പോസ്റ്റുകള്‍

ജനുവരി, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വായനയുടെ ഓര്‍മകള്‍, അനുഭവങ്ങള്‍

ഇമേജ്
തലശ്ശേരിയുമായുള്ള നിത്യബന്ധങ്ങള്‍ അവസാനിച്ചത് എഴുപതുകളുടെ അവസാനത്തോടെയാണ്. എടക്കാട് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസിലെ ക്ലാര്‍ക്ക് ജോലി ഉപേക്ഷിച്ച് കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ  ഓഫീസ് ജോലിക്കായി വണ്ടി കേറിയത് എനിക്ക് പത്തിരുപത്തഞ്ച് വയസ്സുമാത്രം പ്രായം ഉണ്ടായിരുന്നപ്പോഴാണ്. എന്തിനാടാ റവന്യൂ വകുപ്പിലെ പണി കളഞ്ഞ് നീ യൂണിവേഴ്‌സിറ്റിയിലേക്ക് പോകുന്നത് ? അവിടെ നിനക്ക് വൈസ് ചാന്‍സലറാവാനൊന്നും പറ്റില്ലല്ലോ. ഇവിടെ റവന്യൂവകുപ്പില്‍ നിന്ന് പിരിയുമ്പോള്‍ കലക്റ്ററാകാന്‍ പോലും ചാന്‍സ് കിട്ടില്ലേ ? അമ്മയുടെയും സഹോദരിമാരുടെയും അമ്മാമന്മാരുടെയും ചോദ്യങ്ങളില്‍ സംശയങ്ങളും ആശങ്കകളും നിറഞ്ഞുനിന്നിരുന്നു. എന്റെ മറുപടി അവര്‍ക്ക് കടും പൊട്ടത്തരമായി  തോന്നിക്കാണും. അവിടെ വലിയ ലൈബ്രറിയും പഠിക്കാനുള്ള സൗകര്യവും ഉണ്ടല്ലോ. അതുകൊണ്ടാണ് പോകുന്നത് എന്ന എന്റെ വിശദീകരണം തമാശയായി തോന്നിയാല്‍ അവരെ കുറ്റപ്പെടുത്തിക്കൂടാ. ഇവിടെ പഠിക്കേണ്ട കാലത്ത് നേരാംവണ്ണം പഠിക്കാത്ത ആളാണോ ഇനി യൂണിവേഴ്‌സിറ്റി ഓഫീസില്‍ ശമ്പളത്തിന് പണിയെടുക്കുമ്പോള്‍ പഠിക്കാന്‍ പോകുന്നത് ! നാലഞ്ച് പതിറ്റാണ്ടായി പുസ്തകം വായിക്കുന്നുണ്ട്. അതിന്റെ വിവരമൊന്ന

ധനമന്ത്രിയുടെ പതിമൂന്ന്

ഇമേജ്
മാണിസാറിന്റെ പതിമൂന്നാമത്തെ ബജറ്റ് ആണെന്നോര്‍ത്തപ്പോഴാണ് സത്യമായും ഈ പതിമൂന്ന് ഒരു ലക്ഷണംകെട്ട നമ്പറുതന്നെയല്ലേ എന്ന് ചോദിച്ചുപോകുന്നത്. പന്ത്രണ്ട് തവണ ബജറ്റ് തയ്യാറാക്കിയപ്പോഴും ഉണ്ടാവാത്ത സംഭവങ്ങളാണല്ലോ ഈ പതിമൂന്നാംതവണ ഉണ്ടായത്.  അടുത്ത ബജറ്റ് അവതരിപ്പിക്കുക ധനമന്ത്രി കെ.എം. മാണി തന്നെയായിരിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പിച്ച് പറഞ്ഞുവല്ലോ. സമാധാനമായി. ഏതെങ്കിലും സിക്രട്ടറി എന്നെങ്കിലും തയ്യാറാക്കി ആര്‍ക്കെങ്കിലും വായിക്കാവുന്ന പച്ചക്കറിച്ചന്തയുടെ ഉദ്ഘാടനപ്രസംഗമല്ല ബജറ്റ്. മാണിസാറിനെപ്പോലുള്ള സാമ്പത്തികവിദഗ്ദ്ധന്മാര്‍ രാവും പകലും മനനംചെയ്തും ഗവേഷണം നടത്തിയും വാര്‍ത്തെടുക്കുന്ന അപാരസൃഷ്ടികളാണ്. മനപ്രയാസത്തിനിടയിലും മാണിസാര്‍ അതിന്റെ പണി തുടങ്ങിക്കഴിഞ്ഞതാണ്. പണി തീര്‍ന്ന് കടലാസ്സെല്ലാം പെട്ടിയിലാക്കി ക്യാമറാമേന്മാര്‍ക്ക് മുമ്പില്‍ പതിമൂന്നാംവട്ടം പോസ് ചെയ്ത ശേഷമാണ്, ബജറ്റ് മുഖ്യമന്ത്രി അവതരിപ്പിക്കും എന്നും മറ്റും പറയുന്നെങ്കിലുണ്ടല്ലോ.... മാണിസാറിന്റെ സ്വഭാവം മാറും. പറഞ്ഞില്ലെന്ന് വേണ്ട. മാണിസാറിന്റെ പതിമൂന്നാമത്തെ ബജറ്റ് ആണെന്നോര്‍ത്തപ്പോഴാണ് സത്യമായും ഈ പതിമൂന്ന് ഒരു ലക്ഷണംകെ

ബി.ജി. വര്‍ഗീസ്- നന്മ നിറഞ്ഞ മാധ്യമ പോരാളി

ഇമേജ്
എഴുത്തില്‍ മാത്രമല്ല സംസാരത്തിലും അദ്ദേഹം മികച്ച  എഡിറ്ററായിരുന്നു എന്നോര്‍ക്കുന്നവരുമുണ്ട്. ആരോടും ക്ഷോഭിക്കാതെ, ആവശ്യമില്ലാത്ത ഒരു വാക്കും പ്രയോഗിക്കാതെ എല്ലാവരോടും തുല്യതയോടെ, ആത്മനിയന്ത്രണത്തോടെ പെരുമാറിയിരുന്നു വര്‍ഗീസ്. ഖുഷ് വന്ത് സിങ്ങ് അദ്ദേഹത്തെ സെയിന്റ് ജോര്‍ജ് എന്ന് വിളിച്ചിരുന്നത് അദ്ദേഹത്തിന്റെ അതീവമാന്യമായ പെരുമാറ്റവും മുല്യവത്തായ നിലപാടുകളും കാരണമായിരുന്നു.  കുറെ മലയാളികള്‍  ബി.ജി.വര്‍ഗീസിനെ ഓര്‍ക്കുക ഒരു പക്ഷേ, 1977 ല്‍ മാവേലിക്കരയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചുതോറ്റ ഒരു സ്ഥാനാര്‍ത്ഥി ആയിട്ടായിരിക്കും. ആവട്ടെ, അതിലും ഓര്‍മിക്കപ്പെടേണ്ട കാര്യങ്ങള്‍ ഏറെയുണ്ട്. മാധ്യമസ്വാതന്ത്ര്യം നിശ്ശേഷം നിഷേധിക്കപ്പെട്ട, ആധുനിക ഇന്ത്യാചരിത്രത്തിലെ ഒരേയൊരു കാലെത്ത ഭരണകൂടത്തെ ചോദ്യംചെയ്യാന്‍ മലയാളിയായ ഒരു സമുന്നത മാധ്യമപ്രവര്‍ത്തകന്‍ ജന്മനാട്ടിലേക്ക് മടങ്ങിവന്ന സന്ദര്‍ഭം എന്ന് അതിനെ രേഖപ്പെടുത്താം. ബി.ജി.വര്‍ഗീസ് എന്ന വ്യക്തിത്വത്തിന്റെ സവിശേഷത വെളിവാക്കുന്ന ഒരു ഓര്‍മ കൂടി ഈ സന്ദര്‍ഭവുമായി ബന്ധപ്പെട്ടുണ്ട്. ചരമവാര്‍ത്തക്കൊപ്പം മാധ്യമങ്ങളില്‍ വന്ന അനുസ്മരണകുറിപ്പുകളില്‍ അക

എന്തും പിന്‍വലിക്കാം

ഇമേജ്
നിയമവും വകുപ്പുമൊന്നും മുഖ്യമന്ത്രിക്ക് അറിയാഞ്ഞിട്ടല്ല.  കേസ് പിന്‍വലിക്കാന്‍ തീരുമാനിക്കുന്നതോടെ കക്ഷികള്‍ക്ക്  സന്തോഷമാകും. വിവാദമുണ്ടായിക്കോട്ടെ. നിയമവും വകുപ്പുമൊക്കെ  കോടതി നോക്കട്ടെ. സര്‍ക്കാറിന് ലേശം ചീത്തപ്പേരുണ്ടാവുമെന്നല്ലേ ഉള്ളൂ.  അതിനി ചീത്തയാകാന്‍ അധികമൊന്നും ബാക്കിയില്ലല്ലോ രണ്ടുതരം പിന്‍വലിക്കലുകളാണിപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ഒന്നില്‍ പിന്‍വലിക്കല്‍ ആദ്യം നടക്കും, വിവാദം പിറകെ വരും. രണ്ടാമത്തെ തരത്തില്‍, വിവാദം ആദ്യം പിന്‍വലിക്കല്‍ പിറകെ. വിവാദവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രണ്ടിലുമുണ്ടാകുമെന്ന് ചുരുക്കം. ഒടുവിലത്തെ വലിക്കല്‍വിവാദം എടുത്തുനോക്കൂ. ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥനെ വിദ്യാര്‍ഥികള്‍ കരിയോയില്‍ ഒഴിച്ച് അപമാനിച്ചു. ഒഴിച്ചത് മുഖ്യമന്ത്രിയുടെ അനുയായികളാണ്. ഗാന്ധിയന്മാരായതുകൊണ്ട് സമാധാനപരമായാണ് ഉദ്യോഗസ്ഥനെ ഉപദ്രവിച്ചത്. പാര്‍ട്ടി ഭരിക്കുമ്പോഴാണ് കുട്ടിപ്പാര്‍ട്ടിക്കാര്‍ ചെന്ന് ഉദ്യോഗസ്ഥന്റെ മേല്‍ സാധനം ഒഴിച്ചത്. കുറ്റം പറഞ്ഞുകൂടാ. ഫീസ് വര്‍ധിപ്പിച്ചതാണ് പ്രശ്‌നം. എതിരെ ഊക്കന്‍സമരം നടത്തേണ്ടതാണ്. അതിനുള്ള പാങ്ങില്ല സംഘടനയ്ക്ക്. പണ്ട് ഏഷ്യയിലെ ഏറ

അതിരില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ചാവേറുകള്‍

ഇമേജ്
പാരീസിലെ ചാര്‍ലി ഹെബ്‌ഡോ  ആക്ഷേപ ഹാസ്യ പ്രസിദ്ധീകരണത്തിന്റെ പത്രാധിപര്‍ സ്റ്റീഫന്‍ ചാര്‍ബോന്നീര്‍, 2011 ല്‍ പത്രം ഓഫീസ് തകര്‍ക്കപ്പെട്ടപ്പോള്‍ പറഞ്ഞത് 'ഒരു എലിയെപ്പോലെ ഭയന്ന് ജീവിക്കുന്നതിലും ഭേദം മരിക്കുകയാണ്' എന്നാണ്. ഒന്നിനെയും ഭയക്കാതെ ജീവിച്ചു, മരിക്കുകയും ചെയ്തു.  ഇതൊരു ധിക്കാരം മാത്രമായി കാണാം.  എന്നാല്‍, അതിനപ്പുറം ഇത്  ഫ്രഞ്ച് സംസ്‌കാരത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പ്രഖ്യാപനമാണ്. നിങ്ങള്‍ക്ക് യോജിക്കാം, വിയോജിക്കാം. മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എല്ലാം മേലെയാണ് മനുഷ്യന്റെ സ്വതന്ത്രചിന്തയും അഭിപ്രായ സ്വാതന്ത്ര്യവും എന്ന് ഉറച്ചുവിശ്വസിക്കുകയും അതിനൊത്ത് അപകടകരമായി ജീവിക്കുകയും ചെയ്തവരാണ് ഈ പത്രപ്രവര്‍ത്തകര്‍.   പൊതു ധാരണ ചാര്‍ലി ഹെബ്‌ഡോ ഒരു മുസ്ലിം വിരുദ്ധപത്രം ആണ് എന്നതാണ്. പക്ഷേ, പ്രസിദ്ധീകരണത്തിന്റെ മുന്‍ ലക്കങ്ങള്‍ കണ്ടവരാരും അതംഗീകരിക്കില്ല. അതിന്റെ മുഖപേജിലും ഉള്‍പേജുകളിലും പരിഹസിക്കപ്പെടുകയോ ആക്ഷേപിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഒരു വിശുദ്ധപശുവുമില്ല. പോപ്പിനെകുറിച്ചും ക്രിസ്ത്യന്‍ പാതിരിമാരെകുറിച്ചും കന്യാസ്ത്രീകളെ

ശാസ്ത്രത്തിന്റെ ഒരു പോക്ക്‌

ഇമേജ്
ഏഴായിരം വര്‍ഷംമുമ്പ് ഇന്ത്യയില്‍ ഗ്രഹാന്തരയാത്രയ്ക്കുള്ള വിമാനങ്ങളുണ്ടായിരുന്നുവത്രേ. തൊഗാഡിയയോ മറ്റോ ആണ് പറഞ്ഞിരുന്നതെങ്കില്‍ ഇടത്തെ ചെവിയില്‍ക്കൂടി കേട്ട് വലത്തേതിലൂടെ ബഹിര്‍ഗമിപ്പിച്ചുകളയാമായിരുന്നു. പൈലറ്റുമാരെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തിന്റെ പ്രിന്‍സിപ്പലായി അപകടംകൂടാതെ വിരമിച്ച ആനന്ദ് ജെ. ബോധാസ് ആണ് രഹസ്യം വെളിപ്പെടുത്തിയത്. ഹസ്തരേഖാശാസ്ത്ര കോണ്‍ഗ്രസ്സിലായിരുന്നു സംഭവമെങ്കിലും സഹിക്കാമായിരുന്നു. ഒറിജിനല്‍ ശാസ്ത്രകോണ്‍ഗ്രസ്സിലാണ് സംഭവം. വിമാനവും ഗ്രഹാന്തരയാത്രയ്ക്കുള്ള റോക്കറ്റും (വിമാനവും റോക്കറ്റും ചേര്‍ന്ന ഒറ്റവാഹനമായിരുന്നോ എന്ന് ബോധാസ് എന്ന നല്ല ബോധമുള്ള ആ സാര്‍ വിശദീകരിച്ചില്ല) പണ്ടേ ഉണ്ടായിരുന്നുവെന്ന് വിവരവും വിദ്യാഭ്യാസവുമുള്ള ഒരാള്‍ പറഞ്ഞാല്‍ ഉടനെ അയാള്‍ക്ക് വട്ടാണ് എന്ന് പറയുകയല്ല നമ്മള്‍ ചെയ്യേണ്ടത്. അദ്ദേഹത്തെ വിശ്വാസത്തിലെടുത്ത് അതിന്റെ മറ്റ് സാധ്യതകള്‍ പഠിക്കണം. ഇടയ്ക്ക് പറയട്ടെ, ബോധാസിന്റേത് ഒറിജിനല്‍ കണ്ടുപിടിത്തമല്ല എന്നൊരു വിശദീകരണവും ഉണ്ടായിട്ടുണ്ട്. ഈ ടൈപ്പ് വിമാനങ്ങള്‍ പ്രാചീന ഈജിപ്തിലും തെക്കേ അമേരിക്കയിലും ഉണ്ടായിരുന്നതായി ആ രാജ്യങ്ങളിലെ ചില ബോ

ഇല്ലാത്ത നക്‌സലിസം അന്ന് : ഇല്ലാത്ത മാവോയിസം ഇന്ന്

ഇമേജ്
ഇന്ന് മാവോയും ഇല്ല മാവോയിസവും ഇല്ല. ആ ബ്രാന്‍ഡ് ചിലര്‍ ഉപയോഗി ക്കാ ന്‍ ശ്രമിക്കുന്നുവെന്നുമാത്രം. മാവോയിസത്തിന്റെ കേരളത്തിലേക്കുള്ള വരവറിയിച്ചുകൊണ്ട് ചില്ലറ വെടിയും പുകയും അവിടെയും ഇവിടെയും ഉയരുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും ഉണ്ടായി കണ്ണൂരില്‍ ആക്രമണം. പക്ഷേ,  മാധ്യമങ്ങള്‍ക്ക് പൊലിപ്പിക്കാന്‍ പാകത്തില്‍ പോലും അവ ശ്രദ്ധേയമല്ല. കൊട്ടിഘോഷിച്ച് രാജകീയമായി വേണം വരാന്‍ എന്നല്ല പറയുന്നത്. പൊലീസും രഹസ്യാന്യേഷണവിഭാഗക്കാരും ഇവരെക്കുറിച്ച് ഉണ്ടാക്കിയെടുത്തിട്ടുള്ള പ്രതിച്ഛായ ഇതൊന്നുമല്ലല്ലോ. യഥാര്‍ത്ഥത്തില്‍ ഇത് ശരിയായ മാവോയിസ്റ്റ് ആക്രമണങ്ങള്‍ തന്നെയാണോ? ഛത്തീസ്ഗഡിലും മറ്റും ചോരപ്പുഴയൊഴുക്കുന്ന മാവോയിസ്റ്റ് പാതക്കാര്‍ തന്നെയാണോ ഇവര്‍?  മറ്റെന്തോ ഉദ്ദേശ്യത്തോടെ ആരോ നടത്തുന്ന വ്യാജ ആക്രമണങ്ങളാണോ ഇവിടത്തേത്?  ജനങ്ങളില്‍ സംശയം പെരുകുന്നുണ്ട്. മാവോയിസ്റ്റ് ആക്രമണം എന്ന് കേള്‍ക്കുമ്പോഴെല്ലാം കേരളീയര്‍ പഴയ നക്‌സലൈറ്റ് ആക്രമണങ്ങള്‍ ഓര്‍ക്കും. അത് പറഞ്ഞാല്‍ ഉടനെ അടുത്ത ചോദ്യം ഉയരും. മാവോയിസ്റ്റുകളും നക്‌സലൈറ്റുകളും തമ്മില്‍ എന്താണ് വ്യത്യാസം?   അതവിടെ നില്‍ക്കട്ടെ. പഴയ നക്‌സല്‍ ആക്രമണങ്ങള്‍ കേരളീയ രാഷ

ആലപ്പുഴ റൈച്ച്സ്റ്റാഗ്‌

ഇമേജ്
പാര്‍ട്ടി ഇപ്പോള്‍ വളരെ മാറിയിരിക്കുന്നു. ന്യായം നോക്കിയേ ഇപ്പോള്‍ പോലീസിനെപ്പോലും വിമര്‍ശിക്കൂ. പാര്‍ട്ടിക്കാരുടെ പേരില്‍ കേസെടുത്താല്‍ പണ്ടായിരുന്നെങ്കില്‍ എന്താണ്    സംഭവിക്കുക? പോലീസിന്റെ കഥ കഴിക്കും. ഇപ്പോഴതല്ല ലൈന്‍ കമ്യൂണിസ്റ്റുകാര്‍ വഴിയില്‍ കാണുന്നവരെപ്പോലും സഖാവേ എന്നുവിളിക്കുമെങ്കിലും സഖാവ് എന്നുമാത്രം പറഞ്ഞാല്‍ ഒരാളേയുള്ളൂ. അത് സഖാവ് കൃഷ്ണപിള്ളയാണ്. ആ സഖാവിന്റെ സ്മാരകമാണ് സഖാക്കള്‍ കത്തിച്ചതായി സഖാക്കള്‍തന്നെ പറയുന്നത്. എന്തൊരു കലികാലമാണിത്. കാക്കത്തൊള്ളായിരം സ്മാരകങ്ങള്‍ കേരളത്തിലുണ്ട്. ഇത് അത്തരത്തില്‍ ഒന്നല്ല. പി. കൃഷ്ണപിള്ള ഒളിവില്‍ താമസിക്കുകയും പാമ്പുകടിയേറ്റ് മരിക്കുകയുംചെയ്ത വീടാണ് സ്മാരകമാക്കിയത്. അവിടെ പായയില്‍ കിടന്ന് 'വിമര്‍ശനമുണ്ട്, സ്വയംവിമര്‍ശനമില്ല' എന്ന തലക്കെട്ടിലൊരു ലേഖനമെഴുതുമ്പോഴാണ് സഖാവിന് പാമ്പുകടിയേറ്റത്. ഇന്നാണെങ്കില്‍ തലവാചകം മാറും. 'വിമര്‍ശനമുണ്ട്, സ്വയം വിമര്‍ശനം എമ്പാടുമുണ്ട്, ഒരു പ്രയോജനവുമില്ല' എന്നാവും. കേരള കമ്യൂണിസത്തിന്റെ മക്കയും വത്തിക്കാനുമായ ആലപ്പുഴയിലെ മുഹമ്മയ്ക്ക് സമീപം കണ്ണറങ്ങാട്ട് ആണ് ഈ സ്മാരകം. പാര്‍ട്