പോസ്റ്റുകള്‍

ജൂൺ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അതിജീവന അടവുനയം

ഇമേജ്
ത ന്ത്രം ദീര്‍ഘകാലത്തേക്കുള്ളതും അടവ് തത്കാലത്തേക്കുള്ളതുമാണ്. വിപ്ലവംനടത്തി അധികാരം പിടിക്കുന്നതിനുള്ളതായിരുന്നു പണ്ടത്തെ അടവുനയതന്ത്രം. ഇപ്പോളതിന്റെ ആവശ്യമില്ല. മുദ്രാവാക്യങ്ങളിലൊഴികെ എല്ലായിടത്തുനിന്നും വിപ്ലവം ഡിലീറ്റ് ചെയ്തുകഴിഞ്ഞു. അതുകൊണ്ട് ഇപ്പോള്‍ അടവും തന്ത്രവും ഉണ്ടാക്കേണ്ടത് തിരഞ്ഞെടുപ്പു ജയിക്കാനാണ്, വിപ്ലവം നടത്താനല്ല. സഖാക്കള്‍ക്ക് മിക്കപ്പോഴും രണ്ടും കൂടിക്കലര്‍ന്ന് കണ്‍ഫ്യൂഷനാകാറുണ്ട്. തിരഞ്ഞെടുപ്പുകാര്യം ചര്‍ച്ച ചെയ്യുന്നതിനിടെ വിപ്ലവം തലയില്‍ക്കേറും. പ്രത്യയശാസ്ത്രം, റിവിഷനിസം, ജനകീയ ജനാധിപത്യവിപ്ലവം, സോഷ്യല്‍ ഡെമോക്രസി തുടങ്ങിയ കുറ്റകരമായ ചിന്തകള്‍ ചര്‍ച്ചകളെ വഴിതെറ്റിച്ചുകളയും. നാലു സീറ്റ് കൂടുതല്‍ കിട്ടാനുള്ള വല്ല അടവും പ്രയോഗിക്കുമ്പോള്‍ ഉടനെ ഓരോരുത്തര്‍ പഴയ പ്രമേയം പകര്‍ത്തിയ സൈക്ലോസ്‌റ്റൈല്‍ ചെയ്ത, പിന്നിത്തുടങ്ങിയ കടലാസും വായിച്ച് പാഞ്ഞുവരും. 1978ലെ ജലന്ധര്‍ കോണ്‍ഗ്രസ്സില്‍ പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞത് അങ്ങനെയല്ല, '85ല്‍ കൊല്‍ക്കത്തയില്‍ പാസാക്കിയത് ഇങ്ങനെയാണ്, '92ലെ മദ്രാസ് തീരുമാനത്തോടെ പഴയതെല്ലാം റദ്ദായിരിക്കുന്നു എന്നും മറ്റുമുള്ള വ

പിണറായിക്ക് മാറണം, പക്ഷേ പാര്‍ട്ടിക്ക് മാറാനാവുന്നില്ല

പിണറായി വിജയന്‍ സകലരുടെയും കയ്യടി പ്രതീക്ഷിക്കുന്ന തരം ഗ്ലാമര്‍ രാഷ്ട്രീയക്കാരനല്ല. നിറഞ്ഞ ചിരിയും മധുരവചനങ്ങളും മൃദുലഭാവവും അദ്ദേഹത്തില്‍നിന്നാരും പ്രതീക്ഷിക്കുന്നില്ല. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് അദ്ദേഹം. മൂന്നുനാല് പതിറ്റാണ്ടുകളായി കൊലയും പ്രതികാരകൊലയും പതിവാക്കിയ ഒരു പ്രദേശത്ത് നിന്ന് ആ കാലത്ത് കൊണ്ടും കൊടുത്തും വളര്‍ന്നുവന്നതാണ് പിണറായി വിജയന്‍. വിജയന് അതിന്റെ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. പാര്‍ട്ടിയും പാര്‍ട്ടിയെ പിന്തുടരുന്ന ജനവിഭാഗങ്ങളും മാത്രമായിരുന്നു മുമ്പെല്ലാം പാര്‍ട്ടിയുടെ നിയോജകമണ്ഡലം. ആ മണ്ഡലത്തില്‍ ന്യായീകരിക്കാവുന്ന എന്തും ചെയ്യാന്‍ പാര്‍ട്ടി മടിക്കാറില്ല. പാര്‍ട്ടി വളര്‍ത്തുകയാണ് പ്രവര്‍ത്തകന്റെയും ഭാരവാഹികളുടെയും ആദ്യത്തെയും അവസാനത്തെയും കടമ. പാര്‍ട്ടിയെ ആരാധനാപൂര്‍വം പിന്തുടരുന്ന ലക്ഷോപലക്ഷം അനുഭാവികുടുംബങ്ങള്‍ക്കൊന്നും ഇതിന്റെ ശരിതെറ്റുകള്‍ പ്രശ്‌നമല്ല. ആര്‍.എസ്.എസ്സുകാര്‍ കൊന്നാല്‍ തിരിച്ചുകൊല്ലണം. പൊതുസമൂഹം എന്നൊന്ന് മനസ്സിലില്ല. ആര്‍.എസ്്.എസ്സിന്റെ മനോഭാവവും വ്യത്യസ്തമായിരുന്നില്ല. ഇത് മാര്‍ക്‌സിസ്റ്റ്, ആര്‍.എസ്.എസ് കൂട്ടരുടെ മാത്രം ഭാവമായിരുന്നില്

അപഹാസ്യന്‍

ഇമേജ്
നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ ദയനീയപരാജയത്തിന് കാരണംകണ്ടുപിടിക്കാനാവാതെ കെ.പി.സി.സി. വട്ടംകറങ്ങുകയായിരുന്നു. എത്രയോവട്ടം യോഗംചേര്‍ന്നു, എത്രതവണ ഡല്‍ഹിക്കുപറന്നു, എത്രയോ ജ്യോത്സ്യന്മാരെ കാണാന്‍ പഌനിട്ടു. ഒന്നും ഫലപ്രദമായില്ല. ഒടുവിലിതാ, ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി വെള്ളാപ്പള്ളി നടേശന്‍ എന്ന തിരഞ്ഞെടുപ്പുകാര്യവിദഗ്ധന്‍ എത്തിയിരിക്കുന്നു. ഒരു ചോദ്യത്തിനുമാത്രമല്ല യു.ഡി.എഫുമായും കോണ്‍ഗ്രസ്സുമായും തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും വെള്ളാപ്പള്ളിക്ക് ഉത്തരമുണ്ട്.  എല്ലാ ചോദ്യങ്ങള്‍ക്കും ഒരുത്തരമാണെന്ന കുഴപ്പമേയുള്ളൂ  വി.എം. സുധീരന്‍. യു.ഡി.എഫ്. ദയനീയമായി തോല്‍ക്കാന്‍ ആരാണ് കാരണക്കാരന്‍? കോണ്‍ഗ്രസ്സിന് സീറ്റുകുറയാന്‍ ആരാണ് കാരണക്കാരന്‍? ബാറുകളെല്ലാം പൂട്ടിയിടാന്‍ ആരാണ് കാരണക്കാരന്‍? വര്‍ഗീയത പെരുകാന്‍ ആരാണ് കാരണക്കാരന്‍? യു.ഡി.എഫ്. ഭരണത്തില്‍ അഴിമതിക്കാര്‍ കൊടികുത്തിവാഴാന്‍ ആരാണ് കാരണക്കാരന്‍? എല്ലാം സുധീരന്‍. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാവാതിരിക്കാനും കാരണക്കാരന്‍ വി.എം. സുധീരനാണോ എന്നറിവായിട്ടില്ല. മുന്‍കാലങ്ങളില്‍, അടുത്ത തിരഞ്ഞെടുപ്പില

ഇനി പണി അഴിച്ചുപണി

ഇമേജ്
തിരഞ്ഞെടുപ്പില്‍ തോറ്റതല്ല, എന്തുകൊണ്ടു തോറ്റു എന്നറിയാതെ നട്ടംതിരിയുന്നതാണ് കോണ്‍ഗ്രസ്സിന്റെ പ്രശ്‌നം. ഒരാവശ്യവുമില്ല, വേറെ പണിയൊന്നുമില്ലാത്ത ആരെയെങ്കിലും അന്വേഷണകമ്മീഷനായി നിയമിച്ചാല്‍ മതി. ബാക്കിയുള്ളവര്‍ക്ക്് ഈ മഴക്കാലത്ത് വല്ല സുഖചികിത്സയ്ക്കും പോകാം. അഞ്ചുവര്‍ഷം ഭരിച്ചുതളര്‍ന്നതല്ലേ. പലവട്ടം തോല്‍വിക്കമ്മീഷന്‍ ചെയര്‍മാനായിരുന്നതാണ് എ.കെ.ആന്റണി അദ്ദേഹത്തോട് ചോദിച്ചാല്‍ മതിയായിരുന്നു. അല്ലെങ്കിലും ഈ തോല്‍വിയിലെന്താണ് ഇത്ര അന്വേഷിക്കാനുള്ളത്? പണ്ട് ഇ.കെ.നായനാര്‍ പറഞ്ഞതുപോലെ ' വോട്ട് ഞങ്ങള്‍ക്ക് കുറവാണ് കിട്ടിയത്. അതന്നെ കാരണം' എന്ന് കരുതാവുന്നതേ ഉള്ളൂ. എന്തുകൊണ്ടു കുറേപ്പേര്‍ വോട്ട് ചെയ്തില്ല എന്നറിയാനാണെങ്കില്‍ വോട്ടെണ്ണിത്തീരുംവരെ കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊഴികെ ആര്‍ക്കായിരുന്നു അതിലിത്ര സംശയം? പ്രതീക്ഷിക്കാത്തത് സംഭവിച്ചാലേ മനുഷ്യര്‍ അതിനെക്കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമുള്ളൂ. ഓരോ പത്തുവര്‍ഷത്തിലും സംഭവിക്കുന്നത് ഇത്തവണയും സംഭവിച്ചുവെന്ന് കരുതിയാല്‍ പ്രശ്‌നം തീര്‍ന്നു. ചര്‍ച്ചയും ബഹളവും കണ്ടാല്‍ ഇതാദ്യമായാണ് തോല്‍ക്കുന്ന

നിയമസഭാ നാട്യങ്ങള്‍

ഇമേജ്
സ്പീക്കര്‍ സ്ഥാനത്തേക്ക് വെറുതെ മത്സരിച്ച് യു.ഡി.എഫുകാര്‍ നിയമസഭയുടെ സമയം പാഴാക്കുന്നതെന്തിന് എന്ന് ആദ്യം സംശയം തോന്നിയിരുന്നു. 91 സീറ്റുണ്ട് ഇടതുപക്ഷത്തിന്. എതിരാളികള്‍ ചെന്ന് ബുത്ത് പിടിച്ചാല്‍പ്പോലും അവരുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാനാവില്ല. സ്പീക്കറാവാന്‍ പോകുന്ന ആളെക്കുറിച്ചൊട്ടും അഭിപ്രായവ്യത്യാസവുമില്ല. പിന്നെയെന്തിന് ഈ എതിര്‍പ്പുനാട്യം?  തോന്നല്‍ അബദ്ധമാണ് എന്ന് വോട്ടെണ്ണിക്കഴിഞ്ഞപ്പോഴേ മനസ്സിലായൂള്ളൂ.  യൂ.ഡി.എഫിന്റെ വോട്ടില്‍ ഒന്നുചോര്‍ന്നു. ഈ മഴയത്ത് എവിടെയാണ്് ചോരാത്തത്? യു.ഡി.എഫിന്റെ ജനപ്രതിനിധികളില്‍, കിട്ടിയ ആദ്യ ചാന്‍സിനുതന്നെ കാലുവാരുന്ന മഹാന്മാരുണ്ടെന്ന് മനസ്സിലായി. ഹേ... അതൊന്നുമല്ല, ആര്‍ക്കോ അബദ്ധം പറ്റിയതാണ് തിരുത്താന്‍ ശ്രമിക്കുന്നുണ്ട് നേതാക്കള്‍. തിരുത്താം. കാലുവാരിയതല്ല. അബദ്ധംപറ്റിയതാണ്. വോട്ട് ചെയ്യാനുള്ള വിവരംപോലും ഇല്ലാത്ത ജനപ്രതിനിധിയുണ്ട് കൂട്ടത്തിലെന്ന് ധരിച്ചാല്‍മതി. വെറുതെ വോട്ടെടുപ്പ് ഉണ്ടാക്കിയതുകൊണ്ട് അങ്ങനെയൊരു ഗുണമുണ്ടായല്ലോ.    വേറെയും ഗുണങ്ങളുണ്ട്. ഏകകണ്ഠമായി സ്പീക്കറെ തിരഞ്ഞെടുത്തിരുന്നുവെങ്കില്‍ സഭയില്‍ അംഗങ്ങള്

വി.എം.കൊറാത്ത് അനുസ്മരണം

ഇമേജ്
പത്രപ്രവര്‍ത്തനരംഗത്ത് ഞാന്‍ ഗുരുവായി കണക്കാക്കുന്ന, മാതൃഭൂമി ഡപ്യൂട്ടി എഡിറ്ററായിരുന്ന വി.എം.കൊറാത്തിന്റെ പതിനൊന്നാം ചരമദിനത്തില്‍ ഇന്നലെ കോഴിക്കോട്ട് തപസ്യ സംഘടിപ്പിച്ച ചടങ്ങില്‍ അനുസ്മരണപ്രഭാഷണം നടത്തി. പ്രസംഗം ഇന്ന് പൂര്‍ണരൂപത്തില്‍ ജന്മഭൂമി ദിനപത്രം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മാതൃഭൂമിയില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ജന്മഭൂമി പത്രാധിപരായി പ്രവര്‍ത്തിച്ചിരുന്നു. 04.05.2016

Newseum launches campaign against threats to journalists

ഇമേജ്
The Newseum in Washington D.C, the biggest news museum has announced that, no newspapers will be displayed in the Today's Front Pages exhibit outside the building on Pennsylvania Avenue, inside the Newseum or online at newseum.org , on Monday, June 6.   In their place will be blacked-out pages featuring the hashtag #WithoutNews, part of a campaign to raise awareness of the threats to journalists around the world. The blacked-out "front pages" will be on display until the following morning. Newseum has appealed to 1200 news organizations around the world, approximately 1,200 newspapers that regularly submits its front page to the Newseum,   for participation in this #WithoutNews campaign.   They are making available a series of print and digital ads in a variety of sizes for download and publishing. Newseum will publish the June 6 front page on June 7. Mathrubhumi is the only Malayalam newspaper that has it’s front page every day on Newseum.   Fo