പോസ്റ്റുകള്‍

ഓഗസ്റ്റ്, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മദ്യവിരുദ്ധ ഹാങ്ങോവര്‍

ഇമേജ്
കേരളം ഒരു കാര്യത്തില്‍ക്കൂടി രാജ്യത്ത്  ഒന്നാം സ്ഥാനത്തെത്തി. ആത്മഹത്യയിലെന്നപോലെ മദ്യപാനത്തിലും മദ്യത്തിന്റെ ഒരു ഗുണം അതിന്റെ ലഹരി കുറച്ചുനേരം കഴിഞ്ഞാല്‍ താഴോട്ടിറങ്ങുകയും കഴിച്ച ആള്‍ പൂര്‍വസ്ഥിതി പ്രാപിക്കുകയും ചെയ്യും എന്നുള്ളതാണ്. നേരത്തേ കാണിച്ച കോപ്രായങ്ങളെക്കുറിച്ചൊന്നും പുള്ളിക്കാരന് ഓര്‍മപോലും കാണില്ല. അത് വേറെ ആരോ എന്ന മട്ട്. എന്നാല്‍, എല്ലാ ലഹരികളും മദ്യം പോലെയല്ല. ചിലവ തലയില്‍ കയറിയാല്‍ ഇറങ്ങുകയേയില്ല. ഇടയ്ക്കിടെ കാശുമുടക്കി വാങ്ങി മോന്തിക്കൊണ്ടിരിക്കുകയൊന്നും വേണ്ട. സ്ഥിരം ലഹരിയാണ്. ബലം പ്രയോഗിച്ചാലും ഇറങ്ങിപ്പോവില്ല. ചികിത്സയുമില്ല. ഇപ്പോള്‍ അതിവേഗം പടര്‍ന്നുപിടിക്കുന്ന മദ്യവിരുദ്ധലഹരി ഈ ഇനത്തില്‍പ്പെട്ടതാണ്. മദ്യലഹരിയെ തോല്പിക്കുമിത്. മദ്യവിരുദ്ധ സംഘടനക്കാരെക്കുറിച്ചല്ല പറയുന്നത് കേട്ടോ... മദ്യം മനുഷ്യരെ മൃഗങ്ങളേക്കാള്‍ അധഃപതിപ്പിക്കുന്നതില്‍ സങ്കടപ്പെടുന്നവരാണ് അവര്‍. മനുഷ്യരെ നന്നാക്കുക എന്ന സദുദ്ദേശ്യമേ അവര്‍ക്കുള്ളൂ. മറ്റേക്കൂട്ടര്‍ മുമ്പൊക്കെ വളരെ നോര്‍മല്‍ ആയി ജീവിച്ചവരാണ്. പെട്ടെന്നാണ് അവരിപ്പോള്‍ മദ്യപാനികളേക്കാള്‍ അബ്‌നോര്‍മല്‍ ആയി പലതരം കോപ്രായങ്ങ

ചില മദ്യാശങ്കകള്‍

ഇമേജ്
കേരളത്തില്‍ മദ്യനിരോധനം ഘട്ടംഘട്ടമായി പൂര്‍ത്തിയാകാന്‍ ലോകാവസാനം വരെ സമയമെടുക്കുമെന്നായിരുന്നു 'മദ്യവര്‍ഗ'ത്തിന്റെ അടുത്ത നാള്‍വരെയുള്ള ആശ്വാസം. എന്നാലിതാ മദ്യനിരോധനത്തിന്റെ ഒന്നാംഘട്ടം ഇടിത്തീയായി വന്നുവീണിരിക്കുന്നു. ഹോ...എന്തൊരു സ്?പീഡ്. ഇങ്ങനെയാണ് പോക്കെങ്കില്‍ പത്തുകൊല്ലംകൊണ്ട് കേരളത്തില്‍ ഒരിറ്റ് മദ്യം കിട്ടില്ല. അപകടത്തിന്റെ ചില സൂചനകള്‍ നാലുമാസം മുമ്പുതന്നെ കാണാമായിരുന്നു. കേരളത്തിലേക്ക് ഹൈക്കമാന്‍ഡ് അയച്ച ആദര്‍ശസുധീരന്‍ തരംകിട്ടുമ്പോഴൊക്കെ എം.പി. മന്മഥന്റെ പുനര്‍ജന്മമായി അഭിനയിക്കുന്നത് മുഖ്യമന്ത്രിക്കെന്നല്ല കോണ്‍ഗ്രസ്സുകാര്‍ക്ക് മൊത്തം അത്ര രസിക്കുന്നുണ്ടായിരുന്നില്ല. ആയിടയ്ക്കാണ് നിലവാരം പോരാത്തതിന് കുറെ ബാറുകള്‍ അടച്ചിട്ടത്. ഇതൊക്കെ ഇവിടെ സാധാരണ നടക്കുന്ന ഇടപാടുകളാണെന്ന് മഹാത്മാസുധീരന് മനസ്സിലായില്ല. അല്ലെങ്കില്‍ മനസ്സിലായി എന്നും പറയാം. നിലവാരം പോരെന്ന് പറഞ്ഞ് ബാറുകള്‍ അടപ്പിക്കുക. നിലവാരം എത്തി എന്ന് ബോധ്യപ്പെടുത്താന്‍ ബാറുടമകള്‍ ഉദാരമനസ്‌കരായി പോക്കറ്റ് തുറക്കുക, ചെലവിന്റെ നിലവാരം തൃപ്തികരമായാല്‍ ബാര്‍ തുറക്കാന്‍ അനുമതി നല്‍കുക. അത്രയേ ഉള്ളൂ. വേറെ ദ്രോഹമൊന്ന

സീറ്റ് വാണിഭം

ഇമേജ്
സീറ്റ് വാണിഭം വിപ്ലവം നടക്കുംവരെയുള്ള ഇടക്കാലാശ്വാസമായിട്ടാണ് മുമ്പ് കമ്യൂ.പാര്‍ട്ടികള്‍ പാര്‍ലമെന്ററി  വ്യതിയാനത്തെ കണ്ടിരുന്നത്. കാലം  മാറിയില്ലേ. വിപ്ലവം ഈ ജന്മത്ത് നടക്കില്ല എന്ന് തീരുമാനമായ സ്ഥിതിക്ക് പലതും  ആലോചിക്കേണ്ടതുണ്ട്. ഇത് ആഗോളീകരണ  കാലവുമാണ് ടിക്കറ്റ് എന്നാണ് ഈ സാധനത്തിന് കോണ്‍ഗ്രസ്സുകാര്‍ പറയുന്ന പേര്. നല്ല ഭാവനാവൈഭവമുള്ള കൂട്ടരാണവര്‍. പാര്‍ട്ടിസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ കിട്ടുന്ന ചാന്‍സിനാണ് ഈ അര്‍ഥപൂര്‍ണമായ പേരുള്ളത്. കാശുകൊടുക്കാതെ എവിടെയെങ്കിലും ടിക്കറ്റ് കിട്ടുമോ? സിനിമാതിയേറ്ററിലും ട്രെയിനിലുമൊക്കെയാണെങ്കില്‍ ക്യൂനില്‍ക്കാന്‍ ഉന്തുകയും തള്ളുകയുമൊക്കെ വേണം. അഞ്ചുകൊല്ലം ലോക്‌സഭാംഗമായിരിക്കാനുള്ള ടിക്കറ്റാവുമ്പോള്‍ ഉന്തുംതള്ളും അക്രമാസക്തമാകും. കാശിനേക്കാള്‍ കൂടിയ പലതും വിലകൊടുക്കേണ്ടിവന്നേക്കാം മൂല്യരഹിത ബൂര്‍ഷ്വാപാര്‍ട്ടികളില്‍. ബ്രാക്കറ്റ് ഉള്ളതായാലും ഇല്ലാത്തതായാലും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യകളില്‍ ടിക്കറ്റില്ല. പാര്‍ട്ടി തീരുമാനിക്കും ആര് മത്സരിക്കണമെന്ന്. ആള്‍ അതിന് വഴങ്ങിയേ തീരൂ. രക്തസാക്ഷിത്വത്തോളം വരില്ലെങ്കിലും സംഗതി അത