പോസ്റ്റുകള്‍

ഡിസംബർ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജാതിയും മതവും ചോദിക്കുന്ന വാര്‍ത്തകള്‍

ഇമേജ്
നാഗരാജു കോപ്പുല എന്ന പേര് അധികമാളുകള്‍ കേട്ടിരിക്കാനിടയില്ല. ഒരു ഇംഗ്ലീഷ് പത്രത്തില്‍ ജോലി ചെയ്ത ഈ ദലിത് പത്രപ്രവര്‍ത്തകന് ഒരു പ്രത്യേകതയുണ്ട്. അദ്ദേഹം ഇംഗ്ലീഷ് പത്രത്തില്‍ ജേണലിസ്റ്റ് ആയ അപൂര്‍വം ദലിത് യുവാക്കളിലൊരാളാണ്. ആദ്യത്തെ ദലിത് ഇംഗഌഷ് പത്രപ്രവര്‍ത്തകന്‍ എന്നുപോലും ചിലരെല്ലാം അവകാശപ്പെടുന്നുണ്ട്. പക്ഷേ, അത് ചോദ്യം ചെയ്യപ്പെട്ടേക്കാം. അതവിടെ നില്‍ക്കട്ടെ. നാഗരാജു ഒരു പാട് ചോദ്യങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഏപ്രിലില്‍ മരണമടഞ്ഞു. മരണശേഷം പലരും ചോദിച്ചു....നാഗരാജുവിനെ കൊന്നത് ക്യാന്‍സറോ ജാതിവിവേചനമോ ? നാഗരാജു ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ നല്ല പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു നാഗരാജു. ആന്ധ്രപ്രദേശിലെ ഖമ്മം ജില്ലയിലെ ഭദ്രാചലത്തിടുത്ത് സരപാക ഗ്രാമത്തില്‍ നിന്നുള്ള ഈ യുവാവിന്റെ പത്രപ്രവര്‍ത്തന കഴിവുകളെയും സംഭാവനകളെയും അദ്ദേഹം പ്രവര്‍ത്തിച്ച പത്രം പുകഴ്ത്തി, മരണാനന്തരം. നാഗരാജു ദരിദ്ര കുടുംബത്തില്‍ നിന്നാണ് വന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ല. നിര്‍മാണത്തൊഴിലാളിയായും ഐസ് ക്രീം വില്പ്പനക്കാരനായും പ്രവര്‍ത്തിച്ചാണ് വിദ്യാഭ്യാസം നേടിയത്. ചിത്രരചനയിലും മിടുക്കനായ അദ്ദേഹം

മാധ്യമവ്യവസായത്തിലെ അനിശ്ചിതത്ത്വങ്ങള്‍

ഒരു മലയാള പത്രം വലിയ ആര്‍ഭാടത്തോടെയാണ് തുടക്കമിട്ടത്. വലിയ പത്രങ്ങളിലെ സീനിയര്‍ ജേണലിസ്റ്റുകളെപ്പോലും രാജിവെച്ച് സ്ഥാപനത്തില്‍ ചേരാന്‍ അവര്‍ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. ചോദിക്കുന്ന ശമ്പളം തരാം എന്നും അവര്‍ ഓഫര്‍ ചെയ്തു. അഞ്ച് വര്‍ഷം ലാഭം കിട്ടിയില്ലെങ്കിലും പ്രവര്‍ത്തിക്കാന്‍ കഴിയും എന്നവര്‍ ധൈര്യമായി പറയുന്നുണ്ടായിരുന്നു. പക്ഷേ, സ്ഥാപനം രണ്ടുവര്‍ഷം കഴിഞ്ഞപ്പൊള്‍തന്നെ ദുര്‍ബലമായി. ആദ്യം ശമ്പളം വൈകി, പിന്നെ മുടങ്ങി. പലരും ഇട്ടെറിഞ്ഞുപോയി. തൊഴില്‍കുഴപ്പവും പ്രശ്‌നങ്ങളും രൂക്ഷമായ ഘട്ടത്തില്‍ സ്ഥാപനത്തെകുറിച്ച് ജീവനക്കാര്‍ ഒരു തമാശ പറഞ്ഞിരുന്നു. അഞ്ച് വര്‍ഷം പ്രവര്‍ത്തിക്കാനുള്ള പണം  ഉണ്ട് എന്ന് പറഞ്ഞിട്ട് എന്താണ് പണമില്ലാതാകാന്‍ കാരണം ?  മറുപടിയാണ് രസം. കണക്കില്‍ ഒരു പിശക് പറ്റി, ന്യൂസ് പ്രിന്റ്  വാങ്ങേണ്ട കാര്യം ഓര്‍ത്തില്ല ! അതാണ് പ്രതിസന്ധിക്ക് കാരണം ! ഇതൊരു പരിഹാസം മാത്രമായിരുന്നെങ്കിലും വര്‍ഷം തോറും മുളച്ചുപൊങ്ങുന്ന എണ്ണമറ്റ മാധ്യമസ്ഥാപനങ്ങളുടെ പോക്ക് കാണുമ്പോള്‍ ഇത് തമാശയല്ല എന്ന് തോന്നിപ്പോകുന്നു. മാധ്യമരംഗം വേണ്ടത്ര സമഗ്രമായി പഠിച്ചല്ല പല സ്ഥാപനങ്ങളും  തുടങ്ങിയിട്ടുണ്ടാവു

കുമ്പസാരം പശ്ചാത്താപം...

ഇമേജ്
ലീഡര്‍ പോയി  അഞ്ചുവര്‍ഷമായപ്പോഴിതാ ചിലര്‍ക്ക് കണ്ണീരടക്കാന്‍ കഴിയുന്നില്ല. നെഞ്ചത്തടിയും നിലവിളിയും ഒഴികെ ബാക്കിയെല്ലാം ഉണ്ട്. മുമ്പൊന്നും വാഴ്ത്തിയിട്ടില്ലാത്ത അപദാനങ്ങള്‍ ഇപ്പോള്‍ എണ്ണിയെണ്ണി വാഴ്ത്തുകയായി അവര്‍. എന്താണ് പ്രകോപനം എന്ന് വ്യക്തമല്ല. വളരെ അടുത്തവര്‍ക്ക് ദു:ഖമുണ്ടാകുന്നത് സ്വാഭാവികംമാത്രം. ഇത് പക്ഷേ ആ ടൈപ്പല്ല. ഒരു കൂട്ടര്‍, തങ്ങള്‍ ലീഡറോട് ചെയ്ത ഉപദ്രവങ്ങള്‍ ഓരോന്ന് കുമ്പസാരക്കൂട്ടില്‍ കയറി പറഞ്ഞുകരയുകയാണ്. ചെറിയാന്‍ ഫിലിപ്പാണ് ഇതില്‍പ്രധാനി. ചെറിയാന് പക്ഷേ ലീഡറോട് പ്രത്യേകവിരോധമൊന്നുമുണ്ടായിരുന്നില്ല. എ ഗ്രൂപ്പിന്റെ താത്വികാചാര്യനായിരുന്നതുകൊണ്ട് കൈയ്യില്‍ കിട്ടിയത് എടുത്ത് ലീഡറെ എറിയുമായിരുന്നു എന്നേയുള്ളൂ. വേറെ ദ്രോഹമൊന്നുമില്ല. അത് ലീഡര്‍ക്കും  അറിയാം. ആന്റണിയുടെ വിശ്വസ്താനുയായി ആയിരുന്നതുകൊണ്ട് അങ്ങനെ ചെയ്തല്ലേ പറ്റൂ. തന്റെ എ ഗ്രൂപ്പ് ജീവിതം തീര്‍ത്തും വൃഥാവ്യായാമമായിരുന്നു എന്ന് ബോധ്യപ്പെട്ടത് കൂറെ വൈകിയാണ്. അതിന് മുമ്പേ കുറ്റബോധം തുടങ്ങിയിരുന്നു എന്നാണ് ചെറിയാന്‍ പറയുന്നത്. അക്കാലത്ത് അതിന് വേറെ പ്രതിവിധിയില്ല. ഇപ്പോള്‍ കുറ്റബോധം, വിരോധം, പ്രതിഷേധം തുടങ്ങി
ഇമേജ്
ഒരു രമേശ് പൊയ്‌വെടി വിശേഷാല്‍പ്രതി # ഇന്ദ്രന്‍ വിശേഷാല്‍പ്രതി മി ണ്ടാനും വയ്യ, മിണ്ടാതിരിക്കാനും വയ്യ എന്ന പ്രതിസന്ധി പരിഹരിക്കാന്‍ രമേശ് ചെന്നിത്തല കണ്ട പോംവഴിയാണ് ഇതെന്ന് പലരും കരുതുന്നുണ്ട്. മിണ്ടുക, ഉറക്കെ മിണ്ടുക, പക്ഷേ, ചുണ്ടനങ്ങരുത്. ഹേയ്... ഞാനൊന്നും പറഞ്ഞില്ലേ എന്നഭാവത്തില്‍ നടന്നുപോകണം. ചോദിച്ചാല്‍, ഞാനല്ല പറഞ്ഞത് എന്ന് നിഷേധിക്കയും വേണം. പണ്ട് ആമയെ കമഴ്ത്തിച്ചുടുന്നത് കണ്ട വഴിപോക്കനായ കള്ളസംന്യാസി ചെയ്തതും ഇതുതന്നെ. ആമയെ ചുടുമ്പോള്‍ മലര്‍ത്തിച്ചുടണം, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ.  വ്യാജന്റെ കഴിവ് അപാരംതന്നെ. രമേശ് എന്തുപറയണമെന്ന് മനസ്സില്‍ കണ്ടിരുന്നുവോ അതപ്പടി മനസ്സിലാക്കി, ആംഗലത്തിലാക്കി ഹൈക്കമാന്‍ഡിന് അയച്ചിരിക്കുന്നു. ഈ മാതിരി വ്യാജന്‍ ഉണ്ടെങ്കില്‍ ഒറിജിനല്‍ വേണ്ട. നഞ്ചെന്തിന് നാനാഴി? വിവരം അറിയേണ്ടവര്‍ അറിഞ്ഞു. ചര്‍ച്ചചെയ്യേണ്ടവര്‍ ചര്‍ച്ചചെയ്തു. ചാനലില്‍ ചര്‍ച്ചയ്ക്കുചെന്ന കോണ്‍ഗ്രസ് വക്താക്കള്‍ക്ക് തിരിച്ചും മറിച്ചും പറഞ്ഞ് നാവുളുക്കി. ഹൈക്കമാന്‍ഡിന് ആരും കത്തയച്ചിട്ടില്ല. കത്തുകിട്ടിയിട്ടുണ്ടെങ്കില്‍ അത് രമേശ് അയച്ചതല്ല. രമേശിന്റെ ഒപ്പ്

ഫോര്‍ത്ത് എസ്‌റ്റേറ്റ്, റിയല്‍ എസ്‌റ്റേറ്റ്

ഇമേജ്
പത്രം, നാഷണല്‍ ഹെറാള്‍ഡ്, സോണിയ, കോടതി, ജയില്‍ എന്നൊക്കെ ആളുകള്‍ ഉറക്കെയുറക്കെ പറയുന്നുണ്ട്. ജനത്തിന് കാര്യമായൊന്നും പിടികിട്ടുന്നില്ല. രാഹുല്‍ഗാന്ധി ജയിലില്‍ കിടക്കാന്‍ റെഡിയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരമൊന്നും ഇല്ലാത്തതുകൊണ്ട് ഇങ്ങനെ വല്ലകേസും ഉണ്ടെങ്കിലല്ലേ ജയിലില്‍ പോകാന്‍പറ്റൂ. ഇന്ദിരാഗാന്ധിയുടെ മരുമകളായതുകൊണ്ട് അന്ന് അവരെ പേടിച്ചതുകൊണ്ടാവും, ഇനിയാരെയും പേടിക്കില്ല എന്ന് സോണിയാജിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം പേരില്‍ പാര്‍ലമെന്റ് കുറേ ദിവസമായി മുടങ്ങിക്കിടക്കുകയാണ്. ഉള്ളിയുടെ തോല് മുഴുവന്‍ പൊളിച്ചാല്‍ ഉള്ളില്‍ യാതൊന്നും കാണില്ല. നാഷണല്‍ ഹെറാള്‍ഡ് വിവാദം മറ്റൊരു ഉള്ളിയാണ്. ഇത് പൊളിക്കുമ്പോള്‍ കണ്ണീരുപൊടിയും. എന്തൊരു മഹാസ്ഥാപനമായിരുന്നു, ആരെല്ലാം നേതൃത്വം നല്‍കിയതാണ്, എത്ര മഹത്തായ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചതാണ്. ഒടുവിലെന്തായി ? രാജ്യത്തെ രക്ഷിക്കാന്‍ വാഗ്ദാനം ചെയ്തവര്‍ക്ക് സ്വന്തം പത്രസ്ഥാപനം രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൂട്ടി. പൂട്ടിയാലെങ്കിലും തീരില്ലേ ബാധ്യത? ഇല്ല. ജവഹര്‍ലാലിന്റെ പിന്മുറക്കാര്‍ക്ക് കോടതി  കേറിയിറങ്ങേണ്ടിവന്നിരിക്കുന്നു. ജയിലില്‍

കേരളം ഇതും താങ്ങും...

ഇമേജ്
സോളാര്‍ അപവാദത്തിലെ പേരുകള്‍ മുഴുവന്‍ വെളിപ്പെടുത്തിയാല്‍ അത് കേരളം താങ്ങില്ലെന്ന് അപവാദവ്യാപാരത്തിന്റെ മൊത്തവ്യാപാരി സരിത മുമ്പേ പറഞ്ഞതായി പത്രറിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നെയും പേരുകള്‍ വന്നു. പഴയ പേരുകള്‍തന്നെ, പേരുകള്‍ക്ക് പുതിയ ഡിഗ്രികള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നേ ഉള്ളൂ. സരിതയല്ല, സരിതയുടെ മുന്‍ ജീവിതവ്യവസായ പങ്കാളിയാണ് പേര് പുറത്തിറക്കിയത്. പറഞ്ഞതെല്ലാം സരിത നിഷേധിച്ചിട്ടുണ്ട്... സമാധാനം. എരിവും പുളിയുമുള്ള ആരോപണമാണെങ്കില്‍ സത്യവും മിഥ്യയുമൊന്നും നോക്കേണ്ടതില്ലെന്ന് മാധ്യമസദാചാര ടെക്സ്റ്റ് ബുക്കില്‍ പറയുന്നുണ്ട്. ആരോപണം ആരുന്നയിച്ചുവെന്നത് പ്രസക്തമല്ല. പറഞ്ഞത് മര്യാദരാമനായാലും കൊലപ്പുള്ളിരാമനായാലും ഹെഡ്ഡിങ്ങിന്റെ വലിപ്പം കുറയില്ല. ആര്‍ക്കെതിരെ  പറഞ്ഞതാണെന്നതു മാത്രമാണ് പ്രസക്തം. ചാനല്‍ ചര്‍ച്ച ജനപ്രിയമാകാന്‍ മര്യാദരാമന്മാര്‍ പോരാ. മറ്റേക്കൂട്ടരാണ് ബെസ്റ്റ്. ജയിലില്‍ കിടക്കുന്നവരെ ഇപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുന്നില്ല. അത് മോശമാണ്. ആരും ചോദിക്കാതിരുന്നതുകൊണ്ട് അനുമതി തരാത്തതാവാനേ തരമുള്ളൂ. ജനാധിപത്യത്തിന്റെ രക്തചംക്രമണമാണ് ചാനല്‍ചര്‍ച്ചയെന്ന് കോടതിപോലു