പോസ്റ്റുകള്‍

ഓഗസ്റ്റ്, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

'കഠോരകുഠാരം' മൂര്‍ക്കോത്തിന്റെ പത്രപ്രവര്‍ത്തനം!

ഇമേജ്
പത്രജീവിതം എന്‍.പി.രാജേന്ദ്രന്‍ മൂര്‍ക്കോത്ത് കുമാരന്‍ എന്നു പേരായി ഒരു പത്രാധിപര്‍ തലശ്ശേരിയില്‍ ഉണ്ടായിരുന്നു.. ഒരു പത്രത്തിന്റെയല്ല, നിരവധി പത്രങ്ങളുടെ പത്രാധിപരായിരുന്നു അദ്ദേഹം. പത്രങ്ങളുടെ പേരും എണ്ണവും പറഞ്ഞാല്‍തോന്നും ഇദ്ദേഹത്തിന് ഇതല്ലാതെ വേറെ പണിയൊന്നുമുണ്ടായിരുന്നില്ല എന്ന്. എന്നാല്‍, പത്രപ്രവര്‍ത്തനം അദ്ദേഹത്തിന്റെ എണ്ണമറ്റ പണികളില്‍ ഒന്നുമാത്രമായിരുന്നു. ഇതിനേക്കാള്‍ ഉത്തരവാദിത്തമുള്ള വേറെ ചുമതലകള്‍ അദ്ദേഹം ഏറെ വഹിച്ചിട്ടുണ്ട്, പത്രത്തില്‍ എഴുതിയതില്‍ കൂടുതല്‍ വേറെ എഴുതിയിട്ടുണ്ട്. ലേഖനങ്ങള്‍ മാത്രമല്ല, കഥകളും ഉപന്യാസങ്ങളും ഹാസ്യകൃതികളും ഒക്കെ. ഇതുപോലൊരു പ്രതിഭാശാലി മലയാളത്തില്‍ അധികം ഉണ്ടായിട്ടില്ലെന്ന് ചുരുക്കിപ്പറയാം. ഇദ്ദേഹം കോഴിക്കോട്ട് വന്ന് ആദ്യമായി ഒരു പത്രത്തിന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ ഇദ്ദേഹത്തിന് വയസ്സെത്രയായിരുന്നുവെന്നോ? 23. പത്രം കേരളസഞ്ചാരി. ഇതദ്ദേഹത്തിന് വലിയ കാര്യമായിത്തോന്നിക്കാണില്ല. പതിനാറാം വയസ്സില്‍ സ്‌കൂളില്‍ അധ്യാപകനാകാന്‍ ധൈര്യപ്പെട്ട ആള്‍ക്ക് എന്തുകൊണ്ട് 23ാം വയസ്സില്‍ പത്രാധിപരായിക്കുടാ? കേരളസഞ്ചാരിയുടെ പത്രാധിപരായിരിക്കുമ്പോള്‍

ഡോഗ്‌സ് ഓണ്‍ കണ്‍ട്രി

ഇമേജ്
ചില വക്കീലന്മാര്‍ വാദിച്ചുവാദിച്ച് സ്വന്തംകക്ഷിയെ കുളത്തിലിറക്കും. കേരളത്തിലിറങ്ങിയാല്‍ പട്ടികടിക്കുമെന്ന വാര്‍ത്ത ലോകം മുഴുവന്‍ പ്രചരിച്ചാല്‍ വിനോദസഞ്ചാരികള്‍ വരാതാവുകയല്ലേ ചെയ്യുക? പട്ടികള്‍ക്ക് വിനോദസഞ്ചാരിയെ തിരിച്ചറിയാനുള്ള കഴിവുണ്ടോ? അവരെയും ഓടിച്ചിട്ടു കടിക്കില്ലേ? അറിഞ്ഞുകൂടാ. കേരളത്തിലെ തെരുവുപട്ടികള്‍ക്കുവേണ്ടി വാദിക്കാന്‍ രാജ്യത്തിലെതന്നെ വലിയ അഭിഭാഷകന് വക്കാലത്തുണ്ട്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയിലേക്കു കൂടുതല്‍ വിനോദസഞ്ചാരികളെ കൊണ്ടുവന്ന് കീശ വീര്‍പ്പിക്കാന്‍ നോക്കുന്ന ടൂറിസം കമ്പനികള്‍ കാശുകൊടുത്താണ് പട്ടികടിയെക്കുറിച്ചുള്ള വാര്‍ത്ത എഴുതിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുന്നു പ്രശാന്ത് ഭൂഷണ്‍. ചില വക്കീലന്മാര്‍ വാദിച്ചുവാദിച്ച് സ്വന്തംകക്ഷിയെ കുളത്തിലിറക്കും. കേരളത്തിലിറങ്ങിയാല്‍ പട്ടികടിക്കുമെന്ന വാര്‍ത്ത ലോകം മുഴുവന്‍ പ്രചരിച്ചാല്‍ വിനോദസഞ്ചാരികള്‍ വരാതാവുകയല്ലേ ചെയ്യുക? പട്ടികള്‍ക്ക് വിനോദസഞ്ചാരിയെ തിരിച്ചറിയാനുള്ള കഴിവുണ്ടോ?  അവരെയും ഓടിച്ചിട്ടു കടിക്കില്ലേ? അറിഞ്ഞുകൂടാ. പട്ടിവിഷയത്തിലും കോഴയുണ്ട്. പേപ്പട്ടിവിഷത്തിനുള്ള മരുന്നിന്റെ വലിയ വിപണി കേരളമാണ് എന്നൊരു

ആദ്യബജറ്റ് ചോര്‍ന്ന ബജറ്റ്, പത്രാധിപര്‍ക്ക് ശിക്ഷ

സര്‍ക്കാറിന്റെ ബജറ്റ് ചോര്‍ന്നതായി അടുത്ത കാലത്തൊന്നും വാര്‍ത്തയായിട്ടില്ല. കേരളത്തില്‍ ഒരിക്കലേ അതു സംഭവിച്ചിട്ടുള്ളൂ. കേരളത്തിന്റെ ആദ്യസര്‍ക്കാറിന്റെ ആദ്യബജറ്റ് നിയമസഭയിലവതരിപ്പിക്കുംമുമ്പ് പത്രത്തില്‍ അടിച്ചുവന്നു. വലിയ വിവാദമായി. അന്നു പ്രതിക്കൂട്ടിലായത് മലയാളത്തിലെ ഏറ്റവും ധിഷണാശാലിയായ പത്രാധിപര്‍ എന്നു വിളിക്കാവുന്ന കെ. ബാലകൃഷ്ണന്‍. ചോര്‍ത്തിയത് കൗമുദി പത്രത്തിനുവേണ്ടി. 1957 ജൂണ്‍ ഏഴിനു ബജറ്റ് അവതരിപ്പിച്ചത് കേരളത്തിന്റെ ആദ്യ ധനകാര്യമന്ത്രി സി. അച്യുതമേനോനാണ്. ബജറ്റിലെ നിര്‍ദേശങ്ങള്‍ പ്രത്യേകിച്ചും നികുതിനിര്‍ദേശങ്ങള്‍ വന്‍രഹസ്യങ്ങളാണ്. കേന്ദ്രബജറ്റ് ആണെങ്കില്‍ രഹസ്യങ്ങളറിയാവുന്ന ഉദ്യോഗസ്ഥന്മാര്‍ക്കു ബജറ്റ് സഭയില്‍ അവതരിപ്പിക്കുംവരെ വീട്ടില്‍പോകാനോ ആരോടെങ്കിലും ഫോണില്‍ ബന്ധപ്പെടാനോ പോലും കഴിയില്ല. അത്ര രഹസ്യമാണ്. നികുതിവര്‍ധന സാധാരണ ബജറ്റ് അവതരിപ്പിച്ച ദിവസം രാത്രി മുതലൊക്കെ നിലവില്‍വരുന്നതുകൊണ്ടു മുന്‍കൂട്ടിയറിഞ്ഞാല്‍ പൂഴ്ത്തിവച്ചും മറ്റും കൊള്ളലാഭമുണ്ടാക്കുമെന്നതാണ് ഈ രഹസ്യാത്മകതയുടെ പ്രായോഗികപ്രാധാന്യം. എന്തായാലും, കേരളത്തിന്റെ ആദ്യബജറ്റ് അവതരണം വന്‍വിവാദമാകാന്‍ കാരണം

ബാറിന്മേല്‍ക്കളി തുടരും

ഇമേജ്
                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                               

മാധ്യമങ്ങളില്‍നിന്ന് കോടതിവാര്‍ത്ത അപ്രത്യക്ഷമാകുമ്പോള്‍

ഇമേജ്
മാധ്യമങ്ങളില്‍ ഇത് ഒരു പക്ഷേ വാര്‍ത്തയായിട്ടില്ല വായനക്കാര്‍ ശ്രദ്ധിക്കുന്നുമുണ്ടാവില്ല. പക്ഷേ, അതൊരു യാഥാര്‍ത്ഥ്യമാണ്. കുറെ ആഴ്ചകളായി കേരളത്തിലെ മാധ്യമങ്ങളില്‍  കോടതിവാര്‍ത്തകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഇതില്‍ ദൃശ്യ,അച്ചടി, ഭാഷാ ഭേദങ്ങളില്ല. കോടതിവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കുന്നില്ലെന്ന കാര്യം ഒരു വാര്‍ത്തയായിപ്പോലും മാധ്യമങ്ങളില്‍ വന്നിട്ടില്ല. തങ്ങളെ അഭിഭാഷകര്‍ ശാരീരികമായി തടയുകയും ആക്രമിക്കുകയും ചെയ്യുന്നതുകൊണ്ട് തങ്ങള്‍ക്ക് പ്രധാനവാര്‍ത്തകള്‍ റിപ്പോട്ട് ചെയ്യാന്‍ കഴിയുന്നില്ല എന്ന കാര്യം പത്രങ്ങള്‍ ഒരു അറിയിപ്പായിപ്പോലും പ്രസിദ്ധീകരിച്ചിട്ടുമില്ല. വാര്‍ത്ത എന്നതിനപ്പുറും നിത്യജീവിതത്തില്‍ ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ അടങ്ങുന്നതാണ് മിക്ക കോടതിവാര്‍ത്തകളും. ചിലരെ ശിക്ഷിക്കുന്നതും ശിക്ഷിക്കാതിരിക്കുന്നതും നിയമത്തിന്റെ വ്യാഖ്യാനങ്ങള്‍ പുതിയ നിയമങ്ങളായി മാറുന്നതുമെല്ലാം ജനങ്ങള്‍ അറിയുന്നത്-ചിലപ്പോള്‍ അഭിഭാഷകര്‍പോലും അറിയുന്നത്- മാധ്യമങ്ങളിലൂടെയാണ്. ജനാധിപത്യസമൂഹത്തിലെ അനിവാര്യമായ നിയമബോധവല്‍ക്കരണമാണ് ഈ പ്രക്രിയ. ഫോര്‍ത്ത്് എ

എന്തെല്ലാം പരീക്ഷണങ്ങൾ...

ഇമേജ്
എങ്ങനെ സമദൂരം പാലിക്കും? പിറകോട്ട് ഓടി രക്ഷപ്പെേടണ്ടി വരുമോ? എല്ലാവരും നിന്നേടത്തുതന്നെ നിൽക്കണമെന്നു കല്പന പുറപ്പെടുവിക്കാൻ നമുക്ക് അധികാരവുമില്ല. പ്രശ്നമായി. സമദൂരം കോലുവെച്ചളന്നു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. യു.ഡി.എഫുമായുള്ള അകലം ചരല്‍ക്കുന്നില്‍ തിട്ടപ്പെടുത്തിയതാണല്ലോ. ആ അളവും കൊണ്ട് ഇടത്തോട്ടു നീങ്ങിയപ്പോഴാണ് യു.ഡി.എഫ്. ദൂരം അതേപടി ഇവിടെ അളന്നെടുക്കാന്‍ പറ്റില്ലെന്നു മനസ്സിലായത്. കാരണം, നേരത്തേ നിന്നേടത്തുനിന്ന് ഇങ്ങോട്ടുനീങ്ങിയിരിക്കുന്നു. എങ്ങനെ സമദൂരം പാലിക്കും? പിറകോട്ട് ഓടി രക്ഷേെപ്പടണ്ടി വരുമോ? എല്ലാവരും നിന്നേടത്തുതന്നെ നില്‍ക്കണമെന്നു കല്പന പുറപ്പെടുവിക്കാന്‍ നമുക്ക് അധികാരവുമില്ല. പ്രശ്‌നമായി. ഒരു പരിഹാരമുണ്ട്. ബാര്‍ സ്ഥാപിക്കുമ്പോള്‍ പ്രയോഗിക്കുന്ന വിദ്യ ഇവിടെയും ആവാം. മദ്യശാലയുടെ നിശ്ചിതപരിധിയില്‍ സ്‌കൂളോ പള്ളിയോ അമ്പലമോ പാടില്ല. ബാര്‍ നില്‍ക്കുന്ന പറമ്പിന്റെ ഗേറ്റ് പരമാവധി അകലം കിട്ടുന്ന മൂലയിലേക്ക് മാറ്റുകയാണ് അതിനെ മറികടക്കാനുള്ള വിദ്യ. അളക്കാന്‍ വരുന്നവര്‍ക്ക് ചില്ലറ  കൈമടക്കിയാല്‍ മതി. ഇതൊന്നും ബിജു രമേശ് പറഞ്ഞുതന്നതല്ല; പാലായിലും പുത

മാണിക്കു മുന്നില്‍ മൂന്നുവഴി, സാവകാശം തീരുമാനിക്കാം

ഇമേജ്
കേരളാകോണ്‍ഗ്രസ് നഷ്ടക്കച്ചവടങ്ങള്‍ നടത്താറില്ല. ഏതാണ് കൂടുതല്‍ ലാഭം എന്നതിനെക്കുറിച്ച് രണ്ട് അഭിപ്രായങ്ങളുണ്ടായാല്‍ പാര്‍ട്ടി രണ്ടാകുമെന്നു മാത്രം. രണ്ടിലൊരാള്‍ക്ക് ലാഭം കൂടുതലുണ്ടെന്നു കണ്ടാല്‍ മറ്റേയാളും ആ മറുകണ്ടം ചാടും. അപ്പോള്‍ എല്ലാവര്‍ക്കും തുല്യസന്തോഷം. ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിനു തൊട്ടുമുമ്പെയും ഈ പ്രശ്‌നം ഉടലെടുത്തു. ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും തിരഞ്ഞെടുപ്പുതിരിച്ചടി മുന്‍കൂട്ടി കണ്ടാണ് മറുകണ്ടം ചാടിയത്. ആ ഘട്ടത്തില്‍ പുറത്തുചാടിയാല്‍ ഇടതുമുന്നണി തന്നെ പെരുവഴിയിലാക്കുമെന്നുറപ്പുള്ളതുകൊണ്ട് മാണി ചാടിയില്ല. തിരഞ്ഞെടുപ്പ് മാണിക്ക് ലാഭകരമായിരുന്നില്ല; ഫ്രാന്‍സിസ് ജോര്‍ജിന് എല്ലാം നഷ്ടമായി എന്നതുമാത്രം വലിയ സമാധാനം. മാണി യു.ഡി.എഫ് ഉണ്ടാക്കിയ ആളാണെന്നൊക്കെ പറയാമെന്നേ ഉള്ളൂ. ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്കൊപ്പം നിന്നുകൊടുത്തു എന്നതാണ് സത്യം. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധിക്കൊപ്പം നിന്ന് ആദ്യം നാണം കെട്ട കെ.കരുണാകരന് ഇന്ദിരയുടെ തിരിച്ചുവരവോടെ ശക്തി കൂടിയപ്പോഴാണ് ആന്റണിയും കൂട്ടരും കോണ്‍ഗ്രസ്സിലേക്ക് മടങ്ങാന്‍ സന്നദ്ധരായത്. ആന്റണിയുടെ  കോണ്‍ഗ്രസ് ഇടതുമുന്നണ

സമദൂരസൗഹൃദ സിദ്ധാന്തം

ഇമേജ്
അടുത്ത അഞ്ചുവര്‍ഷവും യു.ഡി.എഫില്‍ ഒതുങ്ങിക്കൂടിക്കൊള്ളാമെന്ന്  അടുത്ത അഞ്ചുവര്‍ഷവും യു.ഡി.എഫില്‍ ഒതുങ്ങിക്കൂടിക്കൊള്ളാമെന്ന് കേരളാകോണ്‍ഗ്രസ് തീരുമാനിക്കുകയാണെങ്കില്‍ ഒന്നുറപ്പ് ആ പാര്‍ട്ടിയുടെ പേര് കേരളാകോണ്‍ഗ്രസ് എന്നല്ല. അടുത്ത അഞ്ചുവര്‍ഷം ദുരിതകാലമാവും. കേരളത്തിലോ കേന്ദ്രത്തിലോ അധികാരത്തിന്റെ നാലയലത്തുപോകാന്‍ സാധിക്കില്ല. കേന്ദ്രത്തില്‍ മൂന്നുവര്‍ഷം കഴിഞ്ഞ് തിരഞ്ഞെടുപ്പുണ്ടാകും. പക്ഷേ, വലിയ പ്രതീക്ഷയില്ല. കേരളംപോലെയല്ല കേന്ദ്രം. മൗനിസ്വാമിയെപ്പോലെനടന്ന ഡോ. മന്‍മോഹന്‍സിങ്ങിന് രണ്ടാംവട്ടം ഭരണംകൊടുത്ത ജനങ്ങളാണ്. മൂന്നുവര്‍ഷംതന്നെ കെ.എം. മാണിക്ക് ഒരു യുഗംപോലെ ദൈര്‍ഘ്യമേറിയതാണ്. അതുകൊണ്ട് ഇപ്പോള്‍ തീരുമാനിക്കണംഇടത്തോട്ടോ വലത്തോട്ടോ നേരേയോ? ജങ്ഷനില്‍ അധികസമയം നിര്‍ത്തിയിട്ട് ട്രാഫിക് ബ്ലോക്കുണ്ടാക്കാന്‍ പറ്റില്ല. അങ്ങനെയിരിക്കവേയാണ് സമദൂരസിദ്ധാന്തത്തിന്റെ സാധ്യത മനസ്സില്‍ത്തെളിഞ്ഞത്. എന്‍.എസ്.എസ്സിന്റെ സുകുമാരന്‍നായര്‍ പറഞ്ഞതാണ് സമദൂരമെന്ന് ധരിക്കരുത്. കാള്‍മാര്‍ക്‌സിന്റെ തൊഴിലാളിവര്‍ഗ തത്ത്വശാസ്ത്രത്തിനുബദലായി അധ്വാനവര്‍ഗസിദ്ധാന്തമുണ്ടാക്കിയ വിരുതനാണ് മാണിസാറ്. അദ്ദേഹത്തിന് എന്‍.

ഇടതുപക്ഷത്തിന് ബാലകൃഷ്ണപിള്ളയെ ഇനിയും മനസ്സിലായില്ലേ?

ഇമേജ്
പുതിയ സാങ്കേതികവിദ്യകള്‍ക്ക് ഇങ്ങനെയും ചില ഗുണങ്ങളുണ്ട്. എടുത്താല്‍ പൊങ്ങാത്ത ക്യാമറകളുമായി ചാനലുകാര്‍ അണിനിരക്കാത്ത സംഭവവും പിറ്റേന്നു മാധ്യമങ്ങളില്‍ വീഡിയോ ആയി പ്രത്യക്ഷപ്പെടുകയും രാപകല്‍ ചര്‍ച്ചയാവുകയും ചെയ്യാം. തല്‍ക്കാലം ഇടതുപക്ഷമുന്നണി നേതാവു കൂടിയായ പോക്കറ്റ് സംഘടനയായ കേരളാകോണ്‍ഗ്രസ്സിന്റെ തലൈവര്‍ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ഒരക്കിടി പറ്റി. അടച്ചുറപ്പുള്ള ഒരു മുറിയില്‍ നടന്ന എന്‍.എസ്.എസ്. കരയോഗത്തില്‍ ചെയ്ത പ്രസംഗം നാട്ടിലെങ്ങും പാട്ടായി. ആരോ മൊബൈല്‍ ഫോണില്‍ അതു റെക്കോര്‍ഡ് ചെയ്താണ് ഈ പണി പറ്റിച്ചത്. ഗൂഡാലോചന, വളച്ചൊടിക്കല്‍, എഡിറ്റിങ്ങ് തുടങ്ങിയ എന്തെല്ലാമോ വിക്രിയകള്‍ കാട്ടിയിട്ടാണ് ശത്രുക്കള്‍ തന്റെ പ്രസംഗത്തില്‍ താന്‍ പറയാത്ത, പറയാന്‍കൊള്ളാത്ത കാര്യങ്ങള്‍ ചേര്‍ത്തത്. എന്നാലും താന്‍ ക്ഷമ ചോദിക്കുന്നു. സമസ്താപരാധവും പൊറുക്കണം-അദ്ദേഹം നിര്‍വ്യാജം ഖേദിച്ചു. തുടര്‍ന്നു പുത്രന്‍ നിരുപാധികം മാപ്പു പറഞ്ഞു. പറയാതെ നിവൃത്തിയില്ല. മതേതരത്തിന്റെ അപോസ്തലന്മാരായതുകൊണ്ടാണ് ഇടതുപക്ഷത്തെ കേരളം ഇക്കുറി അധികാരത്തിലേറ്റിയത്. ഇടതുപക്ഷം ജയിപ്പിച്ചുവിട്ട എം.എല്‍.എ.മാരില്‍ ഒരാളാണ് ഗണേഷ്‌കുമാര്‍