പോസ്റ്റുകള്‍

ജൂലൈ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കോടിയേരിയുടെ കൊടിമാറ്റം

ഇമേജ്
കോടിയേരി ബാലകൃഷ്ണന് ചില ദോഷങ്ങളുണ്ട്, ആളുകളോട് ചിരിച്ചുസംസാരിക്കുന്നു. വല്ലതും കേള്‍ക്കുംമുമ്പേ ക്ഷോഭിക്കുന്നില്ല, തല്ലുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നില്ല. ചുരുക്കത്തില്‍ ആള്‍ക്ക് വിപ്ലവം പോരാ. കണ്ണൂരുകാര്‍ അങ്ങനെയായാല്‍ മതിയോ? അധികാരം കൈയില്‍ക്കിട്ടിയാല്‍ ഏതുവിപ്ലവകാരിയും ഒന്ന് തണുക്കുമെന്നതാണ് അനുഭവം. തലശ്ശേരി എം.എല്‍.എ.യായിരുന്ന കാലത്തെ കോടിയേരിയല്ലല്ലോ ആഭ്യന്തരമന്ത്രിയായ കോടിയേരി. എന്തൊരു വ്യത്യാസം! ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തില്‍വന്നാല്‍ സി.പി.എമ്മും ആകമാനം ഒരു കോടിയേരിയായിപ്പോകുമോ എന്ന ഭയം പാര്‍ട്ടിക്കാര്‍ക്ക്പ്രത്യേകിച്ച് കണ്ണൂര്‍ പാര്‍ട്ടിക്കാര്‍ക്ക് ഉണ്ടായിരുന്നിരിക്കാം. അതേ സംഗതി ശത്രുക്കളില്‍ പ്രതീക്ഷയാണ് ഉളവാക്കുക. ഈ പ്രതീക്ഷയോടെയല്ല പയ്യന്നൂരില്‍ ആര്‍.എസ്.എസ്സുകാര്‍ സി.പി.എമ്മുകാരനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത് എന്നാര്‍ക്ക് പറയാനാവും? ഈ പശ്ചാത്തലത്തിലാണ് പയ്യന്നൂര്‍ പ്രസംഗത്തില്‍ കോടിയേരി കുറേ പഞ്ച് ഡയലോഗുകള്‍ ഫിറ്റുചെയ്തത്. ഇത്തരം ഡയലോഗുകള്‍ കാലം കുറേയായി കണ്ണൂരുകാര്‍ കേള്‍ക്കുന്നതാണ്. പയ്യന്നൂര്‍ കുറേ ദൂരെയാണ്. അവിടെ ഇതൊന്നും പതിവുള്ളതല്ല. തലശ്ശേരി

കോടതിയിലും നിയമവാഴ്ച ഇല്ലാതാകുമോ?

ഇമേജ്
കഴിഞ്ഞ ദിവസങ്ങളില്‍ ടെലിവിഷന്‍ ചാനലുകളില്‍ കണ്ട മൂന്നു ദൃശ്യങ്ങള്‍ മനസ്സില്‍നിന്നു മായുന്നില്ല. ജനാധിപത്യവ്യവസ്ഥയിലും അതിന്റെ മൂല്യങ്ങളിലും വിശ്വസിക്കുന്ന പൗരന്മാരുടെ മനസ്സുകളില്‍ ഈ ചിത്രങ്ങള്‍ കടുത്ത ആശങ്കയാണ് ഉയര്‍ത്തുക. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെടുകയും എല്ലാം ഒത്തുതീര്‍പ്പായി എന്ന് അവകാശപ്പെടുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടു ദിവസം കഴിഞ്ഞ കൊച്ചിയില്‍ വന്നപ്പോള്‍ പത്രപ്രവര്‍ത്തകരുമായി സംസാരിക്കുന്നതായിരുന്നു ആദ്യരംഗം. ഒത്തുതീര്‍പ്പായി എന്നു മുഖ്യമന്ത്രി പറഞ്ഞ പ്രശ്്‌നം അതേപടി നില്‍ക്കുകയാണ്, അഭിഭാഷകസംഘടനകളുടെ സമീപനത്തില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ലല്ലോ എന്ന് ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍തന്നെ മുഖ്യമന്ത്രിയുടെ മുഖഭാവത്തില്‍ മാറ്റം ദൃശ്യമായിരുന്നു. കോടതിയില്‍ പോയാല്‍ ഞങ്ങള്‍ ഇനിയും തല്ലുവാങ്ങേണ്ടിവരുമോ എന്ന അടുത്ത ചോദ്യം കൂടി കേട്ടപ്പോള്‍ മുഖ്യമന്ത്രിയുടെ മുഖത്ത് രോഷം അലയടിച്ചു. ഇതു ചര്‍ച്ച ചെയ്യാനാണോ ഞാന്‍ ഇവിടെ വന്നത്? എനിക്ക് മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല എന്നു തുടങ്ങിയ രണ്ടുമൂന്ന് വാചകങ്ങള്‍ പറഞ്ഞ ശേഷം അദ്ദ

പവനന്‍ എന്ന സി.ഐ.എ സബ്ഏജന്റ് !

ഇമേജ്
കഴിഞ്ഞ തലമുറയിലെ പ്രമുഖനായ ഒരു പത്രപ്രവര്‍ത്തകനാണ് പവനന്‍. തൂലികാനാമം വന്നുകയറി യഥാര്‍ഥനാമത്തെ കൊന്നുകളഞ്ഞ അനുഭവമാണ് പവനന്റേത്. ആള് വയലളം സ്വദേശി പി.വി നാരായണന്‍ നായരാണ്. ചെന്നൈയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'ജയകേരളം' മാസികയില്‍ ജോലി ചെയ്യുന്ന കാലത്താണ് പി.വി നാരായണന്‍ നായര്‍ക്കു സ്വന്തം പേര് നഷ്ടപ്പെട്ടത്. നായര്‍ വാല് ഇല്ലാതെ പി.വി നാരായണന്‍ എന്ന പേരുമായാണ് അദ്ദേഹം 'ജയകേരള'ത്തില്‍ വന്നത്. വയലളം പി.വി.എന്‍ നായര്‍ എന്ന പേരിലായി ലേഖനമെഴുത്ത്. അച്ചടിച്ചുവന്ന പേരു കണ്ടിട്ട് അന്നു പത്രാധിപ സമിതിയംഗമായിരുന്ന പി. ഭാസ്‌കരന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പേര് പവനന്‍ എന്നാക്കി. അതങ്ങുറച്ചു. പില്‍ക്കാലത്ത് ഉറ്റ ബന്ധുക്കള്‍ക്കേ മറ്റേ പേരറിയൂവെന്ന നിലവന്നു. അതല്ല നമ്മുടെ വിഷയം. പവനന്റെ ജീവിതത്തിലെ അത്യപൂര്‍വമായ അനുഭവം അദ്ദേഹംതന്നെ വിവരിച്ചിട്ടുണ്ട്. പത്രാധിപരും യുക്തിവാദിയും ഗ്രന്ഥകാരനും കമ്യൂണിസ്റ്റും എല്ലാമായിരുന്ന അദ്ദേഹം ഉറക്കത്തില്‍ പോലും അമേരിക്കയെ ശപിക്കുകയും അധിക്ഷേപിക്കുയും ചെയ്തിരിക്കാം. പക്ഷേ, അമേരിക്കയുടെ പഴയകാല രഹസ്യരേഖകള്‍ ഇന്നാരെങ്കിലും ആര്‍ക്കൈവില്‍ നിന്നെടുത്ത

സ്വകാര്യമല്ലാത്ത അന്യായങ്ങള്‍

ഇമേജ്
ഡെവിള്‍സ് അഡ്വക്കേറ്റ്‌സ് എന്നൊരു പ്രയോഗമുണ്ട് ആംഗലത്തില്‍. സംഗതി നമ്മുടെ നാട്ടിലെ ചിലതരം അഭിഭാഷകരെക്കുറിച്ചാണെന്നു തെറ്റിദ്ധരിക്കരുതേ... അതിനു ക്രൈസ്തവചരിത്രത്തിലെ ചില ആചാരങ്ങളുമായാണ് ബന്ധം. ഏതോ ചെകുത്താനുവേണ്ടി കേസുവാദിക്കുന്ന കൂട്ടരെക്കുറിച്ചാണ് എന്ന് കേള്‍ക്കുമ്പോള്‍ തോന്നിപ്പോകും. അത്ര മോശം അര്‍ഥമല്ല ആ ശൈലിക്കുള്ളതും.  അഭിഭാഷകന് ഇന്നതരം കേസേ കേള്‍ക്കാവൂ എന്നില്ല. ചെകുത്താനുവേണ്ടിയും വാദിക്കാം. ചെകുത്താനും കോടതിയില്‍ വക്കീല്‍ വേണമല്ലോ. നാഥുറാം ഗോഡ്‌സെയ്ക്കും വേണം, ഗോവിന്ദച്ചാമിക്കും വേണം, അമീറുള്‍ ഇസ്ലാമിനും വേണം. സത്യവും ന്യായവും ഉള്ള കേസേ അഭിഭാഷകര്‍ ഏറ്റെടുക്കാവൂ എന്ന് നിയമത്തിലും ഭരണഘടനയിലുമൊന്നും പറയുന്നില്ല. അന്യായത്തിന്റെ പക്ഷത്തും വാദിക്കാം. അന്യായം ഫയല്‍ചെയ്യുക എന്ന നിയമഭാഷയുടെ അര്‍ഥം അന്യായം ചെയ്യുക എന്നല്ലല്ലോ. ന്യായത്തിന്റെ പക്ഷത്തായാലും അന്യായത്തിന്റെ പക്ഷത്തായാലും പെരുമാറ്റച്ചട്ടം അനുസരിച്ചേ അഭിഭാഷകന്‍ എന്തെങ്കിലും ചെയ്യാവൂ എന്നുണ്ട്. അന്യായം തൊഴില്‍ജീവിതത്തില്‍ ചെയ്യരുത് എന്നാണ് അതിന്റെ അര്‍ഥം. കുറച്ചുദിവസമായി കേസിലെ അന്യായവും പൊതുജീവിതത്തിലെ അന്യായവും കൂടിച്

അച്യുതാനന്ദന്റെ ധാര്‍മികത തകര്‍ക്കുന്നു പിണറായിയുടെ ഈ പ്രതിഫലം

ഇമേജ്
      ഇത്രയും കാലം വി.എസ്. അച്യുതാനന്ദനെ ഇതര രാഷ്ട്രീയക്കാരില്‍നിന്നു വേര്‍തിരിച്ചതെന്താണ്? അദ്ദേഹം പ്രകടിപ്പിച്ച ഉന്നതമായ ധാര്‍മിക ഇച്ഛാശക്തിയല്ലാതെ മറ്റൊന്നുമല്ല. എന്നാല്‍ ഇതാ, ഒടുവില്‍ ധാര്‍മികതയുടെ നെറുകയില്‍നിന്ന് അദ്ദേഹം നിലം പതിച്ചിരിക്കുന്നു. പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍ സമ്മതിച്ചതിനുള്ള പ്രതിഫലമെന്നോണം ഒരു നിയമം ഭേദഗതി ചെയ്ത് മന്ത്രിപദവി നേടുകയാണ് അച്യുതാനന്ദന്‍ ചെയ്തത് എന്നു ചരിത്രം വിധിയെഴുതുകയായി. സി.പി.എം. നേതൃത്വം ഔദാര്യം കൊണ്ടുമാത്രം വെച്ചുനീട്ടിയ സ്ഥാനം സ്വീകരിക്കുന്നതോടെ പൊതുസമൂഹത്തിനു മുന്നില്‍ വി.എസ്. ധാര്‍മികമായി പരാജയപ്പെട്ടുകഴിഞ്ഞു. ഭരണപരിഷ്‌കാര കമ്മിറ്റിയുടെ  അധ്യക്ഷപദവിയാണ് വി.എസ്. സ്വീകരിക്കാന്‍ പോകുന്നത്. ഭരണപരിഷ്‌കാരം അടിയന്തരനടപടിയാണ് എന്നു ആരെങ്കിലും നിര്‍ദ്ദേശിക്കുകയോ അതിനായി ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കേണ്ടതുണ്ട് എന്നു ഭരണകര്‍ത്താക്കള്‍ക്കു ബോധ്യപ്പെടുകയോ അത്തരമൊരു ചുമതല നിര്‍വഹിക്കാന്‍ ഏറ്റവും ഉചിതനായ വ്യക്തി വി.എസ്. അച്യുതാനന്ദന്‍ ആണെന്നു അഭിപ്രായമുയരുകയോ ചെയ്തതുകൊണ്ടല്ല ഈ നിയമനം നടക്കാന്‍ പോകുന്നത്. വണ്ടി പിറകോട്ടാണ് ഓടിയത്. അച്യ

മമ്മൂട്ടി കാണാത്ത മതിലുകള്‍

ഇമേജ്
മാധ്യമചരിത്രത്തിലോ രാഷ്ട്രീയ ചരിത്രത്തിലോ ഇക്കാര്യം രേഖപ്പെടുത്തുമോ എന്നറിയില്ല. പക്ഷേ, സ്വതന്ത്രഭാരതത്തില്‍ ആദ്യമായി പത്രത്തില്‍ അഭിപ്രായമെഴുതിയതിന്റെ പേരില്‍ ജയിലിലടക്കുന്നത് ഒരു മലയാളി പത്രാധിപരെയാണ്ഇപ്പോഴും പത്രരംഗത്ത് സജീവമായുള്ള ടി.ജെ.എസ് ജോര്‍ജ് ആണ് ആ ജയില്‍പ്പുള്ളി! ടി.ജെ.എസ് ജോര്‍ജ്  ചരിത്രകാരന്മാര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍പ്പോലും കുറ്റപ്പെടുത്താനാവില്ല, ആത്മകഥയായ 'ഘോഷയാത്ര'യില്‍ ജോര്‍ജ് ഇതിന് നല്‍കിയ അപ്രാധാന്യം കണ്ടാല്‍. 35 നീണ്ട അധ്യായങ്ങളുള്ള സാമാന്യം വലിയ പുസ്തകമാണ് 'ഘോഷയാത്ര' എന്ന ഏറെ അപൂര്‍വതകളുള്ള ഗംഭീരന്‍ ആത്മകഥ. അതില്‍ ഈ ജയില്‍വാസത്തിന് പ്രത്യേകം ഒരു അധ്യായമോ ഒരു ഉപതലവാചകം പോലുമോ ഇല്ല. 'മമ്മൂട്ടി കാണാത്ത മതിലുകള്‍' എന്നൊരു അധ്യായത്തിലാണ് ജയില്‍വാസത്തെക്കുറിച്ച് പറയുന്നത്. ഏത് മമ്മൂട്ടി? നടന്‍, നമ്മുടെ സ്വന്തം മമ്മൂട്ടിതന്നെ. മമ്മൂട്ടി ജോര്‍ജിനൊപ്പം ജയിലില്‍ പോയിരുന്നുവോ? ഇല്ല, അതുകഥ വേറെ. വഴിയെ പറയാം. അറുപതുകളുടെ തുടക്കത്തിലാണ് സംഭവം. മുംബൈയില്‍ 'ഫ്രീപ്രസ് ജേണലി'ല്‍ പ്രവര്‍ത്തിക്കുകയായിരുന്നു ജോര്‍ജ്. അതിനിടെ ഇന്

വിവരം കീഴെ, അവകാശം മീതെ

ഇമേജ്
വിവരാവകാശത്തിന് ഇങ്ങനെയൊരു ദൂഷ്യമുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ വിവരമാണ് അവകാശമായിത്തോന്നുക. ഇതേകൂട്ടര്‍ ഭരണത്തിലെത്തിയാല്‍ ലൈന്‍ മാറും. മിക്കപ്പോഴും വിവരം കുത്തകയാക്കാനുള്ള അവകാശവും ചിലപ്പോഴെല്ലാം വിവരക്കേടും പരമപ്രധാനമായി വരും. ആളുകളുടെ കുറ്റമൊന്നുമല്ല. അധികാരത്തിന്റെ കുറ്റമാണ്. മദ്യപന്‍ വഴിപോക്കര്‍ക്കുമേലെ കുതിരകേറുന്നത് മദ്യപന്റെ കുറ്റമല്ല, അകത്തുചെന്ന മദ്യത്തിന്റെ കുറ്റമാണ്. മദ്യത്തേക്കാള്‍ പല മടങ്ങ് അപകടകാരിയായി തലയ്ക്കുപിടിക്കുന്ന സാധനമത്രെ അധികാരം. ഇതുകണ്ടില്ലേ, മുന്‍മന്ത്രിസഭയുടെ അവസാനത്തെ മാസം കടുംവെട്ടായിരുന്നത്രെ. മന്ത്രിസഭായോഗം രാവും പകലും നടത്തിയാണത്രെ വെട്ടുകിളികള്‍ പുലരുംമുമ്പ് പണിതീര്‍ത്തത്. എഴുന്നൂറോ എണ്ണൂറോ മറ്റോ ഫയലുകളില്‍ തീരുമാനമെടുത്തിരുന്നത്രെ. ഭൂമി പതിച്ചുകൊടുക്കലാണല്ലോ വലിയ സത്കര്‍മം. റവന്യൂവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാണ് സാധാരണഗതിയില്‍ ഇതിന്റെ ഫയല്‍മാന്‍. പക്ഷേ, അന്നത്തെ ഫയല്‍മാനായ അടൂര്‍ പ്രകാശ് കാണാതെയാണത്രെ ഫയലുകള്‍ സ്വമേധയാ പാഞ്ഞുവന്ന് മുഖ്യമന്ത്രിയുടെ മേശപ്പുറത്തിരുന്നത്. ഇതിന്റെയും ഇത്തരം മറ്റെല്ലാ സംഗതികളുടെയും തീരുമാനങ്ങളടങ്ങിയ മന്ത്

മതമൗലികവാദം കേരളത്തില്‍ പുതിയ ഭീഷണികള്‍ ഉയര്‍ത്തുന്നു

ഇമേജ്
എന്‍.പി.രാജേന്ദ്രന്‍ മതതത്ത്വങ്ങളിലേക്കും വിശ്വാസങ്ങളിലേക്കുമുള്ള എല്ലാതരം തിരിച്ചുപോക്കുകളെയും മതമൗലികവാദം എന്നാണ് നാം അടക്കി മുദ്രയടിക്കാറുള്ളത്. എങ്കിലും അടുത്ത കാലം വരെ അത് അത്രയൊന്നും അപകടകാരിയല്ല എന്ന തോന്നല്‍ ഭൂരിപക്ഷത്തിനും ഉണ്ടായിരുന്നു. എല്ലാതരം മതമൗലികവാദങ്ങളും ഭീകരവാദമാകുന്നില്ല. മതത്തിന്റെ തത്ത്വങ്ങളോടും മൂല്യങ്ങളോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത, അത്ര മോശം കാര്യമൊന്നുമല്ല എന്നുപോലും തോന്നാറുണ്ട്. പക്ഷേ, കേരളത്തില്‍ ഇപ്പോള്‍ വലിയ വാര്‍ത്തയും അതുകാരണം വലിയ ചര്‍ച്ചാവിഷയവും ആയിക്കഴിഞ്ഞ സംഭവവികാസങ്ങള്‍ ഈ ധാരണകള്‍ പൊളിച്ചെഴുതുകയാണ്.   സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളിലേക്കു കുടുംബസമേതം നാടുവിട്ടുകൊണ്ടിരിക്കുന്നവരെല് ലാം ഐ.എസ്.ഐ.എസ്സിലേക്കു റിക്രൂട്ട് ചെയ്യപ്പെട്ടവരാണ് എന്നതായിരുന്നു തുടക്കത്തിലെ ധാരണ. അതുണ്ടാക്കിയ അമ്പരപ്പും അരക്ഷിതത്ത്വബോധവും മുസ്ലിങ്ങളോടുള്ള അവിശ്വാസവും ചെറുതായിരുന്നില്ല. ഐ.എസ്.ഐ.എസ്സിലേക്കല്ല അവരൊന്നും പോയത് എന്ന പുതിയ അറിവ് ആശ്വാസമുളവാക്കിയിരുന്നു. പക്ഷേ, അതെത്രത്തോളം ആശ്വാസകരമാണ് എന്നതിനെക്കുറിച്ച് രണ്ടഭിപ്രായം ഉണ്ട്.
ഇമേജ്
ഐസ്‌ക്രീമും ലോട്ടറിയും മദ്യവുമായി എന്തുബന്ധമെന്നു ചോദിക്കരുത്. ഒരു ബന്ധവുമില്ല. മൂന്നും നന്നല്ല എങ്കിലും മൂന്നിന്റെയും പിറകെപ്പോകുന്നവരുടെ എണ്ണത്തില്‍ ഒരുകുറവുമില്ല. അതവിടെനില്‍ക്കട്ടെ, മൂന്നും കേരളത്തില്‍ രാഷ്ട്രീയവിഷയങ്ങളാണ്. പണ്ടെങ്ങാന്‍ ചത്തുപോയി എന്നുവിചാരിച്ച വിഷയങ്ങളാണ് മൂന്നില്‍ രണ്ടും. പക്ഷേ, ഇവയും ഇപ്പോള്‍ തലക്കെട്ടുകളായി ഉയിര്‍ത്തെഴുന്നേറ്റുവരുന്നു. അതാണ് പ്രശ്‌നം. മൂന്നുവിഷയങ്ങളില്‍ രണ്ടെണ്ണത്തില്‍ ഒരു പുതിയ അവതാരത്തിന്റെ സാന്നിധ്യം കാണുന്നതാണ് മാധ്യമശിങ്കങ്ങള്‍ക്കും ചാനലുകളില്‍ ചര്‍ച്ചിക്കുന്നവര്‍ക്കും ഏറെ സ്വാദിഷ്ഠമായി അനുഭവപ്പെട്ടതെന്നുതോന്നുന്നു. എല്ലാം ശരിയാകും എന്നു വാഗ്ദാനം ചെയ്തവര്‍ അധികാരത്തില്‍വന്നാല്‍ മദ്യവിഷയം ആദ്യം ശരിയാകുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. അതത്ര എളുപ്പമല്ലെന്നറിയാഞ്ഞിട്ടല്ല. ഒരുപാട് ബ്രാന്‍ഡുകള്‍, ഒരുപാടുതരം ഷോപ്പുകള്‍, പല സ്റ്റാറുകള്‍  ഏതനുവദിക്കും എത്ര അനുവദിക്കും എവിടെ അനുവദിക്കും തുടങ്ങിയ ചോദ്യങ്ങള്‍, ഒരുപാട് ശരികള്‍, തെറ്റുകള്‍, കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍, കോഴക്കേസുകള്‍, കമ്മിഷന്‍കൊടുക്കല്‍വാങ്ങലുകള്‍, പണച്ചാക്കുകള്‍... സങ്കീര്

നിയമോപദേഷ്ടാവ് എന്ന പുതിയ അവതാരത്തിന്റെ ഉദ്ദേശ്യമെന്ത്?

ഇമേജ്
മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രിക്കും ഉപദേശകരുണ്ടാകുന്നതില്‍ അസ്വാഭാവികമായി യാതൊന്നുമില്ല. ഔദ്യോഗികമോ അനൗദ്യോഗികമോ ആയി പ്രവര്‍ത്തിക്കുന്ന ഉപദേശകര്‍ പണ്ഡിറ്റ് നെഹ്‌റുവിനെപ്പോലുള്ള പണ്ഡിതന്മാരായ പ്രധാനമന്ത്രിമാര്‍ക്കും ഒരു വിവരവുമില്ലാത്ത പ്രധാനമന്ത്രിമാര്‍ക്കും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിമാരുടെ സ്ഥിതിയും ഇതുതന്നെ. വലിയ പണ്ഡിതനായാല്‍ത്തന്നെ ചില സുപ്രധാന ഭരണമേഖലകളില്‍ അവര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിവുണ്ടാവണമെന്നില്ല. സര്‍ക്കാറിന്റെ ഔദ്യോഗികസംവിധാനത്തില്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ഇല്ലാതെയും പോകും. . അതുകൊണ്ടുതന്നെയാണ് വിദേശകാര്യം, ശാസ്ത്രം, ആണവനയം തുടങ്ങി മേഖലകള്‍ സംബന്ധിച്ച് ഉപദേശങ്ങള്‍ നല്‍കാന്‍ ആളുകളെ നിയമിച്ചുപോന്നത്.   കേരളത്തിലെ മുഖ്യമന്ത്രിമാര്‍ക്ക് മുമ്പൊന്നും ഉപദേശകര്‍ ഉണ്ടായിരുന്നില്ല. എന്നാണ് ഈ പ്രവണത തുടങ്ങിയത് എന്ന് കൃത്യമായി പറയാനാവില്ല.1957 മുതല്‍ ഭരിച്ച മുഖ്യമന്ത്രിമാര്‍ക്ക് ഉപദേശകന്‍ ആവശ്യമായി വന്നത് ഐ.ടി. പോലുള്ള സങ്കീര്‍ണ വിഷയങ്ങള്‍ പരമപ്രധാനമായി ഉയര്‍ന്നുവന്നപ്പോള്‍ മാത്രമാണ്. വി.എസ്. അച്യുതാനന്ദന്‍ വരെയുളള മുഖ്യമന്ത്രിമാര്‍ക്ക് അങ്ങനെയേ ഉപദേശകര്‍ ഉ

സുപ്രഭാതം ഞായര്‍ പതിപ്പില്‍ - പത്രജീവിതം

ഇമേജ്
http://www.suprabhaatham.com/epaper/index.php?date=2016-07-03&pageNo=23&location=kozhikode ചരിത്രവുമല്ല ആത്മകഥാശകലങ്ങളുമല്ല. എന്നാല്‍, ചിലപ്പോഴെല്ലാം അതുമാവും. മലയാള പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തിലെയും പത്രപ്രവര്‍ത്തകരുടെ ജീവിതത്തിലെയും കുറെ സംഭവങ്ങള്‍, കൗതുകങ്ങള്‍, അത്ഭുതങ്ങള്‍.... പത്രജീവിതം  എന്‍.പി.രാജേന്ദ്രന്‍ റിപ്പോര്‍ടര്‍ പറന്നു, കൊച്ചിയില്‍നിന്ന്്     തിരുവനന്തപുരത്തേക്ക് കേരളത്തിലെ പ്രമുഖപത്രങ്ങളി പ്രമുഖലേഖകന്മാര്‍പോലും ഇന്നും ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പറക്കുകയില്ല. അങ്ങനെ എളുപ്പം കിട്ടുന്ന വിമാനങ്ങളില്ല. ഉണ്ടെങ്കില്‍ത്തന്നെ, കൊച്ചി-തിരുവനന്തപുരം യാത്രയ്ക്ക്  വിമാനടിക്കറ്റ് നിരക്ക് യാത്രാബത്തയായി നല്‍കുന്ന ഏത് പത്രസ്ഥാപനമുണ്ട്്? എന്തിന് വിമാനത്തില്‍പോകണം...മൂുമണിക്കൂര്‍ കൊണ്ടെത്തു ട്രെയിനുകള്‍ ധാരാളം.  പക്ഷേ, എഴുപതുവര്‍ഷം മുമ്പ് 1946 ല്‍, അന്ന് വളരെ ചെറുതായ ഒരു മലയാള പത്രത്തിന്റെ ലേഖകന്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട'് ചെയ്യാല്‍ കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പന്നു. ചെലവ് നിസ