും. എ പക്ഷം സീറ്റ് തന്നില്ല, അതുകൊണ്ട് ബി പക്ഷത്ത് ചേര്‍ന്നു. ആ ഹോട്ടലില്‍നിന്ന് ഊണ് കിട്ടിയില്ല, അതുകൊണ്ട് ഈ ഹോട്

വിനാശകാലേ അനുകൂലബുദ്ധി

ഇമേജ്
സദ്ബുദ്ധിയുദിക്കുക ഏതുകാലത്താണ്, ഏതുപ്രായത്തിലാണ് എന്നൊന്നും പറയാനാവില്ല. സഖാവ് വി.എസ്. അച്യുതാനന്ദന്റെ കാര്യംതന്നെയെടുക്കൂ. പത്ത് വര്‍ഷത്തോളമായി അദ്ദേഹം പാര്‍ട്ടിക്കാര്യങ്ങളിലെല്ലാം വിപരീതദിശയിലായിരുന്നു നടപ്പ്. പാര്‍ട്ടി നേതൃത്വം മുന്നോട്ടുനടക്കുമ്പോള്‍ വി.എസ്. പിറകോട്ടുനടക്കും, പാര്‍ട്ടി തെക്കോട്ടെടുക്കുമ്പോള്‍ വി.എസ്. വടക്കോട്ടെടുക്കും. നല്ല രസമായിരുന്നു. എത്രകാലമെന്നുവെച്ചാണ് ഇങ്ങനെ കാഴ്ചക്കാരെ ഫ്രീയായി രസിപ്പിച്ച് തെക്കുവടക്ക് നടക്കുക?  മതിയായി. ഇനി പാര്‍ട്ടി തെളിക്കുന്ന വഴിയേതന്നെ സഞ്ചരിക്കും. വഴിപിഴയ്ക്കില്ല. നീണ്ടകാലം ഒരേവഴിക്ക് പോയതാണ് പാര്‍ട്ടിയും വി.എസ്സും. ലവലേശം വ്യത്യാസം ഉണ്ടായിരുന്നില്ല രണ്ടും തമ്മില്‍. മുഷ്‌കും മുരടത്തവും അരഡിഗ്രി കൂടുതലേ ഉണ്ടായിട്ടുള്ളൂ, പുന്നപ്ര-വയലാര്‍ പോരാളിക്ക്. പക്ഷേ, ആന്റണി-ഉമ്മന്‍ചാണ്ടി ഭരണകാലത്ത് അദ്ദേഹം പ്രതിപക്ഷനേതാവായി തിളങ്ങി. സദാചാരത്തിന്റെ ഗ്രാഫ് താഴ്ന്ന കാലമായിരുന്നല്ലോ അത്. പ്രതിപക്ഷനേതാവ് മര്യാദരാമന്മാരുടെയും നേതാവായി. പിടിപ്പത് പണിയായിരുന്നു രാവും പകലും. ഭൂമാഫിയാവിരുദ്ധ പ്രക്ഷോഭം, സ്ത്രീപീഡനവിരുദ്ധ പ്രക്ഷോഭം, അഴിമതിവിരുദ്ധ പ്ര

ഓഹരിവെപ്പ് വിശേഷങ്ങള്‍

ഇമേജ്
ചരിത്രം പിടിയില്ലാത്തവര്‍ക്ക്, ആര്‍.എസ്.പി.യില്‍നിന്ന് സി.പി.എം. കൊല്ലം സീറ്റ് എടുത്തുമാറ്റിയത് ഇപ്പോഴത്തെ ഓഹരിവെപ്പിലാണെന്നേ തോന്നൂ. അത്രയ്ക്ക് ദൈന്യമായ വികാരപ്രകടനമായിരുന്നു പ്രേമചന്ദ്രന്റെയും അസീസിന്റെയും. സംഗതി അവരുടെ കൈയില്‍നിന്ന് പോയിട്ട് വര്‍ഷം പതിനഞ്ചായിരുന്നു. 1998ല്‍ പ്രേമചന്ദ്രന്‍ ജയിച്ച സീറ്റാണ് ഒരു വര്‍ഷം കഴിഞ്ഞ് നടന്ന തിരഞ്ഞെടുപ്പില്‍ പ്രകോപനമില്ലാതെ സി.പി.എം. ജന്മി ജപ്തിചെയ്തുകളഞ്ഞത്. ആര്‍.എസ്.പി. അന്ന് മുന്നണിക്കൊട്ടാരത്തിന്റെ അടുക്കളയില്‍ കുത്തിയിരുന്ന് കരയുകയോ പിഴിയുകയോ ഒക്കെ ചെയ്തുകാണണം. പക്ഷേ, അയല്‍വാസികള്‍ ബഹളമൊന്നും കേട്ടതായി ഓര്‍ക്കുന്നില്ല. 2004ലും 2009ലും അനിഷ്ടസംഭവമൊന്നുമില്ലാതെയാണ് വസ്തു തുടര്‍ന്നും സി.പി.എം. കൈവശമാക്കിയത്. ഇത്തവണ സി.പി.എം. തന്നെ പേടിച്ചുപോയി. എന്തൊരു അലമുറയാണിത് ! മൊഴിചൊല്ലിയെന്ന് കേട്ടപാടെ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയ ഭാര്യ പതിനഞ്ചുകൊല്ലം കഴിഞ്ഞ് നെഞ്ചത്തടിച്ച് നിലവിളിച്ചോടി വന്നതുപോലെ. ഇതിനുംവേണ്ടേ ഒരു വ്യവസ്ഥയൊക്കെ ? റവ. സോഷ്യലിസ്റ്റുകള്‍ക്ക് ഇത്രത്തോളം പാര്‍ലമെന്ററി മോഹഭംഗം ഉണ്ടാകുമെന്ന് വിചാരിച്ചതല്ല. വരാനിരിക്കുന്ന സോഷ്യലിസ്റ്റ് റവ

പാര്‍ട്ടി രഹസ്യാന്വേഷണവും പാര്‍ട്ടിക്കോടതി വിധിയും

ഇമേജ്
അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന് ചില കുറ്റങ്ങളെക്കുറിച്ച് കോടതിവിധികളില്‍ പറയാറുണ്ട്. വധശിക്ഷ വിധിക്കാന്‍ യോഗ്യമായ നല്ല നിലവാരമുള്ള ക്രൂരകൊലകളെയാണ് ഇങ്ങനെ വിശേഷിപ്പിക്കാറുള്ളത്. ടി.പി. ചന്ദ്രശേഖരന്റെ വധം ഈ തരത്തില്‍ പ്പെട്ടതല്ല എന്ന് കോടതി പറഞ്ഞിട്ടുണ്ട്. സ്റ്റാന്‍ഡേഡ് പോരാ. എന്നാലേ..., വധം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെങ്കിലും ശരി, വധത്തെക്കുറിച്ച് പാര്‍ട്ടി നടത്തിയ അന്വേഷണം അപൂര്‍വങ്ങളില്‍ അപൂര്‍വം തന്നെയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ ഇങ്ങനെയൊന്ന് മുമ്പുണ്ടായിട്ടുണ്ടോ എന്ന് ഗവേഷകര്‍ കണ്ടുപിടിക്കട്ടെ. ഡോക്ടേേററ്റാ മറ്റോ കൊടുക്കാം. എത്രയെത്ര ആളുകളെ കൊന്നിരിക്കുന്നു കേരളത്തില്‍ത്തന്നെ. ടി.പി. കേസിന് മാത്രമെന്താ പ്രത്യേകത എന്ന് ചോദിച്ചവര്‍തന്നെയാണ്, ആ കൊലയ്ക്ക് അത്യപൂര്‍വങ്ങളില്‍ അത്യപൂര്‍വസ്ഥാനം നല്‍കി അന്വേഷിക്കാന്‍ രഹസ്യക്കമ്മീഷനെ നിയോഗിച്ചത്. ഇത്തരം അന്വേഷണങ്ങള്‍ ഏല്പിക്കാറുള്ളത് എ.കെ. ബാലന്‍, എ. വിജയരാഘവന്‍, പി. കരുണാകരന്‍, പി.കെ. ഗുരുദാസന്‍ തുടങ്ങിയ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ട്രെയ്‌നിങ് കിട്ടിയ അന്വേഷകരെയാണ്. പൊതുേവ അഴിമതി, അച്ചടക്കലംഘനം തുടങ്ങിയ സിവില്‍ കേസുകളാണ് ഇവ

ആദര്‍ശധീരനും പെരുന്നയിലെ പാപ്പയും

ഇമേജ്
എന്‍.എസ്.എസ്. സ്ഥാപകന്‍ മന്നത്ത് പത്മനാഭന്‍ (പിള്ള) അന്തരിച്ചപ്പോള്‍ സംസ്‌കാരം എന്‍.എസ്.എസ്. ആസ്ഥാനവളപ്പില്‍ വേണം എന്ന് തീരുമാനിച്ചത് ആരായാലും തീരുമാനത്തിന് ഇത്രയും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്ന് ഓര്‍ത്തുകാണില്ല. മന്നത്തിന് സമ്പാദ്യമായി ഉണ്ടായിരുന്നത് ഒരു സ്വര്‍ണമാലയും ഊന്നുവടിയും ചെരിപ്പും മാത്രമായിരുന്നെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടാവാം ആസ്ഥാനത്തുതന്നെ സംസ്‌കരിച്ചത്. മന്നത്തിന്റെ ഒസ്യത്തില്‍ സംസ്‌കാരത്തെക്കുറിച്ച് സൂചനയില്ല. മൃതദേഹത്തില്‍ കോടിയിടരുതെന്നും വായ്ക്കരി ഇടരുതെന്നും നിലത്തിറക്കിക്കിടത്തരുതെന്നും മറ്റുമുള്ള നിര്‍ദോഷകാര്യങ്ങളേ അദ്ദേഹം എഴുതിവെച്ചിരുന്നുള്ളൂ. എന്തായാലും അന്നത്തെ തീരുമാനംകൊണ്ട് വരുംകാല ജനറല്‍ സെക്രട്ടറിമാരെല്ലാം സമാധിസൂക്ഷിപ്പുകാരായി. ആരുവന്ന് പുഷ്പമര്‍പ്പിക്കണം, വരുന്നവരില്‍ ആരെ ഷാള്‍ അണിയിക്കണം, ആരെ കണ്ടാല്‍ കണ്ടില്ലെന്ന് നടിക്കണം, ആരുടെ പ്രവേശനം തടയണം എന്നിത്യാദി കാര്യങ്ങളെല്ലാം തീരുമാനിക്കാന്‍ ജനറല്‍ സെക്രട്ടറിക്ക് അവസരം കിട്ടി. കാക്കത്തൊള്ളായിരം സ്‌കൂളുകളും കോളേജുകളും എസ്‌റ്റേറ്റുകളും നോക്കിനടത്തുന്നതിനിടയില്‍ വേണമല്ലോ ഈ പണികൂടി ചെയ്യാന്‍. വാങ്ങു