പോസ്റ്റുകള്‍

മേയ്, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അന്ത്യപരീക്ഷണങ്ങള്‍

ഇമേജ്
കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ കിട്ടുന്ന കേസൊന്നുമല്ല ബാര്‍കോഴക്കേസ്. പക്ഷേ, മാണിസ്സാറിന് കേസന്വേഷണം തന്നെ കടുത്ത ശിക്ഷയായിരുന്നു. കേരളചരിത്രത്തില്‍ നടന്നിട്ടുണ്ടോ ഇതുപോലൊരു ക്രൂരത. കോടി വാങ്ങിച്ചു എന്നുതന്നെ കരുതുക. എന്നാല്‍, വേണ്ടേ അന്വേഷണത്തിനൊരു മര്യാദയൊക്കെ ? കോഴയല്ല, സംഭാവന ആണ് എന്ന് ഒരു റിപ്പോര്‍ട്ട് എഴുതാന്‍ അഞ്ചുമിനിറ്റ് പോരേ? പിന്നെ എന്തിനാണ് കടിച്ചുവലിക്കുന്നത്? അന്വേഷണറിപ്പോര്‍ട്ട് വന്നാല്‍ കടിച്ചുകീറാനാണ് കഴുകന്മാരുടെ നീക്കം. കൊലക്കയറും മടിയില്‍ത്തിരുകി ക്യൂ നില്‍ക്കുകയാണ് അവര്‍. ശത്രുക്കള്‍ക്ക് പഞ്ഞമില്ല. മാണിസ്സാര്‍ കേരളത്തിന്റെ രക്ഷകന്‍ എന്ന് മുഖസ്തുതി പറഞ്ഞ സകലരും ഉണ്ട് ക്യൂവില്‍. കേരളാകോണ്‍ഗ്രസ്സുകാര്‍ പോലും പറയുന്നത് കുറ്റപത്രം വരട്ടെ, എന്നിട്ടാലോചിക്കാം എന്നാണ്. കുറ്റം ഉറപ്പായിട്ടില്ലെങ്കിലും കുറ്റപത്രം ഉറപ്പായോ? സംശയത്തിന്റെ ആനുകൂല്യമെങ്ങാനും കിട്ടിയാലായി എന്ന മട്ടിലാണ് യു.ഡി.എഫുകാരുടെ ചര്‍ച്ച. ബിജു രമേശനും കൂട്ടാളികളും കാറില്‍ ചെന്നു, മാണിയെ കണ്ടു, പ്ലാസ്റ്റിക് കവര്‍ കൊടുത്തു, പക്ഷേ... കവറില്‍ പണമായിരുന്നു എന്നതിന് തെളിവില്ല, ഒരു പക്ഷേ, ചെറിയൊരു കുപ്പി ചുവന്

മാധ്യമനിരീക്ഷണത്തിന്റെ സൂക്ഷ്മതലങ്ങള്‍

ഇമേജ്
വിഷ്ണുമംഗലം കുമാര്‍ മാധ്യമമേഖലയുടെ അകവും പുറവും സൂക്ഷ്മമായി അപഗ്രഥിക്കാന്‍ പ്രാപ്തിയുള്ള പ്രഗത്ഭരായ എത്രയോ മാധ്യമ പ്രവര്‍ത്തകര്‍ നമുക്കുണ്ടായിരുന്നു. ഇപ്പോഴും ഉണ്ടുതാനും. എന്നാല്‍ രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങള്‍ മുടിനാരിഴകീറി പരിശോധിക്കുന്ന അവരില്‍ പലരും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമ മേഖലയെ വിശകലനം ചെയ്യാന്‍ കൂട്ടാക്കുന്നില്ല. പരിണിതപ്രജ്ഞരായ ചില പത്രാധിപന്മാരും പത്രപ്രവര്‍ത്തകരുമാകട്ടെ സ്വന്തം തൊഴിലുമായി ബന്ധപ്പെട്ട് അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പ്രവര്‍ത്തിക്കുന്ന മാധ്യമരംഗം സ്വതന്ത്രമായി വീക്ഷിക്കുകയും ക്രിയാത്മമായ പഠനങ്ങള്‍ നടത്തുകയും ചെയ്തുപോരുന്ന മാധ്യമപ്രവര്‍ത്തകനാണ് എന്‍.പി.രാജേന്ദ്രന്‍. തൊഴിലിന്റെ ഭാഗമായി രാഷ്ട്രീയസാമൂഹ്യ വിഷയങ്ങളാണ് പ്രധാനമായും കൈകാര്യം ചെയ്തതെങ്കിലും രാജേന്ദ്രന്റെ മാധ്യമപഠനങ്ങള്‍ സത്യസന്ധമായ സമീപനവും വ്യത്യസ്തതയും കൊണ്ട് ശ്രദ്ധേയമായിത്തീര്‍ന്നു. 1981പത്രപ്രവര്‍ത്തനരംഗത്തെത്തിയ ഇദ്ദേഹം രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് മാധ്യമനിരീ ക്ഷണം ആരംഭിച്ചതെന്ന് തോന്നുന്നു. പഴയകാല പത്രപ്രവര്‍ത്തനത്തിലും ആധ

വീണ്ടും അന്തിമപോരാട്ടം

ഇമേജ്
പൊളിറ്റ് ബ്യൂറോയെ വെല്ലുവിളിക്കുന്നതും വിഭാഗീയ ലക്ഷ്യങ്ങളുമായി നടക്കുന്നതുമൊക്കെ ചില്ലറ കാര്യമാണെന്ന് വെക്കുക. യു.ഡി.എഫ്. പ്രതിസന്ധിയിലാകുന്ന ഘട്ടത്തിലൊക്കെ അതില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇടപെടലുകള്‍ നടത്താറുണ്ടത്രെ ഈ സീനിയര്‍ നേതാവ്. യു.ഡി.എഫുകാര്‍ പോലും ചെയ്യാത്ത പണിയല്ലേ അത് ? പണ്ട് കേട്ട ഒരു നാടന്‍ തമാശയുണ്ട്. ലാസ്റ്റ് ബസ് പോയോ, പേടിക്കേണ്ട അതിനിയും വരും എന്ന്. വി.എസ്സിനെതിരായ സി.പി.എം. നേതൃത്വത്തിന്റെ പോരാട്ടം ഏതാണ്ട് അതിനോട് അടുത്തുനില്‍ക്കുന്നു. വീണ്ടുമിതാ അന്തിമപോരാട്ടം. പിണറായി വിജയന്‍ എട്ടൊമ്പതുവര്‍ഷം അന്തിമപോരാട്ടം നടത്തിയതാണ്. പോകുന്ന പോക്കില്‍ അത് വളരെയേറെ മൂര്‍ച്ഛിച്ച് പാര്‍ട്ടി സംസ്ഥാനസമ്മേളനംതന്നെ അന്തിമപോരാട്ടമായി മാറി. ചിരിക്കാതെ ശത്രുസംഹാരം നടത്തുന്ന പിണറായി പോയി ചിരിച്ചുകൊണ്ട് കൊല്ലുന്ന കോടിയേരി ബാലകൃഷ്ണന്‍ വന്നപ്പോള്‍ പോരാട്ടം തീര്‍ന്നു എന്നാണ് ജനം വിചാരിച്ചത്. എവിടെ തീരാന്‍ ! പിണറായിയായിരുന്നു ഭേദം എന്ന് വി.എസ്. ഇനി പറഞ്ഞുകൂടെന്നില്ല. പാര്‍ട്ടി ഹെഡ്ഡാപ്പീസ് താന്‍ പിടിച്ചു എന്ന മട്ടിലായിരുന്നല്ലോ വി.എസ്സിന്റെ വിശാഖപട്ടണത്ത് നിന്നുള്ള വെളുക്കെ ചിരിച്ച

എന്തുകൊണ്ടാരും നേതൃമാറ്റം ആവശ്യപ്പെടുന്നില്ല ?

ഇമേജ്
നാല് വര്‍ഷം പിന്നിട്ട യു.ഡി.എഫ് മന്ത്രിസഭയുടെ നില പരിതാപകരമാണ് എന്ന് പറയുവാന്‍ കൂടുതല്‍ തെളിവുകളൊന്നും വേണ്ട. നാല് വര്‍ഷത്തിനിടയില്‍ മന്ത്രിസഭക്കും മുന്നണിക്കും ഇത്രയും ജനവിശ്വാസം നഷ്ടപ്പെട്ട സന്ദര്‍ഭം ഉണ്ടായിട്ടില്ലെന്ന് മുന്നണി നേതൃത്വത്തിന് തന്നെ അറിയാം. നാലാം വാര്‍ഷികം ആഘോഷിക്കാനുള്ള മാനസികാവസ്ഥയൊന്നും മുന്നണിയുടെ നേതൃത്വത്തിലോ അണികളിലോ ഇല്ല. പക്ഷേ, അതുതുറന്ന് പറഞ്ഞ് വീട്ടിലിരിക്കാന്‍ അവര്‍ക്കാവില്ല. ആഘോഷിക്കുന്നുണ്ടെന്ന് അഭിനയിക്കാനെങ്കിലും അവര്‍ ബാധ്യസ്ഥരാണ്. കാരണം, ഇത് അവരുടെ നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമാണ്. നാലാം വര്‍ഷാവസാനം പെട്ടന്നെന്തെങ്കിലും സംഭവിച്ചതാണോ ഭരണം അത്യാസന്ന നിലയിലാവാന്‍ കാരണം ? ഇല്ല, പെട്ടെന്ന് ഒന്നും സംഭവിച്ചിട്ടില്ല. എല്ലാം കഴിഞ്ഞ രണ്ട് വര്‍ഷമായി ക്രമാനുഗതമായി വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. മുന്നണി നേതൃത്വത്തിന്റെയും ഭരണത്തിന്റെയും പ്രവര്‍ത്തനം തുടക്കം മുതല്‍ ഇന്നത്തെ ശൈലിയില്‍ തന്നെയായിരുന്നു. പഴയ യു.ഡി.എഫ് മന്ത്രിസഭകളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഇടയ്ക്ക് വെച്ച് പാര്‍ട്ടികള്‍ അവരുടെ മന്ത്രിമാരെ മാറ്റിയിട്ടില്ല.  സ്വന്തം വ്യക്തിപര വീഴ്ചകളുടെ പേര

66എ.യില്‍ തീരുന്നില്ല വെല്ലുവിളികള്‍

ലോകത്തെങ്ങും ജനാധിപത്യം ഏറ്റവും സ്വീകാര്യമായ ഭരണരീതിയായി അംഗീകരിക്കപ്പെടുന്ന ഈ കാലത്തുതന്നെയാണ് മനുഷ്യാവകാശങ്ങള്‍ ഏറ്റവും കൂടുതല്‍ ചോദ്യം ചെയ്യപ്പെടുന്നതും. എങ്ങും ജനാധിപത്യം തഴച്ചുവളരുന്നു, പക്ഷേ, സ്വാതന്ത്ര്യം വളരുന്നില്ല എന്ന് ചിന്തകനായ ഫരീദ് സഖറിയ എഴുതിയതിനെ ശരിവെക്കുന്ന രീതിയിലാണ്,  ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളുടെ പ്രതിനിധികള്‍ നിര്‍മിക്കുന്ന നിയമങ്ങളുടെയും അവസ്ഥ. സുപ്രിം കോടതി റദ്ദാക്കിയ ഐ.ടി. ആക്റ്റ് 66 എ വകുപ്പ് ഇത്തരം ഒടുവിലത്തെ അനുഭവമാണ്, പക്ഷേ  ഇത് അവസാനത്തേതാവില്ല തീര്‍ച്ച. ഐ.ടി.നിയമത്തില്‍ എങ്ങനെ ഈ വകുപ്പ് കയറിപ്പറ്റി എന്ന് മീഡിയ മാസിക 2012 ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയ മുഖപ്രസംഗത്തില്‍ വെളിപ്പെടുത്തിയതാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അവസാനവാക്കായി പോലീസ് പ്രച്ഛന്നവേഷത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നുപറയാം. പാര്‍ലമെന്റ് അംഗമായ മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ്് കോഗ്നൈസബ്ള്‍ കുറ്റമായി 66A യുടെ ലംഘനം മാറ്റണമെന്ന് നിര്‍ദ്ദേശിച്ചതും മറ്റംഗങ്ങള്‍ അതിന്റെ ഗൗരവമൊന്നും മനസ്സിലാക്കാതെ അംഗീകരിച്ചതും. നിയമം ലോകസഭയില്‍ വന്നപ്പോഴും ചര്‍ച്ച നടന്നില്ല. എന്തോ ബഹളത്തിനിടയില്‍ സഭ അംഗീകര

ന്യൂസ് റൂമുകള്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്നുണ്ടാ ?

ഇമേജ്
ഈയിടെ ദ ഹിന്ദു പത്രം ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വങ്ങള്‍ എത്രത്തോളം സമൂഹത്തിന്‍െറ ബഹുസ്വരതയെ പ്രതിനിധാനം ചെയ്യുന്നുണ്ട് എന്ന് പരിശോധിക്കുന്ന പഠനം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഒരുപക്ഷേ ആദ്യമായാകണം ഒരു പത്രം ഈ രീതിയില്‍ ഒരു പഠനം നടത്തുന്നത്. പഠനത്തിലെ കണ്ടത്തെലുകള്‍ ശ്രദ്ധേയമായിരുന്നു. മിക്ക പാര്‍ട്ടികളിലും വനിതകള്‍, ന്യൂനപക്ഷജനവിഭാഗങ്ങള്‍, ദലിത്-ആദിവാസിവിഭാഗങ്ങള്‍ എന്നിവരുടെ പ്രാതിനിധ്യം വളരെ മോശമായിരുന്നു. രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ കേന്ദ്ര സമിതിയില്‍ 92 ശതമാനവും പുരുഷന്മാരാണ്. കോണ്‍ഗ്രസില്‍ 86 ശതമാനവും സി.പി.എമ്മില്‍ 94 ശതമാനവും സി.പി.ഐയില്‍ 94 ശതമാനവും എന്‍.സി.പിയില്‍ 97 ശതമാനവും പുരുഷന്മാര്‍ കൈയടക്കിയിരിക്കുന്നു. ബി.ജെ.പി നേതൃസമിതിയില്‍ നൂറു ശതമാനവും ഹിന്ദുക്കളാണെന്നതില്‍ അദ്ഭുതമില്ല. അതില്‍ 83 ശതമാനവും സവര്‍ണജാതിക്കാര്‍. 75 ശതമാനത്തിന് മുകളിലാണ് എല്ലാ പാര്‍ട്ടികളിലെയും നേതൃത്വങ്ങളിലെ ഹിന്ദുപ്രാതിനിധ്യം. ദലിത് ആദിവാസി പ്രാതിനിധ്യത്തിന്‍െറ ദയനീയാവസ്ഥ പറയേണ്ടതില്ല. ഒരു ദലിത് പോലും ഇല്ലാത്ത പാര്‍ട്ടികളുടെ കൂട്ടത്തില്‍ വിപ്ളവപാര്‍ട്ടികളും പെടുന്നു. യാദൃച്ഛികമായാകാം,

ആന്റണിക്കും അസഹ്യം

ഇമേജ്
ചിലതൊക്കെ കണ്ടാല്‍ മുഖംതിരിച്ചുകളയുന്നതാണല്ലോ ബുദ്ധി. അനീതിക്കെതിരെ പ്രതികരിക്കണമെന്ന് ആഹ്വാനിക്കാന്‍ എളുപ്പമാണ് കേരളത്തില്‍ സര്‍വത്ര അഴിമതിയാണെന്ന് എ.കെ. ആന്റണികൂടി പറഞ്ഞിരിക്കുന്നു. ആജീവനാന്ത അഴിമതിവിരുദ്ധനാണ് ആന്റണിയെങ്കിലും കാണുന്ന അഴിമതിയെ മുഴുവന്‍ തുറന്നുകാട്ടാനും തുടച്ചുനീക്കാനുമൊന്നും അങ്ങേര് മെനക്കെടാറില്ല. മനുഷ്യന് വേറെയെന്തെല്ലാം പണികിടക്കുന്നു. ചിലതൊക്കെ കണ്ടാല്‍ മുഖംതിരിച്ചുകളയുന്നതാണല്ലോ ബുദ്ധി. അനീതിക്കെതിരെ പ്രതികരിക്കണമെന്ന് ആഹ്വാനിക്കാന്‍ എളുപ്പമാണ്. പ്രതികരിച്ചുകളയാമെന്നു തീരുമാനിച്ച്, ഉറക്കമുണരുംതൊട്ട് കാണുന്ന അനീതിയെയൊക്കെ ചോദ്യംചെയ്യാന്‍ തുടങ്ങിയാല്‍ വൈകിട്ടാവുമ്പോഴേക്ക് ആളെ ജനം പിടിച്ച് ഭ്രാന്താസ്​പത്രിയിലാക്കും. യു.പി.എ. ഭരണത്തിന്റെ അന്ത്യഘട്ടത്തിലും സര്‍വത്ര അഴിമതിയായിരുന്നില്ലേ? ആന്റണിജി എന്താണ് മിണ്ടാതിരുന്നതെന്നു ചോദിക്കരുത്. അന്നത്തേത് സര്‍വത്ര ആയിരുന്നില്ല. പ്രധാനമന്ത്രി ശുദ്ധന്‍, പ്രതിരോധമന്ത്രി ശുദ്ധന്‍... ശുദ്ധന്മാരുടെ ബഹളമായിരുന്നു. അഴിമതി ലക്ഷംകോടിക്കണക്കില്‍ വേറെ നടന്നു. അതുപക്ഷേ, സിംഗിള്‍ വിന്‍ഡോ സംവിധാനത്തില്‍ കാര്യക്ഷമമായി നടന്നുപോന്

The 'first draft' of history: where is it?

ഇമേജ്
In the newspapers, of course. But since so few newspapers have digitised their archives, it is not available to us. India is still in the pre-digital era, says N. P. RAJENDRAN (Pix of Bengal Gazette, 10 March 1781 from Heidelberger historische Bestände - digital). Posted/Updated Saturday, May 16 12:46:25, 2015in the media website thehoot.org Who was it that first defined news as the 'first draft of history'? This very bright observation was attributed to the Washington Post publisher Philip M. Graham and the credit had remained with him for several decades. Even authentic documents quoted him as saying so.  But this notion was corrected on 30 August 2010 by the online news magazine Slate Editor at Large Jack Shafer who researched the internet archives of the Washington Post for some purpose and found that it was its editorial writer Allen Barth who first made this wise observation in 1943. The newspaper is not just the first draft of histo

പരസ്യപ്പണം കിട്ടാന്‍ മാധ്യമങ്ങള്‍ ഇനി എന്തെല്ലാം വില്‍ക്കണം ?

വരുമാനം കൂട്ടാന്‍ തത്ത്വങ്ങളും നിലപാടുകളും ആത്മാഭിമാനവും ബലികഴിക്കുകയാണ് മാധ്യമങ്ങള്‍. നിലനില്‍ക്കാന്‍ ഇനിയുമെന്തെല്ലാം വില്‍ക്കേണ്ടിവരും എന്ന് അവര്‍ക്കറിയില്ല. ഈയിടെ അന്തരിച്ച പ്രശസ്ത എഡിറ്ററും ഗ്രന്ഥകാരനുമായ വിനോദ് മേത്തയുടെ ഒടുവിലത്തെ പുസ്തകത്തില്‍ - എഡിറ്റര്‍ അണ്‍പ്രഗ്ഗ്ഡ്- ഒരുപാട് കാര്യങ്ങള്‍ തുറന്നെഴുതിയിട്ടുണ്ട്. അതിലൊരു കാര്യം അദ്ദേഹം സ്ഥാപക എഡിറ്ററായിരുന്ന 'ഔട്ട്‌ലുക്കു'മായി ബന്ധപ്പെട്ടതാണ്. നീണ്ട കാലം സ്ഥാപന ഉടമസ്ഥരുമായി നല്ല സൗഹൃദത്തില്‍ പ്രവര്‍ത്തിച്ചുപോന്നു വിനോദ് മേത്ത. മേത്ത തന്റെ ആദ്യപുസ്തകമായ ലഖ്‌നൗ ബോയി'യില്‍ രഹേജയെ വിശേഷിപ്പിക്കുന്നത്  ' ഉടമസ്ഥന്മാര്‍ക്കിടയിലെ രാജകുമാരന്‍ ' എന്നായിരുന്നു. ഈ രാജകുമാരനും ഒടുവിലായപ്പോള്‍ അദ്ദേഹത്തെ എഡിറ്റര്‍ ചുമതലകളില്‍ നിന്ന് മാറ്റി, എഡിറ്റോറിയല്‍ ചെയര്‍മാന്‍ എന്ന വിചിത്ര പദവിയിലേക്ക് തേട്ടണ്ടിവന്നു. ഉടമസ്ഥര്‍ വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ വിനോദ് മേത്ത സ്ഥാപനത്തിന് പുറത്താകുമായിരുന്നു ! കാരണം, അത്ര വലിയ 'ക്രൂരത'യാണ് അദ്ദേഹം ആ സ്ഥാപനത്തോട് ചെയ്തത്.കോടാനുകോടിയുടെ പരസ്യനഷ്ടം. ഏത് മാനേജ്‌മെന്റ് സഹിക്കുമത

അഴിമതി മാനസാന്തരം

ഇമേജ്
ആര്‍.ബാലകൃഷ്ണപ്പിള്ള അഴിമതിക്കാരനാണ്, കോടതി ശിക്ഷിച്ച് ജയിലില്‍ കിടന്ന ആളാണ്, അഴിമതിക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട ഏക മുന്‍മന്ത്രിയാണ്, ശിക്ഷിക്കപ്പെട്ടത് വി.എസ്. അച്യുതാനന്ദന്‍ സുപ്രിം കോടതി വരെ പോയി വാദിച്ച കേസ്സിലാണ് തുടങ്ങിയ കുറെ സത്യങ്ങളും അര്‍ദ്ധസത്യങ്ങളും പറയാതെ പറഞ്ഞ് ജനങ്ങളില്‍ ഇടതുപക്ഷത്തിനെതിരെ പരിഹാസം, പുച്ഛം തുടങ്ങിയ അധമവികാരങ്ങള്‍ ഉല്പ്പാദിപ്പിക്കുക എന്ന ഗൂഡചിന്തയോടെയാണ് ഫോട്ടോ പ്രസിദ്ധീകരിച്ചത്.  'അഴിമതിക്കാരെ വിറപ്പിച്ച് സെക്രട്ടേറിയറ്റ് സത്യാഗ്രഹം' എന്ന് പാര്‍ട്ടി മുഖപത്രത്തില്‍ ഒന്നാം പേജ് തലക്കെട്ട് കണ്ട് ജനം ഞെട്ടിയിരിക്കണം. ലക്ഷക്കണക്കിന് ജനം വന്ന് രാവുംപകലും സെക്രട്ടേറിയറ്റ് വളഞ്ഞിട്ടും വിറക്കാത്തവരാണ് ഈ അഴിമതിക്കാര്‍. സെക്രട്ടേറിയറ്റ് ഇടിച്ചുനിരത്തിയാലും അവര്‍ വിറക്കില്ല. കെട്ടിടം പുതുക്കിപ്പണിയുന്ന കോണ്‍ട്രാക്റ്റില്‍ വല്ലതും ഒപ്പിക്കാമെന്നവര്‍ സന്തോഷിക്കുകയും ചെയ്യും. നൂറ് ജനപ്രതിനിധികള്‍ സത്യാഗ്രഹം നടത്തിയാല്‍ അഴിമതിക്കാര്‍ വിറക്കുമെന്ന് അറിയുന്നത് നല്ല കാര്യം തന്നെ. പഴഞ്ചന്‍ സത്യാഗ്രഹത്തിനൊക്കെ ന്യൂജന്‍ കാലത്ത് വിലയിടിഞ്ഞു എന്നാണ് കരുതിയിരുന്ന

ഒരു പുലിറ്റ്സര്‍ ധര്‍മസങ്കടം

ഇമേജ്
പുലിറ്റ്സര്‍ അവാര്‍ഡ് ഏറ്റവും വിലമതിക്കപ്പെടുന്ന പത്രപ്രവര്‍ത്തക പുരസ്കാരം ആണ് എന്നാണ് കരുതപ്പെടുന്നത്. ജോസഫ് പുലിറ്റ്സര്‍ എന്ന പത്ര ഉടമ മരണപത്രത്തില്‍ എഴുതി നീക്കിവെച്ച വലിയ തുകകൊണ്ട് 1917 മുതല്‍ നല്‍കപ്പെടുന്ന പുരസ്കാരം. ഏറ്റവും ‘പൈങ്കിളി’ എന്ന് വിളിക്കാവുന്ന തരം പത്രപ്രവര്‍ത്തനത്തിന് അമേരിക്കയില്‍ തുടക്കംകുറിച്ച ആളാണ് പുലിറ്റ്സര്‍ എന്നൊക്കെ കുറ്റപ്പെടുത്താമെങ്കിലും അവാര്‍ഡ് കേമംതന്നെയാണ്. ഈ അടുത്ത ദിവസം അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ നടാലീ കൗല ഹൗഫ് എന്ന മുപ്പത്തൊന്നുകാരി ആദ്യം ഞെട്ടുകയും പിന്നെ ഹര്‍ഷോന്മാദയാവുകയും നിമിഷങ്ങള്‍ക്കകം ഒപ്പമുണ്ടായിരുന്നവരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് പൊട്ടിക്കരയുകയു ം ചെയ്തു. കാരണമുണ്ട്. പൊതുസേവന പത്രപ്രവര്‍ത്തനത്തിനുള്ള ഈ വര്‍ഷത്തെ പുലിറ്റ്സര്‍ സമ്മാനം പ്രഖ്യാപിക്കപ്പെട്ടത് നടാലീ കൗല ഫൗഫിന് ആണ്. ദ പോസ്റ്റ് ആന്‍ഡ് കൊറിയര്‍ എന്ന സൗത് കരോലൈന പത്രത്തില്‍ ഏഴ് ലക്കമായി എഴുതിയ വാര്‍ത്താപരമ്പരയാണ് ബഹുമതിക്ക് അര്‍ഹമായത്. നാട്ടില്‍ പകര്‍ച്ചവ്യാധി പോലെ പടരുന്ന ഗാര്‍ഹികപീഡനത്തെക്കുറിച്ചുള്ള അന്വേഷണ പരമ്പര ആയിരുന്നു അ