പോസ്റ്റുകള്‍

ജൂൺ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രസ് കൗണ്‍സില്‍ എന്ന പല്ലില്ലാപ്പുലി

ഇമേജ്
Search ( പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാന്‍ ആരാണെന്ന് ചോദിച്ചാല്‍ പെട്ടെന്ന് പേര് ഓര്‍ക്കില്ല. വാര്‍ത്തയിലും വിവാദത്തിലും സദാ നിറഞ്ഞുനില്‍ക്കുന്നതുകൊണ്ട് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു തന്നെയാണ് ഇപ്പോഴും ചെയര്‍മാന്‍ എന്ന് കരുതുന്നവരും കാണും. പുതിയ ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ. പ്രസാദാണ്. എന്തുകൊണ്ടോ, സ്ഥാനമേറ്റ് ഏഴുമാസം പിന്നിട്ടിട്ടും അദ്ദേഹം നിശ്ശബ്ദനാണ്. കാര്യങ്ങള്‍ പഠിക്കാന്‍ സമയമെടുക്കുന്നതാവാം. ഇതിനുമുമ്പ് സ്ഥാനംവഹിച്ച ചെയര്‍മാന്മാര്‍ ഏതാണ്ടെല്ലാവരും സ്ഥാനമേറ്റ് ആഴ്ചകള്‍ക്കകം ഒരു പ്രശ്നം ഉന്നയിക്കാറുണ്ട്. മൂന്നുവര്‍ഷം കഴിഞ്ഞ് സ്ഥാനമൊഴിയുന്നതുവരെ അത് പറഞ്ഞുകൊണ്ടിരിക്കാറുമുണ്ട്. ഇതാണ് പ്രശ്നം-പ്രസ് കൗണ്‍സില്‍ വെറും പല്ലില്ലാപ്പുലിയാണ്-ടൂത്ലെസ് ടൈഗര്‍. ഒരധികാരവുമില്ല. പരാതികള്‍ സ്വീകരിക്കാം, വിചാരണ ചെയ്യാം. തെറ്റോ ശരിയോ എന്നു കണ്ടത്തെി വിധി പ്രഖ്യാപിക്കാം. കേസില്‍ പ്രതിസ്ഥാനത്തുനിന്ന പത്രങ്ങള്‍പോലും പ്രസിദ്ധപ്പെടുത്തില്ല വിധി. തെറ്റ് ചെയ്തവരെ ഉപദേശിക്കാം. തീര്‍ന്നു. സമീപകാലത്തായി മറ്റൊരു പ്രശ്നംകൂടി ചെയര്‍മാന്മാരും മാധ്യമനിരീക്ഷകരും ഉ

അരുവിക്കര അങ്കശേഷം

ഇമേജ്
അരുവിക്കര പൊട്ടിയാല്‍ എല്ലാം പൊട്ടി എന്ന് ആരെല്ലാമോ രണ്ട് മുന്നണികളെയും പേടിപ്പിച്ച ലക്ഷണമുണ്ട്. അവിടെ ജീവന്മരണപോരാട്ടമായിരുന്നു. ഒത്തുകളി ലവലേശം ഉണ്ടായില്ല. അരുവിക്കര തോറ്റാല്‍ ആര്‍ക്കെന്ത് സംഭവിക്കാനാണ്? ഒന്നും സംഭവിക്കില്ല. ശബരീനാഥന്‍ തോറ്റാല്‍ യു.ഡി.എഫ്. ശിഥിലമാകുമെന്ന് പിണറായി വിജയന്‍ പ്രവചിച്ചിരുന്നു. തീര്‍ച്ചയായും ശത്രുവിന്റെ നാശം ആഗ്രഹിക്കുന്നത് തെറ്റല്ല. ഏതുനിമിഷവും തകരാന്‍ ഇടയുള്ളതാണ് ഈ യു.ഡി.എഫ്. എന്നുപറയുന്ന ഏര്‍പ്പാടുതന്നെ. അതിന് അരുവിക്കര വേണമെന്നില്ല. നെയ്യാറ്റിന്‍കരയോളം വരില്ല എന്തായാലും അരുവിക്കര. എല്‍.ഡി.എഫിനായിരുന്നു അത് ജീവന്മരണ പോര്. നെയ്യാറ്റിന്‍കരയില്‍ ജയിച്ചാലും തോറ്റാലും ഓടുമായിരുന്നു യു.ഡി.എഫ്. വഞ്ചി. നാലുവര്‍ഷം ഓടിക്കാമെങ്കില്‍ ഇനി ഒരുവര്‍ഷം കൂടി ഓടിക്കാനുള്ള പെട്രോളടിക്കാന്‍ പ്രയാസമുണ്ടാവില്ല. ആകപ്പാടെ ഒരു പ്രതീക്ഷയേ ഇടതുപക്ഷത്തിനുള്ളൂ. എല്‍.ഡി.എഫ്. പ്രചാരണത്തിന്റെ ബലംകൊണ്ട് ശബരീനാഥന്‍ തോല്‍ക്കണം. എന്നിട്ട് അത് മുഖ്യമന്ത്രിയുടെ പരാജയമാണെന്ന് യു.ഡി.എഫുകാര്‍ക്ക് ബോധ്യപ്പെടണം. അവര്‍ ഉണര്‍ന്നെഴുന്നേറ്റ് ഉമ്മന്‍ചാണ്ടിയുടെ കൊങ്ങയ്ക്ക് പിടിക്കണം. ഉട

അദ്വാനിയുടെ അബദ്ധങ്ങള്‍

ഇമേജ്
അദ്വാനി പണ്ട് അടിയന്തരാവസ്ഥയെ കുറിച്ചു പറഞ്ഞത് അടിയന്തരാവസ്ഥ ഇല്ലാതെ ഇപ്പോള്‍ നാട്ടുനടപ്പായിട്ടുണ്ട്. കുനിയാന്‍ പറഞ്ഞാല്‍ ഇഴയും! ഇക്കാര്യത്തില്‍ സംഘപരിവാറില്‍ രണ്ടഭിപ്രായമില്ല അദ്വാനിജി 'അത്തും പിത്തും' പറയുകയാണ്. പ്രായമായാലുണ്ടാകുന്ന പ്രശ്‌നമാണത്. പ്രായമായ ആള്‍ നമുക്കിഷ്ടപ്പെടാത്ത വല്ലതും പറഞ്ഞാല്‍ ഉടനെയത് അത്തും പിത്തും പറച്ചിലായി കണക്കാക്കുക നമ്മുടെ പരമ്പരാഗതരീതിയുമാണ്. പിന്നെയും വല്ലതും പറഞ്ഞാല്‍ രാമനാമം ജപിച്ച് മിണ്ടാതെ എവിടെയെങ്കിലും കിടന്നുകൂടേ എന്ന് ശാസിക്കും. അദ്വാനിക്ക് പ്രായമായതിന്റെ പ്രശ്‌നം മാത്രമല്ല ഉള്ളത്. മോദിയോടു വിരോധവുമുണ്ട്. പ്രധാനമന്ത്രിസ്ഥാനം അദ്വാനിയില്‍നിന്നു തട്ടിയെടുത്തില്ലേ ഈ മോദി. അടല്‍ജിയുടെ ഭരണം പാതിയെത്തിയപ്പോഴെങ്കിലും വേണമെങ്കില്‍ അദ്വാനിജിക്ക് പ്രധാനമന്ത്രിയാകാമായിരുന്നു. ശ്രമിച്ചില്ല. ആളൊരു മഹാവീര്‍ ത്യാഗിയാണെന്നതൊന്നും മോദി പരിഗണിച്ചില്ലല്ലോ. മോദി പ്രധാനമന്ത്രിയാകുന്നതു തടയാന്‍ അദ്വാനി ശ്രമംനടത്തിയെന്ന് പരിവാര്‍ ചിന്തന്‍ ബൈഠക്കുകളില്‍ പിറുപിറുക്കാറുണ്ടു പലരും. ചുരുക്കത്തില്‍, കേസിനാധാരം പൂര്‍വവിരോധംതന്നെയെന്ന് സ്​പഷ്ടം. എന്തായാലും നരേന്

രക്ഷകന് സ്തുതി

ഇമേജ്
കോഴ കൊടുത്തതിന് തെളിവുണ്ട്. വാങ്ങിയതിനേ തെളിവില്ലാതുള്ളൂ. അപ്പോള്‍ കൊടുത്തയാളെ ശിക്ഷിക്കാം, മാണിസാറിന് അനല്‍പ്പമായ ദുഃഖവും കുറ്റബോധവുമുണ്ട്. ബാര്‍ പൂട്ടാനും പൂട്ടാതിരിക്കാനും കോഴവാങ്ങിയെന്ന് ആക്ഷേപം ഉണ്ടായതിലല്ല ദുഃഖം. അതൊന്നും പ്രശ്‌നമല്ല. ജീവന്‍ വെടിഞ്ഞും മാണിസാറിനെ സഹായിക്കാന്‍ പ്രതിജ്ഞയെടുത്തിട്ടുള്ള മുഖ്യമന്ത്രിയെ തെറ്റിദ്ധരിച്ചുപോയല്ലോ എന്നോര്‍ത്ത് കരച്ചില്‍ അടങ്ങുന്നില്ല. തമ്പുരാനേ... എന്തെല്ലാമായിരുന്നു വിശ്വസിച്ചിരുന്നത്! താന്‍ പാലായിലെ മാണിക്യവും സര്‍വകക്ഷി സര്‍വസമ്മത ജനനേതാവും എതിരില്ലാതെ മുഖ്യമന്ത്രിയുമാകുന്നതില്‍ അസൂയമൂത്ത ഉമ്മന്‍ചാണ്ടി ആസൂത്രണംചെയ്ത കുതന്ത്രമാണ് ബാര്‍കോഴ ആരോപണം എന്നല്ലേ തെറ്റിദ്ധരിച്ചിരുന്നത്? അയ്യോ, പാവം. ആ നന്മനിറഞ്ഞവനെ തെറ്റിദ്ധരിച്ചതിന് കര്‍ത്താവ് മാപ്പുതരുമോ ആവോ... ലീഡര്‍ കെ. കരുണാകരന്‍ കഴിഞ്ഞാല്‍ തന്നോളം തന്ത്രകുതന്ത്രശാലി ഭൂമിമലയാളത്തിലില്ല എന്നാണ് വിശ്വസിച്ചിരുന്നത്. അല്ലെങ്കില്‍, അങ്ങനെയാണ് വിശ്വസിപ്പിച്ചിരുന്നത്. ഉമ്മന്‍ചാണ്ടി കെ.എസ്.യു. കളിക്കുമ്പോള്‍ താന്‍ കേരള കോണ്‍ഗ്രസ്സിന്റെ മേല്‍ത്തട്ടിലേക്ക് കയറ്റംതുടങ്ങിയതാണ്. ഇന്ന് ആളെണ്ണത്തി

മക്കള്‍രാഷ്ട്രീയ അപഖ്യാതി

ഇമേജ്
അച്ഛന്‍ മരിച്ച ഒഴിവില്‍ മകന്‍ എം.എല്‍.എ. സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്തോ മോശം സംഗതിയായി ഇപ്പോഴും നിലനില്‍ക്കുന്നത് അദ്ഭുതംതന്നെ. വ്യാകരണത്തിലെ തെറ്റുപോലും ആവര്‍ത്തിച്ചാല്‍ ശരിക്ക് തുല്യമാകും എന്നാണ് വ്യവസ്ഥ. എത്രവട്ടം എന്ന് വ്യക്തമല്ല. വ്യാകരണമോ നിയമമോ ഒട്ടുമില്ലാത്ത രാഷ്ട്രീയത്തില്‍ എന്തിനാണാവോ ഇത്ര വേവലാതി? രാഷ്ട്രീയത്തിന് ഒരു പടികൂടി താഴെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം. അവിടെ ഒരു നിയമമേയുള്ളൂ. തിരഞ്ഞെടുപ്പ് ജയിക്കാന്‍ എന്തുംചെയ്യാം. യുദ്ധത്തിലും പ്രേമത്തിലും എന്തുംചെയ്യാം എന്ന ഒരു അബദ്ധം ഇംഗ്ലീഷുകാര്‍ പറഞ്ഞുപറഞ്ഞ് ഏതാണ്ട് സുബദ്ധമാക്കിയിട്ടുണ്ട്. യുദ്ധത്തിലും പ്രേമത്തിലുമല്ല, തിരഞ്ഞെടുപ്പിലാണ് എന്തും ചെയ്യാവുന്നത്... ജീവിതകാലം മുഴുവന്‍ മക്കള്‍രാഷ്ട്രീയത്തിന് എതിരായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴിതാ അത് പാടേ മറന്നിരിക്കുന്നു എന്നാണ് അപഖ്യാതി നമ്പര്‍ വണ്‍. ബാലകൃഷ്ണപിള്ള ഒരടികൂടി മുന്നോട്ടുകടന്ന് മറ്റൊരു പോയന്റുകൂടി ഉന്നയിച്ചു. കെ. കരുണാകരന്റെ മകനെ നേതാവാക്കുന്നതിന് എതിരെ പൊരുതിയ ജി. കാര്‍ത്തികേയന്റെ മകനെ സ്ഥാനാര്‍ഥിയാക്കിയത് കാര്‍ത്തികേയനോട് ചെയ്ത അനീതിയാണ് എന്നദ്ദേഹം പറഞ്ഞ

പത്രപ്രവര്‍ത്തകനായ സഞ്ജയന്‍

ഇമേജ്
സഞ്ജയന്‍  എന്ന തൂലികാനാമം സ്വീകരിച്ചത് എന്തുകൊണ്ട്  എന്ന് മാണിക്കോത്ത് രാമുണ്ണിനായര്‍ക്ക് അധികം വിസ്തരിക്കേണ്ടിവന്നിട്ടില്ല. പത്രപ്രവര്‍ത്തനധര്‍മം നിര്‍വഹിക്കാന്‍ വേണ്ടി എന്ന് അത്രയേറെ വ്യക്തമായിരുന്നു. മഹാഭാരത യുദ്ധവാര്‍ത്തകള്‍ അപ്പപ്പോള്‍ എങ്ങനെ അമ്പുകളേറ്റു മുറിയാതെയും തളര്‍ച്ച ബാധിക്കാതെയും സഞ്ജയന്‍ ധൃതരാഷ്ട്രരെ  അറിയിച്ചുവോ അതുപോലെ നമ്മുടെ സഞ്ജയന്‍ ഒട്ടും ഭയക്കാതെ തന്റെ പത്രപ്രവര്‍ത്തകദൗത്യം നിറവേറ്റുന്നുണ്ടായിരുന്നു. വ്യക്തിബന്ധങ്ങളിലെയും നിത്യജീവിതത്തിലെയും പിഴവുകളും വൈരുദ്ധ്യങ്ങളും പൊള്ളത്തരങ്ങളുമാണ് പൊതുവെ ഹാസ്യസാഹിത്യകാരന്മാര്‍ വിഷയമാക്കാറുള്ളതെങ്കില്‍, സഞ്ജയന്‍ സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധതയാണ് തന്റെ ഹാസ്യത്തിന് വിഷയമാക്കിപ്പോന്നത്. അടിസ്ഥാനപരമായി ഒരു പ്രാദേശികലേഖകന്റെ അല്ലെങ്കില്‍ ടൗണ്‍ റിപ്പോര്‍ട്ടറുടെ ദൗത്യമാണ് അദ്ദേഹം ഉടനീളം നിര്‍വഹിച്ചത് എന്ന് കാണാം. കോഴിക്കോട് നഗരത്തിലെ മുന്‍സിപ്പല്‍ ഭരണത്തിന്റെ വീഴ്ചകളും പാളിച്ചകളും കൊള്ളരുതായ്മകളും യഥാര്‍ത്ഥത്തില്‍ സാഹിത്യത്തിന്റെ വിഷയമല്ല, പ്രാദേശിക പത്രപ്രവര്‍ത്തനത്തിന്റെ വിഷയങ്ങളാണ്. സഞ്ജയന്‍ ആദ്യാവസാനം പ്രതിബന്ധത നിറഞ്