പോസ്റ്റുകള്‍

ജനുവരി, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വാഴുന്നില്ല, വീഴുന്നുമില്ല

ഇമേജ്
കെ.എം.മാണിയുടെ പേരില്‍ ഒരു ബാര്‍കോഴ ആരോപണമേയുള്ളൂ. ഉള്ള ഒന്നിനു നല്ല ബലമുണ്ടെന്നതുസത്യം. മാണി വീണു. ഇനി ഉടനെയൊന്നും എഴുനേല്‍ക്കാന്‍ സാധ്യതയില്ല. കെ.ബാബുവിനും ബാറിന്റെ കുരിശ്ശേ ഉണ്ടായിരുന്നുള്ളൂ. അതും ബലമുള്ളതുതന്നെ. ബാബുവും വീണു. ഉറപ്പിക്കാന്‍ ആയില്ല, എഴുന്നേല്‍ക്കാന്‍ പിടയുന്നുണ്ട്. മുഖ്യന്‍ ഉമ്മന്റെ രണ്ടുചുമലിലുമുള്ളത് അപവാദങ്ങളുടെ ഭാണ്ഡമാണ്. സോളാര്‍, പാറ്റൂര്‍, ബാര്‍, ടൈറ്റാനിയം, പാമൊലീന്‍ തുടങ്ങി ചുരുങ്ങിയത് അര ഡസനെങ്കിലുമുണ്ട്. പക്ഷേ, കേളന്‍ കുലുങ്ങുന്നില്ല. എഫ്.ഐ.ആര്‍ ഇട്ട് കേസ്സെടുക്കാന്‍ ഒരു താഴെക്കോടതിയേ ഉത്തരവാക്കിയിട്ടുള്ളൂ. വഴങ്ങേണ്ട കാര്യമില്ല. ഞാന്‍ എന്തിനു രാജിവെക്കണം എന്ന ചോദ്യം മാധ്യമക്കാരോടല്ല, ജനങ്ങളോടാണ്. വിജിലന്‍സ് കോടതി ആദ്യത്തെ കോടതിയാണ്. ഇനിയും ഒരുപാട് ദൂരമുണ്ട് നീതിയുടെ കൊടുമുടിയായ സുപ്രീം കോടതിയിലേക്ക്. കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്..... മാണിക്കും ബാബുവിനും ധാര്‍മികത ചെറിയൊരു ദൗര്‍ബല്യമാണ്്. നിയമകാര്യത്തില്‍ അങ്ങനെയല്ല. പ്രത്യേകിച്ചും മാണി, നിയമം അരച്ചുകലക്കിക്കുടിച്ച ആളാണ,് ആരുടെയും ഉപദേശം വേണ്ട. പക്ഷേ, ധാര്‍മികത എന്നുകേട്ടാല്‍ മാണി തളരും. ഹ

സഫലയാത്രകള്‍തന്നെ

ഇമേജ്
കേരളയാത്രകള്‍ കൊണ്ടെന്തു പ്രയോജനം എന്ന് ചിലരെല്ലാം ചോദിക്കുന്നുണ്ട്. പ്രയോജനമില്ലെന്നു മാത്രമല്ല, മഹാശല്യമായി എന്നു ചിലര്‍ പറയുന്നുമുണ്ട്. തെറ്റിദ്ധാരണയാണ്. സഫലയാത്രകളാണ് ഇവയെല്ലാം. ആര്‍ക്കു സഫലം എന്നു ചോദിക്കരുത്. സഫലമീ യാത്ര എന്ന് കവി കക്കാട് എഴുതിയത് സ്വന്തം ജീവിതയാത്രയെക്കുറിച്ചാണ്. കേരളയാത്രകള്‍ അതിജീവനയാത്രകളാണ്. ഈ കഴുത്തറപ്പന്‍ രാഷ്ട്രീയത്തില്‍ ജീവിച്ചു പോകേണ്ടേ മനുഷ്യന്? പോരാത്തതിന് നിയമസഭാതിരഞ്ഞെടുപ്പാണ് ഓവര്‍സ്പീഡില്‍ പാഞ്ഞുവരുന്നത്. വേറൊരു വഴിയുമില്ല...കൊടിയെടുക്കൂ, വടിയെടുക്കൂ, പുറപ്പെടൂ... 'ഓന് തെക്കുവടക്ക് നടപ്പാണ് പണി' എന്ന് വടക്കുള്ളവര്‍ പറയാറുണ്ട് തൊഴില്‍രഹിത അലച്ചിലുകാരെക്കുറിച്ച്. ഇപ്പോള്‍ നടപ്പ് പരിഷ്‌കരിച്ചിട്ടുണ്ട്. തെക്കുവടക്കല്ല, വടക്കുതെക്കാണ് നടപ്പ്. നടപ്പല്ല, ഒഴുക്ക്....പണ്ടൊക്കെ ഇത് നടപ്പുതന്നെയായിരുന്നു. നടപ്പുനിര്‍ത്തി. വട്ടുണ്ടോ മനുഷ്യന് കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെ നടക്കാന്‍? നടപ്പിന്റെ പരിണാമം ആദ്യഘട്ടത്തില്‍ ജീപ്പുകളിലേക്കായിരുന്നു. നടപ്പിനേക്കാള്‍ യാതനയായിരുന്നു ജീപ്പില്‍. ജീപ്പില്‍ ഇരുന്നാല്‍പ്പോര. മുകളില്‍ കയറിനിന്ന് കൈവീശണം. അന്

ലാവലിന്‍ ഓര്‍ക്കൂ, ബാര്‍ മറക്കൂ

ഇമേജ്
അഴിമതി വിഷയത്തില്‍ സര്‍ക്കാര്‍ അമാന്തം കാട്ടുന്നു എന്നാരും പറയരുത്. തിരഞ്ഞെടുപ്പ് അടുക്കുന്തോറും സംഗതികള്‍ അതിവേഗം മുന്നോട്ടുനീക്കുന്നുണ്ട്. പ്രചാരണവും വോട്ടെടുപ്പും നടക്കുമ്പോഴേക്ക് രണ്ട് കാര്യങ്ങള്‍ നടക്കണം. ഒന്ന്, ലാവലിന്‍കോഴ ജനം ഓര്‍ക്കണം. രണ്ട്, ബാര്‍കോഴ മറക്കണം. സോളാര്‍ കൂടി മറക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ, ബുദ്ധിമുട്ടാണ്. മരുന്നു കുത്തിവെച്ച് ജനങ്ങളെ മറവിരോഗികളാക്കാന്‍ പറ്റില്ലല്ലോ. ജനം മറക്കാതിരിക്കാന്‍, സോളാര്‍ കമ്മീഷന്‍ വോട്ടെടുപ്പിന്റെ തലേന്ന് ചിലപ്പോള്‍ സരിതയുടെ കത്ത്് തിരയാന്‍ പോലീസിനെ അയച്ചേക്കാനുമിടയുണ്ട്. അത് നടക്കട്ടെ. ലാവലില്‍ പത്രത്തലക്കെട്ടുകളായും ചാനല്‍ ചര്‍ച്ചയായും തിരിച്ചുവരട്ടെ. ബാര്‍കോഴ മറവിയുടെ അഗാധഗര്‍ത്തത്തില്‍ കുഴിച്ചുമൂടപ്പടട്ടെ. സോളാറിന്റെയും ബാര്‍കോഴയുടെയും തിരക്കിനിടയില്‍ ലാവലിനെ മറന്നിരുന്നു. എന്തെല്ലാം പൊല്ലാപ്പുകള്‍ തലയില്‍ കയറി കൊടുങ്കാറ്റായി ആഞ്ഞടിക്കുകയായിരുന്നു രണ്ടുമൂന്നു വര്‍ഷമായി. അതില്‍നിന്ന് തലയൂരുന്നതിനേക്കാള്‍ പ്രധാനമാണ് പിണറായി വിജയന്റെ തല ലാവലില്‍ പാത്രത്തില്‍ കുടുക്കിയിടുന്നത് എന്ന് അന്നുതോന്നിയില്ല. മാത്രവുമല്ല, സിക്രട്ട

കൊല്ലുന്നത് നിര്‍ത്താന്‍ ചര്‍ച്ച

ഇമേജ്
വെട്ടും കൊലയും തുടരട്ടെ. അഭംഗുരം തുടരട്ടെ. പത്ത് നാല്‍പത് വര്‍ഷമായി വെട്ടും കൊല്ലും ദിനചര്യയാക്കിയവരോട് കത്തിയും കൊടുവാളും അടുത്ത പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് നാളെ മുതല്‍ രാമനാമം ജപിച്ച് വീട്ടിലിരിക്കണം എന്നുപറഞ്ഞാല്‍ സംഗതി നടപ്പില്ല. േെവട്ടോ കൊലയോ ഇല്ലെങ്കില്‍ അവര്‍ക്ക് ഉറക്കം വരില്ല. ശീലമായിപ്പോയി, എന്തുചെയ്യും... ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെ വെറുതെ തെറ്റിദ്ധരിക്കുകയാണ്. തലൈവര്‍ കണ്ണൂരില്‍ യുദ്ധവിരാമം ഉണ്ടാക്കാന്‍ വേണ്ടിയാണ് അടിക്കടി വന്നുകൊണ്ടിരുത് എന്നാരും തെറ്റിദ്ധരിക്കരുത്. ട്ട്അങ്ങനെ യാതൊരു ദുരുദ്ദേശവും ഭാഗവതിനുണ്ടായിരുന്നില്ല. നാല്പത് വര്‍ഷക്കാലത്തെ കൊലപരമ്പരകളുടെ മൂര്‍ദ്ധന്യത്തില്‍പ്പോലും, നമുക്ക് നേര്‍ക്കുനേര്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം തീര്‍ത്തുകളയാം എാന്നാരും പറഞ്ഞതായി കേട്ടിട്ടില്ല. ഇപ്പോള്‍ പറഞ്ഞത് മോശമാണെന്നല്ല. പക്ഷേ, അതും ഓര്‍ക്കാപ്പുറത്തങ്ങ് സംഭവിച്ചുപോയതല്ലേ ? ഇത്തവണ തലൈവര്‍ സഹിഷ്ണുതയുള്ള ചിലയിനം  മതേതരവാദികളുമായി കൂടിക്കാഴ്ച നടത്തി. പതിവുള്ളതല്ല. കാലത്തിനനുസരിച്ച് കുറച്ചെങ്കിലും മാറേണ്ടേ ? കാക്കി ട്രൗസര്‍ മാറ്റി പാന്റ്‌സ് ആക്കാന്‍ തീരുമാനിച്ചില്ലേ,

രണ്ടായ നിന്നെയിഹ ഒന്നെന്ന് കണ്ടോളാം…

ഇമേജ്
  ഈയിടെയായി ബി.ജെ.പി ഏത്, ആര്‍.എസ്.എസ് ഏത് എന്ന് തിരിച്ചറിയാനാത്തതിനെക്കുറിച്ചാവില്ല കവി  'ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ട…..'എന്ന് പാടിയത്. കവി പറഞ്ഞ 'ഇണ്ടല്‍' ലേശം ഇപ്പോഴുണ്ടുതാനും. ദു:ഖമാണ് എന്ന് പറഞ്ഞൂകൂടാ. ഒരു ചമ്മല്‍. ച്ചാല്‍, രണ്ടും രണ്ടാണെന്ന് ധരിച്ചത് മണ്ടത്തരമായിപ്പോയോ എന്നൊരു സംശം, ത്രേ ഉള്ളൂ. കാലങ്ങളായി ഇവിടെ പാര്‍ട്ടി കൊണ്ടുനടക്കുന്ന ബി.ജെ.പി.ക്കാര്‍ക്ക് സമാധാനമായിക്കാണും. രണ്ടും ഒന്നുതന്നെയാണ് എന്ന് അവര്‍ക്ക് മുമ്പേ അറിയാം. ഇപ്പോഴത് ശരിക്കും ബോധ്യമായെന്നേ ഉള്ളൂ. കേരളത്തിന്റെ കാര്യം മുഴുവന്‍  സര്‍വശക്തമായ കേന്ദ്രനേതൃത്വം ഏറ്റെടുത്തിരിക്കുന്നു. ജയിക്കുന്നതിന്റെയും തോല്ക്കുന്നതിന്റെയുമെല്ലാം ഉത്തരവാദിത്തം ഇനി പാര്‍ട്ടി കേന്ദ്ര ബഡാസാഹിബുമാര്‍ക്കാണ്. അക്കൗണ്ട് തുടങ്ങിയില്ലെങ്കില്‍ സംസ്ഥാനക്കമ്മിറ്റി പിരിച്ചുവിട്ടാളയും എന്നൊന്നും കേന്ദ്രനേതൃത്വം ഭീഷണിപ്പെടുത്തില്ല. രണ്ട് താടിക്കാര്‍ വന്നതിന് ശേഷം സമഗ്രപരിഷ്‌കാരമാണ്. കേരളത്തില്‍ ആരുമായി ചേര്‍ന്നാണ് മുന്നണിയുണ്ടാക്കേണ്ടത്, പാര്‍ട്ടിയെ ആരു നയിക്കണം എന്നെല്ലാം ഡല്‍ഹി തീരുമാനിക്കും.പണ്ടത്തെ നിലയില്‍ എട്ടുനിലയില്