പോസ്റ്റുകള്‍

ഒക്‌ടോബർ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശങ്കരക്കുറുപ്പും പിന്നെ അഴീക്കോടും വിമര്‍ശിക്കപ്പെട്ടപ്പോള്‍

ഇമേജ്
മലയാള സാഹിത്യ ചരിത്രത്തിലെ വലിയ സംഭവമായിരുന്നല്ലോ 'ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു' എന്ന സുകുമാര്‍ അഴീക്കോടിന്റെ പുസ്തകം. മഹാകവിയും അധ്യാപകനും ഉപന്യാസകനും വിവര്‍ത്തകനും ഗാനരചയിതാവും പില്‍ക്കാലത്തു രാജ്യസഭാംഗവുമായ ജി അന്നു പ്രശസ്തിയുടെ ഉന്നതതലത്തില്‍ നില്‍പ്പായിരുന്നു. 'മഹാകവിത്രയം എന്ന മണ്ഡലത്തിനപ്പുറത്ത് കാവ്യാംബരവീഥിയില്‍ ഒറ്റത്താരക പോലെ കുറുപ്പ് അന്നു പ്രശോഭിച്ചുനിന്നു'എന്നാണ് അഴീക്കോടുതന്നെ അതിനെക്കുറിച്ചെഴുതിയത്. ആ കൃതിയുടെ രചനയെയും അതുണ്ടാക്കിയ പ്രകമ്പനത്തെയുംപറ്റി ഒരു നീണ്ട അധ്യായം തന്നെയുണ്ട് അഴീക്കോടിന്റെ ആത്മകഥയില്‍. അധ്യായത്തിന്റെ തലക്കെട്ട് ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെട്ടു എന്നും. പുസ്തകമിറങ്ങിയ 1963ലും കുറേകാലവും സാഹിത്യലോകത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകമായിരുന്നു ഇത്. ഇപ്പോഴും സാഹിത്യവിദ്യാര്‍ഥികള്‍ക്കിടയിലെങ്കിലും ആ സാഹിത്യസംഭവം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. 'ശങ്കരക്കുറുപ്പ് വധ'ത്തിനു പിന്നിലെ 'ഗൂഢാലോചന' കൂടി വിവരിക്കുന്നുണ്ട് അഴീക്കോട് ആത്മകഥയില്‍. പ്രശസ്ത നിരൂപകന്‍ കുട്ടികൃഷ്ണമാരാരുടെ പ്രോത്സാഹനത്തോടെയാണ് അഴീ

ശങ്കരക്കുറുപ്പും പിന്നെ അഴീക്കോടും വിമര്‍ശിക്കപ്പെട്ടപ്പോള്‍

ഇമേജ്
മലയാള സാഹിത്യ ചരിത്രത്തിലെ വലിയ സംഭവമായിരുന്നല്ലോ 'ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു' എന്ന സുകുമാര്‍ അഴീക്കോടിന്റെ പുസ്തകം. മഹാകവിയും അധ്യാപകനും ഉപന്യാസകനും വിവര്‍ത്തകനും ഗാനരചയിതാവും പില്‍ക്കാലത്തു രാജ്യസഭാംഗവുമായ ജി അന്നു പ്രശസ്തിയുടെ ഉന്നതതലത്തില്‍ നില്‍പ്പായിരുന്നു. 'മഹാകവിത്രയം എന്ന മണ്ഡലത്തിനപ്പുറത്ത് കാവ്യാംബരവീഥിയില്‍ ഒറ്റത്താരക പോലെ കുറുപ്പ് അന്നു പ്രശോഭിച്ചുനിന്നു'എന്നാണ് അഴീക്കോടുതന്നെ അതിനെക്കുറിച്ചെഴുതിയത്. ആ കൃതിയുടെ രചനയെയും അതുണ്ടാക്കിയ പ്രകമ്പനത്തെയുംപറ്റി ഒരു നീണ്ട അധ്യായം തന്നെയുണ്ട് അഴീക്കോടിന്റെ ആത്മകഥയില്‍. അധ്യായത്തിന്റെ തലക്കെട്ട് ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെട്ടു എന്നും. പുസ്തകമിറങ്ങിയ 1963ലും കുറേകാലവും സാഹിത്യലോകത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകമായിരുന്നു ഇത്. ഇപ്പോഴും സാഹിത്യവിദ്യാര്‍ഥികള്‍ക്കിടയിലെങ്കിലും ആ സാഹിത്യസംഭവം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. 'ശങ്കരക്കുറുപ്പ് വധ'ത്തിനു പിന്നിലെ 'ഗൂഢാലോചന' കൂടി വിവരിക്കുന്നുണ്ട് അഴീക്കോട് ആത്മകഥയില്‍. പ്രശസ്ത നിരൂപകന്‍ കുട്ടികൃഷ്ണമാരാരുടെ പ്രോത്സാഹനത്തോടെയാണ് അഴീ

നിയമത്തിന്റെ വഴി പെരുവഴി

ഇമേജ്
നിയമത്തിന്റെ വഴി പെരുവഴി വിശേഷാല്‍പ്രതി # ഇന്ദ്രന്‍ Published: Oct 29, 2016, 10:44 PM IST T-   T   T+ നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന ഉറച്ച വിശ്വാസമായിരുന്നു ഉമ്മൻചാണ്ടിക്ക്. നീതി കിട്ടാം, കിട്ടാതിരിക്കാം, ശിക്ഷിക്കാം ശിക്ഷിക്കാതിരിക്കാം. വഴിമധ്യേ കേസിന്റെ കഥ കഴിക്കാമെങ്കിൽ അതുമാകാം. നിയമത്തിന്റെ വഴിയെ പോയവൻ പെരുവഴിയിലായെന്നും വരാം. എങ്കിലും നിയമത്തെ എടുത്തുപന്താടിയ താൻ ഇങ്ങനെ നിയമത്തിന്റെ പെരുവഴിയിലാകുമെന്ന് ഓർത്തതല്ല ഉമ്മൻചാണ്ടി.  തന്റെ ഭാഗം കേൾക്കാതെയാണ് തനിക്കെതിരെ വിധിച്ചതെന്നാണ് ഉമ്മൻചാണ്ടി സങ്കടപ്പെടുന്നത്. തന്റെ ഭാഗം പറയാൻ താൻ അങ്ങോട്ടുപോകേണ്ടതില്ലെന്നും ഭാഗം കേൾക്കാൻ കോടതി പുതുപ്പള്ളിയിലേക്കോ തിരുവന്തോരത്തേക്കോ ടാക്സി പിടിച്ചുവരുമെന്നും ധരിച്ചിരുന്നോ എന്നറിയില്ല. എന്തായാലും വന്നില്ല. ഹാജരാകാഞ്ഞ പ്രതിയെ(അല്ല വെറും എതിർകക്ഷി മാത്രമോ?) പിടികൂടാൻ പോലീസ് വരാഞ്ഞത് കേസ് സിവിലായതുകൊണ്ടാവണം. അപ്പോൾ എന്തുകൊണ്ട് കേസ് സിവിലായി എന്ന ചോദ്യവും ഉദ്ഭവിക്കുന്നുണ്ട്. ചോദിക്കാൻ തുടങ്ങിയാൽ ചോദ്യങ്ങൾ തീരില്ല, അത്രയേറെയുണ്ട്.  ഒരു മുഖ്യമന്ത്രി എതിർകക്ഷിയായുള്
http://www.epw.in/journal/2016/43/web-exclusives/rising-threat-press-freedom-corridors-judiciary.html Home   » Journal »   Vol. 51, Issue No. 43, 22 Oct, 2016   » Rising Threat to Press Freedom from the Corridors of Judiciary Rising Threat to Press Freedom from the Corridors of Judiciary N P Rajendran ( nprindran@gmail.com ) is a political columnist, retired deputy editor of Mathrubhumi and former chairman of Kerala Media Academy. The entry of the media to the open court to report proceedings of the court is a constitutional right, not a special favour of the judges or advocates. Court proceedings and wider functioning of the judiciary are subjects that the public have every right to scruitinise. The act of preventing media in the courts of Kerala by the bar association activists, for the past hundred days, is illegal, unconstitutional, and hence, punishable. The lead news from Kerala courts is that there is no news from the courts! There is no official ban, but med

സി.വി.കുഞ്ഞുരാമനും 'ഇരുമ്പുലക്ക'കളും

ഇമേജ്
പത്രജീവിതം  എന്‍.പി.രാജേന്ദ്രന്‍ അഭിപ്രായം ഇരുമ്പലക്കയല്ല എന്ന് ആരെങ്കിലും എപ്പോഴെങ്കിലും പറയുന്നത് കേട്ടിട്ടില്ലാത്തവരും സ്വയം അങ്ങനെ പറഞ്ഞിട്ടില്ലാത്തവര്‍തന്നെയും ചുരുക്കമാണ്. നമ്മുടെ ശൈലിയുടെ ഭാഗമായി മാറിയ ഈ പ്രയോഗത്തിന്റെ ഉപജ്ഞാതാവ് ആരെന്ന് പലരും ഓര്‍ക്കാറില്ല. അത് സി.വി.കുഞ്ഞുരാമന്റെ പ്രയോഗമാണ്. ആരായിരുന്നു സി.വി.കുഞ്ഞുരാമന്‍?  ഒറ്റ വാക്കില്‍ പറയാനാവില്ല. സി.വി.കുഞ്ഞുരാമന്‍ നവോത്ഥാനനായകനും സാമൂഹ്യപരിഷ്‌കര്‍ത്താവും പത്രാധിപരും കവിയും പ്രബന്ധകാരനും ചരിത്രകാരനും അഭിഭാഷകനും ചെറുകഥാകൃത്തും നിരൂപകനും പ്രഭാഷകനും ആയിരുന്നു. ഓര്‍ക്കാന്‍ എളുപ്പമുള്ള ഒന്നുകൂടി-അദ്ദേഹം കേരളകൗമുദി പത്രത്തിന്റെ സ്ഥാപകനാണ്. 1871ല്‍ ജനിച്ചു, 19491 ല്‍ അന്തരിച്ചു. ഇരുമ്പുലക്കപ്രയോഗമല്ല സി.വി.യെ അനശ്വരനാക്കുന്നത്. സ്വസമുദായത്തെ ഉദ്ധരിച്ച് മറ്റു സമുദായങ്ങള്‍ക്കൊപ്പം ഉയര്‍ത്തുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച പോരാളിയായ പത്രാധിപര്‍ എന്ന നിലയിലാണ് അദ്ദേഹത്തെ കേരളം എന്നും ഓര്‍ക്കുക. ഇരുമ്പലക്കയിലേക്കു മടങ്ങാം. എപ്പോഴാണ്, എന്തിനാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടുണ്ടാവുക? ഉറപ്പില്ല. അദ്ദേഹവുമായി സഹവസിച്ചിട്ടുള്ളവര്‍

ബാലന്‍ വെറുമൊരു ബാലന്‍...

ഇമേജ്
അട്ടപ്പാടിയില്‍ നാലു കുട്ടികള്‍ പോഷകാഹാരക്കുറവു മൂലം മരിച്ചെന്ന് പ്രതിപക്ഷാംഗം പറഞ്ഞാല്‍ തീര്‍ച്ചയായും അതില്‍ കക്ഷിരാഷ്ട്രീയം കാണുക എന്നതാണ് നമ്മുടെ പരമ്പരാഗതരീതി. രാഷ്ട്രീയം എന്നുപറഞ്ഞാല്‍ പാര്‍ട്ടിക്കാരുടെ പന്തുതട്ടിക്കളി തന്നെ.  അട്ടപ്പാടിയില്‍ നാലു കുട്ടികള്‍ പോഷകാഹാരക്കുറവു മൂലം മരിച്ചെന്ന് പ്രതിപക്ഷാംഗം പറഞ്ഞാല്‍ തീര്‍ച്ചയായും അതില്‍ കക്ഷിരാഷ്ട്രീയം കാണുക എന്നതാണ് നമ്മുടെ പരമ്പരാഗതരീതി. രാഷ്ട്രീയം എന്നുപറഞ്ഞാല്‍ പാര്‍ട്ടിക്കാരുടെ പന്തുതട്ടിക്കളി തന്നെ. അതായത് ഞാന്‍ യോഗ്യന്‍, എന്റെ പാര്‍ട്ടിക്കാര്‍ അതിയോഗ്യര്‍... തെറ്റുപറ്റാത്ത മഹാത്മാക്കള്‍. എതിര്‍മുന്നണിക്കാര്‍ അയോഗ്യര്‍. അട്ടപ്പാടിയില്‍ ശിശുമരണം മുമ്പുനടന്നത് യു.ഡി.എഫ്. നയഫലം. ഇനി നടന്നാല്‍ അതും യു.ഡി.എഫ്. നയഫലം. എ.കെ. ബാലന്‍ വകുപ്പിന്റെ മന്ത്രിയായി സത്യപ്രതിജ്ഞചെയ്ത നിമിഷം എന്തുകൊണ്ട് സര്‍വ ആദിവാസിക്കുഞ്ഞുങ്ങളും ചാനല്‍ പരസ്യങ്ങളില്‍ കാണുന്ന തരം ഹൈബ്രീഡ് തടിയന്‍ കുഞ്ഞുങ്ങളാവാഞ്ഞത് എന്നാവണം ചോദ്യകര്‍ത്താവായ പ്രതിപക്ഷാംഗം ചോദിക്കാതെ ചോദിച്ചത്. രാഷ്ട്രീയക്കുനുഷ്ടുള്ള ചോദ്യം ചോദിച്ചാല്‍ രാഷ്ട്രീയംവിട്ട് കാര്യംപറയാന്‍ വേറെ

പോത്തന്‍ ജോസഫിന്റെ സര്‍ട്ടിഫിക്കറ്റ് ജിന്നയ്ക്കു മാത്രം

ഇമേജ്
പത്രജീവിതം എന്‍.പി.രാജേന്ദ്രന്‍ ഇന്ത്യയിലെ പത്രംഉടമകള്‍ക്ക് കോണ്‍ഡക്റ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ യോഗ്യതയുള്ള ഒരാളേ ഉള്ളൂ. സുറിയാനി ക്രിസ്ത്യാനിയും ചെങ്ങന്നൂരുകാരനുമായ സി.ഐ. ജോസഫിന്റെ മകന്‍ പോത്തന്‍ മാത്രം. സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പുമായി 26 പത്രങ്ങളുടെ പത്രാധിപരായിരുന്നു എന്നതാണ് പോത്തന്‍ ജോസഫിന്റെ യോഗ്യത. ഏതെല്ലാം പത്രങ്ങളെന്നോ? മുംബൈയിലെ ബോംബെ ക്രോണിക്കഌല്‍ തുടങ്ങി സി.രാജഗോപാലാചാരിയുടെ സ്വരാജ്യയില്‍ അവസാനിപ്പിക്കുന്നതിനിടയില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സും ഹിന്ദുസ്ഥാന്‍ ടൈംസും ടൈംസ് ഓഫ് ഇന്ത്യയും നാഷനല്‍ ഹെറാല്‍ഡും ഡെക്കാന്‍ ഹെറാള്‍ഡും ഡോണും വോയ്‌സ് ഓഫ് ഇന്ത്യയും പെടും. ഈ പത്രങ്ങളില്‍ നിന്നെല്ലാം ഇറങ്ങിപ്പോന്ന പോത്തന്‍ ജോസഫിനോടു താങ്കള്‍ കണ്ട ഏറ്റവും മാന്യനായ പത്രംഉടമ ആരാണ് എന്നു ചോദിച്ചാല്‍ സംശയലേശമെന്യേ മറുപടി കിട്ടും- മുഹമ്മദാലി ജിന്ന. മുഹമ്മദാലി ജിന്ന മലയാളം ഭാരതത്തിനു സംഭാവന ചെയ്ത ഏറ്റവും വലിയ പത്രാധിപര്‍ ആരെന്നു ചോദിച്ചാല്‍ പോത്തന്‍ ജോസഫ്് എന്ന മറുപടിയേ കിട്ടൂ. മുകളില്‍ പേരെഴുതിയ പത്രങ്ങളേറെയും പോത്തന്‍ ജോസഫാണ് നട്ടുവളര്‍ത്തിയത്. ചിലതിനെ വേറെ ചിലര്‍ നട്ടതാണ്.

തമ്മില്‍ഭേദം ഏത് തൊമ്മന്‍?

ഇമേജ്
നമുക്ക് ഗുണമൊന്നുമില്ലെങ്കില്‍ പിന്നെ എന്തിനെടേ പാര്‍ട്ടിക്ക് അധികാരം എന്നുചോദിക്കുന്നവര്‍ക്കാണ് മിക്ക പാര്‍ട്ടികളിലും ഭൂരിപക്ഷം. നമുക്ക് എന്നത്, എനിക്കും എന്റെ കുടുംബത്തിനും എന്നുവേണം വായിക്കാന്‍ . ഇ.പി. ജയരാജന്റെ രാജി ഒരു സര്‍വകാലറെക്കോഡാണ്. ജീവിതത്തിലാദ്യമായി മന്ത്രിപ്പണി കിട്ടിയിട്ട് ഇത്രയും ചുരുങ്ങിയ നാള്‍കൊണ്ട് ഇങ്ങനെയൊരു പണിയൊപ്പിച്ച് ഇറങ്ങിപ്പോകേണ്ടിവന്ന വേറെ ആളില്ല. സ്ഥാനമേറ്റ് രണ്ടുദിവസവും ഇരുപതു ദിവസവുമൊക്കെമാത്രം മന്ത്രിസ്ഥാനത്തിരുന്നവരുണ്ട്. പക്ഷേ, അവരുടെയെല്ലാം രാജി രാഷ്ട്രീയകാരണങ്ങളാലായിരുന്നു. മന്ത്രിയായി അഞ്ചുമാസം തികയും മുമ്പേ ഈ ബഹുമതി നേടിയയാള്‍ ചെറിയ പുള്ളിയുമല്ല. മന്ത്രിസഭയിലെ രണ്ടാമനാണ്. ആദര്‍ശാത്മകരാഷ്ട്രീയം ഇപ്പോഴും അവശേഷിക്കുന്ന ഒരു പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിക്കാരനാണ്. ജനം ആശയക്കുഴപ്പത്തിന്റെ പടുകുഴിയില്‍ വീണിരിക്കയാണ്. എഴുന്നേറ്റുവരാന്‍ കുറച്ചു സമയമെടുക്കും. എന്തൊരു കലികാലം! യു.ഡി.എഫ്. മന്ത്രിസഭയായിരുന്നു ഭേദം എന്നുപറയാന്‍ ചിലര്‍ക്ക് ഇപ്പോള്‍ നാവുപൊങ്ങുന്നു. തീര്‍ച്ചയായും യു.ഡി.എഫ്. ഉണ്ടാക്കിയ ഇനം ചീത്തപ്പേരുകള്‍ ഉണ്ടാക്കാന്‍ എല്‍.ഡി.എഫുകാര്‍ പ

മലയാള പത്രപിതാവായി ഒരു കോഴിക്കോട്ടുകാരന്‍

ഇമേജ്
പത്രജീവിതം എന്‍.പി.രാജേന്ദ്രന്‍    മലബാറിലിറങ്ങുന്ന ഒരു പത്രം കണ്ടിട്ട് തിരുവിതാംകൂര്‍ രാജാവിന് ക്ഷ പിടിച്ചു. രാജാവ് ഉടനെ പത്രത്തിന്റെ ഇരുനൂറ് കോപ്പി വരുത്താന്‍ ഉത്തരവിട്ടു. തിരുവനന്തപുരത്തെ സ്‌കൂളുകളിലും കച്ചേരികളിലും സംഗതി വിതരണം രാജാവ് ഏര്‍പ്പാട് ചെയ്യുന്നു. അത്തരമൊരു പത്രം വേറെ കാണില്ല, അത്തരമൊരു രാജാവിനെയും കേരളം വേറെ കണ്ടുകാണില്ല. രാജാവ് ആയില്യം തിരുനാള്‍ മഹാരാജാവ്, പത്രം ചെങ്കളത്ത് കുഞ്ഞിരാമമേനോന്‍ നടത്തിപ്പോന്ന കേരളപത്രികയും. നമ്മുടെ വിഷയം പത്രവും പത്രപ്രവര്‍ത്തകരുമായതുകൊണ്ട് രാജാവിനെ തല്‍ക്കാലം ഉപേക്ഷിക്കാം. ചെങ്കളത്ത് കുഞ്ഞിരാമമേനോനെ പലരും മലയാള പത്രപ്രവര്‍ത്തനത്തിന്റ പിതാവ് എന്ന് വിളിക്കും. കാരണം അദ്ദേഹം ഇറക്കിയ കേരളപത്രികയാണ് യഥാര്‍ത്ഥത്തില്‍ പില്‍ക്കാല പത്രങ്ങള്‍ക്കെല്ലാം മാതൃകയായത്. 1884 ഒക്്‌റ്റോബര്‍ 19 ന് ഇറങ്ങി ആദ്യലക്കം. അതിനും മുമ്പ് 1847 ല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തലശ്ശേരിയിലെ ഇല്ലിക്കുന്നിലാണ് ആദ്യത്തെ പത്രമിറക്കിയതെന്ന് ചരിത്രത്തില്‍ കാണുമെന്നതു ശരിതന്നെ. പക്ഷേ, ഗുണ്ടര്‍ട്ടിന്റെ രാജ്യസമാചാരമോ പശ്്ചിമോദയമോ ഇന്നു കാണുന്ന തരം പത്രങ്ങളുടെ മാതൃകയായിരുന്നില്ല

തോറ്റചരിത്രം കേട്ടിട്ടില്ല

ഇമേജ്
സ്വാശ്രയകോളേജുകളിലെ ഫീസ് കുറയ്ക്കാന്‍ വേണ്ടിയായിരുന്നു യു.ഡി.എഫിന്റെ സമരം. പഴയ കെ.എസ്.യു. കാലം മുതലുള്ള എല്ലാ സമരങ്ങളുംപോലെ ഇതും ഐതിഹാസികസമരം തന്നെ. സമരം യു.ഡി.എഫ്. വകയായിരുന്നുവെങ്കിലും ഫലത്തില്‍ എല്ലാം കോണ്‍ഗ്രസ് വകയാണ് ഈയിടെയായി. സമരം ഉശിരനായിരുന്നു എന്നു പറയാതെ വയ്യ. ഭേദപ്പെട്ട നിലയില്‍ നല്ലൊരു വിഭാഗം ഖദര്‍ധാരികള്‍ക്ക് ലാത്തിയടി വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞു. ഇക്കാലത്തും ഇതിനൊക്കെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ വരുന്നുണ്ട് എന്നതുതന്നെ വലിയ കാര്യം. ലാത്തിയടി വേണ്ടത്ര കിട്ടാത്തയിടങ്ങളില്‍ കുപ്പിയിലാക്കിക്കൊണ്ടുവന്ന ചുവപ്പുമഷി ഉപയോഗപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ചാനലുകളില്‍ ഒരു വര്‍ണപ്പൊലിമയ്ക്ക് ചെയ്തതാവും. തെറ്റുപറഞ്ഞുകൂടാ. എന്തായാലും സമരം വിജയമായിരുന്നു എന്നാണ് പാര്‍ട്ടിയും മുന്നണിയും വിലയിരുത്തിയിരിക്കുന്നത്. ഫീസ് കുറഞ്ഞില്ലെങ്കിലെന്ത്? സമരം വിജയിച്ചില്ലേ, അതുമതി. വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കാന്‍ സന്നദ്ധമാണെന്ന് ചില മാനേജ്‌മെന്റുകള്‍ പ്രസ്താവിച്ചതുതന്നെ സമരത്തിന്റെ ശക്തി കാരണമാണല്ലോ. സംശയമില്ല. മാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാറിനെ വലിയ ഭയമൊന്നുമില്ല. അതുപോലെയാണോ യു.ഡി.എഫ