പോസ്റ്റുകള്‍

ഏപ്രിൽ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേണം, സിംഗിള്‍ വിന്‍ഡോ കൗണ്ടര്‍

ഇമേജ്
ചില സംസ്ഥാനങ്ങളില്‍ ഈ സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട് സിംഗിള്‍ വിന്‍ഡോ കൗണ്ടര്‍. ബാങ്കുകളിലല്ല, ഭരണത്തില്‍. ഏര്‍പ്പെടുത്തണമെങ്കില്‍ മുഖ്യമന്ത്രി അതിനുമാത്രം കരുത്തന്‍ അല്ലെങ്കില്‍ കരുത്ത ആയിരിക്കണം. തമിഴ്‌നാട്ടില്‍ അതാണത്രേ സമ്പ്രദായം. അവിടെ ഒറ്റയാളെ കണ്ടാല്‍ സംഗതിനടക്കും. ഒരു പ്രതിഷ്ഠയേ ഉള്ളൂ. കണ്ടുതൊഴുത് വെറ്റിലവെച്ചാല്‍ കാര്യംനടക്കും. ഇല്ലെങ്കില്‍ ഇല്ലെന്ന് അപ്പം വിവരംകിട്ടുമത്രെ. എ.ടി.എമ്മില്‍നിന്ന് കാശെടുത്താലെന്നപോലെ വിവരം എസ്.എം.എസ്സായിവരും. വിഘ്‌നങ്ങളൊന്നുംപിന്നെയുണ്ടാവില്ല. ഇവിടെ ഉപപ്രതിഷ്ഠകള്‍ക്കാണ് ബലം കൂടുതല്‍. വിഘ്‌നമേയുണ്ടാകൂ. എത്രയെണ്ണമാണ് കൈനീട്ടി പിറകെവരിക എന്നതിന് ഒരുകണക്കുമില്ല. ബാര്‍ ലൈസന്‍സ് ഫീസ് റയ്ക്കണമെന്ന മര്‍മപ്രധാനമായ പൊതുജനാവശ്യത്തിന്റെ കാര്യംതന്നെയെടുക്കുക. ഇതുമായിച്ചെന്നാല്‍ കാര്യം നടത്തിക്കിട്ടാനുള്ള പാട് ചില്ലറയാണോ? ഇത്തരം ഭൗതികപ്രശ്‌നങ്ങളില്‍ ഒരുതീരുമാനവും മുഖ്യമന്ത്രി എടുക്കില്ല. ആത്മീയപ്രശ്‌നങ്ങളിലാണു താത്പര്യം. ഭൗതികവാദികള്‍ക്ക് ഫലംകിട്ടാന്‍ പാലായ്ക്കു പോകാം. അതാവും മിക്കപ്പോഴും മുഖ്യമന്ത്രിയുടെ ഉപദേശം. അല്ലെങ്കില്‍ മലപ്പുറത്ത്. ഇതുരണ്ടുമാണല

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എന്തുപ്രസക്തി?

ഇമേജ്
സി.പി.എം. ജനറല്‍ സെക്രട്ടറി മാറിയാല്‍ പാര്‍ട്ടി മാറുമോ? പ്രകാശ് കാരാട്ടിനെ പിന്തുടര്‍ന്ന് സീതാറാം യെച്ചൂരി നേതൃനിരയിലെത്തിയ സാഹചര്യത്തില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രസക്തിയെക്കുറിച്ച് ഒരു അന്വേഷണപരമ്പര രാജ്യത്തെ ഇടത്‌വലത് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയങ്ങളെയും പരിപാടികളെയും കുറിച്ച് ഇക്കാലത്ത് കേരളത്തിലെ മാധ്യമങ്ങള്‍ മാത്രമേ ചര്‍ച്ചചെയ്യാറുള്ളൂ. സി.പി.എം. ജനറല്‍ സെക്രട്ടറി ആരെന്നതും അവരെ അലട്ടുന്ന വിഷയമല്ല; ആരായാലെന്ത്. ശാക്തികമായി ഈ പാര്‍ട്ടികള്‍ ഇന്ന് തീര്‍ത്തും അപ്രസക്തരാണ്. 545 സീറ്റുള്ള ലോക്‌സഭയില്‍ ഒമ്പതു സീറ്റ് നേടിയ സി.പി.എമ്മും ഒന്നുമാത്രമുള്ള സി.പി.ഐ.യും എന്തെങ്കിലും ചര്‍ച്ചയര്‍ഹിക്കുന്ന ദേശീയപാര്‍ട്ടികളല്ലാതായിട്ടുണ്ട്. 1990നിപ്പുറം ആഗോളതലത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അവ നയിച്ച ഭരണകൂടങ്ങള്‍ക്കുമുണ്ടായ മാരകമായ തിരിച്ചടിക്കുശേഷം വിരലിലെണ്ണാവുന്ന രാജ്യങ്ങളിലേ പാര്‍ട്ടി പേരിലെങ്കിലും അവശേഷിച്ചുള്ളൂ. പേരും കൊടിയും നിലനിര്‍ത്താന്‍ പറ്റാതെ പലേടത്തും പുതിയ പേരും കൊടിയും മാത്രമല്ല പരിപാടിയും നയവും ദീര്‍ഘകാലലക്ഷ്യവും പുനര്‍നിര്‍മിക്കേണ്ടിവ

ഏതാണ് വ്യത്യസ്തമായ പാര്‍ട്ടി?

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എന്തുപ്രസക്തി? 2 പഴയമട്ടിലുള്ള തൊഴിലാളിവര്‍ഗത്തെ ഇനി കേരളംപോലുള്ള പ്രദേശത്ത് ആശ്രയിക്കാന്‍ തൊഴിലാളിവര്‍ഗപാര്‍ട്ടിക്കുമാവില്ല. കാര്‍ഷികരംഗവും പരമ്പരാഗതവ്യവസായങ്ങളും പിറകോട്ടുപോവുമ്പോള്‍ ഇവ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായി നിലനില്‍ക്കുകയില്ല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രാജ്യത്തെ ഏറ്റവും വലിയ ശക്തികേന്ദ്രം കേരളമാണെന്നത്, പാര്‍ട്ടിസ്വാധീനത്തെ സാമൂഹിക സാമ്പത്തിക അവസ്ഥകളുമായി ബന്ധപ്പെടുത്തി വിലയിരുത്തുന്നവര്‍ക്ക് വലിയ വൈരുധ്യമായി അനുഭവപ്പെടും. ദാരിദ്ര്യവും പിന്നാക്കാവസ്ഥയും ചൂഷണവുമെല്ലാം കൊടികുത്തിവാഴുന്ന പ്രദേശങ്ങളിലാണ് മാര്‍ക്‌സിയന്‍ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടേണ്ടത്. ഇന്ത്യയിലിപ്പോള്‍ അത്തരം പ്രദേശങ്ങളിലൊന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കാര്യമായ സ്വാധീനമില്ല. സി.പി.എമ്മിനുള്ളതിലേറെ സ്വാധീനം പല പ്രദേശങ്ങളിലും മാവോവാദികള്‍ക്കുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സ്വാധീനമുള്ളതാകട്ടെ, ജീവിതനിലവാരസൂചികകളിലും വിദ്യാഭ്യാസആരോഗ്യസാംസ്‌കാരിക വളര്‍ച്ചയിലും യൂറോപ്യന്‍ നിലവാരത്തോടു കിടപിടിക്കുന്ന കേരളത്തിലും! ഇത് സി.പി.എമ്മിന്റെ ശൈലിയെയും നിലപാടുകളെയും വളരെയേ

പ്രതികൂലകാലം, വെല്ലുവിളികളേറെ

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എന്തുപ്രസക്തി? ഭാഗം മൂന്ന് മതമൗലികവാദത്തിന്റെയും മതരാഷ്ട്രീയത്തിന്റെയും സംഘടിതശക്തികള്‍ കേരളത്തെ പഴയ ഭ്രാന്താലയത്തിന്റെ പുതിയ പതിപ്പായി രൂപാന്തരപ്പെടുത്തുകയാണ്. നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്ക്് സമൂഹത്തെ പിടിച്ചുവലിക്കുന്ന മതഭ്രാന്തന്മാരെ ചെറുക്കാനെങ്കിലും ഇടതുപക്ഷം മുന്നില്‍ നിന്നേ തീരൂ. കേരളത്തിലെ ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടി സി.പി.എം. ആണെന്ന് 2011ലെ നിയമസഭാതിരഞ്ഞെടുപ്പ് വോട്ടുകണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. വോട്ട് കൂടുതല്‍ കിട്ടാന്‍ കുബുദ്ധികള്‍ ഏറെ പ്രയോഗിച്ചതിന്റെ ഫലമായാണ് 2014ല്‍ വോട്ടുശതമാനം നന്നേ കുറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിവോട്ടും പാര്‍ട്ടി മത്സരിപ്പിച്ച സ്വതന്ത്രരുടെ വോട്ടും കൂട്ടിയാലും 2011ന് അടുത്തെത്തില്ല. യു.ഡി.എഫ്. ഭരണത്തിനെതിരെ ഉണ്ടാകേണ്ട പ്രതിഷേധവോട്ടും ബാലറ്റ് പേപ്പറില്‍ കണ്ടില്ല. ആര്‍.എസ്.പി., ജനത കക്ഷികളുടെ ചുവടുമാറ്റം മാത്രമാണോ ഇതിന് കാരണം? രണ്ട് മുന്നണികള്‍ക്കിടയിലുള്ള വോട്ടര്‍മാരുടെ ചാഞ്ചാട്ടം ഇനിയും പഴയപടി തുടരണമെന്നില്ല. ദേശീയരാഷ്ട്രീയത്തിലുണ്ടായ മാറ്റത്തിന്റെകൂടി പശ്ചാത്തലത്തില്‍ പറയാനാവും കേരളത്തിലെ

ഒരു ക്യാമ്പസ് 'പീഡന കഥ'യുടെ പാഠങ്ങള്‍

ഇമേജ്
റോളിങ്ങ് സ്റ്റോണ്‍ മാനേജിങ്ങ് എഡിറ്റര്‍ വില്യം ഡാന, ലേഖിക സെബ്രീന അമേരിക്കയിലെ ഒരു യൂനിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടതുസംബന്ധിച്ച മാധ്യമറിപ്പോര്‍ട്ട് അമേരിക്കന്‍ മാധ്യമങ്ങളും മാധ്യമപഠന വിദഗ്ദ്ധ•ാരുമെല്ലാം ചര്‍ച്ച ചെയ്യുകയാണ്. വാര്‍ത്തയ്ക്ക് ഒരു കുഴപ്പമേ ഉള്ളൂ-വാര്‍ത്ത സത്യമായിരുന്നില്ല എന്നുമാത്രം! അതിലെന്താണിത്ര ചര്‍ച്ച  ചെയ്യാന്‍ എന്ന് തോന്നിയേക്കാം. ഉണ്ട്, മാധ്യമരംഗത്തുള്ളവര്‍ക്ക് മാത്രമല്ല സമൂഹത്തിന് തന്നെയും ഒരുപാട് ചര്‍ച്ച ചെയ്യാനുണ്ട്, ഒരു പാട് പഠിക്കാനുമുണ്ട്. റോളിങ്ങ് സ്റ്റോണ്‍ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന വാര്‍ത്തയുടെ  തലക്കെട്ട് ' റെയ്പ് ഇന്‍ ക്യാമ്പസ്' എന്നായിരുന്നു.  ബലാല്‍സംഗത്തെ അവരിപ്പോഴും പീഡനം എന്ന് പരിഷ്‌കരിച്ചിട്ടില്ല.  സാന്‍ഫ്രാന്‍സിസ്‌കോവില്‍ 1967 മുതല്‍ പ്രവര്‍ത്തിക്കുന്ന ദൈ്വവാരികയാണ് റോളിങ്ങ് സ്റ്റോണ്‍. ക്യാമ്പസ്സുകളില്‍ ബലാല്‍സംഗം പെരുകുന്നതായി സൂചിപ്പിക്കുന്ന സംഭവങ്ങള്‍ സമീപകാലത്തുണ്ടായപ്പോഴാണ് പത്രാധിപസമിതി ഇക്കാര്യം അന്വേഷിക്കാന്‍ തീരുമാനിച്ചത്. 2014 ജൂണില്‍ മാഗസീനിന്റെ മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ സബ

സെന്‍സേഷനിസം രൂപപ്പെടുന്നതെങ്ങനെ ?

മനുഷ്യര്‍ക്കിടയിലെ നീതി ബോധത്തില്‍ എത്രത്തോളം വൈവിദ്ധ്യമാര്‍ന്ന സമീപനങ്ങളുണ്ടോ അത്രത്തോളം വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞതാണ് മാധ്യമ ലോകത്തിലെ നീതി ബോധവും  എന്നതാണ് ഈ വിഷയത്തില്‍ നാം ആദ്യം മനസ്സിലാക്കേണ്ടത്. മാധ്യമങ്ങള്‍ എന്ന് പറയുന്നത് ഒരു ഏകശിലാഖണ്ഡമല്ല. മതങ്ങള്‍ എന്ന് പൊതുവായി പറയുമ്പോള്‍ അതില്‍ എത്ര വ്യത്യസ്തങ്ങളും വിരുദ്ധങ്ങളുമായ ഘടകങ്ങള്‍ ഉണ്ടോ അതില്‍ ഇരട്ടി ഉണ്ട് മാധ്യമങ്ങളില്‍. സത്യധാരയും ഒരു മാധ്യമമാണല്ലോ. മാധ്യമലോകത്തെ മൊത്തം പ്രതിനിധീകരിക്കാന്‍ സത്യധാരയ്ക്ക് കഴിയില്ലെന്നതുപോലെ വേറെ ഒരു മാധ്യമത്തിനും കഴിയില്ല. അതുകൊണ്ടുതന്നെ മാധ്യമനീതി ബോധം സംബന്ധിച്ച് എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമായ ഒരു കാഴ്ചപ്പാടും നല്‍കാന്‍ എനിക്ക് കഴിയില്ല. ഒരു പക്ഷേ മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങളെ ഞാന്‍ പ്രതിനിധാനം ചെയ്യുന്നു എന്നതാവാം നിങ്ങളുടെ സങ്കല്‍പ്പം. ഇതുപോലും വൈവിദ്ധ്യങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും വലിയ  മാറ്റമൊന്നുമുണ്ടാക്കുന്നില്ല. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളെയും പ്രസ്ഥാനങ്ങളെയും ഉദ്ദേശ ലക്ഷ്യങ്ങളെയും പ്രതിനിധാനം ചെയ്യുന്നവയാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളോരോന്നും. മുഖ്യധാര എന്ന പ്

അടവുനയ തന്ത്രകുതന്ത്രം

ഇമേജ്
ഈ പ്രക്രിയ അനന്തമായി തുടരും. ഇതിനിടെ, കഴിഞ്ഞ ചര്‍ച്ചക്കാലത്ത് ജനിച്ചിട്ടുപോലുമില്ലാത്ത ഏതെങ്കിലും പാര്‍ട്ടി ഏതെങ്കിലും സംസ്ഥാനത്ത് അധികാരം പിടിക്കും. അതിനിപ്പം നമ്മളെന്താക്ക്വാനാണ്‍ ! അധികാരത്തിലേറാന്‍ ഏത് ചെകുത്താനുമായും കൂട്ടുപിടിക്കുക എന്നതാണ് പാര്‍ട്ടികളുടെ ദേശീയനയം. ഏത് ചെകുത്താനെ കൂട്ടണമെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടികള്‍ കേന്ദ്രകമ്മിറ്റി വിളിച്ചുചേര്‍ക്കാറില്ല. കൂട്ടുകൂടി സീറ്റ് ഓഹരിവെച്ചുകൊള്ളുക എന്നതാണ് സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷന്‍. അടവ്, നയം, തന്ത്രം, കുതന്ത്രം എന്നീ ഗണത്തില്‍ പെടുത്താവുന്ന എന്തും ചെയ്യാം. അതിന് കേന്ദ്രനേതൃത്വം, ഹൈക്കമാന്‍ഡ് തുടങ്ങിയ പേരുകളിലറിയപ്പെടുന്ന യജമാനന്മാരുടെ അനുമതിയൊന്നും വേണ്ട. പാര്‍ട്ടി നിലനില്‍ക്കുന്നതുതന്നെ അധികാരത്തിനുവേണ്ടിയാണ്. ആരും അധികാരം എന്തിനുവേണ്ടി എന്ന് ചോദിക്കാറില്ല. അധികാരം അധികാരത്തിനുവേണ്ടിയല്ല. ആ സംഗതി കൈയില്‍ക്കിട്ടിയാല്‍ നൂറുകാര്യങ്ങള്‍ ചെയ്യാനുണ്ട്. നൂറില്‍ അമ്പതുകാര്യങ്ങള്‍ പുറത്തുപറയാന്‍ കൊള്ളുന്നവയും ശേഷിച്ചവ സ്വകാര്യമായി ചെയ്യേണ്ടവയുമാണ്. ഏത് ചെകുത്താനുമായും കൂട്ടുപിടിക്കാം എന്നുള്ളതിന് ഏറ്റവും ഒടുവിലത്തെ തെളിവ് ര