പോസ്റ്റുകള്‍

സെപ്റ്റംബർ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്വാതന്ത്ര്യത്തിന് ഭീഷണി മതം

ഇതു ജനാധിപത്യയുഗമാണ്. കൂടുതല്‍ കൂടുതല്‍ രാജ്യങ്ങളില്‍ ജനാധിപത്യ ഭരണവ്യവസ്ഥ സ്വീകരിക്കപ്പെടുകയാണ്്. ലോകത്തെമ്പാടും ജനാധിപത്യം താഴെത്തട്ടിലുള്ള ജനങ്ങളിലേക്കുകൂടി ഇറങ്ങുകയാണ്. ആഗോളീകരണവും സാങ്കേതികവിദ്യയുടെ വികാസവും ഈ പ്രക്രിയയ്ക്കു വേഗത കൂട്ടുന്നുണ്ട്്. ഇതെല്ലാം പ്രത്യക്ഷത്തില്‍ ശരിയാണ്. നൂറുവര്‍ഷം മുമ്പ് വിരലിലെണ്ണാവുന്ന രാജ്യങ്ങളിലേ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. അവിടെപ്പോലും തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം ഭാഗികമായിരുന്നു. ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. എല്ലാവര്‍ക്കും വോട്ടവകാശമുള്ള, തിരഞ്ഞെടുക്കുന്നവര്‍ ഭരണം നടത്തുന്ന രാജ്യങ്ങളാണ് ലോകത്തിലേറെയും. വളരെക്കുറച്ച് രാജ്യങ്ങളിലേ തിരഞ്ഞെടുപ്പും വിമര്‍ശനസ്വാതന്ത്ര്യവും ഇല്ലാതുള്ളൂ.  ഈ മാറ്റത്തിന് മനുഷ്യസ്വാതന്ത്ര്യം പൂര്‍ണവികാസം പ്രാപിച്ചുവെന്നോ ചിന്തിക്കാനും ശരി എന്നു തോന്നുന്നതു വിളിച്ചുപറയാനുമുള്ള സ്വാതന്ത്ര്യം പൂര്‍ണരൂപത്തില്‍ ലഭ്യമാണ് എന്നോ അര്‍ത്ഥമുണ്ടോ? ഇല്ല. മനുഷ്യസ്വാതന്ത്ര്യം-ചിന്താസ്വാതന്ത്യം, അഭിപ്രായപ്രകടനം, ആവിഷ്‌കാരസ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, നിയമപരമായ തുല്യത തുടങ്ങിയവ-ഇപ്പോഴും വേണ്ടത്ര വ

സംഘപരിവാറിലൊരു 'ദീനദയാലു'

ഇമേജ്
പത്രജീവിതം  എന്‍.പി.രാജേന്ദ്രന്‍ ബി.ജെ.പി. എന്ന ഇന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ആദിരൂപം ഭാരതീയ ജനസംഘം ആണ്.  1951 മുതല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഹിന്ദുത്വം ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിച്ചുപോന്ന പാര്‍ട്ടിയാണത്. കേന്ദ്രത്തിലെ ആദ്യത്തെ നെഹ്‌റു മന്ത്രിസഭയില്‍ അംഗമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി നെഹ്‌റുവിന്റെ നയങ്ങളില്‍ അതൃപ്തനായി പാര്‍ട്ടി വിട്ട ശേഷമാണ് ഭാരതീയ ജനസംഘം ഉണ്ടാക്കിയത്. ക്രമേണ ശക്തി പ്രാപിച്ചുവന്ന പാര്‍ട്ടിക്ക് 1957 ല്‍ ലോക്‌സഭയില്‍ നാലും 62 ല്‍ പതിനാലും സീറ്റുണ്ടായിരുന്നു. 1967 ആയപ്പോഴേക്ക് അത് 35 സീറ്റോടെ ലോക്‌സഭയിലെ രണ്ടാമത്തെ വലിയ പ്രതിപക്ഷപാര്‍ട്ടിയായി. 44 സീറ്റുള്ള സ്വതന്ത്രാപാര്‍ട്ടിയായിരുന്നു പ്രധാനപ്രതിപക്ഷപാര്‍ട്ടി. തീവ്രമുതലാളിത്ത ആശയങ്ങള്‍ പുലര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ പാര്‍ട്ടിയാണ് സ്വതന്ത്രാപാര്‍ട്ടി. അന്ന് അങ്ങിനെ ഒരു പാര്‍ട്ടിയേ ഉണ്ടായിരുന്നുള്ളൂ. പില്‍ക്കാലത്ത്, ഏതാണ്ട് എല്ലാ പാര്‍ട്ടികളും മുതലാളിത്ത പാര്‍ട്ടികളായി മാറിയതുകൊണ്ടാവാം പ്രത്യേകമൊരു സ്വതന്ത്രാപാര്‍ട്ടി ഇല്ലാതായി. നമ്മുടെ വിഷയം അതൊന്നുമില്ല. ഇന്ന് ബി.ജെ.പി. അക്കൗണ്ട് തുറന്നതൊക്കെ വലിയ

ഫാസിസത്തെക്കുറിച്ച് അവര്‍ വെറുതെ തര്‍ക്കിക്കുകയാണ്

കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാറിന്റെ സ്വഭാവം വിലയിരുത്തുന്നതില്‍ സി.പി.എമ്മിന്റെ പ്രത്യയശാസ്ത്ര പണ്ഡിതന്മാര്‍ക്ക് ആശയക്കുഴപ്പം വര്‍ദ്ധിച്ചുവരുന്നു. മാറുന്ന കാലത്തെ രാഷ്ട്രീയ-സാമ്പത്തിക പ്രതിഭാസങ്ങളെ പഴയ പ്രത്യയശാസ്ത്ര ബ്രാക്കറ്റുകളില്‍തന്നെ  ഒതുക്കണമെന്നു നിര്‍ബന്ധമുള്ളതുകൊണ്ടുകൂടിയാണ് അവര്‍ ഓരോ ഘട്ടത്തിലും  ഇത്തരം പ്രതിസന്ധികളെയും ആശയക്കുഴപ്പങ്ങളെയും നേരിടേണ്ടി വരുന്നത്. പ്രായോഗിക രാഷ്ട്രീയനയങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ഇതിനൊന്നും വലിയ പ്രസക്തിയില്ലെന്നതാണ് സത്യം. ബി.ജെ.പി. സര്‍ക്കാര്‍ ഒരു ഫാസിസ്റ്റ് സര്‍ക്കാറാണോ?  ബി.ജെ.പി. പാര്‍ലമെന്റില്‍ ന്യൂനപക്ഷവും എന്‍.ഡി.എ.ക്ക് കഷ്ടിച്ചു മാത്രം ഭൂരിപക്ഷവും ആയിരുന്ന കാലത്ത്, എ.ബി.വാജ്‌പേയിയെപ്പോലൊരു മിതവാദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാറിനെ ഫാസിസ്റ്റ് എന്നു വിളിച്ചിട്ടുണ്ട് സി.പി.എം. ഉള്‍പ്പെടെയുള്ള മിക്ക ഇടതുപക്ഷപാര്‍ട്ടികളും.  ഇപ്പോള്‍ സാക്ഷാല്‍ നരേന്ദ്ര മോദി ഭരിക്കുമ്പോഴാണ് ബി.ജെ.പി.ഭരണം, രാഷ്ട്രീയനിര്‍വചനപ്രകാരമുള്ള ശരിയായ ഫാസിസ്റ്റ് ഭരണമാണോ എന്ന സംശയമുണ്ടായിരിക്കുന്നത്. വളരെ ഉദാരമായി ആരെയും ഫാസിസ്റ്റ് എന്നു വിളിക്കുന്ന അവസ്ഥ ഇന

തോക്കേന്തിയ ഭീകരര്‍, മരണം മുന്നില്‍, വിമാനത്തില്‍ 20 മണിക്കൂര്‍

ഇമേജ്
തകര്‍ന്ന വിമാനത്തില്‍നിന്ന് രക്ഷപ്പെടുക എന്നത് ഏതാനും മിനുട്ടുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന അനിശ്ചിതത്ത്വവും ആശങ്കയുമാണ്. എന്നാല്‍, തോക്കേന്തിയ ഭീകരന്മാര്‍ റാഞ്ചിയെടുത്ത വിമാനത്തില്‍, കൊല്ലും കൊല്ലും എന്ന ഭീഷണി കേട്ട് ഇരുപതു മണിക്കൂര്‍ രാവും പകലും കഴിച്ചുകൂട്ടുക എന്നത് അചിന്ത്യമായ അനുഭവമാണ്. ഒരു പത്രപ്രവര്‍ത്തകന് അങ്ങനെ ഒരു അനുഭവമുണ്ടായാല്‍ മറ്റു പത്രപ്രവര്‍ത്തകര്‍ അതൊരു മഹാഭാഗ്യമാണെന്നേ കരുതൂ. ഒരു മലയാളി പത്രപ്രവര്‍ത്തകന് ഈ അപൂര്‍വഭാഗ്യമുണ്ടായിട്ടുണ്ട്. അത് മലയാള മനോരമയുടെ ഡല്‍ഹി ലേഖകനും പില്‍ക്കാലത്ത് മാതൃഭൂമി ഉള്‍പ്പെടെ പല പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപരും ആയിരുന്ന കെ.ഗോപാലകൃഷ്ണനാണ്. ഒന്നോര്‍ത്തുനോക്കൂ, ഏതുനിമിഷവും വെടിയേറ്റോ ബോംബ് സ്‌ഫോടനത്തിലോ മരിച്ചുവീഴാം എന്ന ഭീതിയോടെ നിമിഷങ്ങള്‍ മണിക്കുറുകളാകുന്ന നേരത്ത് പത്രറിപ്പോര്‍ട്ടിനുവേണ്ടി കണ്ണും ശ്രദ്ധയും കേന്ദ്രീകരിച്ച് കാര്യങ്ങള്‍ നിരീക്ഷിക്കകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുക എന്തൊരു തീക്ഷ്ണ പരീക്ഷണമായിരിക്കും. സിഖ് ഭീകരതയടെ പശ്ചാത്തലം 1984 ജൂലൈ അഞ്ചിന് നടന്ന വിമാനറാഞ്ചലിന് ഒരു ചരിത്രപശ്ചാത്തലമുണ്ട്. പ്രത്യേകരാജ്യം ആ

വധശിക്ഷ വേ(ണ്ട)ണം

ഇമേജ്
ഏത് പൊല്ലാപ്പും സി.പി.എമ്മിന്റെ ചുമലില്‍ ചെന്നുപതിക്കുമെന്നത് ഒരു പൊതുനിയമമായിട്ടുണ്ടല്ലോ. ഗോവിന്ദച്ചാമിയും സി.പി.എമ്മിനെ ധര്‍മസങ്കടത്തിലാക്കിയിരിക്കയാണ് . ഗോവിന്ദച്ചാമിയെ തൂക്കേണ്ട എന്നു തീരുമാനിച്ചത് സുപ്രീം കോടതിയൊന്നുമല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് എന്നു തോന്നിപ്പോകും ചില ധാര്‍മികരോഷ വികാരജീവികളുടെ പ്രകടനങ്ങള്‍ കണ്ടാല്‍. തൂക്കിക്കൊല്ലുന്നില്ല എന്നു മാത്രമല്ല, ഗോവിന്ദച്ചാമിയെ പദ്മശ്രീയോ മറ്റോ കൊടുത്ത് ആദരിക്കുകയും ചെയ്തു എന്നും തോന്നിപ്പിക്കുന്നതാണ് പൊതുജനരോഷം. ജനത്തെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. ചാമിയെപ്പോലുള്ളവരെ കൈയില്‍കിട്ടിയാല്‍ ചിലപ്പോള്‍ മഹാത്മാഗാന്ധിയും ഹിംസാവാദിയായെന്നുവരും. ഏത് പൊല്ലാപ്പും സി.പി.എമ്മിന്റെ ചുമലില്‍ ചെന്നുപതിക്കുമെന്നത് ഒരു പൊതുനിയമമായിട്ടുണ്ടല്ലോ.  ഗോവിന്ദച്ചാമിയും സി.പി.എമ്മിനെ ധര്‍മസങ്കടത്തിലാക്കിയിരിക്കയാണ്. വധശിക്ഷ നിര്‍ത്തലാക്കണമെന്ന് പാര്‍ട്ടി ഒരു നയവും നിലപാടുമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ വേണ്ടിയാണ് 2013ല്‍ ഇങ്ങനെ തീരുമാനിച്ചത് എന്നൊന്നും പറഞ്ഞേക്കരുതേ... ഗോവിന്ദച്ചാമിയുടെ കേസ് വിധിയാകുംമുമ്പേ, പാര്‍ട്ടിയുടെ

ഈശ്വരന്‍ സ്വന്തം ലേഖകനെ രക്ഷപ്പെടുത്തി'

ഇമേജ്
മാധവന്‍കുട്ടി രക്ഷപ്പെട്ടതിനും പത്രങ്ങള്‍ വലിയ പ്രാധാന്യം നല്‍കി. ഈശ്വരന്‍ സ്വന്തം ലേഖകനെ രക്ഷപ്പെടുത്തി എന്നാണ് ഒരു പത്രം നല്‍കിയ തലക്കെട്ട്. കാരണമുണ്ട്. മാധവന്‍കുട്ടിയുടെ പുസ്തകങ്ങളിലൊന്നിന്റെ തലക്കെട്ട് 'ഈശ്വരന്‍ സ്വന്തം ലേഖകനോട് സംസാരിക്കുന്നു' എന്നായിരുന്നു. അപകടത്തില്‍ മരിച്ചില്ലെങ്കില്‍ പിന്നെ കേള്‍ക്കുന്നതും കാണുന്നതുമെല്ലാം തമാശകളായി ആസ്വദിക്കാനാകുമല്ലോ. മാധവന്‍കുട്ടി രക്ഷപ്പെട്ട വിവരം അറിഞ്ഞ് ഒരു സുഹൃത്ത് അയച്ച ടെലഗ്രാമിലെ വാചകം ഇതാ ഇങ്ങിനെതാങ്കള്‍ അപകടത്തില്‍ രക്ഷപ്പെട്ടുവെന്ന വാര്‍ത്ത എന്നെ നടുക്കുന്നു! രാജ്യതലസ്ഥാനത്തു ദീര്‍ഘകാലം ലേഖകന്മാരായിരുന്ന രണ്ടു മലയാളികള്‍ പത്രപ്രവര്‍ത്തകന്മാര്‍ എന്ന നിലയില്‍ അപൂര്‍വമായ ഭാഗ്യം സിദ്ധിച്ചവരാണ്. രണ്ടുപേരും രണ്ട് അത്യപൂര്‍വസംഭവങ്ങളില്‍ കഥാപാത്രങ്ങളായി. മരണത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ജീവന്‍ തിരിച്ചുകിട്ടിയപ്പോള്‍ വായനക്കാര്‍ക്കുവേണ്ടി കഥ എഴുതാന്‍ വെമ്പി. മാതൃഭൂമിയുടെ ന്യൂഡല്‍ഹി ലേഖകന്‍ വി.കെ മാധവന്‍കുട്ടിയാണ് ഒരു ഭാഗ്യവാന്‍. മറ്റൊരാള്‍ മലയാള മനോരമയുടെ ലേഖകന്‍ കെ. ഗോപാലകൃഷ്ണന്‍. രണ്ടു പ്രധാനപത്രങ്ങളുടെ

മൗനം സുധീരം വാചാലം

ഇമേജ്
  സൂര്യനുകീഴെയുള്ള എന്തിനെക്കുറിച്ചും അഭിപ്രായം പറയാനുള്ള അറിവും  അവകാശവുമുള്ളവരാണ് നേതാക്കന്മാര്‍. സൂര്യനുമുകളിലുള്ളതിനെക്കുറിച്ചും പറയും. ടി. പത്മനാഭന്റെ ചെറുകഥമുതല്‍ ജി. സുധാകരന്റെ കവിതവരെ എന്തിനെക്കുറിച്ചും പറയും. പക്ഷേ, എന്തുചെയ്യാം, ചില നേരങ്ങളില്‍ ചില മനിതര്‍ക്ക് കെ. ബാബുവിനെക്കുറിച്ച് ഒന്നും പറയാന്‍പറ്റില്ല. അഞ്ചുവര്‍ഷക്കാലം യു.ഡി.എഫ്. ഭരണത്തെ സകലവിധത്തിലും സമ്പന്നവും അര്‍ഥവത്തുമാക്കിയ ഒരു മഹാത്മാവാണ് കെ. ബാബു. ത്യാഗിയാണ്, മദ്യം നാക്കുകൊണ്ടുപോലും തൊടില്ല. ഇത്തരം ത്യാഗിവര്യന്മാരെയാണ് കോണ്‍ഗ്രസ് എപ്പോഴും എക്‌സൈസ് വകുപ്പ് ഏല്പിക്കാറുള്ളത്. ഗാന്ധിയന്‍പാര്‍ട്ടിയായതുകൊണ്ട് മദ്യവകുപ്പ് മറ്റ് അധാര്‍മികപാര്‍ട്ടികളെ ഏല്പിക്കാറേയില്ല. ഇടയ്‌ക്കൊരു ശ്രീനാരായണീയനെ ഏല്പിച്ചിരുന്നു. ഗാന്ധിയും ഗുരുവും തമ്മില്‍ ഇക്കാര്യത്തില്‍ ഭേദമില്ല. വിദ്യാഭ്യാസംപോലുള്ള വൃത്തികെട്ട വകുപ്പാകട്ടെ ആറുപതിറ്റാണ്ടെങ്കിലുമായി കോണ്‍ഗ്രസ്സുകാര്‍ തൊട്ടിട്ടില്ല. 2011ല്‍ ഉമ്മന്‍ചാണ്ടി തിരഞ്ഞുപിടിച്ച് കെ. ബാബുവിനെ എക്‌സൈസ് വകുപ്പ് ഏല്‍പ്പിച്ചത് എന്തിനെന്ന് വി.എം. സുധീരനുപോലും പിടികിട്ടിക്കാണില്ല. ഘട്ടംഘട്ടമായി സ

മതം മാര്‍ക്‌സിസ്റ്റുകാരെയും മയക്കുന്ന കറുപ്പാണോ?

ഇമേജ്
അറുപതുകളിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷം ഓര്‍ത്തുപോകുന്നു. സ്‌കൂള്‍ അവധിയാണ് എന്നതുകൊണ്ടുമാത്രമാണ് ഞങ്ങള്‍ കുട്ടികള്‍ ആ ദിനം ഓര്‍ക്കാറുള്ളത്. അടുത്തു ക്ഷേത്രമുണ്ടെങ്കില്‍ സ്ത്രീകള്‍ രാവിലെ കുളിച്ചുതൊഴുതേക്കും. അമ്പലത്തില്‍ പ്രത്യേക പൂജയോ നിവേദ്യമോ ഉണ്ടായെന്നു വരാം. പ്രഭാഷണമോ കലാപരിപാടികളോ നടക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. ശ്രീരാമജയന്തിയും ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവുമെല്ലാം  കുറച്ചുപേര്‍ മാത്രം പങ്കാളികളാകുന്ന ചെറിയ ആഘോഷങ്ങളായിരുന്നു അന്ന്. കുട്ടികളെ ശ്രീകൃഷ്ണവേഷം കെട്ടിച്ച് തെരുവുകള്‍ കയ്യടക്കുന്ന വലിയ ആഘോഷങ്ങള്‍ തുടങ്ങിയത് എഴുപതുകള്‍ക്കും ശേഷമാണ്. അതു തുടങ്ങിയതാവട്ടെ ഭക്തികൊണ്ടല്ല, രാഷ്ട്രീയലക്ഷ്യത്തോടെയാണ്. മനുഷ്യര്‍ മതത്തോടും അതിന്റെ ആചാരാനുഷ്ടാനങ്ങളോടും കൂടുതല്‍ അടുക്കുന്നത് നല്ലതല്ലേ എന്നു ചോദിച്ചേക്കാം. പ്രശ്‌നം അതല്ല. മുമ്പ് ഇല്ലാത്തതും ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്നതും മതവിശ്വാസമോ ദൈവവിശ്വാസമോ അല്ല. ലോകത്തെ വികസിതരാജ്യങ്ങളില്‍, പ്രത്യേകിച്ച് ക്ഷേമരാജ്യസങ്കല്പം ശക്തമായിക്കഴിഞ്ഞ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഈശ്വരവിശ്വാസവും മതവിശ്വാസവും ഉള്ളവരുടെ എണ്ണം ജനസംഖ്യയുടെ പാതിപോലും ഇ

ജപ്പാന്റെ ജയിലില്‍ മരണത്തോട് മുഖാമുഖം

പത്രജീവിതം ജപ്പാന്റെ ജയിലില്‍ കിടക്കേണ്ടി വന്ന നമ്മുടെ സ്വാതന്ത്ര്യസമരസേനാനികള്‍ അധികമില്ല. കെ.പി കേശവമേനോന്‍ അങ്ങനെ ജയിലില്‍ ഉറക്കമില്ലാരാവുകള്‍ തള്ളിനീക്കേണ്ടി വന്ന ഒരാളാണ്. വെടിയുണ്ടയ്ക്ക് ഇരയാകേണ്ടിവരിക ഇന്നോ നാളയോ എന്നറിയാതെ ഉറക്കം നഷ്ടപ്പെട്ട രാവുകള്‍… കേശവമേനോന്‍ ഒരു കുറ്റമേ ചെയ്തുള്ളൂബ്രിട്ടീഷ് സാമ്രാജ്യത്വത്തേക്കാള്‍ ഭീകരമായിരിക്കും ഇന്ത്യക്ക് ജപ്പാന്റെ അധീശത്വം എന്ന അഭിപ്രായം പറഞ്ഞു, അതില്‍ ഉറച്ചുനിന്നു. രാജ്യതാല്‍പര്യമാണ് ഉയര്‍ത്തിപ്പിടിച്ചതെങ്കിലും സ്വന്തക്കാര്‍പോലും അദ്ദേഹത്തെ രാജ്യദ്രോഹി എന്നു വിളിച്ചു. അവിശ്വസനീയമായ ജീവിതമായിരുന്നു മാതൃഭൂമി സ്ഥാപക പത്രാധിപര്‍ കെ.പി കേശവമേനോന്റേത്. വലിയ കുടുംബത്തില്‍ ജനിച്ച, വക്കീല്‍ഭാഗം പ്രശസ്തമാംവിധം ലണ്ടനില്‍ പാസായ, എഴുത്തുകാരനും പ്രഭാഷകനുമായ കെ.പി കേശവമേനോന്‍ എങ്ങനെ ജപ്പാന്റെ തടവറയില്‍ എത്തി? മാതൃഭൂമി പത്രാധിപത്യത്തിന്റെ ആദ്യനാളുകളിലെ പട്ടിണിയും പ്രയാസവും സഹിക്കാന്‍ കഴിയാതെയാണ് അദ്ദേഹം മലയയില്‍ വക്കീല്‍പ്പണി ചെയ്യാന്‍ പോയതെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നും. ഓഫിസില്‍ അപൂര്‍വമായി മാത്രം വരുന്ന മണിയോര്‍ഡറില്‍നിന്ന് എന്