പോസ്റ്റുകള്‍

നവംബർ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വെള്ളാപ്പള്ളിയുടെ പുള്ളികള്‍

ഇമേജ്
സമത്വമുണ്ടാക്കാന്‍ നടന്നത് കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമാണ്. ഇപ്പോള്‍ സമത്വം എന്നാരും ഉച്ചരിക്കാറില്ല. സിനിമാപ്പാട്ടില്‍ പറഞ്ഞതുപോലെ ലോകമുള്ള കാലം വരെ അത് സ്വപ്നമായിത്തന്നെ നില്‍ക്കും, യാഥാര്‍ഥ്യമാവില്ല. വെള്ളാപ്പള്ളി നടേശന്‍ സമത്വം വിടില്ല. കമ്യൂണിസ്റ്റുകാരുടെ തൊഴിലാളിവര്‍ഗ സിദ്ധാന്തത്തെ  മെയ്ക്കപ്പ് നടത്തി കെ.എം. മാണി അധ്വാനവര്‍ഗ സിദ്ധാന്തമാക്കിയിരുന്നു. അതുപോലെ കമ്യൂണിസ്റ്റുകാരുടെ സമത്വ സിദ്ധാന്തത്തിന്റെ പ്രച്ഛന്നവേഷവുമായി ഇറങ്ങിയിരിക്കയാണ് വെള്ളാപ്പള്ളി. തത്കാലം ഇത് കാരവന്‍ജാഥയില്‍ ഒതുങ്ങും. എന്തുസമത്വം, ഏത് സമത്വം എന്നൊക്കെ പിന്നെ നോക്കാം. നിയമസഭാതിരഞ്ഞെടുപ്പിനുമുമ്പ് വേറെ ചില അടിയന്തരപണികള്‍ തീര്‍ക്കാനുണ്ട്. നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഹിന്ദുക്കളെ ഒരുഭാഗത്തും മറ്റുള്ളവരെ മറുഭാഗത്തും ആക്കണം. മറ്റുള്ളവര്‍ എന്ന് പറയുന്ന ന്യൂനപക്ഷമതക്കാര്‍. അവര്‍ അപ്പുറത്തങ്ങനെ നിന്നാല്‍മതി. അപ്പുറത്തുള്ളവരാണ് ഇപ്പുറം നില്‍ക്കുന്നവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതെന്ന് പറഞ്ഞുകൊണ്ടിരുന്നാലേ ഇപ്പുറത്തുള്ളവര്‍ക്ക് ഒരു ഹരം കിട്ടൂ. രണ്ട് മുന്നണികളും അപ്പുറത്തുള്ളവരുടെ കൂടെയാണ് എന്നു

കെ.ജയചന്ദ്രന്‍-മരിക്കാത്ത ഓര്‍മ

ഇമേജ്
ഉറ്റ സുഹൃത്തായിരുന്ന കെ.ജയചന്ദ്രന്‍ വിട്ടുപിരിഞ്ഞിട്ട് വര്‍ഷംപതിനേഴാകുന്നു. തിരുവനന്തപുരത്ത് ഏഷ്യനെറ്റില്‍ ജോലി ചെയ്യുന്ന ജയചന്ദ്രന്‍ എന്തോ ഉള്‍വിളിയാലെന്ന പോലെയാണ് 1998 നവംബര്‍ 23 ന് കോഴിക്കോട്ടേക്ക് വണ്ടികേറിയതും പിറ്റേന്ന് രാവിലെ കോട്ടൂളിയി ലെ ഏഷ്യനെറ്റ് ഓഫീസിലെത്തി ജീവന്‍ വെടിഞ്ഞതും. മരിക്കുമ്പോള്‍ നാല്പത്തേഴ് വയസ്സേ ഉണ്ടായിരുന്നുള്ളൂ. മാതൃഭൂമിയുടെ വയനാട് ലേഖകനായിരുന്നപ്പോള്‍ തുടങ്ങിയ സൗഹൃദമാണ്. പിന്നെ കോഴിക്കോട്ട് ബ്യൂറോവില്‍ ഞങ്ങള്‍ സഹപ്രവര്‍ത്തകരായിരുന്നു. ആ കാലത്തെ കുറിച്ചും ആ സൗഹൃദത്തെക്കുറിച്ചും ആ അപൂര്‍വ വ്യക്തിത്വത്തെ കുറിച്ചും അവന്റെ അനനുകരണീയമായ പത്രപ്രവര്‍ത്തനത്തെ കുറിച്ചും ലേഖനങ്ങള്‍ പലതും എഴുതിയിട്ടുണ്ട്. എഴുതിയാലും തീരാത്ത കഥകളും കാര്യങ്ങളും ഇനിയും ബാക്കിയുണ്ട്. പുതിയ തലമുറയ്ക്ക് ജയചന്ദ്രനെ അറിയാന്‍ വഴിയില്ല. മറ്റൊരു ജയചന്ദ്രന്‍ ജനിച്ചിട്ടില്ല, ജനിക്കാനും വഴിയില്ല എന്നെങ്കിലും അവര്‍ അറിയട്ടെ. കോഴിക്കോട്ട് നടക്കുന്ന അനുസ്മരണങ്ങള്‍ ലോക്കല്‍ പേജിലൊടുങ്ങുന്ന വാര്‍ത്തകളാണ്. രണ്ട് പുസ്തകങ്ങള്‍ ജയചന്ദ്രനെ കുറിച്ച് സുഹൃദ്‌സംഘം പ്രസിദ്ധപ്പെടുത്തിയിരുന്നു. കെ.ജ

ത്രിതലശേഷം ത്രിശങ്കു

ഇമേജ്
മുന്നണി തോല്‍ക്കുകയല്ല, ജയിക്കുകയാണെന്ന് തെളിയിക്കാനുള്ള കണക്കുകള്‍ കണ്ടെത്താന്‍ സ്റ്റാറ്റിസ്റ്റിക്‌സ് പാണ്ഡിത്യം ഉള്ളവര്‍ യു.ഡി.എഫില്‍ ഇല്ല. എ.കെ.ജി.സെന്ററിലാണ് ആ കൂട്ടരൊക്കെ ഉള്ളത്. അതുകൊണ്ട് തോറ്റു എന്ന് സമ്മതിച്ചിട്ടുണ്ട് മുന്നണി. ത്രിമൂര്‍ത്തി ഭരണമാണ് കേരളത്തിലെ കോണ്‍ഗ്രസ്സില്‍ - ഉമ്മന്‍ ചാണ്ടിയും വി.എം.സൂധീരനും രമേശ് ചെന്നിത്തലയും. ദീര്‍ഘകാലം രണ്ട് മൂര്‍ത്തികളുടെ നേതൃത്വമായിരുന്നു. സദാ സമയം പരസ്പരം പോരടിക്കുകയും വല്ലപ്പോഴും പാര്‍ട്ടിയെ നയിക്കുകയും ചെയ്യുക എന്നതായിരുന്നു രീതി. കെ.കരുണാകരന്‍-എ.കെ.ആന്റണി കാലഘട്ടമായിരുന്നു സുവര്‍ണകാലം. കുറെ കഴിഞ്ഞപ്പോള്‍ ആന്റണിക്ക് മടുത്തു. ആന്റണിയിപ്പോള്‍ ആന്റണിഗ്രൂപ്പിലല്ല എന്ന് അനുയായികള്‍ക്കും തോന്നുന്ന അവസ്ഥയും എത്തിയിരുന്നു. രണ്ട് പോര മൂന്നുവേണം എന്നായത് അടുത്ത കാലത്താണ്. ഹൈക്കമാന്‍ഡിന്റെ ഒരോ തോന്നലുകള്‍ എന്നല്ലാതെന്തുപറയാന്‍. ദോഷം പറയരുതല്ലോ. ദ്വിമൂര്‍ത്തിഭരണത്തേക്കാള്‍ ഭേദമാണ് ത്രിമൂര്‍ത്തിഭരണം എന്നാണ് പാര്‍ട്ടിക്കാര്‍ പറയുന്നത്. വലിയ ഉറപ്പൊന്നുമുള്ള തോണിയല്ലല്ലോ ഇത്. അധികം മല്ലയുദ്ധം അതിനകത്ത് നടത്തിയാല്‍ എപ്പോഴാണ് തോണി മുങ്ങുക എന്ന്

കോഴയിലെ ഇരട്ടനീതി, അനീതി

ഇമേജ്
99 കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടുകൂടാ എന്ന തത്ത്വം ഇവിടെ, ലക്ഷം കുറ്റവാളികള്‍ രക്ഷപ്പെട്ടോട്ടെ, ഒരു അപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന് ചെറുതായി ഭേദഗതിചെയ്തിട്ടുണ്ട്. ബാര്‍കോഴ മഹാപാപത്തില്‍ ബലിയാടാക്കിയ ഒരു ബലിമൃഗത്തിന്റെ രക്തംവീണ് തിരുവനന്തപുരംമുതല്‍ പാലവരെയുള്ള തെരുവുകള്‍ ചുവന്നുകഴിഞ്ഞു. നിഷ്‌കളങ്കനും നിരപരാധിയുമായ പാലയുടെ മാണിക്യം സ്വയംവരിച്ച കുരിശുമായി രാഷ്ട്രീയമരണംവരിക്കാന്‍ പുറപ്പെടുംമുമ്പ് രണ്ടുവട്ടം മാധ്യമക്കാരെ കണ്ടു. ആദ്യനാളിലെ മുഖഭാവം കണ്ടാല്‍ രാജിവെക്കുന്നത് കേന്ദ്രത്തില്‍ പുതിയ ഉദ്യോഗം സ്വീകരിക്കാനോ എന്ന് തോന്നിക്കുംവിധം ശാന്തവും നിസ്സംഗവും ആയിരുന്നു. പിറ്റേന്ന്, തന്റെ ചോരയ്ക്കുവേണ്ടി കൊതിച്ചവരെക്കുറിച്ച് പറഞ്ഞപ്പോഴും ഉണ്ടായിരുന്നില്ല പ്രതികാരത്തിന്റെ കറുപ്പ്. പക്ഷേ, പരിഭവമില്ലാതില്ല. തന്നെമാത്രം ബലികൊടുത്ത് രക്ഷപ്പെട്ടുകളയുമോ മുന്നണി? കൂടെനടക്കാന്‍ ഒരു ബലിയാടെങ്കിലും...? ബാര്‍കോഴക്കേസില്‍ ഇരട്ടനീതിയുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഇരട്ടനീതി എന്നുപറഞ്ഞത് വിനയംകൊണ്ടാവണം. കൊടിയ അനീതിയാണ് മാണിയോട് ഉണ്ട

ബാര്‍കോഴ അന്വേഷണം 101 ആവര്‍ത്തിച്ചത്

ഇമേജ്
ധാര്‍മികത  ബീഫ് പോലെയാണ്, തികച്ചും വ്യക്തിപരമാണ്. വേണ്ടവര്‍ ഉപയോഗിക്കട്ടെ, വേണ്ടാത്തവര്‍ ഉള്ളിറോസ്റ്റ് കഴിക്കട്ടെ. ഒന്നും അടിച്ചേല്‍പ്പിക്കരുത്. മാണിസാറിനും കൂടി ധാര്‍മികത വരാന്‍ തുടങ്ങിയാല്‍ പിന്നെ ആന്റണിസാറിന്റെ സ്ഥിതിയെന്താവും!  കെ.എം. മാണിക്ക് മടുത്തിട്ടില്ല. പോലീസ് നടത്തുന്ന അന്വേഷണം പോലീസിനെ മടുപ്പിച്ചേക്കാം. മന്ത്രി എന്തിന് മടുക്കണം? ബാറുകള്‍ തുറക്കാനും തുറക്കാതിരിക്കാനും തരാതരം പോലെ കോഴയായും സംഭാവനയായും പണം വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം തുടരാനല്ലേ കോടതി പറഞ്ഞിട്ടുള്ളൂ? മാണിക്ക് വിരോധമില്ല. നൂറ്റൊന്നുവട്ടം അന്വേഷിക്കട്ടെ. രാജിയെക്കുറിച്ചുമാത്രം ആരും ഒരക്ഷരം മിണ്ടരുത് ! മാണി ബാറുടമകളോട് കോഴ ചോദിച്ചിട്ടില്ല. ഇനി അഥവാ ആരോടെങ്കിലും ചോദിച്ചിട്ടുണ്ടെങ്കില്‍ അത് ബാറുടമകളോടല്ല. ബോറുടമകളോടുതന്നെ വല്ലതും ചോദിച്ചിട്ടുണ്ടെങ്കില്‍ അത് കോഴയല്ല. ചോദിക്കാതെ ആരെങ്കിലും വല്ലതും തന്നിട്ടുണ്ടെങ്കില്‍ അത് ബാര്‍ പൂട്ടാനോ തുറക്കാനോ അല്ല. പാര്‍ട്ടിഫണ്ടിലേക്കുള്ള കാരുണ്യസഹായമാണ്. അഥവാ മാണി എന്തോ വാങ്ങിയെന്ന്  ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതിനൊന്നും ഒരു തെളിവുമില്ല. പോരേ?