പോസ്റ്റുകള്‍

ജൂലൈ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രീണന അടവുനയം

ഇമേജ്
ആരെ പ്രീണിപ്പിച്ചാലാണ് ഭൂരിപക്ഷം കിട്ടുക ? അതറിഞ്ഞിട്ട് വേണമല്ലോ അടവുനയം തീരുമാനിക്കാന്‍. ഇടതുപക്ഷത്തിന് ആശയക്കുഴപ്പം മുമ്പേ ഉള്ളതാണ്. താത്ത്വിക കിത്താബുകള്‍ക്ക് ഒരു കുഴപ്പമുണ്ട്. അവ വോട്ടുകിട്ടാന്‍ വേണ്ടിയല്ല, വിപ്ലവം നടത്താന്‍ വേണ്ടി എഴുതപ്പെട്ടവയാണ്. വോട്ടുമില്ല വിപ്ലവവുമില്ല എന്ന സ്ഥിതിയുണ്ടായാല്‍ എന്തുചെയ്യും ? അതുകൊണ്ടാണ് സി.പി.ഐ. സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇടതുപക്ഷ മതേതരത്വത്തെക്കുറിച്ച് സ്വയംവിമര്‍ശനം നടത്തിയത്. സി.പി.ഐ.ക്കാര്‍ സി.പി.എമ്മിനിട്ട് കുത്തുന്നതിനെയാണ് താത്ത്വിക നിഘണ്ടുപ്രകാരം സ്വയംവിമര്‍ശനം എന്ന് വിളിക്കുക. കാനം രാജേന്ദ്രന് എന്തും പ്രസംഗിക്കാം. പക്ഷേ, കുറച്ച് വകതിരിവൊക്കെ വേണ്ടേ ? തലശ്ശേരി സി.പി.എം. സംസ്ഥാനസെക്രട്ടറിയുടെ സ്വന്തം പ്രവിശ്യയാണ്. കോടിയേരിയും പിണറായിയുമെല്ലാം അവിടത്തെ വിമോചിത പ്രദേശങ്ങളാണ്. ഒരു കമ്യൂ.പാര്‍ട്ടി സെക്രട്ടറി വേറൊരു കമ്യൂ.പാര്‍ട്ടി സെക്രട്ടറിയുടെ പ്രവിശ്യയില്‍ ചെല്ലുമ്പോള്‍ ഡിപ്ലോമാറ്റിക് പ്രോട്ടോക്കോള്‍ പാലിക്കേണ്ടേ? മതേതരത്വം സംബന്ധിച്ച് ഇടതുനയം ശരിയല്ല എന്ന സംശയം ചിലര്‍ക്കുണ്ടോ എന്ന സംശയം തനിക്കുണ്ടോ എന്ന് സംശയിക്കുന്നതായി അദ്ദേ

മാതൃഭൂമിയില്‍ മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുന്ന അടിയന്തരാവസ്ഥ....

ഇമേജ്
http://www.southlive.in/news-kerala/10831 Monday, July 13, 2015 - 18:56 ________________________________________ കോഴിക്കോട്: മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുന്ന അടിയന്തരാവസ്ഥയാണ് മാതൃഭൂമി പത്രത്തില്‍ നിലനിര്‍ക്കുന്നതെന്ന് മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററും കേരള പ്രസ് അക്കാദമി മുന്‍ ചെയര്‍മാനുമായ എന്‍.പി.രാജേന്ദ്രന്‍ പറഞ്ഞു. മാതൃഭൂമിയില്‍ നിന്ന് പിരിച്ചുവിട്ട സി.നാരായണനെ തിരിച്ചെടുക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തുന്ന നിലനില്‍പ്പ്് സമരപന്തലിലെത്തി ഐക്യാദാര്‍ഢ്യം  പ്രഖ്യാപിക്കുകയാരുന്നു  രാജേന്ദ്രന്‍. ഈ സമരം മാതൃഭൂമിക്കെതി്‌രാണോ എന്ന ചോദ്യമുയരുന്നുണ്ട്. എന്നാല്‍ അതങ്ങനെയല്ല. മാതൃഭൂമിയ്‌ക്കെതിരെയല്ല ഈ സമരം. മറിച്ച് മാതൃഭൂമിയുടെ ഇപ്പോഴത്തെ കൈകാര്യകര്‍ത്താ ക്കള്‍ സ്വീകരിക്കുന്ന നയങ്ങള്‍ക്കെതിരായാണ് ഈ സമരം. സോവിയറ്റ് യൂണിയന്‍ പോലുള്ള രാജ്യങ്ങളില്‍ 99 ശതമാനം പിന്തുണയോടുകൂടി അധികാരത്തിലേറിയ ഭരണകൂടങ്ങള്‍ പിന്നീട് ഗംഭീരമായി തകര്‍ന്നു പോയ കാഴ്ച എല്ലാവര്‍ക്കും പാഠമാകണം. എല്ലാ കാര്യങ്ങളും എല്ലാവരും അംഗീകരിക്കുന്നു എന്നത് ഭയാനകതയെയാണ്

മാധ്യമ സാക്ഷരതയും പത്രവായനസമൂഹവും

മാധ്യമസാക്ഷരത എന്ത് എന്നത് സംബന്ധിച്ച് പല നിര്‍വചനങ്ങളും വ്യാഖ്യാനങ്ങളും കണ്ടേക്കും. എന്നാല്‍, വ്യത്യസ്ത മാധ്യമസന്ദേശങ്ങളെ സ്വീകരിക്കാനും മനസ്സിലാക്കാനും വിലയിരുത്താനും അതിനോട് പ്രതികരിക്കാനുമുള്ള പൊതുവായ കഴിവിനെ മാധ്യമസാക്ഷരതയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മിക്ക മീഡിയ ലിറ്ററസി പഠനസ്ഥാപനങ്ങളും ഈ നിര്‍വചനമാണ് ഏതാണ്ട് സ്വീകരിച്ചിട്ടുള്ളത്. ഇങ്ങനെ പറയുമ്പോല്‍ ഒരു പ്രശ്‌നമുണ്ട്. എല്ലാ വായനക്കാര്‍ക്കും ഒരുപോലെയാണോ വാര്‍ത്തകള്‍ ലഭിക്കുന്നത്,  ഒരു പോലെയാണോ അവര്‍ അതിനെ മനസ്സിലാക്കുന്നത് ? വാര്‍ത്തകളെ അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ മനസ്സിലാക്കുന്നത് മാത്രമാണ് മാധ്യമസാക്ഷരത എങ്കില്‍ എത്ര പേര്‍ക്ക് ആ യോഗ്യത ഉണ്ടാകും ? പത്രപ്രവര്‍ത്തകരെങ്കിലും ആ യോഗ്യത കൈവരിച്ചിരിക്കുമോ ? പത്രങ്ങളെയും പത്രവാര്‍ത്തകളെയും വ്യത്യസ്തവിഭാഗം ജനങ്ങള്‍ എങ്ങനെ കാണുന്നു, ആ കാഴ്ച്ചകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി എത്ര ബന്ധമുണ്ട് എന്ന്, പരിമിതമായ അനുഭവങ്ങളുടെയും പരിചയത്തിന്റെയും വെളിച്ചത്തില്‍ കാണാനാണ് ഇവിടെ ശ്രമിക്കുന്നത്. ** മാധ്യമങ്ങള്‍ ഒരു ഏകശിലാഖണ്ഡമല്ല. പല വിമര്‍ശകരും മാധ്യമങ്ങളെ ഒന്നായി കാണുകയും അവയുടെ രീതിശാസ്ത്രം ഏതാണ

അബ്ദു റബ്ബിന് ചാക്കീരി പാസ്

ഇമേജ്
തമിഴ്‌നാട്ടില്‍ ജയലളിത കുട്ടികള്‍ക്കെല്ലാം സൈക്കിള്‍, വീടുകള്‍ക്കെല്ലാം ടെലിവിഷന്‍, മിക്‌സി തുടങ്ങി എന്തെല്ലാം സാധനം ഫ്രീ കൊടുക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വരുംമുമ്പ് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓരോ ടാബ്‌ലറ്റ് ഫ്രീ കൊടുക്കുമെന്ന് പ്രഖ്യാപിച്ചാല്‍ പ്രതിപക്ഷത്തിന്റെ അഡ്രസ്സ് ഉണ്ടാവില്ല വിദ്യാഭ്യാസവകുപ്പ് ഭരിച്ച പ്രതിഭാശാലികളില്‍ ചിലരുടെയെങ്കിലും പേര് ചരിത്രത്തില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. എം.ജി. റോഡ്, മഹാത്മാഗാന്ധി റോഡാണ് എന്ന് അതുവഴി നടക്കുന്നവരെല്ലാം അറിയണമെന്നില്ല. അതുപോലെയാണ് ചാക്കീരി പാസും. അതിലെ മുഖ്യമഹാന്‍ ആരാണെന്ന് ഇന്ന് എത്ര പേര്‍ക്കറിയാം? ഫുട്‌ബോളിലെ പാസ് ആണെന്ന് ധരിച്ചവര്‍പോലും കാണും. എട്ടുവരെയുള്ള ക്ലാസുകളിലെല്ലാം ഓള്‍ പാസ് പ്രഖ്യാപിച്ച മഹാനാണ് 1972'73 കാലത്തെ വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദ്കുട്ടി. ഇനിയാര്‍ക്കും ആ പേര് ചരിത്രത്തില്‍നിന്ന് തുടച്ചുമാറ്റാനാവില്ല. എന്തൊരു ധൈര്യമായിരുന്നു അത്. അന്ന് വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്ത മഹാന്മാര്‍ പിന്നെ ചാക്കീരിയുടെ അതേ പാത പിന്തുടര്‍ന്നു. ഇന്ന് എട്ടുവരെയല്ല, പത്തുവരെ ഫുള്‍ പാസാണ്. മുമ്പേനട

വി.ആര്‍.ജി.: ആഘോഷമായ ജീവിതം, വേദനയോടെ വിട

ഇമേജ്
എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ വണ്ടിയിറങ്ങിയപ്പോഴാണ് കോഴിക്കോ ട്ട്നിന്ന്  പ്രസ് ക്ലബ്ബ് പ്രസിഡന്റ്  കമാല്‍ വരദൂറിന്റെ വിളി വരുന്നത്.-വിയാര്‍ജി മരിച്ചു. ഞെട്ടിപ്പിക്കുന്നതായിരുന്നുവെങ്കിലും  അത് അവിശ്വസനീയമായിരുന്നില്ല. ആഴ്ചയിലൊരിക്കലെങ്കിലും ഫോണ്‍ ചെയ്യുന്ന, വിളിച്ചാല്‍ പത്തും ഇരുപതും മിനിട്ട്  സംസാരിക്കുന്ന ആ മനുഷ്യന്‍ ഒരു മാസമെങ്കിലുമായി വിളിച്ചിട്ടില്ല. അത് തിരിച്ചറിഞ്ഞ് പത്തു ദിവസ  ത്തിനിടയില്‍ നാലു വട്ടമെങ്കിലും ഞാന്‍ അങ്ങോട്ടു  വിളിക്കുന്നുണ്ട്. നോ റെസ്‌പോണ്‍സ്. ഒരിക്കല്‍പ്പോലും തിരിച്ചുവിളിച്ചിട്ടില്ല. അതൊരിക്കലും സംഭവിക്കാത്തതാണ്. എന്തോ അപകടമുണ്ട്, ഞാന്‍ സുഹൃത്തുക്കളോട് പറഞ്ഞു. കിഡ്‌നി അസുഖം കാരണം കൊച്ചിയിലാണെന്നും ആരും കാണാന്‍ ചെല്ലുന്നത് ഇഷ്ടമില്ല എന്നുമാണ് ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരം. എങ്കിലും ഇത്ര മോശം വാര്‍ത്ത, ഇത്ര വേഗം കേള്‍ക്കേണ്ടിവരും എന്ന് ഓര്‍ത്തിരുന്നില്ല. ആ യാദൃച്ഛികതയും എന്നെ അമ്പരപ്പിച്ചു-    ആ ദുരന്തവാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞാന്‍ രാജഗോപാല്‍ മരിച്ചുകിടക്കുന്ന പി.വി.എസ് ആസ്പത്രിക്കടുത്ത്  എത്തിക്കഴിഞ്ഞിരുന്നു. കയറിച്ചെല്ലുമ്പോള്‍ റിസപ്ഷനില്‍ ഉള്ള

ഭരണത്തുടര്‍ച്ച അതിമോഹം

ഇമേജ്
മന്ത്രിസഭയെ വിലയിരുത്തി പാസ് മാര്‍ക്ക് കിട്ടിയിട്ട് കേരളത്തില്‍ ഇന്നുവരെ ഒരു മന്ത്രിസഭയും ജയിച്ചിട്ടില്ല. ഈ മന്ത്രിസഭയ്ക്ക് അബ്ദുറബ്ബിന്റെ എസ്.എസ്.എല്‍.സി. മോഡല്‍ വാല്വേഷന്‍ കൊണ്ടുപോലും പാസ് മാര്‍ക്ക് കിട്ടില്ല. ഉപതിരഞ്ഞെടുപ്പ് ജയിക്കാനുള്ള ശേഷിയൊന്നും പണ്ടേ യു.ഡി.എഫിന് ഉണ്ടാകാറില്ല. ഈ ഭരണകാലയളവില്‍ മൂന്നെണ്ണം ജയിച്ചു. മൂന്നെണ്ണം ജയിച്ചപ്പം സന്തോഷംകൊണ്ട് നില്‍ക്കാനും ഇരിക്കാനും വയ്യ. ആഹ്‌ളാദത്തിന്റെ ആറാട്ട്. ദിവസം പിന്നിടുമ്പോള്‍ കുറച്ചൊക്കെ സമനില കൈവരിക്കുന്നതായി സൂചനയുണ്ട്. അരുവിക്കരയല്ല കേരളം എന്ന് ഓര്‍മിപ്പിച്ചു കെ.പി.സി.സി. പ്രസിഡന്റ്. അത്രയും ആശ്വാസം. വിജയം തലയില്‍ കേറിയാല്‍ ചിലരെ പിടിച്ചാല്‍ കിട്ടില്ല. അരുവിക്കര ജയത്തിന് പല അര്‍ഥങ്ങളുമുണ്ടാവാം. ഇനി ഇല്ലാത്തത് ചിലതെല്ലാം ഉണ്ടെന്ന് വ്യാഖ്യാനിച്ചെടുത്താലും വിരോധമില്ല. അതിനും ഉണ്ടല്ലോ പരിധി. എന്നാലും യു.ഡി.എഫ്. അഞ്ചുകൊല്ലത്തേക്ക് കൂടി ഭരിക്കണമെന്നാണ് ഇതിന്റെ അര്‍ഥമെന്നൊക്കെ തോന്നിത്തുടങ്ങിയാല്‍ കളി മാറി. ഉമ്മന്‍ചാണ്ടി നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകളയും എന്നൊന്നും ആരും ഭയപ്പെടുന്നില്ല. പക്ഷേ, ഒരു സിറ്റിങ് സീറ

അരുവിക്കര ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഇമേജ്
അരുവിക്കര ഒരു നിയമസഭാ മണ്ഡലം മാത്രമാണ്. യു.ഡി.എഫ്. അവരുടെ സീറ്റ് നിലനിര്‍ത്തിയെന്നേ ഉള്ളൂ. പണവും അധികാരവും ഉപയോഗിച്ചുള്ള കള്ളത്തരങ്ങളും സഹതാപവോട്ടും കാരണമാണ് യു.ഡി.എഫ്. ഇടതുപക്ഷത്തേക്കാള്‍ വോട്ട് കൂടുതല്‍ നേടിയത്. പോരാത്തതിന്, ബി.ജെ.പി. കാരണം ഭരണവിരുദ്ധവികാരം ഭിന്നിച്ചുപോയി. വര്‍ഗീയധ്രുവീകരണമുണ്ടായി... ഇത്രയുമൊക്കെ ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞാല്‍ നല്ലൊരു പങ്ക് അണികളെ തല്‍ക്കാലം തൃപ്തിപ്പെടുത്താന്‍ സി.പി.എം നേതൃത്വത്തിനും മറ്റ് ഇടതുപാര്‍ട്ടികള്‍ക്കും കഴിഞ്ഞേക്കാം. പക്ഷേ, ഇടതുപക്ഷത്തെ ഇപ്പോഴും ആശയോടെ, പ്രതീക്ഷയോടെ കാണുന്ന വലിയൊരു ജനസമൂഹത്തെ ഈ ഒഴികഴിവുകള്‍ തൃപ്തിപ്പെടുത്തുകയില്ല. തൊടുന്യായങ്ങള്‍ എയ്തുവിടുന്ന നേതൃത്വത്തിനുതന്നെ അതിനെക്കുറിച്ച് പൂര്‍ണബോധ്യമില്ല എന്നതും പ്രകടമാണ്. ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ട പാര്‍ട്ടി വക്താക്കള്‍ക്കൊന്നും വിശ്വാസ്യമായ ന്യായങ്ങള്‍ നിരത്താനായില്ല എന്നതാണ് സത്യം. പൊതുവെ ഉപതെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കാറുള്ള യു.ഡി.എഫ്. ഇത്തവണ നടന്ന ഉപതെരഞ്ഞെടുപ്പിലെല്ലാം ജയിച്ചു എന്നത് അവരുടെ കുടിലതയുടെ വിജയമാണ് എന്ന് വേണമെങ്കില്‍ സമ്മതിച്ചുകൊടുക്കാം. പക്ഷേ, അര