പോസ്റ്റുകള്‍

ജൂലൈ, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിവരാവകാശനിയമത്തെ പുഴവെള്ളത്തില്‍ മുക്കിക്കൊല്ലാം

ഇമേജ്
അന്ത:സംസ്ഥാന നദീജലത്തര്‍ക്കങ്ങള്‍ക്ക് ആധാരമായ വിവരങ്ങളെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കി ജലവിഭവവകുപ്പ് ഉത്തരവിട്ടതായി പത്രവാര്‍ത്തയുണ്ട്. പ്രത്യക്ഷത്തില്‍തന്നെ ഒരുപാട് അസ്വാഭാവികതകളും അബദ്ധധാരണകളും വാര്‍ത്തയില്‍ കാണാമെങ്കിലും വാര്‍ത്ത തീര്‍ത്തും വ്യാജമോ അസംബന്ധമോ ആണെന്ന് കരുതുക വയ്യ. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ മാത്രമല്ല, അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെയും സംസ്‌കാരത്തിന്റെതന്നെയും അടിത്തറയാണെന്ന് വിശ്വസിക്കുന്ന എല്ലാവരെയും ഞെട്ടിക്കുന്ന മറ്റൊരു സൂചന കൂടി ആ വാര്‍ത്തയിലുണ്ട്. നദീജലത്തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ അനുമതി വേണമെന്നൊരു നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ടത്രെ. ആരുടെ തലയിലാണ് ഇത്തരം ഒരു മണ്ടന്‍ ആശയം ഉയര്‍ന്നതെന്ന് വാര്‍ത്തയിലില്ല. ഉദ്യോഗസ്ഥതലത്തിലോ രാഷ്ട്രീയതലത്തിലോ ഉള്ള ആരുടെയോ തലയില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് വ്യക്തം. അല്ലെങ്കില്‍ ഒരു വാര്‍ത്തയില്‍ അത്തൊരമൊരു പരാമര്‍ശം വരികയില്ലല്ലോ. നദിയിലെ ജലം സംബന്ധിച്ച ഒരു വിവരവും രഹസ്യമല്ല. കേരളത്തിലെ നദികളെ സംബന്ധിച്ചും അതിലൂടെ ഒഴുകുന്ന വെള്ളം സംബന്ധിച്ചു

പുനഃസംഘടനാജ്വരം

ഇമേജ്
മഴക്കാലത്ത് നാനാവിധം നാടന്‍, വിദേശനിര്‍മിത പനികള്‍ വന്നുകയറാറുള്ളതുപോലെ കോണ്‍ഗ്രസ്സില്‍ സമയാസമയത്ത് ജ്വരം ഉണ്ടാവുക എന്നതാണ് ന്യായം. അതുകൊണ്ടാവും, മുഖ്യമന്ത്രിതന്നെ പുതിയ നാടന്‍ ഇനം രോഗാണുവിനെ തുറന്നുവിട്ടത് മൂന്നാം വയസ്സിനും നാലാം വയസ്സിനുമിടയില്‍ സാധാരണ ഉണ്ടാകാറുള്ളതാണ് ഈ പ്രത്യേക ഇനം ജ്വരബാധ. മുന്‍കാല യു.ഡി.എഫ്. മന്ത്രിസഭകള്‍ക്കെല്ലാം ജനപ്രീതി ഓടയില്‍ കിടന്ന ഘട്ടങ്ങളിലാണ് ഇതുണ്ടായത്. ഉടനീളം വിറ, അത്തുംപിത്തും പറച്ചില്‍, കൈകാല്‍വീശി ഘടകകക്ഷികളെ ഭയപ്പെടുത്തല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. മാധ്യമങ്ങളിലെ രാഷ്ട്രീയവൈദ്യന്മാര്‍ ഇതിന് പുനഃസംഘടന, നേതൃമാറ്റം, പ്രതിച്ഛായ വീണ്ടെടുക്കല്‍ തുടങ്ങിയ പേരുകളിടുകയും ഒറ്റമൂലികള്‍ നിര്‍ദേശിക്കുകയും ചെയ്യാറുണ്ട്. മൂന്നാം വയസ്സിനുശേഷം ഒരു ലോക്‌സഭാതിരഞ്ഞെടുപ്പോ പഞ്ചായത്ത് തിരഞ്ഞെടുപ്പോ വന്ന് യു.ഡി.എഫ്. മനോഹരമായി തോല്‍ക്കുമ്പോഴാണ് ഇതിന് അരങ്ങൊരുങ്ങുക. മുഖ്യമന്ത്രിയെ എതിര്‍ഗ്രൂപ്പിന് മാത്രമല്ല, വഴിയേപോകുന്ന ആര്‍ക്കും തെരുവോരത്ത് കെട്ടിത്തൂക്കിയ ചെണ്ടയിലെന്നപോലെ കൊട്ടാവുന്ന അവസ്ഥയുണ്ടാകും. ചിലര്‍ കടിച്ചുതൂങ്ങി പ്രതിച്ഛായയിലെ ഛായ നഷ്ടപ്പെട്ട് ശരിക്കും പ്

വീക്ഷണപ്രഹരം

ഇമേജ്
കഴിഞ്ഞദിവസം, വിദ്യാഭ്യാസവകുപ്പ് ഈജിയന്‍ തൊഴുത്താണ് എന്ന് എഴുതിക്കളഞ്ഞു കോണ്‍ഗ്രസ്സിന്റെ പത്രം. എന്നാലോ നികൃഷ്ടന്മാര്‍ ഒരിടത്തും ഒരു ബ്രാക്കറ്റില്‍ പോലും ഈ ഈജിയന്‍തൊഴുത്ത് എന്ത് കുണ്ടാമണ്ടിയാണ് എന്ന് കൊടുത്തില്ല മുഖപത്രംകൊണ്ട് എന്താണ് പ്രയോജനമെന്ന് കോണ്‍ഗ്രസ്സിന് കുറേശ്ശേ മനസ്സിലായിവരുന്നുണ്ട്. പാര്‍ട്ടിയുടെ നയം ജനങ്ങളിലെത്തിക്കാനാണ് മുഖപത്രം എന്നാണ് പഴയ സങ്കല്‍പ്പം. ഇവിടെ അതിന്റെ ആവശ്യമില്ല. നയം ഉണ്ടായാലല്ലേ അതറിയിക്കാന്‍ പത്രം വേണ്ടൂ. നയമിതാണ് എന്ന് കരുതി വല്ലതും എഴുതിയാല്‍, അതല്ല നയം, ഇതാണ് നയം എന്ന് വ്യാഖ്യാനിച്ച് നാല് കെ.പി.സി.സി. ഭാരവാഹികളും രണ്ട് മന്ത്രിമാരും ചാടിവരും. വെറുതെ എന്തിന് പൊല്ലാപ്പുണ്ടാക്കുന്നു. പാര്‍ട്ടിപ്പത്രംകൊണ്ട് അതല്ല പ്രയോജനം. ഘടകകക്ഷികളുടെ മണ്ടയ്ക്കിട്ട് ഒന്ന് കൊടുക്കണമെന്ന് തോന്നിയാല്‍ ഉപയോഗിക്കാവുന്ന ഇത്രയും നല്ല വടി വേറെയില്ല. മൃദുലമായ വടിയാണ്. ആഞ്ഞുകൊടുത്താലും ഘടകന് നോവുകയൊന്നുമില്ല. ആരോ ഞോണ്ടിയതാണ് എന്നേ ഘടകകക്ഷി ആദ്യം കരുതൂ. മുടി നേരേയാക്കാന്‍ തലതടവി ചുമ്മാ അങ്ങ് നടന്നുപോകും. അപ്പോഴാണ്, കോണ്‍ഗ്രസ് മുഖപത്രം ഇതാ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ മ

ഇനി പഠിപ്പു (മുടക്കാത്ത) സമരം

ഇമേജ്
പഠിപ്പാണ് പ്രധാനം,പഠിപ്പുമുടക്കല്ല എന്നതാണ് ആ പ്രസംഗത്തിന്റെ കാതല്‍. വിപ്ലവം കുറച്ചേറിയപ്പോള്‍ അത് പ്രതിവിപ്ലവപരമായോഎന്നൊരു സംശയം. വേറെ പ്രശ്‌നമൊന്നുമില്ല വിവാദവിഷയങ്ങള്‍ക്ക് പാര്‍ട്ടിയില്‍ ക്ഷാമമുണ്ടെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇ.പി. ജയരാജന്‍ സഖാവ് പുതിയ ഒരെണ്ണമെടുത്ത് പുറത്തിട്ടിട്ടുണ്ട്. എസ്.എഫ് ഐ. സമ്മേളനം ഉദ്ഘാടനംചെയ്യാന്‍ വിളിക്കപ്പെട്ടതുകൊണ്ട് വിഷയം വിദ്യാഭ്യാസമാകട്ടെ എന്ന് അദ്ദേഹം നിശ്ചയിച്ചു. വിദ്യാഭ്യാസം അദ്ദേഹം സ്‌പെഷലൈസ് ചെയ്യുന്ന വിഷയമാണോ എന്നൊന്നും ചോദിക്കരുത്. അങ്ങനെ വിഷയങ്ങള്‍ക്ക് പ്രത്യേകം അധികാരിയൊന്നും ആവശ്യമില്ല. നാം എല്ലാറ്റിനെക്കുറിച്ചും അറിഞ്ഞിരിക്കണം. പ്രസംഗിക്കാന്‍ വിളിച്ചാല്‍ ഉള്ള അറിവുവെച്ച് കാച്ചിവിടണം. അല്ലാതെ, പ്രശ്‌നങ്ങളെക്കുറിച്ച് ഡോക്ടറേറ്റ് എടുത്തിട്ടൊന്നും അഭിപ്രായം പറയാന്‍ പറ്റില്ല. മഹാത്മാഗാന്ധി മഹാ വിദ്യാഭ്യാസപണ്ഡിതനായിട്ടല്ലല്ലോ വാര്‍ധപദ്ധതി, നയിതാലിം തുടങ്ങിയ വിദ്യാഭ്യാസസിദ്ധാന്തങ്ങള്‍ തട്ടിക്കൂട്ടിയത്. സഖാവ് ഇ.പി.യുടെ വിദ്യാഭ്യാസസിദ്ധാന്തങ്ങള്‍ വിപ്ലവകരം തന്നെയാണ്. നിലവിലുള്ള ധാരണകളെ തകര്‍ക്കുന്ന ഒന്നിനെയല്ലേ വിപ്ലവകരം എന്ന്