പോസ്റ്റുകള്‍

മാർച്ച്, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഗുരുതരം, അത്യാസന്നം

ഇമേജ്
മാണിയും ജോര്‍ജും കൊമ്പുകോര്‍ക്കുമ്പോള്‍ ഏതുപക്ഷത്താണ് ഉമ്മന്‍ചാണ്ടി? ഇരുപക്ഷത്തുമുണ്ട് മുഖ്യമന്ത്രി. പക്ഷേ, ജോര്‍ജിന്റെ പക്ഷത്താണെന്ന് മാണിക്ക് തോന്നാന്‍ പാടില്ല. മാണിയുടെ പക്ഷത്താണെന്ന് ജോര്‍ജിനും തോന്നാന്‍ പാടില്ല. ആറുമാസംമുമ്പ് ആര്‍ക്കും സ്വീകാര്യനായ പുണ്യപുരുഷനായിരുന്ന മാണിയെ വെറുക്കപ്പെട്ടവനാക്കിയ കുതന്ത്രം ആരുടേതായിരുന്നു? ഉമ്മന്‍ചാണ്ടിക്ക് പ്രതിസന്ധിയൊഴിഞ്ഞ നേരമുണ്ടായിട്ടില്ല. മന്ത്രിസഭ സ്ഥാനമേറ്റത് കഷ്ടി ഭൂരിപക്ഷത്തോടെ. നിയമസഭ നടന്നുകൊണ്ടിരിക്കേ മൂത്രമൊഴിക്കാന്‍ പോയവര്‍ വോട്ടെടുപ്പിന്റെ ബെല്ലടി കേട്ട്, പാഞ്ഞുവന്നിട്ടുണ്ട്. ഒരിക്കല്‍ ധനമന്ത്രി പ്രസംഗം നിര്‍ത്താന്‍ തുടങ്ങിയപ്പോഴാണ് വോട്ടെടുപ്പ് ജയിക്കാന്‍ സഭയില്‍ അംഗങ്ങളുടെ എണ്ണം പോരെന്ന വിവരം കിട്ടിയത്. ബജറ്റ് വിഷയമൊന്നും പറയാന്‍ ബാക്കിയില്ലാത്തതുകൊണ്ട് ബൈബിള്‍കഥ പറഞ്ഞിട്ടോ മറ്റോ പ്രസംഗം നീട്ടി. ഭൂരിപക്ഷം കുറഞ്ഞതിന്റെ എതിര്‍ അനുപാതത്തിലായിരുന്നു പ്രതിസന്ധികളുടെ പെരുപ്പം. രാവിലെ ഒരു പ്രതിസന്ധി, ഉച്ചയ്ക്ക് വേറൊന്ന്, രാത്രി വേറെ എന്ന നിരക്കില്‍ 365ത4 വര്‍ഷവും പ്രതിസന്ധികളായിരുന്നു. മൂന്ന് പ്രതിസന്ധിയെങ്കിലും ബ്രേക്കിങ്

സ്‌പീക്കര്‍, ശക്തന്‍, നിഷ്‌പക്ഷന്‍

ഇമേജ്
സ്​പീക്കറായി ഒരു ദിവസംപോലും സഭ നിയന്ത്രിച്ചിട്ടില്ലാത്ത ആളെയാണ് ആദ്യദിവസംതന്നെ പ്രതിപക്ഷം ശരിപ്പെടുത്തിയത്. നാളെ ചരിത്രം വായിക്കുന്നവര്‍ ധരിക്കുക ഈ ശക്തനെപ്പോലൊരു ഭീകരന്‍ സ്​പീക്കര്‍ വേറെയില്ല എന്നാണ് നിയമസഭയെക്കുറിച്ച് പറയുമ്പോള്‍ വാക്കുകളുടെ അര്‍ഥം ശബ്ദതാരാവലി നോക്കി തീരുമാനിക്കരുത്. സ്​പീക്കര്‍ എന്ന വാക്കുതന്നെ ഉദാഹരണം. ഏറ്റവും കുറച്ച് സ്​പീക്ക്‌ചെയ്യുന്ന പദവിക്കാണ് സ്​പീക്കര്‍ എന്ന പേരിട്ടിരിക്കുന്നത്. ആരാണ് ഈ പരിഹാസപ്പേര് ഇട്ടത് എന്നറിയില്ല. വാക്കിന്റെ അര്‍ഥം വേറെ, യഥാര്‍ഥം വേറെ. ഇതുപോലെത്തന്നെയാണോ ശക്തന്‍ എന്ന പേരെന്ന് വ്യക്തമല്ല. ശക്തന്‍ അശക്തനാണ് എന്ന് ചിലകൂട്ടര്‍ ഇപ്പോഴേ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. സമയദോഷം എന്നല്ലാതെന്ത്. നിഷ്പക്ഷന്‍ എന്നതാണ് മൂന്നാമത്തെ അര്‍ഥരഹിത പദം. ശക്തന്റെ കാര്യം കഷ്ടമാണ്. ശക്തിതെളിയിക്കുകയും വേണം നിഷ്പക്ഷനാവുകയും വേണമത്രെ. പാര്‍ട്ടിക്കാര്‍മാത്രം വോട്ടുചെയ്ത് ജയിപ്പിച്ച ആളോടാണ് നിഷ്പക്ഷനാവാന്‍ പറയുന്നത്. അഭിനയത്തിനും ഉണ്ടല്ലോ ഒരു പരിധി. സഭയ്ക്കകത്തെ തൂണിനുപോലും നിഷ്പക്ഷനാവാന്‍ പറ്റില്ല. സാധാരണസമയത്തൊന്നും നിഷ്പക്ഷതയ്ക്ക് ഒരു തടസ്സവും ഉണ്ടാവുകയില്ല. പ്ര

ആദ്യ ഹാസ്യചിത്രകാരനും ആദ്യ ആക്ഷേപഹാസ്യസാഹിത്യകാരനും

ഇമേജ്
കാരിക്കേച്ചറുകളില്‍ നിന്നാണ് കാര്‍ട്ടൂണ്‍ എന്ന കലാരൂപം വികാസം പ്രാപിച്ചെത്തിയതെന്ന് യൂറോപ്യന്‍ ചിത്രകലാചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാരിക്കേച്ചറുകള്‍ ഇറ്റലിയിലെ ചിത്രകാരന്മാരുടെ സംഭാവനയാണെന്നും അവര്‍ വെളിപ്പെടുത്തുന്നു. 'കാരികേര്‍' എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ത്ഥം അതിശയോക്തി ചേര്‍ക്കുക എന്നത്രെ. വ്യക്തികളെ, അവരുടെ ഏതെങ്കില്‍ അവയവമോ ശരീരഭാഗമോ ഉള്ളതിലും വലുതാക്കി ചിത്രീകരിച്ച് പരിഹസിക്കുന്നതാണ് കാരിക്കേച്ചര്‍ അക്കാലത്തും. ചിത്രകലയുടെ ഭാഗം തന്നെയായിരുന്നു അതും. ലിയോനാര്‍ഡോ ഡാ വിന്‍സി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇത്തരം ചിത്രങ്ങള്‍ വരച്ചിരുന്നു.  ഇത് കാലം 1700-1700. കാര്‍ട്ടൂണിങ്ങിന്റെ സുവര്‍ണകാലമായിരുന്നു 1770-1830  എന്നാണ് കാര്‍ട്ടൂണ്‍ മ്യൂസിയം അവരുടെ വെബ്‌സൈറ്റിലെ കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മലയാളം അച്ചടി തന്നെ ഈ പറഞ്ഞ കാലത്ത് ഏതാണ്ട് ആരംഭിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. മലയാളലിപിയിയിലുള്ള ആദ്യത്തെ സമ്പുര്‍ണ്ണപുസ്തകമായ സംക്ഷേപവേദാര്‍ഥം 1772 ല്‍ റോമിലാണല്ലോ അച്ചടിക്കുന്നത്. 1847ല്‍ മാത്രമാണ് നമ്മുടെ ആദ്യപത്രം ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പുറത്തിറ

ഇടിച്ചുതാഴ്ത്തിയത് കേരളത്തിന്റെ അന്തസ്സ്്

ഇമേജ്
ആള്‍ക്കൂട്ടത്തിന്റെ ശക്തി ജനശക്തിയാണെന്ന് വ്യാഖ്യാനിച്ച,് നിയമപരമായ അംഗീകാരമുള്ള ഭരണാധികാരത്തെ വെല്ലുവിളിക്കുന്നത് ജനാധിപത്യപരമായി ശരിയാണെന്ന നാട്യം അംഗീകരിച്ചുകൂടാത്താല്‍ ഇല്ലാതാവുന്നത് ജനാധിപത്യംതന്നെയാണ്. നിയമസഭാ അലക്ഷ്യം എന്നൊരു വ്യവസ്ഥ പാര്‍ലമെന്ററി സംവിധാനമുള്ള രാജ്യങ്ങളിലെല്ലാം ഉണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഒരുപാട് ഇനം കണ്ടെംപ്റ്റുകള്‍ ഉണ്ടാകാം. മിക്ക രാജ്യങ്ങളും ഏറ്റവും മോശമായി കണക്കാക്കുന്ന കണ്ടെംപ്റ്റ് ഓഫ് പാര്‍ലമെന്റ്, സഭയുടെ നടപടികള്‍ തടസ്സപ്പെടുത്തുക എന്നതാണ്. കേരളത്തില്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അരങ്ങേറിയത് ഏറ്റവും ഗുരുതരമായ ഇനം നിയമസഭാ അലക്ഷ്യമാണ്, അവകാശലംഘനമാണ്. അത് ഏതാനും മിനിറ്റ് മാത്രം നീണ്ടുനിന്നതോ പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ ഫലമായ താത്കാലിക വ്യതിയാനമോ ആയിരുന്നില്ല. തങ്ങളുടെ ഡിമാന്‍ഡ് അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാനബജറ്റിന്റെ അവതരണം അസാധ്യമാക്കുമെന്നും സംസ്ഥാനത്തിന്റെ ഭരണം സ്തംഭിപ്പിക്കുമെന്നും നിയമസഭയിലെ പ്രതിപക്ഷം ഭീഷണി ഉയര്‍ത്തുന്നതും ഒരു പ്രതീകാത്മക പ്രതിഷേധത്തിനപ്പുറം അത് പ്രായോഗികമാക്കുന്നതുമാണ് കണ്ടത്. അത് നേരിടാന്‍ സ്വീകരിച്ച നടപ

ഇത്ര വീര്യം പോരേ ?

ഇമേജ്
വാശി കേറിയപ്പോള്‍ ചോരപ്പുഴ, തെരുവുയുദ്ധം, നട്ടെല്ലൂരി കോല്‍ക്കളി, ആണവയുദ്ധം എന്നിങ്ങനെ ഉയര്‍ന്നുയര്‍ന്നുപോയി സംഭവത്തിന്റെ റെയ്ഞ്ച്. ചോരപ്പുഴയൊന്നും ഒഴുകിയില്ല. രണ്ടുമൂന്നാളുകളുടെ നെറ്റിയില്‍നിന്ന് ചോരയൊഴുകുന്നതേ കണ്ടുള്ളൂ.  ഇടതുപക്ഷക്കാരുടെ സമരങ്ങള്‍ക്ക് വീര്യം പോരെന്നായിരുന്നു പരാതി. യു.ഡി.എഫുകാരാണ് അത് പറഞ്ഞിരുന്നതെങ്കില്‍ സഹിക്കാം. പറയുന്നത് ഇടതുപക്ഷഘടകകക്ഷികള്‍ തന്നെയായിരുന്നു. അതിഭയാനക തീവ്രവിപ്ലവപാര്‍ട്ടിയായ സി.പി.ഐ.ക്ക് ആയിരുന്നല്ലോ വലിയ പരാതി. എന്തുചെയ്യാം, സി.പി.ഐ.ക്കാരോളം ഉശിര് വേറെ ആര്‍ക്കുണ്ട്. എന്തായാലും വെള്ളിയാഴ്ചയോടെ പരാതിതീര്‍ന്നു. നിയമസഭാമന്ദിരം പൊളിച്ചിടാതിരുന്നത് നാളെ നമുക്കും പോയിരിക്കണമല്ലോ എന്നോര്‍ത്തുമാത്രമാണ്. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കരുത് എന്ന് ആദ്യമേ കല്പന പുറപ്പെടുവിച്ചിരുന്നതാണ്. ധനമന്ത്രിയെ ബഹിഷ്‌കരിക്കുകയാണ്, ഇനിമുതല്‍ അദ്ദേഹം ഒപ്പിട്ട് നടപ്പാക്കുന്ന യാതൊന്നും തങ്ങള്‍ അംഗീകരിക്കില്ല എന്നൊന്നും ഇടതുമുന്നണി പറഞ്ഞിരുന്നില്ല. മാണിയെ ധനമന്ത്രിയായി അംഗീകരിക്കില്ല എന്നും പറഞ്ഞിട്ടില്ല. കാരണം, മണ്ഡലത്തില്‍ കാശുചെലവുള്ള വല്ലതും ചെയ്യണമെങ്കില്‍ ചിലപ്പോള

'ടെലഗ്രാഫി'ല്‍ സംഭവിച്ചത്...

ബ്രിട്ടനിലെ സാമാന്യം ആദരിക്കപ്പെടുന്ന പത്രമായ ദി ടെലഗ്രാഫ് വലിയൊരു വിവാദത്തില്‍ ചെന്നുപെട്ടു. ഉയര്‍ന്ന പദവി വഹിക്കുന്ന ജേണലിസ്റ്റ് പീറ്റര്‍ ഓബോണ്‍ രാജിവെച്ചതാണ് വിഷയം. ചീഫ് പൊളിറ്റിക്കല്‍ കമന്റേറ്റര്‍ എന്ന ചുമതല നിര്‍വഹിച്ചിരുന്ന ആളാണ് അദ്ദേഹം. പത്രങ്ങളില്‍ നിന്ന് ആരെല്ലാം രാജിവെക്കുന്നു, അതിലെന്ത് വിവാദം എന്ന് ചോദിക്കാം. രാജിയല്ല പ്രശ്‌നം. രാജിവെച്ച ഓബോണ്‍ പത്രത്തിന്റെ എഡിറ്റോറില്‍ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. അദ്ദേഹം ഓപണ്‍ഡെമോക്രസി.നെറ്റ് എന്ന സ്വതന്ത്ര വെബ്‌സൈറ്റില്‍ എഴുതിയതുപോലൊരു ലേഖനം നമ്മുടെ നാട്ടിലാണ് എഴുതുന്നതെങ്കില്‍ അതൊരു പക്ഷേ, ചര്‍ച്ച ചെയ്യപ്പെടുക പോലുമില്ല. പക്ഷേ, അവിടെ വന്‍കിട പത്രങ്ങളില്‍ അത് ചര്‍ച്ചാവിഷയമായി. പത്രങ്ങള്‍ തമ്മില്‍ അതിന്റെ പംക്തികളില്‍ രൂക്ഷമായ വിമര്‍ശനവും ഏറ്റുമുട്ടലും നടന്നു. ബ്രിട്ടനിലെ യാഥാസ്ഥിതിക പക്ഷത്തോട് അനുഭാവമുള്ള, വിശ്വാസ്യതയുള്ള പത്രമാണ് ടെലഗ്രാഫ്. 2009 ല്‍ പീറ്റര്‍ ഓബോണ്‍ പത്രത്തില്‍ ചേരുമ്പോള്‍, ഒരു വലിയ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ട് ഉയര്‍ത്തിയ കൊടുങ്കാറ്റിന്റെ നടുവില്‍ നില്‍ക്കുകയായിരുന്നു ടെലഗ്രാഫ് പത്രം. ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്

രാഹുല്‍ജിയുടെ ഒളിവുജീവിതം

ഇമേജ്
പൂര്‍വാധികം കരുത്തോടെ രാഹുല്‍ജി തിരിച്ചുവരുമെന്ന് എ.കെ.ആന്റണി പറഞ്ഞതാണ് ആകപ്പാടെയൊരു സമാധാനം. പുതിയ ഇനം ഉത്തേജനൗഷധം ഏതെങ്കിലും ലാബില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടായിരിക്കാം അദ്ദേഹം പറന്നത് മോത്തിലാല്‍ നെഹ്രുവിന്റെയും ജവാഹര്‍ലാല്‍ നെഹ്രുവിന്റെയുമൊന്നും കാലമല്ലല്ലോ ഇത്. അവര്‍ക്കൊന്നും ജയിലില്‍പ്പോകാനും ഒളിവില്‍പ്പോകാനും പ്രയാസമുണ്ടായിരുന്നില്ല. ഇഷ്ടംപോലെ ജയിലില്‍പ്പോയെങ്കിലും ഒളിവില്‍പ്പോയില്ല അവരൊന്നും. ഗാന്ധിയന്‍ ലൈനനുസരിച്ച് ഒളിവില്‍പ്പോകാന്‍പാടില്ല. അത് പഴയ ഗാന്ധി. രാഹുല്‍ഗാന്ധിയന്‍ ലൈനനുസരിച്ച് ഒളിവില്‍പ്പോകാം. എപ്പോള്‍ പോകണം, എപ്പോള്‍ മടങ്ങണം എന്നെല്ലാം ഒളിവില്‍പ്പോകുന്നയാളാണു തീരുമാനിക്കേണ്ടത്.  അമ്മയോട് പിണങ്ങി ഒളിവില്‍പ്പോകുന്നതു തെറ്റല്ല. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണത്. തലമുറകളായി ചെയ്തുവരുന്ന കാര്യം. അതിന്റെപേരില്‍ ആരും അദ്ദേഹത്തെ പരിഹസിക്കരുത്. വിപ്ലവകരമായ നടപടികള്‍സ്വീകരിച്ച് ചരിത്രത്തില്‍ സ്ഥാനംപിടിക്കാന്‍ വെമ്പുന്ന നേതാവാണദ്ദേഹം. ജയിലില്‍പ്പോകുന്നതിലൊന്നും പുതുമയില്ല. മറ്റാരും ചെയ്യാത്തതു ചെയ്യണം. ലോക ജനാധിപത്യചരിത്രത്തില്‍ ഒരു പാര്‍ട്ടിയുടെ അനിഷേധ്യനേതാ

രാഷ്ട്രീയം അഴിമതിയുടെ ദൂഷിത വലയത്തില്‍

കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമായി ഒരു പാവപ്പെട്ട മനുഷ്യനെ കാറിടിച്ചും കുത്തിയും വെട്ടിയും കൊന്ന ആളെ നമ്മുടെ പോലീസ്-ഭരണ സംവിധാനം പ്രത്യക്ഷമായിത്തന്നെ സഹായിക്കുന്നതിന്റെ പല തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഒന്ന് മാത്രം ആലോചിച്ചാല്‍ മതി- കൊലയാളി ഒരു സാധാരണക്കാരനായിരുന്നുവെങ്കില്‍ ഈ വിധമാകുമോ ഭരണകൂടത്തിന്റെ പ്രതികരണം ? സാധാരണക്കാരന് ഇതുപോലൊരു കൊല നടത്താനാവില്ല എന്നത് ശരി. പക്ഷേ, ഈ കൊലയുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം ഉണ്ടായത്, യാദൃശ്ചികമായി ഉണ്ടായ വീഴ്ചകളെയോ പിടിപ്പുകേടുകളെയോ അനാസ്ഥയെയോ ചുറ്റിപ്പറ്റിയായിരുന്നില്ല. എല്ലാം തന്നെ സമ്പത്തിന്റെ ഹൂങ്കില്‍ നിന്നും ഭരണസ്വാധീനത്തില്‍ നിന്നും ഉയര്‍ന്നുവന്നതായിരുന്നു. ഏറ്റവും ഒടുവിലത്തെ വിവാദംതന്നെ നോക്കാം. പി.സി. ജോര്‍ജ് പുറത്തിറക്കിയ  ടെലഫോണ്‍ സംഭാഷണ ശബ്ദരേഖയുടെ ഉള്ളടക്കം ഗുരുതരമായ ഒരു ആരോപണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സംസ്ഥാന പോലീസ് തലവന്‍ കൊലക്കേസ് പ്രതി നിഷാമിനെ സഹായിക്കാന്‍  പലരെയും രംഗത്തിറക്കുന്നു എന്നതാണ് അതിന്റെ കാതല്‍. ഡി.ജി.പി. ബാലസുബ്രഹ്മണ്യത്തിന് കൊലക്കേസ് പ്രതി നിഷാമുമായി എന്തെങ്കില്‍ ബന്ധമോ പരിചയം തന്നെയോ ഉള്ളതായി

ജി.കെ- തത്ത്വദീക്ഷ വെടിയാത്ത നേതാവ്

ഇമേജ്
                         Photo:The Hindu ചിലപ്പോഴെല്ലാം ആലോചിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ജി.കാര്‍ത്തികേയനെ കോണ്‍ഗ്രസ്സിലെ ആദര്‍ശവാദികളുടെ കൂട്ടത്തില്‍ ആരും പെടുത്താതിരിക്കുന്നത് ? ഉത്തരം കിട്ടിയിട്ടില്ല. കാര്‍ത്തികേയന്‍ ആദര്‍ശം തന്റെ വലിയ യോഗ്യതയായി ഒരിക്കലും പ്രദര്‍ശിപ്പിച്ചുനടന്നിട്ടില്ല. ആദര്‍ശവാദികളെന്ന് പേരുള്ളവരെല്ലാം അങ്ങനെ നടന്നവരാണ് എന്നല്ല. കാര്‍ത്തികേയന്‍ പ്രായോഗിക രാഷ്ട്രീയപ്രവര്‍ത്തകനാണ്. പക്ഷേ, അദ്ദേഹം തത്ത്വദീക്ഷയില്ലാതെ പ്രവര്‍ത്തിക്കുന്ന ആളല്ല. ന്യായവും സത്യവും വിട്ട് എന്തെങ്കിലും ചെയ്തു എന്ന് ആരും അദ്ദേഹത്തിനെതിരെ ആരും ആരോപണമുന്നയിച്ചിട്ടില്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നെറികെട്ട പോരുകള്‍ക്ക് ഇറങ്ങിത്തിരിച്ചിട്ടില്ല. ഒരു പക്ഷേ, അദ്ദേഹമൊരിക്കലും എ.കെ.ആന്റണിയുടെ അനുയായിവൃന്ദത്തില്‍ പെട്ടിരുന്നില്ല എന്നതാവാം അദ്ദേഹം ആദര്‍ശഗ്രൂപ്പിലെ ഒരു താരമാവാതിരിക്കാന്‍ കാരണം. കാര്‍ത്തികേയന്‍ ആദ്യഘട്ടത്തില്‍ ലീഡര്‍ കെ.കരുണാകരന്റെ ആരാധകരില്‍ ഒരാളായിരുന്നു. കെ.എസ്.യു. വില്‍ അറുപതുകള്‍ക്ക് ശേഷം ഉയര്‍ന്നുവന്ന വി.എം. സുധീരന്‍ തുടങ്ങി കടന്നപ്പള്ളി രാമചന്ദ്രന്‍ വരെയുള്ള യുവനേതാക്കളുടെ

എന്തിന് വിഭാഗീയത ഇല്ലാതാക്കണം ?

ഇമേജ്
    പാര്‍ട്ടിക്കും മാധ്യമങ്ങള്‍ക്കും ഒരുപോലെ ഒരു പാട് ' സര്‍െ്രെപസു' കള്‍ സമ്മാനിച്ചുകൊണ്ടാണ് സി.പി.ഐ.എം സംസ്ഥാന സമ്മേളനം വിപ്ലവഭൂമിയായ ആലപ്പുഴയില്‍ സമാപിച്ചത്. പതിനാറ് വര്‍ഷമായി പാര്‍ട്ടിയെ നയിച്ച സെക്രട്ടറി പിണറായി വിജയന്‍ സംതൃപ്തിയോടെയാവുമോ പിണറായിയിലേക്ക് മടങ്ങിയിരിക്കുക? ഒരിക്കലുമില്ല. ഒരു പക്ഷേ, അദ്ദേഹം അതീവ തൃപ്തിയോടെയും ഒരുപാട് പ്രതീക്ഷകളോടെയുമാവും ആലപ്പുഴയിലെ സമ്മേളനത്തിന്‍ വന്നിറങ്ങിയിട്ടുണ്ടാവുക. വരവിനും പോക്കിനുമിടയില്‍ സമ്മേളനത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങള്‍ പിണറായി വിജയനെതന്നെ ഞെട്ടിച്ചിരിക്കണം. ഈ പാര്‍ട്ടിയെ നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ല എന്ന് പാര്‍ട്ടി വിരുദ്ധരോടും മാധ്യമക്കാരോടും അദ്ദേഹം പറയാറുള്ളത് അദ്ദേഹത്തിന് നേരെ പലപ്പോഴും തിരിച്ചടിക്കാറുള്ളത് ഓര്‍മവരുന്നു. ഇത്തവണ സംഭവിച്ചതും അതുതന്നെ. വിജയനുപോലും ആ പാര്‍ട്ടിയില്‍ സംഭവിക്കുന്നത് പൂര്‍ണമായി മനസ്സിലാവുന്നുണ്ടാവില്ല.     വിജയന്‍ സ്ഥാനമേറ്റതുമുതല്‍ നിലനില്‍ക്കുന്നതാണ് പാര്‍ട്ടിയിലെ ഇന്നുള്ള തരം വിഭാഗീയത. മുന്‍വിഭാഗീയതകളില്‍ നിന്ന് പല വ്യത്യാസങ്ങള്‍ ഉള്ള ഈ വിഭാഗീയത വി.എസ്. അച്യുതാനന്ദന്റെ പ്രത്യേകതയു

ഉദാരീകരണം ഇത്ര വേണ്ടാ...

ഇമേജ്
നയങ്ങള്‍ ആഗോളീകരണത്തിനൊത്ത് പോയ്‌ക്കോട്ടെ, പാര്‍ട്ടിക്കകത്ത് ഉദാരീകരണം വേണ്ട, വോട്ടെടുപ്പും തിരഞ്ഞെടുപ്പും വേണ്ട, സ്റ്റാലിന്‍ തന്നെ നമ്മുടെ ആശാന്‍ എന്ന നിലയിലങ്ങ് പോയിരുന്നെങ്കില്‍ പ്രശ്‌നമുണ്ടാകുമായിരുന്നില്ല.  ആകപ്പാടെ ആലോചിക്കുമ്പോള്‍ ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന് തോന്നിപ്പോകുന്നുണ്ട് സഖാക്കള്‍ക്ക്. ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ പിറകെ പോയതുകൊണ്ടല്ലേ പാര്‍ട്ടിയില്‍ ഈ വേണ്ടാതീനങ്ങളൊക്കെ സംഭവിച്ചത്? 1990ന് മുമ്പായിരുന്നുവെങ്കില്‍ ഇങ്ങനെ വല്ലതും സംഭവിക്കുമായിരുന്നോ? പാര്‍ട്ടി സമ്മേളനത്തില്‍നിന്ന് ആരെങ്കിലും ഇറങ്ങിപ്പോകുമായിരുന്നോ എന്നല്ല. അത് മ്മള് തന്നെ ഇറങ്ങിപ്പോയിട്ടുണ്ട്. ഇതുപോലെ ഒറ്റയാനായിട്ടല്ല. പത്തുമുപ്പത്തിരണ്ട് പേരുടെ ബലമുണ്ടായിരുന്നു ആ പോക്കിന്. എന്നിട്ടെന്തായി? നമ്മള് വേറെ പാര്‍ട്ടിയുണ്ടാക്കി, അല്ലാതെന്ത്? ഇല്ലെങ്കില്‍ അവന്മാര്‍ പുറത്താക്കുമായിരുന്നു. അന്ന് ഇറങ്ങിവന്ന ആളിതാ വീണ്ടും ഇറങ്ങിപ്പോയിരിക്കുന്നു. പഴയ ഇറങ്ങിപ്പോക്കിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കാനായിരുന്നു ഇത്. പുള്ളിക്കാരന്‍ പോയി വേറെ പാര്‍ട്ടിയുണ്ടാക്കിയോ? ഇല്ല. അച്ചടക്കനടപടി എടുത്തുവോ? ഇല്ല, ചിന്