പോസ്റ്റുകള്‍

ഏപ്രിൽ, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒഴിവുകാല കോണ്‍ഗ്രസ് വിനോദങ്ങള്‍

ഇമേജ്
വോട്ടെടുപ്പ് കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ദിവസത്തിനിടയില്‍ ഫലമറിയണം. അതാണ് സ്വാഭാവികമായ രീതി. ഒന്നരമാസം കാത്തിരിക്കേണ്ടിവരുന്നത് തീര്‍ത്തും പ്രകൃതിവിരുദ്ധമാണ്. അത് രാഷ്ട്രീയക്കാരുടെ മാനോവ്യാപാരങ്ങളെയും പെരുമാറ്റത്തെയും മറ്റ് സ്വഭാവവിശേഷങ്ങളെയും എങ്ങനെ ബാധിക്കും എന്ന് കണ്ടെത്താന്‍ വല്ല പഠനവും നടന്നിട്ടുണ്ടോ? നടന്നിട്ടില്ലെങ്കില്‍ നടത്തേണ്ടതാണ്. ആ വോട്ട് കിട്ടിയോ ഈ വോട്ട് കിട്ടിയോ ജയിക്കുമോ തോല്‍ക്കുമോ എന്നോര്‍ത്ത് തല പുണ്ണാക്കുമ്പോള്‍ മനുഷ്യന് എന്ത് പൊതുപ്രവര്‍ത്തനമാണ് നടത്താനാവുക, രണ്ടിലൊന്നറിയാതെ ഉറങ്ങുന്നതെങ്ങനെ. ഇരുപതില്‍ ഇരുപത് കിട്ടും നൂറില്‍ നൂറുകിട്ടും എന്നെല്ലാം ഊണിലും ഉറക്കത്തിലും പറഞ്ഞുകൊണ്ടിരിക്കാം കുറച്ചുനാള്‍. തുടര്‍ന്നും അത് പറയാന്‍ തുടങ്ങിയാല്‍ നാട്ടുകാര്‍ പിടിച്ച് മാനസികരോഗാസ്​പത്രിയിലാക്കും. അതുപറ്റില്ല. അലസമനസ്സ് പിശാചിന്റെ പണിശാലയാണ് എന്ന് പറഞ്ഞിട്ടുണ്ട് ജ്ഞാനികള്‍. കോണ്‍ഗ്രസ്സിലാണ് പ്രശ്‌നം രൂക്ഷം. എത്രയെത്ര പിശാചുകളാണ് പ്രാന്തുപിടിച്ച് മാന്തുകയും കടിക്കുകയും ഒക്കെ ചെയ്യുന്നത്. ഫലം പ്രഖ്യാപിക്കാന്‍ ഇനിയും പത്തിരുപത് ദിവസമുണ്ട്. അടുത്തദിവസങ്ങളില്‍ എന്താണ് സംഭവിക്കുക എന

സീറ്റ് പോയാല്‍ കാറ്റ് പോവും

ഇമേജ്
പാര്‍ട്ടിയുടെ ലോക്‌സഭാസീറ്റ് കുറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ സ്ഥാനം തെറിക്കുമെന്നൊരു ഇന്‍ഡാസ് ഹൈക്കമാന്‍ഡ് ഇറക്കിയതായി കേള്‍ക്കുന്നു. കേരളത്തിന് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങള്‍ക്കും ബാധകമാണ് ഭീഷണി. ഇതില്‍ അനീതിയോ അക്രമമോ ഒട്ടുമില്ല. എന്നുമാത്രമല്ല, രാജഭരണകാലംമുതല്‍ ഈ കോര്‍പ്പറേറ്റ് ഭരണകാലംവരെ നിലനിന്നുവരുന്ന പൊതുസമ്പ്രദായത്തിന്റെ രാഷ്ട്രീയരൂപവുമാണത്. മഹാരാജാവിന് കപ്പം കൊടുക്കുന്നത് കുറഞ്ഞാല്‍ നാട്ടുരാജാവിന്റെ തല തെറിക്കുമായിരുന്നു. കമ്പനിയുടെ കച്ചവടം കുറഞ്ഞാല്‍ ചിലപ്പോള്‍ മാര്‍ക്കറ്റിങ് മാനേജരുടെ പണി തെറിക്കും. ആ നിലയ്ക്ക് നോക്കുമ്പോള്‍ കേന്ദ്രത്തിലെ കച്ചോടം പൂട്ടിയാല്‍ ശിക്ഷ റീജണല്‍ മാര്‍ക്കറ്റിങ് മാനേജരായ മുഖ്യമന്ത്രിക്കുതന്നെയാണ് കിട്ടേണ്ടത്. എങ്കിലും ഇതിനൊരു വ്യവസ്ഥയും വെള്ളിയാഴ്ചയുമൊക്കെ ഉണ്ടാക്കിവെക്കുന്നതല്ലേ നല്ലത്? കഴിഞ്ഞ ലോക്‌സഭയില്‍ കോണ്‍ഗ്രസ്സിന് കേരളത്തില്‍നിന്ന് കിട്ടിയത് 13 സീറ്റാണ്. ഘടകകക്ഷി സീറ്റുകൂടി കൂട്ടിയാല്‍ 16. ഇതില്‍ എത്ര കുറഞ്ഞാലാണ് മുഖ്യമന്ത്രിയുടെ നമ്പര്‍വണ്‍ സ്റ്റേറ്റ് കാറിന്റെ ടയറിലെ കാറ്റ് പോവുക ? ഇരുപതില്‍ പാതി കിട്ടിയാല്‍ രക്ഷപ്പെടുമോ ? എട്ടെങ്കിലും

ഒരു ജുഡീഷ്യല്‍ ഇരുട്ടടി

ഇമേജ്
ഈയിടെയായി അടികളും ഇരുട്ടടികളും നാനാഭാഗത്തുനിന്നും പരക്കെ കിട്ടുന്നതുകൊണ്ട്, അടി അത്രവലിയ കാര്യമൊന്നുമല്ല എന്നനിലയിലെത്തിയിരുന്നു യു.ഡി.എഫ്. ഇരുമ്പുവടികൊണ്ട് തലമണ്ടയ്ക്കുതന്നെ ഒന്ന് കിട്ടിയാലും തലയൊന്ന് തടവി നടന്നുപോകാവുന്ന അവസ്ഥ. ഒന്നും ഏശുകേല. ഭരണകക്ഷിയായാല്‍ അങ്ങനെ വേണം. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോള്‍ വലിയ സമാധാനമുണ്ടായി. ഇനി വോട്ടെടുപ്പുവരെ പുതിയ പ്രഹരങ്ങളൊന്നുമുണ്ടാകില്ല. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നാല്‍ ഭരണം ഫ്രീസറിലാവും. അതുകൊണ്ട് പുതിയ പൊല്ലാപ്പുകള്‍ ഉണ്ടാവില്ല. അങ്ങനെ മനസ്സമാധാനത്തോടെ വോട്ടുപിടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇടിത്തീപോലെ അത് വന്നുപതിച്ചത്. ഭരണകക്ഷികള്‍ക്ക് ദോഷകരമാവുന്ന കേസ് വിധികള്‍ വോട്ടെടുപ്പ് കഴിഞ്ഞേ പ്രഖ്യാപിക്കാവൂ എന്ന് മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ പറയുന്നില്ല. അബദ്ധമായിപ്പോയി. അതുകൂടി ചേര്‍ക്കാമായിരുന്നു. സലിംരാജ് എന്ന മുന്‍ ഗണ്‍മാന്‍ ഭൂമിതട്ടിപ്പ് നടത്തിയോ ഇല്ലയോ എന്നത് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ഒരു ഡെപ്യൂട്ടി താസില്‍ദാര്‍ മതി. പോട്ടെ, പോരെങ്കില്‍ ഒരു ഡെപ്യൂട്ടി കളക്ടര്‍ ആവട്ടെ. സഹായത്തിന് ഒരു എസ്.ഐ.യും ഉണ്ടായിക്കോട്ടെ. പോക്കുവരവും തണ