പോസ്റ്റുകള്‍

നവംബർ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

'ഇന്ദിരയുടെ അടിയന്തരം' പി. രാജനെ ജയിലിലാക്കി

ഇമേജ്
അടിയന്തരാവസ്ഥയുടെ ആദ്യ നാളുകളില്‍തന്നെ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു പി. രാജന്‍ എന്ന പത്രപ്രവര്‍ത്തകന്‍. ഏതെങ്കിലും പ്രതിപക്ഷ പത്രത്തിന്റെ ലേഖകനായിരുന്നില്ല രാജന്‍. കോണ്‍ഗ്രസ് പത്രം എന്ന് അന്നും വിളിക്കപ്പെട്ടിരുന്ന മാതൃഭൂമിയുടെ കൊച്ചിയിലെ നിയമകാര്യ ലേഖകന്‍ ആയിരുന്ന രാജന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് 1975 ജൂലൈ 21നാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത് ജൂണ്‍ 26നും. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലാവുന്ന ആദ്യത്തെ പത്രപ്രവര്‍ത്തകനാണ് പി. രാജന്‍ എന്നു കരുതാം. എന്തായിരുന്നു രാജ്യരക്ഷയ്ക്ക് രാജന്‍ ഉയര്‍ത്തിയ ഭീഷണി ? “വിലങ്ങ് വലതു കൈയില്‍തന്നെ ആയിക്കോട്ടെ. വലതുകൈ കൊണ്ടാണല്ലോ ലഘുലേഖയെഴുതിയത്”- പി. രാജന്‍ പൊലിസുകാരോടു പറഞ്ഞു.  പി. രാജനെ മട്ടാഞ്ചേരിയിലെ സബ്ജയിലില്‍നിന്ന് എറണാകുളത്തെ വിചാരണക്കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുകയായിരുന്നു പൊലിസ്. രാജ്യരക്ഷാ നിയമപ്രകാരമായിരുന്നു അറസ്റ്റ്. ഇന്ത്യാചരിത്രത്തിലെ മറക്കാനാവാത്ത അടിയന്തരാവസ്ഥയുടെ ആദ്യ നാളുകളില്‍തന്നെ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു പി. രാജന്‍ എന്ന പത്രപ്രവര്‍ത്തകന്‍.ഏതെങ്കിലും പ്രതിപക്ഷ പത്രത്തിന്റ

കെ.ജയചന്ദ്രന്റെ കാലവും കാലശേഷവും

ഇമേജ്
വയനാട്ടില്‍ ഒരു പത്രപ്രവര്‍ത്തന ശില്പശാലയില്‍ സംസാരിക്കവേ സ്വാഭാവികമായും കെ.ജയചന്ദ്രനെ ഓര്‍മവന്നു. ജയചന്ദ്രന്റെ കാലത്തെ ഇടപെടലുകള്‍ കൊണ്ടോ അതിനു ശേഷമുള്ള വികസനനയങ്ങള്‍ കൊണ്ടോ വയനാട്ടിലെ ആദിവാസികളുടെ അവസ്ഥ മെച്ചപ്പെട്ടുവോ?  ആദിവാസിപ്രശ്‌നങ്ങളില്‍ ഇന്നു മാധ്യമങ്ങള്‍ എത്രത്തോളം ഇടപെടുന്നുണ്ട്? ചോദ്യത്തിന് ചില പത്രപ്രവര്‍ത്തകരില്‍ നിന്നും അപ്രതീക്ഷിതമായ പ്രതികരണമാണ് ഉണ്ടായത്. ജയചന്ദ്രന്‍ ചെയ്ത കാര്യങ്ങള്‍ ഇങ്ങനെ എപ്പോഴും എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ അര്‍ത്ഥം ഇപ്പോഴത്തെ പത്രപ്രവര്‍ത്തകര്‍ ഒന്നും ചെയ്യുന്നില്ല എന്ന കുറ്റപ്പെടുത്തലല്ലേ? ജയചന്ദ്രന്റെ പത്രപ്രവര്‍ത്തനത്തെ ഓര്‍ക്കുന്നത് അതിനു ശേഷമുള്ളവരില്‍ എടുത്തുപറയത്തക്ക ആരും ഇല്ലാത്തതുകൊണ്ടല്ല. അതിനു മുമ്പും അതിനു ശേഷവും ആദിവാസികളെക്കുറിച്ചും അനീതികള്‍ക്കെതിരെയും പത്രപ്രവര്‍ത്തകര്‍ എഴുതിയിട്ടുണ്ട്. ഇപ്പോഴും എഴുതുന്നുമുണ്ട്. പക്ഷേ, തീര്‍ച്ചയായും ജയചന്ദ്രന് ഉണ്ടാക്കാന്‍ കഴിഞ്ഞ പ്രതികരണം മറ്റാര്‍ക്കും ഉണ്ടാക്കാനായിട്ടില്ല എന്നതൊരു സത്യമാണ്. അതു പത്രപ്രവര്‍ത്തകന്റെ കുറ്റമല്ല. ആദ്യമായി ഒരാള്‍ ആദിവാസി ജീവിതത്തിന്റെ ദുരിതങ്ങള്‍ എഴുതി എ

പൊലിസും പന്നിയും കെ. ജയചന്ദ്രനും

ഇമേജ്
അറസ്റ്റ് നടക്കുന്നത് 1984 സെപ്റ്റംബര്‍ അഞ്ചിന് അര്‍ധരാത്രി. പിറ്റേന്ന് തിരുവോണമായിരുന്നു. അതിനും പിറ്റേന്ന് ഞായറാഴ്ചയും. പത്രം ഉള്‍പ്പെടെ എല്ലാം അടഞ്ഞുകിടക്കുന്ന, തുറന്നാലും നിര്‍ജീവ ദിനരാത്രങ്ങള്‍. ജയചന്ദ്രന്‍ കല്‍പറ്റയില്‍ താമസിച്ചിരുന്ന വാടകമുറിയില്‍ കയറിച്ചെന്നായിരുന്നു അറസ്റ്റ്. ഉറക്കമുണര്‍ത്തി ജയചന്ദ്രനെ ജീപ്പില്‍ക്കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എല്ലാം പൊലിസ് ആസൂത്രണം ചെയ്തപോലെ നടന്നു. പക്ഷേ, പൊലിസിന് പറ്റാന്‍ പാടില്ലാത്ത ഒരബദ്ധം മാത്രം പറ്റി   പൊലിസും പന്നിയും കെ. ജയചന്ദ്രനും ഈ തലക്കെട്ട് എഴുത്തുകാരന്‍ സക്കറിയ എഴുതിയ ഒരു ലേഖനത്തലക്കെട്ടിന്റെ വികൃതാനുകരണമാണ്. 32 വര്‍ഷം മുന്‍പ് മാതൃഭൂമി പത്രത്തിലെഴുതിയതാണ് ലേഖനം പൊലിസും പന്നിയും നമ്മളും. അതിനാധാരമായത്, അക്കാലത്ത് മാധ്യമലോകത്തെയും പൊതുരംഗത്തെയും പിടിച്ചുകുലുക്കിയ ഒരു സംഭവവും. സംഭവം ചുരുക്കത്തില്‍ ഇത്ര കപറ്റയിലെ പൊലിസ് ഒരു പ്രമുഖ പത്രപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുന്നു. പാതിരാത്രിയായിരുന്നിട്ടും പലരും വിവരം അറിഞ്ഞ് വന്‍സമ്മര്‍ദം ഉയര്‍ത്തിയതുകൊണ്ടുമാത്രം ആ ലേഖകന്‍ രക്ഷപ്പെടുന്നു. അറസ്റ്റ് ചെയ്യപ്പെട്ടത് വാര്‍ത്തയുടെ പേര

നുഴഞ്ഞു കേറുന്ന സെന്‍സര്‍ ഭൂതം: നിരോധനം ഒരു ടെസ്റ്റ് ഡോസ്

ഇമേജ്
  ദൃശ്യമാധ്യമങ്ങള്‍ എന്തു സംപ്രേഷണം ചെയ്യുന്നു, എങ്ങനെ സംപ്രേഷണം ചെയ്യുന്നു എന്നൊരു വലിയേട്ടന്‍ സദാ നോക്കിക്കൊണ്ടിരിക്കുകയും ഏട്ടന് ഇഷ്ടമില്ലാത്തതുകാണുമ്പോള്‍ ചാനലുകളെ ശിക്ഷിക്കുകയും ചെയ്യുന്നത് ഒരു നിയമാനുസൃത നടപടിതന്നെയാണ്. എന്‍.ഡി.ടി.വി നിരോധനം ഏകപക്ഷീയമാണ് എന്നു മുറവിളി ഉയരുന്നുണ്ടെങ്കിലും ഒരു നിയമത്തിന്റെ അടിസ്ഥാനത്തില്‍തന്നെയാണ് നടപടി എന്നതാണു സത്യം. ഇന്നു മുറവിളി കൂട്ടുന്നവരില്‍ പലരും കുറെക്കാലമായി നുഴഞ്ഞുവരുന്ന സെന്‍സര്‍ ഭൂതത്തെ ഒന്നുകില്‍ കണ്ടില്ല, അല്ലെങ്കില്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു. 2015 ല്‍ പുതിയ സര്‍ക്കാര്‍ പ്രോഗ്രാം കോഡ് മാറ്റിയെഴുതിയതിനു ശേഷം ആദ്യമായാണ് ഒരു വാര്‍ത്താചാനല്‍ നിരോധിക്കാന്‍ ഉത്തരവിടുന്നത് എന്നതു ശരിയാണ്. പക്ഷേ, മുന്‍ ഗവണ്മെന്റിന്റെ കാലത്തും ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ട്.  എന്‍.ഡി.ടി.വി.യില്‍ 2014 ഏപ്രില്‍ 21 ന് സംപ്രേഷണം ചെയ്ത ഗുഡ് ടൈംസ് എന്ന പ്രോഗ്രാമില്‍ അശ്ലീലം ആരോപിച്ച്, ഒരു വര്‍ഷം കഴിഞ്ഞ് ഏപ്രില്‍ ഒമ്പതിന് പരിപാടികള്‍ ബ്ലാക്് ഔട്ട് ഉത്തരവിറങ്ങിയതാണ്. യു.പി.എ ഗവണ്മെന്റിന്റെ കാലത്ത് എട്ടുതവണ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് എന്‍.ഡി

ഭരണഘടനാ ബെഞ്ചിലെത്തിയ ഒരു പത്രപാസ്

ഇമേജ്
ഗവര്‍ണര്‍ നിയമസഭയില്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗം വളരെ പ്രധാനപ്പെട്ട സംഗതി ആയാണ് പരിഗണിക്കപ്പെടുന്നത്. മന്ത്രിസഭ തയാറാക്കിക്കൊടുക്കുന്ന അവകാശവാദങ്ങള്‍ ഗവര്‍ണര്‍ വായിക്കുന്നുവെന്നല്ലാതെ അതില്‍ ഗവര്‍ണറുടേതായി യാതൊന്നും ഇല്ല എന്നത് വേറെ കാര്യം. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ മഹാനേട്ടങ്ങളെക്കുറിച്ച് ഒരു പ്രസംഗവും മൂന്നുമാസം കഴിയുംമുന്‍പ് അതേ മന്ത്രിസഭയുടെ ദുഷ്പ്രവര്‍ത്തികളെക്കുറിച്ച് മറ്റൊരു പ്രസംഗവും ചെയ്യേണ്ടി വന്ന തന്റെ നാണക്കേടിനെക്കുറിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം വിലപിച്ചത് വാര്‍ത്തയായിരുന്നു.  ഇങ്ങനെയൊക്കെയാണെങ്കിലും നയപ്രഖ്യാപന പ്രസംഗം വലിയ വാര്‍ത്തയാണ്. പക്ഷേ, ഒരിക്കല്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒരു പത്രവും റിപ്പോര്‍ട്ട് ചെയ്തില്ല. പത്രലേഖകര്‍ മുഴുവന്‍ പ്രസംഗം ബഹിഷ്‌കരിച്ചതാണ് കാരണം. 1983 ഫെബ്രുവരിയിലുണ്ടായ ആ സംഭവം കേരളചരിത്രത്തില്‍ ആദ്യത്തെ നയപ്രഖ്യാപന ബഹിഷ്‌കരണമായിരുന്നു. ഒരു പക്ഷേ, അവസാനത്തേതും അതായിരിക്കാം. പി. രാമചന്ദ്രന്‍ ആയിരുന്നു ഗവര്‍ണര്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു പഴയകാല കോണ്‍ഗ്രസ് നേതാവായിരുന്നു അദ്ദേഹം. 1977ലെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്

ഇന്ദ്രന്‍ വിശേഷാല്‍പ്രതിയെഴുത്തു നിര്‍ത്തി

ഇമേജ്
Top of Form ഞാന്‍ 2016 നവംബര്‍ എട്ടിന് ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ്‌ മാതൃഭൂമിയിലെ എന്റെ പംക്തി- വിശേഷാല്‍പ്രതി - കാത്തിരുന്നു വായിക്കുന്ന എന്റെ അനേകമനേകം സുഹൃത്തുക്കളോട് പറയാതെ വയ്യ. 22 വര്‍ഷമായി എഴുതിവരുന്ന പംക്തി ഞാന്‍ കഴിഞ്ഞയാഴ്ചയോടെ നിര്‍ത്തി. ഇനി ഇന്ദ്രന്‍ ഉണ്ടാവില്ല. വിശേഷാല്‍പ്രതി ഉണ്ടാവും.....കൂടുതല്‍ കഴിവുള്ള യുവസുഹൃത്തുക്കള്‍ ആരെങ്കിലും എഴുതും. ഫോണ്‍ ചെയ്തും മെയില്‍ അയച്ചും ആദ്യകാലത്ത് പണം മുടക്കി കത്തയച്ചും നേരില്‍ കാണുമ്പോള്‍ അഭിനന്ദിച്ചും , ഒരാഴ്ച കണ്ടില്ലെങ്കില്‍ ആശങ്ക പ്രകടിപ്പിച്ചും .....എന്നെക്കൊണ്ട് ഇത്ര കാലം ഇതെഴുതിച്ച എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. മറ്റ് എഴുത്തുകള്‍ പതിവു പോലെ തുടരും. എന്റെ സൈറ്റില്‍ അവ ലഭ്യമായിരിക്കും എന്‍പിരാജേന്ദ്രന്‍ഡോട്‌കോം .....കാണാം Top of Form Like Show More Reactions Comment Share 507 Najmudheen Ellathukandy, Hary Thandayan and 505 others 17 shares Comments 55 of 72 View previous comments Rahman Thayalangady   ഇന്നു കേട്ട ഏറ്റവും സങ്കടകരമായ വാർത്ത. Venu Edakkazhiyur   സന്തോഷം