പോസ്റ്റുകള്‍

ജൂൺ, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

രാജ്ഭവന്‍ ഉടുമ്പുകള്‍

ഇമേജ്
നരേന്ദ്രമോദിജിയെ കുറ്റപ്പെടുത്താന്‍ പറ്റില്ല. മുന്‍കാല പ്രധാനമന്ത്രിമാരേക്കാള്‍ ഒരു കാര്യത്തില്‍ മോദിജിക്ക് പ്രയാസം ലേശം കൂടുതലുണ്ട്. താപ്പാനകള്‍ കുറച്ചേറെയുണ്ട് പാര്‍ട്ടിയില്‍. കഴിയുന്നതും വേഗം ഓരോന്നിനെ ഓരോ മൂലയില്‍ ഒതുക്കിയില്ലെങ്കില്‍ ഭരണം കട്ടപ്പൊകയാകും. ആവശ്യത്തിന് വൃദ്ധസദനങ്ങള്‍ ഇല്ലാത്തതുകൊണ്ട് കഴിയുന്നത്ര പേരെ എത്രയും നേരത്തേ ഗവര്‍ണര്‍ പദവികളില്‍ കുടിയിരുത്തിയേ തീരൂ. ഒഴിവുകള്‍ ഉണ്ടാകുംവരെ കാത്തിരിക്കാനുള്ള ക്ഷമയില്ല. ഉടനെവേണം നിയമനം. ഒരു വഴിയേ ഉള്ളൂ. യു.പി.എ. നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ പറയുക. ഈ വിഷയത്തില്‍ വേണ്ടത്ര പരിചയമില്ലാത്തതുകൊണ്ടോ എന്തോ രാജിവെക്കാന്‍ പറഞ്ഞ രീതി ഒട്ടും പന്തിയായില്ല എന്നാണ് പൊതുവായ അഭിപ്രായം. നമ്മുടെ നാട്ടുകാരന്‍, മഹാരാഷ്ട്രാ ബംബര്‍ ലോട്ടറിയടിച്ച കെ. ശങ്കരനാരായണനെ യൂണിയന്‍ ഹോം സെക്രട്ടറിയാണത്രേ രണ്ടുതവണ വിളിച്ച് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്. അത്രയൊന്നും അദ്ദേഹം പ്രതീക്ഷിച്ചതല്ല. പറയേണ്ട രീതിയില്‍ പറഞ്ഞാല്‍ രാജിവെക്കുമായിരുന്നു എന്നാണ് അദ്ദേഹം പത്രക്കാരോട് പറഞ്ഞത്. എന്തുകൊണ്ട് പ്രധാനമന്ത്രി വിളിച്ച് മര്യാദയോടെ അഭ്യര്‍ഥിച്ചില്ല? അല്ലെങ്ക

വീഴ്ചയ്ക്ക് ശേഷമുള്ള കിടപ്പ്

ഇമേജ്
പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനാണോ സി.പി.എമ്മിനാണോ കൂടുതല്‍ ശക്തിയുള്ള ചെകിടടപ്പന്‍ അടിയേറ്റത് എന്നകാര്യത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ഭിന്നതയുണ്ട്. കോണ്‍ഗ്രസ്സിന്റെ വീഴ്ച കണ്ടാല്‍ ആരായാലും ചിരിച്ചുപോകും; അല്ലെങ്കില്‍ കരഞ്ഞുപോകും. മുപ്പതുവര്‍ഷംമുമ്പ് കിട്ടിയ റെക്കോഡ് സീറ്റായ 414ന്റെ നടുവിലെ '1' വീണുപോയതുപോലെ 44 പേര്‍ നില്‍ക്കുന്നത് കണ്ടില്ലേ. ദയനീയം. സ്വന്തം കാലിലെ വലിയ മന്ത് ശ്രദ്ധിക്കാതെ ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസ്സിന്റെ പുണ്ണില്‍ കോലിട്ട് രസിക്കുകയായിരുന്നു. വലിയ വീഴ്ചയിലും കോണ്‍ഗ്രസ്സിന് ചെറിയ ഭാഗ്യമുണ്ടായി. രണ്ട് സീറ്റുകൂടി കുറഞ്ഞിരുന്നുവെങ്കില്‍ ആകെ സീറ്റ് 2004ല്‍ സി.പി.എമ്മിന് കിട്ടിയ 43നേക്കാള്‍ കുറവാകുമായിരുന്നു. ആ അപമാനം സംഭവിച്ചില്ലല്ലോ എന്ന് സമാധാനിക്കാം. സി.പി.എമ്മിന്റെ മാക്‌സിമം സീറ്റിന്റെ ഒരു സീറ്റ് മേലെയാണ് കോണ്‍ഗ്രസ്സിന്റെ മിനിമം സീറ്റ്. മുഖത്ത് വെള്ളംതളിച്ച് എഴുന്നേല്‍പ്പിച്ചപ്പോള്‍ സി.പി.എമ്മിന് പൂര്‍വാധികം ബോധം കാണുന്നുണ്ട്. കപ്പല്‍ മുങ്ങിയതിന്റെ ഉത്തരവാദിത്വം കപ്പിത്താന്‍തന്നെ ഏറ്റെടുത്തു. അടി മുതല്‍ മുടി വരെ തെറ്റുപറ്റിയാല്‍ ആരെയെങ്കിലും രാജിവ