പോസ്റ്റുകള്‍

ഒക്‌ടോബർ, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രതിഭകള്‍ക്കുള്ള പുരസ്‌കാരം, പ്രതിബദ്ധതക്കുള്ളതും

ഇമേജ്
ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂന്നാമത് പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീ എം.ജി.രാധാകൃഷ്ണനെയും  ശ്രീ ജോണി ലൂക്കോസിനെയും  ശ്രീ ജോണ്‍ ബ്രിട്ടാസിനെയും ആദ്യമായി ഹാര്‍ദ്ദമായി അഭിനന്ദിക്കട്ടെ. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അവാര്‍ഡുകളില്‍  നിന്ന് ശ്രദ്ധേയമായ ചില വ്യത്യാസങ്ങള്‍ ഇത്തവണത്തെ അവാര്‍ഡിനുണ്ട്. അതില്‍ പ്രധാനം ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട മൂന്നുപേരും ദൃശ്യമാധ്യമങ്ങളില്‍ നിന്നുള്ളവരാണ് എന്നതാണ്. ജീവിതം മുഴുവന്‍ അച്ചടി മാധ്യമത്തില്‍ പ്രവര്‍ത്തിച്ച ആളാണ് ഞാന്‍ എങ്കിലും എനിക്ക് ഈ തീരുമാനത്തില്‍ ഒട്ടും പരിഭവമില്ല. ദൃശ്യമാധ്യമമാണ് കേരളത്തിലെ സമൂഹത്തെയും രാഷ്ട്രീയത്തെയും ജനജീവിതത്തെതന്നെയും ഈ കാലത്ത് ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. അവിടെ സംഭവിക്കുന്ന കാര്യങ്ങളാണ് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത്. മാധ്യമങ്ങള്‍ക്ക് എതിരെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ യഥാര്‍ത്ഥത്തില്‍ നല്ലൊരു പങ്ക് ദൃശ്യമാധ്യമങ്ങളെ കുറിച്ചുള്ള വിമര്‍ശനങ്ങളാണ്. തീര്‍ച്ചയായും അതുകൊണ്ടുതന്നെ ദൃശ്യമാധ്യമത്തെ നയിക്കുന്നവര്‍ക്ക് മേലെയാണ് സമൂഹത്തിന്റെ കണ്ണ് എപ്പോഴും വേണ്ടത്. അത് വിമ

സുവര്‍ണജൂബിലി സങ്കടങ്ങള്‍

ഇമേജ്
ഇവിടെ ചില വൈരുധ്യാധിഷ്ഠിത പ്രശ്‌നങ്ങളുണ്ട്. 1964 ഒക്ടോബറില്‍ കല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ്സിലാണ് പാര്‍ട്ടി ജനിച്ചത് എന്നാണ് രേഖകളിലും ചരിത്ര കിത്താബുകളിലും കാണുന്നത്. അങ്ങനെവരുമ്പോള്‍ ഇത് അമ്പതാം വാര്‍ഷികംതന്നെ പാര്‍ട്ടിക്ക് വയസ്സ് അമ്പതാകുന്നതിന്റെ ആഘോഷമൊന്നും നാട്ടില്‍ കാണാത്തതില്‍ പല സി.പി.എം. ആരാധകര്‍ക്കും സങ്കടമുണ്ട്. വിപ്ലവപ്പാര്‍ട്ടിക്ക് അങ്ങനെ വയസ്സ് ആഘോഷിക്കുന്ന ഏര്‍പ്പാടില്ല എന്ന മറുപടി കിട്ടായ്കയല്ല. എന്നാലും, അമ്പത് സാധാരണ വയസ്സല്ലല്ലോ. ഹാഫ് സെഞ്ച്വറിയെന്നോ സുവര്‍ണജൂബിലിയെന്നോ വിളിക്കുന്ന സംഭവത്തെ നിസ്സാരമാക്കി തള്ളിക്കൂടാ. എത്രയെല്ലാം ജൂബിലികളില്‍ പാര്‍ട്ടി പങ്കാളിയായിട്ടുണ്ട്. ഔദ്യോഗികമായി അല്ലെങ്കില്‍ അനൗദ്യോഗികമായി ഈ ജൂബിലിയും ആഘോഷാര്‍ഹംതന്നെ. പാര്‍ട്ടി ജനിച്ചത്, പറഞ്ഞുകേട്ടതുപോലെ 1964ല്‍ത്തന്നെയാണോ? എങ്കിലല്ലേ അമ്പതിന്റെ ആഘോഷവും സദ്യവട്ടവുമൊക്കെ സാധ്യമാകൂ. ഇവിടെ ചില വൈരുധ്യാധിഷ്ഠിത പ്രശ്‌നങ്ങളുണ്ട്. 1964 ഒക്ടോബറില്‍ കല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ്സിലാണ് പാര്‍ട്ടി ജനിച്ചത് എന്നാണ് രേഖകളിലും ചരിത്ര കിത്താബുകളിലും കാണുന്നത്. അങ്ങനെ വരുമ്പോള്‍ ഇത് അമ്പതാം വ

ദേ... പിന്നെയും ശശി...

ഇമേജ്
തരൂരിന് അങ്ങനെയാരു ഗുണമുണ്ട്. അന്നും വരത്തന്‍, ഇന്നും വരത്തന്‍... എന്നും വരത്തന്‍. കോണ്‍ഗ്രസ് സംസ്‌കാരത്തിലേക്ക് ലയിച്ചുചേരാന്‍ കഴിയാത്തതാണ് പ്രശ്‌നം അതിനും വേണം ഭാഗ്യം. ഒരു വിവാദമെങ്കിലും സ്വന്തംപേരില്‍ ഉണ്ടാക്കിയെടുക്കാന്‍ ഓരോരുത്തര്‍ പെടുന്ന പാട് കാണുമ്പോള്‍ സഹതാപം തോന്നും. പക്ഷേ, നമ്മുടെ ശശി തരൂര്‍ജി എത്ര അനായാസമാണ് ഓരോരോ വിവാദങ്ങള്‍ സൃഷ്ടിച്ചുവിടുന്നത്. അദ്ദേഹം ആരെയും അധിക്ഷേപിച്ച് വിവാദം ഉണ്ടാക്കാറില്ല. നല്ല പോളിഷ് ഇട്ട ഓക്‌സ്ഫഡ് ഇംഗ്ലീഷും മംഗഌഷുമേ പറയാറുള്ളൂ. പക്ഷേ, വിവാദത്തിന് ഒരു പഞ്ഞവുമില്ല. ലോക്‌സഭയില്‍ വാ തുറക്കാന്‍ അവസരമില്ലാതെ വെറുതെ ഇരിക്കുമ്പോള്‍ ശശി തരൂര്‍ജി വക പുതിയ വിവാദത്തിനൊന്നും സ്‌കോപ്പില്ലെന്നാണ് കരുതിയത്. വല്ലഭന് പുല്ലും ആയുധം എന്ന് പറഞ്ഞതുപോലെ, മോദിയുടെ സ്വച്ഛ് ഭാരതും തരൂര്‍ജിക്ക് വിവാദത്തിന് അസംസ്‌കൃതപദാര്‍ഥമായി. യു.എന്നിലെ കോട്ടും സൂട്ടും കളഞ്ഞ്, ഖദര്‍ കുപ്പായമണിഞ്ഞ് കേരള തലസ്ഥാനത്ത് വന്നിറങ്ങിയശേഷം സ്വന്തം ക്രെഡിറ്റില്‍ ചേര്‍ത്ത വിവാദങ്ങള്‍ ഏതാണ്ട് എല്ലാം ഈ ടൈപ്പ് തന്നെയായിരുന്നു. വിവാദത്തിന് ഒരു വകുപ്പുമില്ലാത്ത കാര്യമാണ് പറയുന്നതെങ്കിലും പറഞ്ഞത

സ്ഥലം വേറെ, ജലം വേറെ

ഇമേജ്
ഒരുകാര്യം ഓര്‍ത്തില്ലെങ്കില്‍ സംഗതി ജനാധിപത്യമല്ലാതാകും. പാര്‍ട്ടിയും അതിന്റെ പ്രസിഡന്റുമൊക്കെ ഒരു വിഭാഗത്തിന്റെ മാത്രമാണ്. മന്ത്രിയും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ മുഴുവന്‍ ജനത്തിന്റേതുമാണ്. യേത്? സ്ഥലജലവിഭ്രാന്തി എന്നൊരു വിചിത്രാവസ്ഥയെക്കുറിച്ച് കേട്ടിരിക്കുമല്ലോ. സ്ഥലമാണോ ജലമാണോ എന്ന് മനസ്സിലാക്കാന്‍ വയ്യാതിരിക്കുക. ചില കൊട്ടാരങ്ങളില്‍ അങ്ങനെയുള്ളതായി പുരാണകൃതികളില്‍ വിവരണമുണ്ട്. ന്യൂഡല്‍ഹിയിലെ നമ്മുടെ ഭരണക്കൊട്ടാരത്തില്‍ ഇവ്വിധമൊരു അവസ്ഥ ഉണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്നു, ഈയിടെ മാത്രം അവിടെ പാര്‍പ്പുതുടങ്ങിയവരുടെ ചില ചെയ്തികള്‍. അവിടെ കാണുന്നത് പാര്‍ട്ടിയും ഭരണവും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത കണ്‍ഫ്യൂഷനാണ്. ഒരുപക്ഷേ, സ്ഥലപരിചയം കുറവായതുകൊണ്ടാവാം. അല്ലെങ്കില്‍, ഇനി ഇതൊക്കെ ഇങ്ങനെയാണെന്ന് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നതാവാം. നമ്മുടെ ഭരണക്രമത്തില്‍ പാര്‍ട്ടി വേറെ സര്‍ക്കാര്‍ വേറെ എന്നൊരു തത്ത്വം ഉണ്ടോ എന്നുചോദിച്ചാല്‍ ഉണ്ടെന്നും പറയാം ഇല്ലെന്നും പറയാം. തത്ത്വത്തില്‍ രണ്ടും വേറെയാണ്. എങ്കിലും പ്രയോഗത്തില്‍ രണ്ടും ഒന്നാവും. ഭരിക്കുന്നത് പാര്‍ട്ടിയാണെങ്കിലും പാര്‍ട്