പോസ്റ്റുകള്‍

ഓഗസ്റ്റ്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കേരളം ഇപ്പോഴും ഭ്രാന്താലയമോ?

തൊടുപുഴയ്ക്കടുത്ത് ഒരു കുടുംബത്തെ ഒന്നടങ്കം തല്ലിക്കൊന്നു വീട്ടുപറമ്പിൽ കുഴിച്ചിട്ട സംഭവം കേരളത്തെ ഞെട്ടിച്ചു. ആരെയും ഞെട്ടിക്കുന്ന പൈശാചികതയോടെയാണ് രണ്ടു സ്ത്രീകളെയും മാനസികാരോഗ്യമില്ലാത്ത ഒരു യുവാവിനെയും കുടുംബനാഥനെയും കൊലപ്പെടുത്തിയത്. ഏതാനും നാൾക്കകം പൊലീസ് കൊലയാളികളെ കണ്ടെത്തി. കൊല നടത്താൻ അവർ പറഞ്ഞ കാരണം കേരളത്തെ വീണ്ടും ഞെട്ടിച്ചു. മുന്നൂറു മൂർത്തികളുടെ ബലം, ദുർമന്ത്രവാദം, ദുർമൂർത്തികൾ, മന്ത്രങ്ങളെഴുതിയ താളിയോല, നിധി ശേഖരം.....എത്ര നൂറ്റാണ്ടു പിറകിലാണ് കേരളം ജീവിക്കുന്നത്? ഇതാദ്യത്തെ സംഭവമല്ല. ഏതാനും മാസം മുമ്പ് ഒരു സംസ്ഥാനതലസ്ഥാനത്ത് യുവാവ് സ്വന്തം കുടുംബത്തെ കൊന്നത് ശരീരവും ആത്മാവും വേർപെടുന്നത് കാണാനായിരുന്നുവത്രെ! ഇതിൽ മനോവിഭ്രാന്തിയുടെ ലക്ഷണങ്ങളുണ്ട്. പക്ഷേ, തൊടുപുഴ സംഭവത്തിൽ അങ്ങനെ യാതൊന്നുമില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും ബുദ്ധിപൂർവവുമാണ് ആ ചെറുപ്പക്കാർ ആറു മാസത്തെ ആസൂത്രണത്തോടെ ഒരു കുടുംബത്തെ ഉന്മൂലനം ചെയ്തത്. കൂട്ടക്കൊല നടത്താൻ അവരെ പ്രേരിപ്പിച്ച കാരണങ്ങൾ അവർ പോലീസിനോടു പറഞ്ഞത് മാദ്ധ്യമങ്ങൾ വിശദമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നമ്മളെല്ലാം അതു കൗതുകപൂ

എഴുത്തിലെ ഭിന്നതകള്‍ എഴുത്തില്‍ത്തന്നെ തീരട്ടെ

ഇമേജ്
പരമോന്നത കോടതിക്ക് വിചാരണയോ വിസ്താരമോ വേണ്ടിവന്നില്ല. മീശ എന്ന നോവൽ നിരോധിക്കണമെന്ന ആവശ്യം ഉൾക്കൊള്ളുന്ന ഹരജി വിചാരണയ്‌ക്കെടുത്തപ്പോൾ ആദ്യവാദങ്ങൾ കേട്ട ഉടനെതന്നെ കോടതി പറയാനുള്ളതു പറഞ്ഞു. പുസ്തകനിരോധനം സംസ്‌ക്കാരത്തിനു നിരക്കുന്നതല്ല. ഇതു പറഞ്ഞുകൊടുത്താലും അറിയാത്തവർക്ക് ഈ വാക്കുകളുടെ അർത്ഥം മനസ്സിലാവുമോ എന്നറിയില്ല. ആ ആവശ്യം നിയമവിരുദ്ധമാണെന്നോ ഭരണഘടനാവിരുദ്ധമാണെന്നോ അല്ല, അത് ഭാരതത്തിന്റെ സംസ്‌ക്കാത്തിനു നിരക്കാത്തതാണെന്നാണു കോടതി പറഞ്ഞത്. ഇതിനു വലിയ അർത്ഥതലങ്ങളുണ്ട്. ആർഷഭാരതസംസ്‌ക്കാരത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവർക്ക് ഇതു മനസ്സിലാകേണ്ടതാണ്. "മീശ' എന്ന നോവൽ നിരോധിക്കണമെന്നും അതിന്റെ പ്രതികൾ പിടിച്ചെടുക്കണമെന്നുമാണ് ഹരജിക്കാരൻ കോടതിയിൽ വാദിച്ചത്. അതു മാത്രം പോര, അത് ആഴ്ചകൾക്കു മുമ്പ് പ്രസിദ്ധീരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കോപ്പികൾ പിടിച്ചെടുക്കണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു. തർജ്ജമ ചെയ്ത വിവാദഭാഗങ്ങൾ കോടതി മുമ്പാകെ ഹാജരാക്കപ്പെട്ടിരുന്നു. അതു വായിച്ച, ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ബഞ്ച് ഓരേ അഭിപ്രായമാണ് തൽക്ഷണം പ്രകടിപ്പിച്ചത്. ഇതു രണ്ടു കഥാപാത്രങ്ങൾ തമ്മി