പോസ്റ്റുകള്‍

ഫെബ്രുവരി, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പോകുന്ന പോക്കില്‍ കത്തും കുത്തും

ഇമേജ്
സിക്രട്ടറിസ്ഥാനമൊഴിയുകയാണ്.പിണറായി വിജയന് ഇനി വേണമെങ്കില്‍ അഖിലേന്ത്യാ കമ്മിറ്റിയുടെ സിക്രട്ടറിയാകാം. ആര്‍ക്കുവേണം അഖിലേന്ത്യാസിക്രട്ടറിസ്ഥാനം ! മുസ്ലിം ലീഗിലെ പോലെയാണ് സി.പി.എമ്മിലും- അഖിലേന്ത്യയുടെ മുകളിലാണ് കേരളം. പക്ഷേ, വിജയന് ധര്‍മടത്തോ മറ്റോ മത്സരിച്ച് വേണമെങ്കില്‍ പ്രതിപക്ഷനേതാവാകാം. അതുവേണോ എന്ന് ജനം ചോദിച്ചുകളയുമെന്നൊരു പ്രശ്‌നമുണ്ട്. എന്തായാലും ഒന്നര വര്‍ഷം അക്ഷമനായി കാത്തുനില്‍ക്കാന്‍ ആരുടെയും ശീട്ട് വേണ്ടല്ലോ. ഇതൊന്നുമല്ല അച്യുതാനന്ദന്റെ അവസ്ഥ. ഇനിയൊരു യുദ്ധത്തിന് പാങ്ങില്ല. പ്രായപരിധി വ്യവസ്ഥയുണ്ട് പാര്‍ട്ടിയില്‍. ഇനിയും വിരമിച്ചില്ലെങ്കില്‍ പാര്‍ട്ടി നിര്‍ബന്ധ പെന്‍ഷന്‍ പ്രഖ്യാപിച്ചെന്നിരിക്കും. ഒരു ജീവിതം മുഴുവന്‍ പോരടിച്ചു. ഇനി, എല്ലാം ക്ഷമിച്ച് കൈ കൊടുത്തുപിരിയാം എന്നുതോന്നിയോ ? ഇല്ല. വര്‍ഗസമരം  നിര്‍ത്തിവെച്ചാലും അന്ത്യശ്വാസം വരെ ഉള്‍പാര്‍ട്ടി സമരം നിര്‍ത്തിവെക്കില്ല. പോകുന്ന പോക്കില്‍ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും കുത്തി. ഇതോടെ വിജയന്റെ കഥ കഴിയുമെന്ന് വി.എസ്സും വി.എസ്സിന്റെ കഥ കഴിയുമെന്ന് പിണറായിയും ധരിച്ചുകാണും. രണ്ടും ഒന്നിച്ചുകഴിയട്ടെ എന്നാശിക്കുന്നവരും ധാ

മാധ്യമം മാറുമ്പോള്‍ ശിക്ഷ ഇരട്ടിക്കുമോ ?

സന്ദേശം ഒന്നുതന്നെ. പക്ഷേ, സന്ദേശം അയക്കുന്ന മാധ്യമം മാറുമ്പോള്‍ സന്ദേശത്തിന്റെ അര്‍ത്ഥം മാറുന്നു. അങ്ങനെ നടപ്പുണ്ടോ ലോകത്തെവിടെയങ്കിലും ? അറിഞ്ഞുകൂടാ. ഒന്നറിയാം. പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റിന്റെ വരവോടെ ഇന്ത്യയില്‍ ഇതാണ് സ്ഥിതി. മാധ്യമം മാറുമ്പോള്‍ അര്‍ത്ഥവും ഗൗരവവും മാറുന്നു. അപകീര്‍ത്തി പത്രത്തിലൂടെ ആണെങ്കില്‍ കാലങ്ങളോളം കേസ് നടത്തിയാലേ തീരുമാനമാകൂ. ഇന്റര്‍നെറ്റിലായാലോ ?  നീതിയും ന്യായവും നോക്കാതെ ഉടന്‍ പിടിച്ച് ജയിലിലടക്കാം കുറ്റാരോപിതനെ. ഭരണഘടന എല്ലാ പൗരനും ഉറപ്പുകൊടുത്ത അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന അന്യായമായ ഈ അമിതാധികാരപ്രയോഗം പലവട്ടം വിവാദമായി. അനീതിയുടെ ഗൗരവം ബോധ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ല. ഇത് മാധ്യമപ്രവര്‍ത്തകരെ മാത്രം ബാധിക്കുന്നതല്ല. എന്നിട്ടും, പൊതുസമൂഹത്തില്‍ ചര്‍ച്ച പോലും ഉണ്ടാകുന്നില്ല. പഴയ കാലത്തെ പത്രമാരണ നിയമങ്ങളുടെ കൂടുതല്‍ അപകടകരമായ പതിപ്പായി മാറി പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ്. മുമ്പും ഇന്ത്യയില്‍ പത്രങ്ങളെ, അതുവഴി അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണശ്രമങ്ങള്‍ നടന്നിട്ടു

മോദിഭയവും മോദിഭാഗ്യവും

ഇമേജ്
ഒമ്പതുമാസത്തെ ഭരണംകൊണ്ട് ജനത്തിന് പലതും ബോധ്യപ്പെട്ടു. പറഞ്ഞുകേട്ടതുപോലുള്ള അദ്ഭുതസിദ്ധികളൊന്നും മോദിക്കില്ല എന്നതാണ് ആദ്യത്തെ ബോധ്യം. സ്വിസ്ബാങ്കിലെ കള്ളസമ്പാദ്യം മുഴുവന്‍ കണ്ടെടുത്ത് 15 ലക്ഷം രൂപവീതം ജന്‍ധന്‍ അക്കൗണ്ടില്‍ വരുമെന്ന് പറഞ്ഞിട്ട് അഞ്ചുപൈസപോലും ജനത്തിന് കിട്ടുന്ന ലക്ഷണമില്ല മോദിഭാഗ്യം എന്നുപറഞ്ഞാല്‍ മോദിയുടെ ഭാഗ്യം. മോദിഭയം എന്നുപറഞ്ഞാല്‍ മോദിയുടെ ഭയമല്ല, മോദിയെ ഭയം എന്നര്‍ഥം. മോദിക്ക് ആരേയും ഭയമില്ല. എന്തായാലും മോദിഭയവും മോദിഭാഗ്യവും കാരണം ഡല്‍ഹി ജനത ബി.ജെ.പി.ക്ക് വോട്ടുചെയ്യണം എന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. മോദിക്ക് ഭാഗ്യമുള്ളതുകൊണ്ടുമാത്രമാണ് അന്താരാഷ്ട്രതലത്തില്‍ ഇന്ധനവില കുറഞ്ഞത് എന്ന കോണ്‍ഗ്രസ് പ്രചാരണത്തില്‍ പിടിച്ചാണ് മോദിഭാഗ്യസിദ്ധാന്തം അവതരിപ്പിച്ചത്. ഭാഗ്യമുള്ള മോദിക്കൊപ്പമാണ്, അത് ലവലേശമില്ലാത്ത സോണിയരാഹുല്‍ പക്ഷത്തല്ല ജനം നില്‍ക്കേണ്ടത് എന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഭാഗ്യവാനായ മോദിയുടെ പാര്‍ട്ടിക്ക് വോട്ട് ഇതാണ് ഭാഗ്യസിദ്ധാന്തത്തിന്റെ അടിസ്ഥാനം. ഇനി ഭയസിദ്ധാന്തം വിശദീകരിക്കാം. ഡല്‍ഹി മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ ഭയം വേണം. അദ്ദേഹം ഇടയ്

ദരിദ്രമാകുന്ന പത്രലോകം, കുമിഞ്ഞുകൂടുന്ന സമ്പത്ത്

ഇമേജ്
ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിലൊഴികെ ലോകത്തെങ്ങും അച്ചടി മാധ്യമങ്ങള്‍ പിറകോട്ട് പോവുകയാണ് എന്നത് സത്യമാണ്. സര്‍ക്കുലേഷന്‍ കുറയുന്നു, പരസ്യവരുമാനം താഴുന്നു. എവിടെയും ഇതിന്റെ ഫലമായി ശോഷിക്കുന്നത് പത്രത്തിന്റെ ഉള്ളടക്കമാണ്. പത്രപ്രവര്‍ത്തകരുടെ  എണ്ണം കുറയുന്നു, ഉള്ളവരുടെ ശമ്പളം കുറയുന്നു. വിദേശബ്യൂറോകള്‍ പലതും അടച്ചുപൂട്ടുന്നു. ന്യൂസ് റൂമുകളില്‍ കൂട്ടപിരിച്ചുവിടലുകള്‍ നടക്കുന്നു, അത്ഭതകരമെന്ന് പറയട്ടെ, ഇതിനിടയിലും മാധ്യമസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന പല പ്രമുഖരുടെയും വരുമാനം ഞെട്ടിക്കുന്ന തോതില്‍ വര്‍ദ്ധിക്കുന്നു. പലര്‍ക്കും സ്ഥാപന മുതലാളിമാരുടെ ലാഭവിഹിതത്തേക്കാള്‍ വലിയ ശമ്പളക്കവറുകള്‍ ലഭിക്കുന്നു. ഈ നവ സമ്പന്നര്‍ പലരും ലോകം ബഹുമാനിക്കുന്ന ബുദ്ധിജീവികള്‍ തന്നെയാണ്. പക്ഷേ, സ്വതന്ത്ര ചിന്തകര്‍ എന്ന  നിലയില്‍ പണക്കാരെയും പാവപ്പെട്ടവരെയും  ഒരേ കണ്ണോടെ കാണാന്‍ പാടില്ലാത്ത, സമ്പന്നതയും ദാരിദ്ര്യവും ഒരു പോലെ സാധാരണമാണ് എന്ന് ധരിക്കാന്‍ പാടില്ലാത്ത ബുദ്ധിജീവികളാണ് അവര്‍. കോര്‍പ്പറേറ്റ് ഉടമവര്‍ഗത്തിനും ഈ ബോധം ഉണ്ട്. ഈ ബുദ്ധിജീവികളെ സ്വതന്ത്രരും നിഷപക്ഷരും ' ലിബറലും'ആയി തുടരാന്‍

അലക്ഷ്യം പല ലക്ഷ്യം

ഇമേജ്
ജയരാജനോട് കോടതി കാട്ടിയ കനിവ് ഒന്ന് വേറെ തന്നെ. കാക്കത്തൊള്ളായിരം  ആളുകള്‍ ജയിലില്‍പോയിട്ടുണ്ട്. സകല പത്രത്തിന്റെയും ഒന്നാംപേജില്‍ കൈവീശി  ജയിലില്‍പോകാന്‍ ചില്ലറ ഭാഗ്യമൊന്നും പോരാ. വിപ്ലവം നടത്തി ജയിലില്‍ പോയ  ചെഗുവേരയുടെ ഗമയായിരുന്നു ജയരാജന് എം.വി. ജയരാജന്‍ ജയിലില്‍പോയെന്ന് കേട്ട് ഇ.എം.എസ്സിന്റെ ആത്മാവ് നൊമ്പരപ്പെട്ടിരിക്കണം. ഇല്ല, ആത്മാവ് ഇല്ല. എങ്കിലും... തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍വരുന്ന ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പദവി നേടാനേ ഇ.എം.എസ്സിന് കഴിഞ്ഞുള്ളൂ. കോടതിയലക്ഷ്യത്തിന് ജയിലില്‍പോകാനായില്ല. ആ പദവി രണ്ടുവട്ടമാണ് തലനാരിഴയ്ക്ക് തെറിച്ചുപോയത്. ഗിന്നസ് ബുക്കിലും കേറാമായിരുന്നു. '57ല്‍ മുഖ്യമന്ത്രിയായപ്പോഴാണ് ആദ്യം ചാന്‍സ് കിട്ടിയത്. വരന്തരപ്പള്ളിയില്‍ ആറേഴ് കമ്യൂണിസ്റ്റ് വിരുദ്ധന്മാര്‍ സഖാക്കളുമായി ഏറ്റുമുട്ടി സ്വയംമരിച്ച സംഭവത്തെപ്പറ്റി ഇ.എം.എസ്. എന്തോ അലക്ഷ്യം പറഞ്ഞത് കേസായി. ബൂര്‍ഷ്വാ വ്യവസ്ഥിതിയില്‍ ബൂര്‍ഷ്വാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ബൂര്‍ഷ്വാ മുഖ്യമന്ത്രിയായതിന്റെ സര്‍വപാപവും ബൂര്‍ഷ്വാ കോടതിയുടെ ജയില്‍ശിക്ഷ ഏറ്റുവാങ്ങിയിരുന്നുവെങ്കില്‍ ഇല്ലാത

Investigative Journalism in Kerala

Kerala is perhaps the only Indian state where journalism had attained a place of pride even in the sixties. Literacy was high and newspapers were having more printing units and local editions. Many of the present day newspapers in the mainstream were launched in the late 19th and in the early 20th century to fight for India’s freedom from British. They also fought autocracy and social evils. This legacy remains alive. Late E. M. S. Nambudiripad, a noted political thinker of the state, had observed that history of renaissance in Kerala is actually the history of the press in Kerala.  Prof. Robin Jeffrey who has extensively written about Kerala observes that it was literacy and politicalisation, one helping the other, that created the very particular media and also the media influenced society of Kerala. Kerala's achievements in social development and quality of life are encouraging. The state has achieved a human development index comparable to the developed countries of

സേവ് കെ.എം. മാണി ഫോറം

ഇമേജ്
മാണിസാറിനെതിരായ കൊടുംക്രൂരത തുടര്ന്നാല് പാരീസില് സംഭവിച്ചത് കേരളത്തിലും സംഭവിക്കുമെന്ന് തിരുമേനി ഭീഷണിപ്പെടുത്തി എന്നൊന്നും പറഞ്ഞുണ്ടാക്കേണ്ട ആരും. അത്രയൊന്നും ഉദ്ദേശിച്ചിട്ടില്ല. എന്നാലും നാളെ അങ്ങനെ വല്ലതും സംഭവിച്ചാല് മുന്കൂട്ടി പറഞ്ഞില്ലല്ലോ എന്ന് ആരും പരിഭവിക്കരുത്. അത്രയേ ഉള്ളൂ.  ധനമന്ത്രി കെ.എം. മാണി ഊരാക്കുടുക്കില്‌പ്പെട്ടിട്ട് മാസം മൂന്നായി. സാധാരണഗതിയില് തടിയൂരിപ്പോരാനുള്ള സമയമെന്നോ പിന്നിട്ടിരിക്കുന്നു. ഇതിലും വലിയ ഏതെല്ലാം കേസുകളില്‌നിന്ന് മുഖ്യമന്ത്രിയടക്കമുള്ളവര് തലയൂരിപ്പോന്നിരിക്കുന്നു. മാണി രക്ഷപ്പെടാന് ശ്രമിക്കായ്കയല്ല. ശ്രമിക്കുന്തോറും കുരുക്ക് മുറുകുന്നേ ഉള്ളൂ. രക്ഷപ്പെടുത്താന് പാഞ്ഞുവരേണ്ടത് പാര്ട്ടിയിലും മുന്നണിയിലും ഉള്ളവരാണ്. ആരും വരുന്നില്ലെന്ന് മാത്രമല്ല, തരംകിട്ടുമ്പോള് പിറകില്‌നിന്ന് കുത്തുന്നുമുണ്ട് ഓരോരുത്തര്. സര്ക്കാറിന്റെ ഔദാര്യംകൊണ്ട് കഴിഞ്ഞുകൂടിപ്പോകുന്ന ഒരു ദുര്ബലസംഘമാണ് ബാര് ലോബി, ബാര് മാഫിയ എന്നും മറ്റും പറയുന്ന ഈ സാധനം. എമ്പാടും കാശ് കൈയിലുണ്ടെന്നത് സത്യംതന്നെ. അതുതന്നെയാണ് പ്രയാസവും. നിരന്തരം നോട്ട് ഇരട്ടിപ്പിക്കേണ്ടതുകൊണ്ട് നിരന്തരം നിയമലംഘ