പോസ്റ്റുകള്‍

സെപ്റ്റംബർ, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആഗോളവല്‍ക്കണവും മലയാള പത്രങ്ങളുടെ സാംസ്‌കാരിക രാഷ്ട്രീയവും

ആഗോളവല്‍ക്കരണമല്ല നമ്മുടെ വിഷയം. പക്ഷേ, അതെന്ത് എന്ന് ഒന്ന് കണ്ണോടിച്ചുനോക്കാതെ പോകുന്നത് ശരിയല്ല. കേരളത്തെ സംബന്ധിച്ചിടത്തോളം എല്‍.ഡി.എഫ് ജയിച്ചാലും യു.ഡി.എഫ് ജയിച്ചാലും ശാശ്വതമായി നില്‍ക്കുന്ന ഒരവസ്ഥയുണ്ട്. കേരളീയര്‍ വര്‍ത്തമാനത്തിലെങ്കിലും ഇടതുപക്ഷക്കാരാണ്. നമ്മളെല്ലാം ഇടതുപക്ഷക്കാരാണ്. അതുകൊണ്ടുതന്നെ ആഗോളവല്‍ക്കരണം ഒരു ചീത്ത സംഗതിയാണ് എന്ന കാര്യത്തില്‍ നമുക്കിടയില്‍ അഭിപ്രായ ഐക്യമാണ് ഉള്ളത്. പ്രളയം പോലെ, പ്രകൃതിദുരന്തം പോലെ, സുനാമി പോലെ ഒരു അത്യാഹിതം. എന്നാല്‍ ആഗോളവല്‍ക്കരണം എന്ത്, എങ്ങിനെ അതുണ്ടായി, എന്താണ് അതിന്റെ ഗുണദോഷങ്ങള്‍ എന്നതിനെ കുറിച്ച് വലിയ ചര്‍ച്ചകളൊന്നും നടക്കാറില്ല. ഇവിടെയും നമുക്കതിലേക്ക് ആണ്ടിറങ്ങാനാവില്ല. പക്ഷേ, അതിന്റെ  അത്യാവശ്യം ഘടകങ്ങള്‍ നമുക്ക് പരിശോധിക്കാം.  ആഗോളവല്‍ക്കരണം ഇന്നലെ തുടങ്ങിയതല്ല, അത് പണ്ടേ ഉണ്ട്. വാണിജ്യവും മൂലധനനിക്ഷേപവും വലിയ തോതിലുള്ള നിയന്ത്രണങ്ങളൊന്നുമില്ലാതെ ലോകമാസകലം നടത്താന്‍ കഴിയുന്ന അവസ്ഥയാണ് ആഗോളീകരണം. ഏറിയും കുറഞ്ഞും ഇത് നൂറ്റാണ്ടുകളായി നടക്കുന്നു എന്നതാണ് സത്യം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ വന്നതും നമ്മുടെ മ

കരച്ചിലും പിഴിച്ചിലും...

ഇമേജ്
പാര്‍ട്ടിക്ക് മാത്രമേ രഹസ്യവും സ്വകാര്യതയുമെല്ലാം പാടുള്ളൂ. വ്യക്തിയുടെ കാര്യങ്ങളെല്ലാം പൊതുസ്വത്താണ് നാട്ടിന്‍പുറത്തൊരു ചൊല്ലുണ്ട് കണക്കപ്പിള്ളയുടെ വീട്ടില്‍ പൊരിക്കലും കരിക്കലും കണക്ക് നോക്കിയപ്പോള്‍ കരച്ചിലും പിഴിച്ചിലും. ഏതാണ്ട് ഈ നിലയിലാണ് സംസ്ഥാനസര്‍ക്കാറിലെ കണക്കപ്പിള്ളമാര്‍ ധനവകുപ്പ് കൈകാര്യം ചെയ്തത്. കരിക്കലും പൊരിക്കലും അവരുടെ വക. ഒടുവിലത്തെ കരച്ചിലും പിഴിച്ചിലും നികുതിദായകര്‍ക്കാണെന്ന വ്യത്യാസമേയുള്ളൂ. പുതിയനികുതി ചുമത്തുന്ന കാര്യത്തില്‍ റെക്കോഡ് സ്ഥാപിക്കുക എന്ന മിനിമം പരിപാടിയുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പഴയ സര്‍ക്കാറിലെ മുഖ്യകണക്കപ്പിള്ള ഡോ. തോമസ് ഐസക്കിന്റെ കണക്കുപ്രകാരം ഈ യു.ഡി.എഫ്. സര്‍ക്കാര്‍ അധികമായി ചുമത്തിയത് 6,773 കോടി രൂപയുടെ നികുതികളാണ്. കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ 1,401 കോടിയായിരുന്നു നമ്മുടെ തലയില്‍ കയറ്റിത്തന്ന പുതുനികുതി. ഈ വര്‍ഷബജറ്റില്‍ വന്നത് 1,399 കോടിയുമാണത്രെ. കണക്കിന്റെ ശരിയും തെറ്റുംനോക്കാനൊന്നും നമുക്കാവില്ല. ഇതാ പിടിച്ചോ എന്ന് പറഞ്ഞ് ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഈ കണക്കിലൊന്നും പെടില്ല. അത് 3,000 കോടിയുടെ അധികഭാരമുണ്ട

മാണിസാറിന്റെ ഒരു ഭാഗ്യം!

ഇമേജ്
കൊമ്പനാനയെ ഉറുമ്പ് കടിച്ചുകുടഞ്ഞെന്നോ ! സംസ്ഥാനസര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടിരിക്കയാണ് എന്നൊരു കുപ്രചാരണം നാട്ടില്‍ നടക്കുന്നുണ്ട്. സത്യമാകാന്‍ തരമില്ല. സത്യമാണെങ്കില്‍പ്പോലും അതങ്ങനെയങ്ങ് സമ്മതിച്ചുകൊടുക്കാന്‍ തരമില്ല. കാരണം, ഈ സംസ്ഥാനത്തിന്റെ സാമ്പത്തികം കൈകാര്യം ചെയ്യുന്നത് ബഹു. ധനമന്ത്രി കെ.എം. മാണിയാണ്. ലോകോത്തര സാമ്പത്തികവിദഗ്ധനാണ്. ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ അധ്വാനവര്‍ഗസിദ്ധാന്തം അവതരിപ്പിച്ച് കൈയടി വാങ്ങിയ താത്ത്വികാചാര്യനാണ് (കൈയടിക്കാന്‍ മലയാളികളേ യോഗത്തില്‍ ഉണ്ടായിരുന്നുള്ളൂ എന്നത് വേറെകാര്യം). ഈ ഗ്രേഡിലുള്ള മറ്റൊരു സാമ്പത്തിക വിദഗ്ധനെ ഐ.എം.എഫിലോ ലോകബാങ്കിലോപോലും കണ്ടെത്താന്‍ പ്രയാസമാണെന്നാണ് പാലാക്കാരും ഇതരദേശങ്ങളിലെ ഒരു വിഭാഗം യു.ഡി.എഫുകാരും വിശ്വസിക്കുന്നത്. ആഗോള മുതലാളിത്തത്തെത്തന്നെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ പ്രാപ്തിയുള്ള ഒരാളാണ്. എന്നിട്ടിവിടെ സാമ്പത്തികപ്രതിസന്ധിയോ? കൊമ്പനാനയെ ഉറുമ്പ് കടിച്ചുകുടഞ്ഞെന്നോ! സാമ്പത്തികശാസ്ത്രം ജനത്തിന് മനസ്സിലാവില്ല എന്നൊരു കുഴപ്പമുണ്ട്. ലോകത്തിലെ പ്രധാനമന്ത്രിമാരുടെ കൂട്ടത്തില്‍ സാ

മാധ്യമ ഉപദേശങ്ങളുമായി ട്രായ് വീണ്ടും

ഇമേജ്
മാധ്യമ ഉടമസ്ഥത സംബന്ധിച്ച് ടെലിഫോണ്‍ റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI ) ആഗസ്തില്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ സ്വാഭാവികമായും മാധ്യമങ്ങളില്‍ ചര്‍ച്ചയും ഒരളവോളം വിവാദവുമായിരിക്കുകയാണ്. ആരും ചോദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട്. പൊന്നുരുക്കുന്നേടത്ത് പൂച്ചക്കെന്ത് കാര്യം എന്ന പോലെ മാധ്യമകാര്യങ്ങളില്‍ ടെലഫോണ്‍ അതോറിറ്റി എന്തിന് ഇടപെടുന്നു ? ന്യായമായ ചോദ്യം. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച് ടെലഫോണും മാധ്യമങ്ങളുമായി ബന്ധമൊന്നുമില്ല. പക്ഷേ, മാധ്യമകാര്യങ്ങള്‍ നോക്കുന്ന ഇന്‍ഫര്‍മേഷന്‍  ആന്റ് ബ്രോഡ്കാസ്റ്റിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റ് തങ്ങളുടെ വിഷയങ്ങള്‍ പഠിക്കുന്നതിനുള്ള ഒരു സ്ഥാപനം കൂടിയായാണ് ട്രായിയെ കാണുന്നത്. വാര്‍ത്താപ്രക്ഷേപണ വകുപ്പിന് വേണ്ടി ട്രായ് ഇതിനുമുമ്പും പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മാധ്യമ ഉടമസ്ഥതയുടെ കേന്ദ്രീകരണം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ച് 2009 ഫിബ്രുവരി 25 ട്രായ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഭരണതലത്തിലും മാധ്യമങ്ങളിലും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു- നടപടികള്‍ ഒന്നും ഉണ്ടായില്ലെങ്കിലും. ഇത്തവണയും ഇന്‍ഫര്‍മേഷന്‍ വകുപ്പ് നല്‍കിയ വ്യക്തമായ നിര്‍ദ്ദേശനത്തിന്റെ അടിസ്ഥാനത്

തീരാത്ത കേസ്, വെയ്ക്കാത്ത രാജി

ഇമേജ്
പ്രതിപക്ഷത്തെ കുളത്തിലിറക്കാന്‍തന്നെയാണ് മുഖ്യമന്ത്രിയുടെ പുറപ്പാടെന്ന് സംശയിക്കണം. സോളാര്‍കേസില്‍ കുരുങ്ങിയ മുഖ്യമന്ത്രിയെ രാജിവെപ്പിക്കാന്‍ അന്ന് പ്രതിപക്ഷം പെട്ടപാട് ആരും മറക്കില്ല. സെക്രട്ടേറിയറ്റ് വളയ്ക്കാന്‍ പോയതും മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള റോഡ് തടഞ്ഞ് നാണംകെട്ടതും ജില്ലകളില്‍ രാജിവരെ അനിശ്ചിതകാല പാട്ടുകച്ചേരിസമരം നടത്തിയതും ഓര്‍ക്കാനും കൊള്ളില്ല. ഇപ്പോഴിതാ ദിവസവും കോടതികളില്‍നിന്ന് മുഖ്യമന്ത്രി പ്രഹരം ഏറ്റുവാങ്ങുന്നു. ഡബ്ള്‍ തായമ്പക എന്നുപറഞ്ഞപോലെ ഡബ്ള്‍ പ്രഹരവും ത്രിബ്ള്‍ പ്രഹരവുമെല്ലാമാണ് കിട്ടുന്നത്. എന്നിട്ടും രാജിവെക്കാത്ത മുഖ്യമന്ത്രിയെക്കൊണ്ട് അത് ചെയ്യിക്കാന്‍ ഇനി എന്ത് കൂടോത്രമാണ് ഒരു പ്രതിപക്ഷത്തിന് ചെയ്യാന്‍ കഴിയുക? ജുഡീഷ്യല്‍ പ്രഹരംതന്നെ ധാരാളം, അതിനുപുറമേ രാജിയുംകൂടി ആവശ്യമില്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രി. കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടയില്‍ ആഴ്ചയില്‍ ഒന്ന് എന്നതോതില്‍ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാറുള്ളതുകൊണ്ട് ഏതാണ് ഗൗരവത്തിലുള്ളത്, ഏതാണ് വെറുംവഴിപാട് എന്ന് തിരിച്ചറിയുക പ്രയാസമായിരുന്നു. കോടതി ഒരു അഴിമതിക്കേസില്‍ മുഖ്യമന്ത്രിയെ മുഖ്യപ്രത