പോസ്റ്റുകള്‍

മേയ്, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തോല്‍വിയെക്കുറിച്ച് മിണ്ടരുത്‌

ഇമേജ്
തോറ്റ് കാറ്റുപോയിക്കിടക്കുമ്പോള്‍ ആരോടെന്നില്ലാതെ അരിശംവരുന്നത് മനുഷ്യസഹജമാണ്. അങ്ങാടിയില്‍ തോറ്റവന്‍ വീട്ടില്‍പ്പോയി അമ്മയെ തല്ലും. പിന്നെയല്ലേ വഴിയെ പോകുന്നവനോട് സഹിഷ്ണുതയും മര്യാദയും കാട്ടുന്നത്. തിരഞ്ഞെടുപ്പില്‍ തോല്ക്കുക എന്നത് അങ്ങാടിയില്‍ തോല്‍ക്കല്‍ തന്നെയാണ്. വീട്ടില്‍പ്പോയാണ് പലരും ശൗര്യം പുറത്തെടുക്കുക. ഒടുവില്‍ വീട്ടിലും നില്ക്കാന്‍ വയ്യ, റോട്ടിലും നില്ക്കാന്‍ വയ്യ എന്ന നിലയിലെത്തിച്ചേരും. അനുഭവിക്കട്ടെ. കൂടെയുള്ളവര്‍ പാര വെച്ചതുകൊണ്ട്, അല്ലെങ്കില്‍ എതിരാളി അഴിമതി കാട്ടിയതുകൊണ്ട്, അല്ലെങ്കില്‍ വര്‍ഗീയത കൊണ്ട്, ചിലര്‍ വോട്ട് മറിച്ചതുകൊണ്ട് ... ആണ് താന്‍ തോറ്റുപോയത്. അല്ലെങ്കില്‍ താനെങ്ങനെ തോല്ക്കാന്‍. അജയ്യനല്ലേ താന്‍. താന്‍ തോറ്റത് തന്റെ കുഴപ്പം കൊണ്ടാണ് എന്ന് സമ്മതിച്ച ഒരു സ്ഥാനാര്‍ത്ഥി എവിടെയെങ്കിലും ജീവിച്ചിരുന്നതായി അറിവില്ല. പഴത്തൊലിയില്‍ ചവിട്ടിയാലും ആരും വീഴാം. അപരന് നൂറുവോട്ടുപിടിച്ചാലും തോല്ക്കാം. അത് വേറെ കാര്യം. നമുക്ക് കുറ്റമൊന്നുമില്ല എന്ന് തെളിയിക്കാന്‍ പറ്റണമെങ്കില്‍ വേറെ ആര്‍ക്കെങ്കിലും വലിയ കുറ്റമുണ്ട് എന്ന് തെളിയിക്കണം. അതിനുള്ള തീവ്രശ്രമം എല്ലാ പാര്‍

സ്വയംകൃതാനര്‍ഥം

ഇമേജ്
ഏത് യുദ്ധം കഴിഞ്ഞാലും ശോണിതവുമണിഞ്ഞ് ധരണിയില്‍ കിടക്കുന്നവര്‍ ധാരാളമുണ്ടാകും. തിരഞ്ഞെടുപ്പുയുദ്ധം കഴിഞ്ഞാല്‍ കിടക്കുന്നത് ശോണിതവുമണിഞ്ഞായിരിക്കില്ല എന്നുമാത്രം. ഇത്തവണയും പ്രത്യേകതകളൊന്നുമില്ല. ധാരാളം പേര്‍ തലയില്ലാതെ കിടപ്പുണ്ട്. വീണുകിടക്കുന്നവരുടെ നെഞ്ചത്ത് കേറിയിരുന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി പരാജയത്തിന്റെ കുറ്റം അവരുടെ നഷ്ടപ്പെട്ട തലയില്‍ വെച്ചുകെട്ടുകയാണ് എളുപ്പത്തില്‍ ചെയ്യാവുന്നത്. അതാണ് ബുദ്ധിയും. അവര്‍ തത്കാലം തിരിഞ്ഞുകുത്തുകയൊന്നുമില്ലല്ലോ. ഇത്തവണ വീണുകിടക്കുന്നവരില്‍ ഏറെയും അഹിംസാപാര്‍ട്ടിക്കാരായതുകൊണ്ട് ഒട്ടുംപേടിക്കാനില്ല. അവര്‍ പരസ്​പരം കുത്തുന്നതിനിടയില്‍ പുറത്തുനിന്ന് കുത്തുന്നവരെ ശ്രദ്ധിക്കുകയേയില്ല. വീണുകിടക്കുന്നവരെ പ്രതിനിധീകരിച്ച് സോണിയാമാഡവും പുത്രനും വോട്ടെണ്ണിത്തീരുന്നതിനുമുമ്പുതന്നെ, മാധ്യമങ്ങളെ അഭിമുഖീകരിച്ച് വമ്പന്‍ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയുണ്ടായി. പത്തുവര്‍ഷം എല്ലാപണിയും മന്‍മോഹന്‍ജിയെക്കൊണ്ടാണ് ചെയ്യിക്കാറുള്ളതെങ്കിലും, തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അദ്ദേഹത്തോട് പറഞ്ഞതായി തോന്നുന്നില്ല. ഏറ്റെടുക്കാന്‍ പറഞ്ഞിരുന്നുവെങ്കില്‍

ഘട്ടംഘട്ടമായി...

ഇമേജ്
ഘട്ടംഘട്ടമായി എന്നാരെങ്കിലും പറഞ്ഞാല്‍ ഉടന്‍ മനസ്സിലാകും വിഷയം മദ്യനിരോധനമാണ് എന്ന്. ഘട്ടംഘട്ടമായി സമ്പൂര്‍ണമായി നടപ്പാക്കും എന്നാണ് പ്രയോഗം. ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് നാലരപ്പതിറ്റാണ്ടായി. നാലഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഇതിന്റെ സുവര്‍ണജൂബിലി ഘോഷമായി നടത്താന്‍ പറ്റിയേക്കും. 1967ല്‍ സപ്തകക്ഷിമുന്നണിഭരണം മദ്യനിരോധനം അവസാനിപ്പിച്ചതിന്റെ ജൂബിലിയും ഈ ഘട്ടംഘട്ടം പ്രയോഗത്തിന്റെ ജൂബിലിയും ഒന്നിച്ചു നടത്താം. മദ്യനിരോധനം എടുത്തുകളഞ്ഞതിന്റെ പിറ്റേന്ന് തുടങ്ങിക്കാണുമല്ലോ ഈ പ്രയോഗവും. തങ്ങള്‍ മറന്നിട്ടൊന്നുമില്ല എന്ന് ജനം അറിയാനാണ് ഈ വാഗ്ദാനം നേതാക്കള്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നത്. നിയമസഭയിലും ചില വിശേഷനാളുകളിലും നിര്‍ബന്ധമായും ഇക്കാര്യം പറയണം എന്നതാണ് നയം. 2001ലെ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയില്‍ സംശയത്തിന് ഇടനല്‍കാതെ പറഞ്ഞിരുന്നത് 'സമ്പൂര്‍ണമദ്യനിരോധനമാണ് യു.ഡി.എഫിന്റെ ആത്യന്തിക ലക്ഷ്യം' എന്നാണ്. അതിനുശേഷമിപ്പോള്‍ വര്‍ഷം പത്തുപന്ത്രണ്ടേ കഴിഞ്ഞിട്ടുള്ളൂ. എന്തെല്ലാം ആത്യന്തികലക്ഷ്യങ്ങള്‍ നമുക്കുണ്ട് ? ദാരിദ്ര്യനിര്‍മാര്‍ജനം, സമ്പൂര്‍ണസാക്ഷരത, അസമത്വദൂരീകരണം, എല്ലാവര്‍ക്കും ത