പോസ്റ്റുകള്‍

ഫെബ്രുവരി, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വല്യേട്ടന്മാരുടെ ദുരിതകാലം

ഇമേജ്
രണ്ടുമുന്നണികളെ നയിക്കുന്നത് രണ്ട് വല്യേട്ടന്മാരാണ്. ഭരണം കൈവശമുള്ളകാലം വല്യേട്ടന്മാരുടെ സുവര്‍ണകാലമാണ്. മുന്നണിയിലെ പൈതങ്ങളും പയ്യന്മാരും ഓച്ഛാനിച്ചുനില്‍ക്കും, കൊടുക്കുന്നതുവാങ്ങി മിണ്ടാതെ പോയ്‌ക്കൊള്ളും. പോരാ പോരാ എന്നുപറയാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും പരിധി വിടാറില്ല. ഒത്തുനിന്നാലല്ലേ കാര്യം നടക്കൂ. പരമാവധി ക്ഷമിക്കണം. പോരാ പോരാ എന്നു പറയുമ്പോള്‍ വല്യേട്ടന്‍ നാളെ നാളെ എന്നുപറയും. അത് വിശ്വാസത്തിലെടുക്കണം. ഇല്ലെങ്കില്‍ ഇന്നും കിട്ടില്ല, നാളെയും കിട്ടില്ല. എന്നാല്‍, നിയമസഭാമണ്ഡലങ്ങളുടെ ഓഹരിവെപ്പുകാലം വല്യേട്ടന്മാര്‍ക്ക് ദുരിതകാലമാണ്. ഈ കാലത്ത് മുന്നണിയിലെ ഞാഞ്ഞൂലുകളും ഫണം ഉയര്‍ത്തിയാടും. ചോദിച്ചതുതന്നില്ലെങ്കില്‍ മറുകണ്ടം ചാടും എന്നുഭീഷണിപ്പെടുത്തും. മറുകണ്ടത്തെ വല്യേട്ടന്‍ ഉപഗ്രഹങ്ങള്‍ വഴി എതിര്‍കണ്ടത്തിലെ ചലനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കും. നാലുവോട്ടുള്ള വല്ലവരുമാണ് ചാടാന്‍ ആലോചിക്കുന്നതെങ്കില്‍  ഓരോരോ കൊതിപ്പിക്കുന്ന വസ്തുക്കള്‍പൊക്കിക്കാട്ടി പ്രലോഭിപ്പിക്കും. തിരഞ്ഞെടുപ്പുകാലത്തു വന്നുകേറുന്ന അഭയാര്‍ത്ഥികളോട് പൊതുവെ മുന്നണിയിലെ ചെറിയ കക്ഷികള്‍ക്ക് അപ്രിയമാണ്. അകത്തു

Faltering UDF, Rising LDF and the Unknown Factor of the Third Front

The ruling United Democratic Front's chances of coming back to power in the forthcoming elections in Kerala seem bleak, while a resurgent Left Democratic Front is gearing up to form the government. However, the Bharatiya Janata Party's showing in the 2015 local body elections may be the uncertain factor in 0the calculations. When the United Democratic Front (UDF) led by Congress leader Oommen Chandy came to power in Kerala in 2011, the first question most people asked was how long his government would last. However, with a slender majority of three members, the UDF has managed to survive five long years of trials and tribulations. For this, it owes thanks first to Chandy himself and, second, to the Communist Party of India (Marxist), the CPI(M). Chandy’s political acumen in managing a ministry comprising around half a dozen parties taking a dozen different political positions, and in dismantling the innumerable political revolts and uprisings emanating from inside and outsi

സാമൂഹ്യമാധ്യമം അച്ചടിമാധ്യമത്തിന്റെ അന്തകനോ?

]-c-¼-cm-K-Xam-[y-a-w F-¶p-hn-fn-¡-s¸-Sp¶-Xv s]m-Xp-sh A-¨-Sn-am-[y-a-s¯-bmWv. \m-\q-dp-hÀ-j-s¯-sb-¦nepw ]-g-¡-ap-­v Cu am-[y-a-¯n\v. tI-c-f-¯n-te-¡v C-Xv I-S-¶p-h-¶n-«v C-cp-\q-dp hÀ-jw t]mepw B-bn-«nÃ. A-¨-Sn-¡v ti-jw h-¶ td-Un-tbm- H-cp ]qÀ-W hmÀ-¯m-am-[y-aaÃ. sS-en-hn-j-\m-Is«, hmÀ-¯m-am-[y-a-sa-¶-Xn-te-sd H-cp hn-t\m-Z-am-[y-a-am-Wv. G-ä-hpw {]m-bw Ip-d-ª \yq- aoUn-b ]-g-a-¡mÀ-s¡Ãmw shÃp-hn-fn-bm-bn D-bÀ-¶p-h-cn-I-bmWv. \yq ao-Un-b-bp-sS ]pXn-b cq-]am-b tkm-jy aoUn-b B-Is«, Ip-sd \yq-sP³ _p-²n-Po-hn-I-fp-sS I-®n ]-c-¼-cm-K-X-am-[y-a-¯n-sâ A-´-I-\m-Wv. \nÀ-_-Ô-ambpw h-[n-¡-s¸-tS-­-Xm-Wv A-¨-Sn-am-[yaw, A-h-cp-sS Im-gv-N-¸m-SnÂ. ]-cn-Øn-Xn- kw-c-£-W-s¯¡p-dn-¨v teJ-\w F-gp-Xn-bmepw A-X-¨-Sn-¡m³ th-Ww Ip-sd acw. Hmtcm Zn-hk-s¯ ]-{X-¯n\pw th-­n tem-I-s¯-hn-sS-tbm Im-Sp-IÄ A-{]-Xy-£-am-h-p-¶p. C-X-h-km-\n-¸n-¡m³ Im-e-am-bn F-¶ hm-Zw a-\-Ên-em-¡m-\m-hpw. hn-IknXtem-I-s¯§pw  A-¨-Sn-¸-{X-§-fp-sS {]-Nm-cw Ip-d-bp-I-bm-sW-¶ ]pXn-b {]-Xn-`m-k-s¯-¡p-dn-¨Ã \yq-sP³ _p-²n-Po-hn-IÄ hm-

ഇത് ആ പുലി തന്നെ

ഇമേജ്
ഫാസിസപ്പുലി ഇതാ വരുന്നു എന്ന നിലവിളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. പുലി വന്നില്ല. പുലിയെ കാണാഞ്ഞിട്ട് വലിയ നിരാശയായിരുന്നു. വെറുതെ കളിയാക്കുകയാണോ എന്ന് ജനം ചോദിച്ചിട്ടുണ്ട്. ഇനി ആ വേവലാതി വേണ്ട. ഇതാ ഇത് ശരിയായ പുലി തന്നെ. മതം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും തലയ്ക്കുപിടിക്കുന്ന വികാരം രാജ്യസ്‌നേഹമാണെന്ന് അറിയാത്ത രാഷ്ട്രീയക്കാരന്‍ ആ പണിക്ക് കൊള്ളില്ല. ദേശീയബോധം, രാജ്യസ്‌നേഹം എന്നീ രണ്ടു ഇരട്ടകള്‍ കൂടി അതിനോടുചേര്‍ന്നാല്‍ പിന്നെ പിടിച്ചാല്‍കിട്ടില്ല. കുറേശ്ശെയേ പാടൂള്ളൂ. അധികമായാല്‍ എന്തും വിഷമാകും. രാജ്യസ്‌നേഹമോ മതബോധമോ അധികമായതൊന്നുമല്ല നമ്മുടെ പ്രശ്‌നം. അതു തലയ്ക്ക് പിടിച്ചതായി അഭിനയിക്കുകയാണ് കുറെയാളുകള്‍. മൂന്നിന്റെയും മൊത്തവ്യാപാരം ഒരു കമ്പനി ഏറ്റെടുത്തിരിക്കയാണ്. ഒരുപാട് രാജ്യങ്ങളില്‍ പല കാലങ്ങളില്‍ ഈ ടൈപ്പ് കമ്പനികള്‍ അധികാരം പിടിച്ചെടുത്ത് രാജ്യം കുട്ടിച്ചോറാക്കിയിട്ടുണ്ട്. ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടാവും ലോകം ഈ കോലത്തിലെങ്കിലും തിരിച്ചുവന്നത്. ജെ.എന്‍.യു.വിന്റെ ഏറ്റവും കൊടിയ കുറ്റമെന്താണ്? അത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ളതാണ് എന്നതുതന്നെ. ഹിന്ദുത്വത്തിന

ചില 'മ്യൂസിയം' ഇനങ്ങള്‍

ഇമേജ്
എ.കെ.ആന്റണിയുടെ വിദഗ്ദ്ധാഭിപ്രായം സി.പി.എമ്മിനെ മ്യൂസിയത്തിലേക്ക് മാറ്റണം എന്നാണ്. അതിനുള്ള പാര്‍ട്ടിയുടെ യോഗ്യത സംബന്ധിച്ച് സംശയമൊന്നുമില്ല. ഏറ്റവും കാലഹരണപ്പെട്ട നയങ്ങള്‍ കൊണ്ടുനടക്കുന്നൂ എന്നതുതന്നെ. കമ്യൂണിസംതന്നെ കാലഹരണപ്പെട്ട സ്ഥിതിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികളെക്കുറിച്ച് അങ്ങനെ പറയാന്‍ വലിയ ബുദ്ധിയോ ആലോചനയോ വേണ്ട. ഇപ്പറഞ്ഞ മ്യൂസിയത്തില്‍ ഒരു പാര്‍ട്ടിയെ പ്രദര്‍ശിപ്പിക്കാനുള്ള ഒഴിവേ കാണൂ. സ്ഥലപരിമിതി ഉള്ളതായി അദ്ദേഹത്തിന് വിവരം ലഭിച്ചിരിക്കും അതുകൊണ്ടാവും ആ സ്ഥാനം സി.പി.എമ്മിനുനല്‍കാന്‍ അദ്ദേഹം സ്‌നേഹപൂര്‍വം ശുപാര്‍ശ ചെയ്തത്. ചേര്‍ത്തലയില്‍ സ്‌കൂളില്‍ പഠിക്കുന്ന കാലംതൊട്ട് പരിചയമുള്ള പാര്‍ട്ടി എന്ന നിലയില്‍ അദ്ദേഹത്തിന് സി.പി.എമ്മിനോടുള്ള അനുരാഗം നമുക്കറിയാവുന്നതാണല്ലോ. കമ്യൂണിസ്റ്റുകാര്‍ ആദ്യമായി ഭരണത്തില്‍വന്നപ്പോള്‍ത്തന്നെ,  ചെറുപ്രായമായമാണെങ്കിലും വാളെടുത്തിട്ടുണ്ട് ആന്റണി. അന്നവര്‍ ഭരിച്ചില്ലായിരുന്നുവെങ്കില്‍ ആന്റണി രാഷ്ട്രീയത്തിലേക്കുതന്നെ കടക്കുമായിരുന്നില്ല. ആ നന്ദി കാണിക്കാതിരിക്കുന്നതെങ്ങനെ?  പിന്നെ ഇക്കാലംവരെ മുഖ്യശത്രുപദവിയില്‍ നിന്ന് സി.പി.എം ആന്റണിയെയോ

'സുവര്‍ണ'കാലസ്മരണകള്‍

ഇമേജ്
' മൂന്നു ദിവസം മുമ്പ് വ്യാഴാഴ്ചയാണ് ഇടതുമുന്നണി നേതാക്കള്‍ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ പി.സദാശിവത്തെ രാജ്ഭവനില്‍ പോയി കണ്ടത്. ഗവര്‍ണര്‍ ചായയ്ക്ക് ക്ഷണിച്ചതൊന്നുമല്ല. വളരെ പ്രധാനപ്പെട്ട ഒരു സംഗതി പറയാനാണ് നേതാക്കള്‍ സംഘടിതമായി തിരക്കിട്ട് പോയത്. പിറ്റേന്ന്, ഗവര്‍ണര്‍ നിയമസഭയില്‍ വന്ന് യു.ഡി.എഫ് സര്‍ക്കാറിന്റെ നയപ്രഖ്യാപനം നടത്തി സ്വയം നാണംകെടരുത്, വല്ല നിവൃത്തിയുമുണ്ടെങ്കില്‍ അങ്ങോട്ടു പോകാനേ പാടില്ല. അതാണ് അഭ്യര്‍ത്ഥന. പി.സദാശിവം ചിരിച്ചുപോയിരിക്കണം. കേരളത്തിലെ നേതാക്കള്‍ ഇത്ര ശുദ്ധമനസ്‌കരാണെങ്കില്‍ സാധാരണജനത്തിന്റെ സ്ഥിതിയെന്തായിരിക്കും എന്ന് ഓര്‍ത്തോര്‍ത്തിരിക്കണം. നാണം കെടാതിരിക്കാനുള്ള ഭരണഘടനാസ്വാതന്ത്ര്യം ഗവര്‍ണര്‍ക്കില്ല. പോട്ടെ, ഗവര്‍ണറുടെ ഭരണഘടനാപരമായ ചുതമലയാണ് സര്‍ക്കാറിന്റെ നയപ്രഖ്യാപനം എന്നറിയാം. പക്ഷേ, ഈ സര്‍ക്കാറിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ഗുരുതരമായ ആരോപണങ്ങളുടെ ഗൗരവം നയപ്രഖ്യാപനം നടത്തുംമുമ്പ് ഗവര്‍ണര്‍ കണക്കിലെടുക്കണം എന്നൊരു ഉപാഭ്യര്‍ത്ഥന കൂടി പ്രതിപക്ഷം ഗവര്‍ണറുടെ മുമ്പില്‍ വെക്കുകയുണ്ടായി. ശരി, കണക്കിലെടുക്കാം, എന്നിട്ടെന്തുചെയ്യാന