പോസ്റ്റുകള്‍

ഡിസംബർ, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മുരളീരക്ഷാപതക്കം ആര്‍ക്ക് ?

ഇമേജ്
മഹാത്മാക്കളും മനുഷ്യര്‍തന്നെയാണല്ലോ. മഹാത്മാ സുധീരനും ഒരു ദുര്‍ബലനിമിഷത്തില്‍ അതായിപ്പോയി. തന്റെ ജനപക്ഷ ജാഥയ്ക്ക് ഒരു കൈയടി മുരളിയില്‍നിന്ന് പ്രതീക്ഷിച്ചുപോയി. കൈയടി കിട്ടിയുമില്ല പിറകില്‍നിന്ന് ഒരടി കരണത്ത് കിട്ടുകയും ചെയ്തു. കെ.മുരളീധരന്റെ പഴയ അനുഭവം കോണ്‍ഗ്രസ്സുകാരെ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുക എന്നത് മുന്‍ എഐ ഗ്രൂപ്പുകാരുടെ ഒരു വിനോദമാണ്. വമ്പിച്ച മനഃസുഖമാണ് അവര്‍ക്ക് അതില്‍നിന്ന് കൈവരാറുള്ളത്. കെ. കരുണാകരന്റെ അനുസ്മരണങ്ങളാണ് ഇതിനുള്ള അവസരമായി അവര്‍ തിരഞ്ഞെടുക്കാറുള്ളത്. ഇത്തവണ കോണ്‍ഗ്രസ്സുകാര്‍ ഒരുപടി മുന്നില്‍ക്കടന്ന് ലീഡര്‍പുത്രനുമായി ബന്ധപ്പെട്ട് സെമിനാര്‍പരമ്പരതന്നെ നടത്തി. ലീഡര്‍പുത്രനെ രക്ഷിച്ചത് ആര് എന്നതായിരുന്നു സെമിനാര്‍ വിഷയം. താനാണ് ആ സല്‍കൃത്യം ചെയ്തത് എന്ന അവകാശവാദം കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ഉന്നയിച്ചു. കെ. മുരളീധരന്‍ അതുംമറന്നു, വന്ന റൂട്ടും മറന്നു എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. എന്തൊരു നന്ദികേട്. സുധീരപരിഭവ വചനത്തെത്തുടര്‍ന്ന് മുരളീജീവന്‍രക്ഷാ പതക്കിനുള്ള അവകാശവാദവുമായി മുന്‍പ്രസിഡന്റ് രമേശ് ചെന്നിത്തലയും എന്‍ട്രി സമര്‍പ്പിച്ചു. ഇന

കോണ്‍ഗ്രസ് ലജ്ജിക്കട്ടെ...

ഇമേജ്
രാഷ്ട്രീയവാരഫലം പരിഹരിക്കേണ്ട നൂറുപ്രശ്‌നങ്ങളുള്ള ഒരു സംസ്ഥാനത്ത് മാധ്യമതലവാചകങ്ങളാവാന്‍ മാത്രം യോഗ്യതയുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവിടുകയും അതില്‍ കടിച്ചുകീറുകയും  ചെയ്യുകയാണ് കോണ്‍ഗ്രസ്. അവര്‍ അതില്‍ ലജ്ജിക്കുകയെങ്കിലും വേണം .   ഗ്രൂപ്പ് ഒത്തുതീര്‍പ്പിന്റെ നറുക്കെടുപ്പില്‍ വിജയിച്ചല്ല വി.എം. സുധീരന്‍ കെ.പി.സി.സി.  പ്രസിഡന്റായത്. കേന്ദ്രനേതൃത്വത്തിന്റെ അപ്രതീക്ഷിതമായ ഒരു നിയമനമായിരുന്നു അത്. വലിയ ജനാധിപത്യപാര്‍ട്ടിയിലെ ആദര്‍ശധീരനായ നേതാവാണെങ്കിലും ജനാധിപത്യപരമായ സംഘടനാതിരഞ്ഞെടുപ്പിലൂടെയേ പ്രസിഡന്റാവൂ എന്ന് വാശി പിടിക്കാനുള്ള വിഡ്ഡിത്തമൊന്നും സുധീരനെന്നല്ല ഒരു കോണ്‍ഗ്രസ് നേതാവിനും ഉണ്ടാവുകയില്ലെന്ന് തീര്‍ച്ച. എന്തായിരുന്നു ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാധീനിച്ചിരിക്കുക ? സ്ഥാനത്തിന് വേണ്ടി ഡല്‍ഹിയില്‍ അനുയായികള്‍ക്കൊപ്പം ചെന്ന് ലോബിയിങ്ങ് നടത്തുന്ന ആളല്ല സുധീരന്‍. കെ.പി.സി.സി.പ്രസിഡന്റ് പദവി അദ്ദേഹം സ്വപ്നം  കണ്ടുകാണില്ലെന്നും ഉറപ്പ്. എന്നിട്ടും എന്തുകൊണ്ട് സുധീരന്‍ ? ഇടക്കിടെ  വിമതസ്വരം ഉച്ചത്തില്‍ ഉയര്‍ത്തി വേറിട്ടൊരു വഴിയെ സഞ്ചരിക്കുന്ന നേതാവായിരുന്നു സുധീരന്‍. എന്നാല്‍ അത്

മദ്യ പൂര്‍വസ്ഥിതി

ഇമേജ്
വി.എം. സുധീരന്‍ ഇതോടെ രാജിവെച്ച് ഇറങ്ങിപ്പോകും എന്ന് ചില കൂട്ടര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതുകേട്ടാല്‍തോന്നും കേരളത്തില്‍ മദ്യനിരോധം നടപ്പാക്കാനാണ് ഹൈക്കമാന്‍ഡ് സുധീരനെ ഇങ്ങോട്ടയച്ചതെന്ന്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന് അങ്ങനെ യാതൊരു ദുരുദ്ദേശ്യവുമില്ല മദ്യവിരുദ്ധലഹരി മറ്റേതുപോലെയും എളുപ്പം ഇറങ്ങുകയില്ല എന്ന് അറിയാമല്ലോ. മിക്കവര്‍ക്കുമത് ആജീവനാന്തം നിലനില്‍ക്കും. യു.ഡി.എഫ്. സര്‍ക്കാറിന്റേത് യഥാര്‍ഥ മദ്യവിരുദ്ധം തന്മയത്വമായി അഭിനയിക്കാന്‍ എ.കെ. ആന്റണിക്ക് കുറേയൊക്കെ പറ്റിയിരുന്നു. ഓവര്‍ ആക്ടിങ്ങിന് പോകാഞ്ഞതുകൊണ്ട് അപകടത്തില്‍ ചാടിയില്ല. വി.എം. സുധീരനാണ് ഓവര്‍ ആക്ടിങ്ങ് തുടങ്ങിവെച്ചത്. അത് കണ്ട്, മോശക്കാരനാവരുതല്ലോ എന്ന് വാശി കേറിയാണ് മുഖ്യമന്ത്രിയും കൂട്ടരും അതിന് ഒരുമ്പെട്ടത്. ആദര്‍ശവും അഴിമതിവിരുദ്ധതയും സോഷ്യലിസവുമെല്ലാം ആര്‍ക്കും അഭിനയിക്കാം. ജീവിതകാലം മുഴുവന്‍ അഭിനയിച്ചാലും കള്ളം വെളിച്ചത്താവില്ല. അതുപോലല്ല മദ്യവിരോധം. വേഗം പൊളിയും. കണ്ടല്ലോ... യു.ഡി.എഫ്. ഘടകകക്ഷികളുടെ കൂട്ടത്തില്‍ അഭിനയമല്ലാത്ത മദ്യവിരുദ്ധതയുള്ള പാര്‍ട്ടി മുസ്ലിംലീഗ് മാത്രമാണ്. ബിയറോ നല്ലിളംകള്ളോ പോലു

കമ്യൂണിസ്റ്റ് അനൈക്യ ശീതസമരം

ഇമേജ്
പോയ വാരവും പത്രങ്ങളുടെയും ചാനലുകളുടെയും ഏറെ സ്ഥലവും സമയവും  സിപിഎംസിപിഐ ശീതസമരം അപഹരിച്ചു. ഉണ്ണുന്നവന് മടുക്കുന്നില്ലെങ്കില്‍ വിളമ്പുന്നവനെങ്കിലും മടുക്കണം എന്ന് പറഞ്ഞതുപോലെ കലഹിക്കുന്നവര്‍ക്ക് മടുപ്പില്ലെങ്കിലും കലഹം വായിക്കുന്നവര്‍ക്ക് മടുക്കുന്നതായി പത്രങ്ങള്‍ക്ക് തോന്നിക്കാണാം. കലഹം റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന സ്ഥലവും സമയവും കുറഞ്ഞുവരുന്നു എന്നത് ശ്രദ്ധേയം. ആര്‍ക്കുണ്ട് താല്പര്യം ഈ വൃഥാ വ്യായാമത്തില്‍? സാധാരണ ജനത്തിന് താല്പര്യമുള്ള നൂറുവിഷയങ്ങള്‍ വേറെയുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പോലും ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ നടക്കുന്ന വാക്‌പോരാട്ടത്തില്‍ എന്തെങ്കിലും കഴമ്പ് കണ്ടെത്താന്‍ കഴിയുന്നില്ല. ഇവര്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്ന ചോദ്യമാണ് ഇതിനെകുറിച്ച് ചോദിച്ചാല്‍ ആരുടേയും നാവിന്‍തുമ്പത്ത് നിന്ന് ഉതിര്‍ന്നുവീഴുന്ന മറുപടി. ഈ പോര് നിലനിര്‍ത്തുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നത് സിപിഐ സംസ്ഥാന നേതൃത്വംതന്നെയാണ്. ഈ പോരില്‍ അണികള്‍ക്ക് വലിയ താത്പര്യമുണ്ട് എന്ന് നേതൃത്വം വിശ്വസിക്കുന്നുണ്ടാവാം. അമ്പത് വര്‍ഷം മുമ്പ് നടന്ന, കൊടുംചതി എന്നവര്‍ വിശ്വസിക

കെണിയില്‍ വീണ മാണി

ഇമേജ്
മാണിസാര്‍ സംസ്ഥാനത്തിന്റെ ആദ്യത്തെ സര്‍വസമ്മതമുഖ്യമന്ത്രി ആയിക്കൂടെന്നില്ല എന്ന നിലയെത്തിനില്‍ക്കുമ്പോഴിതാ വിജിലന്‍സ് കോഴക്കേസില്‍ പ്രതിയായിരിക്കുന്നു. സകലരുടെയും പുണ്യപുരുഷന്‍ ഒറ്റരാത്രികൊണ്ട് എടുക്കാച്ചരക്കായി. ദൈവം ഇല്ല എന്ന് നാസ്തികര്‍ പറയുന്നതില്‍ കഴമ്പില്ലേ എന്ന് കേരളാ കോണ്‍ഗ്രസ്സുകാര്‍ക്ക് ഒരു നിമിഷം തോന്നിയിരിക്കും. പേടിക്കാനില്ല. എല്ലാം പരീക്ഷണങ്ങള്‍മാത്രം. ദൈവം രക്ഷിക്കും കോഴവാങ്ങി എന്നതിന് കേരളത്തില്‍ ഒരു മന്ത്രി ആദ്യമായാണുപോലും കേസില്‍ കുടുങ്ങുന്നത്. എന്തൊരു അദ്ഭുതം! ആദ്യമായി കേസില്‍ കുടുങ്ങിയ മന്ത്രി എന്നേ പറഞ്ഞിട്ടുള്ളൂ. ആദ്യമായി കോഴവാങ്ങിയ മന്ത്രി എന്നൊരു ബഹുമതി ആരും മാണിസാറിന് ചാര്‍ത്തിക്കൊടുക്കുകയില്ല. ഏതെല്ലാം മന്തന്മാര്‍ എത്രയെല്ലാം വാങ്ങിക്കൂട്ടിയിരിക്കുന്നു. അവരാരും ഇത്തരമൊരു കേസില്‍ പെട്ടില്ല. അത്യന്തം കാര്യക്ഷമമാണ് നമ്മുടെ അഴിമതി നിയന്ത്രണ വിജിലന്‍സ്‌രാഷ്ട്രീയ സംവിധാനം. സംശുദ്ധകേരളം, അഴിമതിരഹിതകേരളം! സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ഒരു മന്ത്രി കോഴക്കേസില്‍ പ്രതി. എന്തുകാര്യത്തിലും മുന്നില്‍ മാണിസാര്‍തന്നെ വേണമല്ലോ. പത്രക്കാരും രാഷ്ട്രീയക്കാരും പറഞ്ഞുപറ

മദ്യനിരോധനപുലിവാല്‍

ഇമേജ്
മദ്യനിരോധനം പ്രഖ്യാപിച്ചത് അതിന്റെ പ്രായോഗികതയെകുറിച്ച് വേണ്ടത്ര പഠിച്ചല്ല എന്ന സത്യം അവശേഷിക്കുന്നു. ഹോട്ടല്‍ വ്യവസായത്തെയും ടൂറിസത്തെയും ബാധിക്കുന്ന കുറെ നിയന്ത്രണങ്ങള്‍ നീക്കേണ്ടി വരും. രണ്ടിനും ഇടയില്‍ വട്ടംകറങ്ങുകയാണ് യു.ഡി.എഫ്.     മാസം മൂന്നെങ്കിലുമായി യു.ഡി.എഫ് മദ്യനിരോധനപ്പുലിയുടെ വാലില്‍ പിടിച്ചിട്ട്. പുലിവാല്‍ പിടിക്കുക എന്ന് കേട്ടിട്ടേയുള്ളൂ. അതിത്ര അപകടകാരിയാകുമെന്ന് ആരും നേരില്‍ കണ്ടുകാണില്ല. അപകടമില്ലാതെ തലയൂരാന്‍ മുഖ്യമന്ത്രിക്കും മറ്റ് യു.ഡി.എഫുകാര്‍ക്കും ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. പക്ഷേ, വി.എം.സുധീരന്‍ സമ്മതിക്കില്ല. ഉമ്മന്‍ചാണ്ടി പിടി വിട്ടാല്‍ പുലി ചാണ്ടിയെ വക വരുത്തും. പിടിയൂരാനായില്ലെങ്കില്‍ തളര്‍ന്നുവീണ് ഉമ്മന്‍ ചാണ്ടിയുടെ കഥ കഴിയും. രണ്ടായാലും സുധീരന് ഒന്നും നഷ്ടപ്പെടാനില്ല.     ഒരു കാരണവും പ്രകോപനവുമില്ലാതെയാണ് യു.ഡി.എഫ് ബാര്‍ പ്രശ്‌നം എന്ന പുലിയുടെ വാലില്‍ കയറിപ്പിടിച്ചത്. യു.ഡി.എഫിന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മാനിഫെസ്റ്റോവിലോ മറ്റേതെങ്കിലും നയപ്രഖ്യാപനത്തിലോ, സംസ്ഥാനത്തെ അമിത  മദ്യോപയോഗം മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫൈവ് സ്റ്റാര്‍ ഒഴികെ

'മലക്കപ്പിശാചു'കള്‍

ഇമേജ്
ഡോ. മന്‍മോഹന്‍ജിയെ ജീവനോടെ വറച്ചട്ടിയിലിട്ട് പൊരിച്ച ആളുകള്‍ക്ക് അതേ കാര്യം മോദി ചെയ്തപ്പോള്‍ മിണ്ടാട്ടമില്ല. മന്‍മോഹന്റെ താടിയല്ല താടി. മോദിയുടെ താടിയെയേ പേടിയുള്ളൂ. മലക്കംമറിയലില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ലോകറെക്കോഡ് നേടിയതായി റിപ്പോര്‍ട്ട് ഉണ്ട്. ആറുമാസം കൊണ്ട് 25 മലക്കങ്ങളാണത്രെ മറിഞ്ഞത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സ്ഥിതിവിവരക്കണക്ക് വകുപ്പാണ് ഇക്കാര്യം കണ്ടെത്തിയത്. അവര്‍ക്ക് ഇപ്പോള്‍ വേറെ പണിയൊന്നുമില്ലല്ലോ. ഇക്കാര്യത്തിലുള്ള തങ്ങളുടെ അഭിനന്ദനം അറിയിക്കുന്നതിന് കഴിഞ്ഞ ദിവസം അവരുടെ വക്താവ് മാധ്യമസമ്മേളനംതന്നെ വിളിച്ചുകൂട്ടുകയുണ്ടായി. മോദിസര്‍ക്കാറിന് പ്രശംസാപത്രവും ഉപഹാരവും നല്‍കി. ഓരോ മലക്കത്തിന്റെയും ആസ്വാദനം ഉള്‍ക്കൊള്ളുന്ന 30 പേജുള്ള ലഘുലേഖ തദവസരത്തില്‍ പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി. ആറുമാസത്തില്‍ 25 മലക്കം എന്നുപറഞ്ഞാല്‍ ആഴ്ചയില്‍ ഒന്ന് വരും. ഒട്ടും മോശമല്ല. അറുപത് വര്‍ഷത്തോളം ഭരിച്ചിട്ടും കോണ്‍ഗ്രസ്സുകാര്‍ക്ക് മോദിജിയുടെ ആറുമാസത്തിന് അടുത്തൊന്നും എത്താന്‍ കഴിഞ്ഞിരുന്നില്ല പോലും.; ഭരണത്തില്‍ വരാന്‍ വേണ്ടി ഒന്ന് പറയുക, വന്നുകഴിഞ്ഞാല്‍ തിരിച്ചുപറയുക എന്നതിനാണ് ദേശീയ ര

വേണം, മാധ്യമങ്ങള്‍ക്ക് മേലെയും ഒരു കണ്ണ്

ഇമേജ്
മാധ്യമസംബന്ധമായ വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും ഉള്‍ക്കൊള്ളുന്ന ലേഖനങ്ങളുടെ സമാഹാരം. മൂന്ന് വിഭാഗങ്ങള്‍-വിമര്‍ശനം, സ്വയംവിമര്‍ശനം-വര്‍ത്തമാനം,ഭാവി-വ്യക്തികള്‍ അനുഭവങ്ങള്‍. പരക്കെ അംഗീകാരം നേടിയ ദ്വിഭാഷാ മാധ്യമ മാസിക MEDIA യുടെ മുഖപ്രസംഗങ്ങളായി എഴുതപ്പെട്ടവയാണ് കുറെ ലേഖനങ്ങള്‍. 2014 നവംബര്‍ 29 ന് കേരള പ്രസ് അക്കാദമി ഹാളില്‍ നടന്ന കേരള മീഡിയ അക്കാദമി ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടിയാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. എം.പി.യും ഗ്രന്ഥകാരനുമായ ശ്രീ കെ.വി.തോമസ് ആദ്യപ്രതി ഏറ്റുവാങ്ങി.  പേജുകള്‍ 160 വില  150 രൂപ   

യാത്രകള്‍ അന്തമില്ലാത്ത യാത്രകള്‍

ഇമേജ്
രാഷ്ട്രീയവാരഫലം എല്ലാ രാഷ്ട്രീയ യാത്രകളും ജനപക്ഷത്ത് നിന്നുകൊണ്ടേ നടത്താറുള്ളൂ. അതുപ്രത്യേകം പറയേണ്ടതില്ല. ജനവിരുദ്ധ പക്ഷത്ത് എങ്ങനെ നില്‍ക്കാനാണ്. തീര്‍ച്ചയായും കെ.പി.സി.സി.പ്രസിഡന്റ് വി.എം. സുധീരന്റെ യാത്രയും ജനപക്ഷത്ത് നിന്നുകൊണ്ടുള്ളതാണ്; യാത്രയുടെ പേരുതന്നെ അതായതുകൊണ്ട് അക്കാര്യത്തില്‍ സംശയമുണ്ടാവില്ല. കേരളത്തില്‍ കാസര്‍ഗോഡ് ടു ട്രിവാന്‍ഡ്രം ആദ്യത്തെ യാത്രയല്ല ഇത്. അവസാനത്തേതുമല്ല. അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. യാത്ര തിരുവനന്തപുരം എത്തുമ്പോഴേക്ക് ആകാശം ഇടിഞ്ഞുവീഴുമെന്നൊക്കെ പണ്ട് പലരും ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും ഒന്നും സംഭവിക്കാറില്ല. എന്നാണ് ആദ്യം ഇത് നടത്തിയത് എന്ന് കണ്ടെത്താന്‍ ഗവേഷണം വേണ്ടിവരും. സ്വാതന്ത്ര്യസമരകാലത്ത് പട്ടിണിജാഥകളും ഉപ്പ് കുറുക്ക് ജാഥകളും സംസ്ഥാനത്ത് തലങ്ങും വിലങ്ങും നടന്നിട്ടുണ്ട്. കാല്‍നട ജാഥകള്‍ സ്വാതന്ത്ര്യം കിട്ടിയ ശേഷവും നടന്നിട്ടുണ്ട്. എ.കെ.ജി. മുതല്‍ എ.കെ.ആന്റണി വരെ നിരവധി നേതാക്കള്‍ കാസര്‍ഗോഡ് മുതല്‍ തലസ്ഥാനം വരെ കാല്‍നട ജാഥ തന്നെ നടത്തിയിട്ടുണ്ട്. കാല്‍നട ഇപ്പോള്‍ പതിവില്ല. റോഡ് പൊട്ടിപ്പൊളിഞ്ഞതുകൊണ്ടാവണം ! ഗാന്ധിയന്‍-വിപ്ലവപാര്‍