പോസ്റ്റുകള്‍

ഒക്‌ടോബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സര്‍ദാര്‍ പട്ടേലിന്റെ ഉയരവും പ്രതിമയുടെ ഉയരവും

ഇമേജ്
സര്‍ദാര്‍ പട്ടേലിന്റെ ഉയരവും പ്രതിമയുടെ ഉയരവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഗുജറാത്തിലെ ഒരു നദീദ്വീപില്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. നര്‍മ്മദ അണക്കെട്ടിന് അഭിമുഖമായി, 3.2 കിലോ മീറ്റര്‍ അകലെ 12 ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയുള്ള തടാകത്തിനകത്ത് ഇരുപതിനായിരം ചതുരശ്ര മീറ്റര്‍ ഭൂമിയില്‍ ഉയര്‍ന്ന ഈ പ്രതിമ ഒരു വിസ്മയം തന്നെയാണ്. ഉയരം കൊണ്ടും കരകൗശല പാടവം കൊണ്ടും തീര്‍ച്ചയായും അതൊരു വിസ്മയം തന്നെയാവും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ച പ്രതിമാനിര്‍മ്മാണം അദ്ദേഹം പ്രധാനമന്ത്രിയായ ശേഷം അതിവേഗം മുന്നോട്ടു പോവുകയും കാലവിളംബമില്ലാതെ പൂര്‍ത്തിയാവുകയും ചെയ്തു. എല്ലാ അര്‍ത്ഥത്തിലും ഇതു പ്രധാനമന്ത്രിയുടെ ആശയമാണ്, അദ്ദേഹത്തിന്റെ സംഭാവനയാണ്, അദ്ദേഹത്തിന്റെ കൂടി എക്കാലത്തേക്കുമുള്ള സ്മാരകവുമാണ്. ഐക്യത്തിന്റെ പ്രതിമ-സ്റ്റാച്ച്യൂ ഓഫ് യൂണിറ്റി- എന്നു പേരിട്ട ഈ പ്രതിമ അമേരിക്കയുടെ സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയെ വെല്ലുന്ന സൃഷ്ടിയാണ് എന്നത് ഇന്ത്യക്കാര്‍ക്ക് അഭിമാനകരം തന്നെ.  182 മീറ്റര്‍ ഉയരമുള്ള ഈ മഹാസംരംഭവുമായി ബന്ധപ്പെട്ട വിവര

ആചാരമൗലിക വാദവും അത്യപകടകരമാണ്

ശബരിമലയില്‍ ആര്‍ത്തവപ്രായത്തിലുള്ള സ്ത്രീകളുടെ പ്രവേശനം ശരിയോ എന്നത് ഒരു ആചാരകാര്യമായിരുന്നു അടുത്തകാലം വരെ. ഇന്ന് അത് ഇന്ത്യന്‍ ഭരണഘടനയുമായും നിയമനടത്തിപ്പുമായും മാന്യമായ പൊതുപ്രവര്‍ത്തനവുമായുമെല്ലാം ബന്ധപ്പെട്ട ഗൗരവമേറിയ ഒരു തര്‍ക്കപ്രശ്‌നമായും അതിലേറെ ഗൗരവമായ ഒരു ക്രമസമാധാനപ്രശ്‌നമായും വളര്‍ന്നിരിക്കയാണ്. ശാന്തിയുടെയും പക്വതയുടെയും മാന്യതയുടെയും മുഖമാണ് ഭക്തിയിലും ആദ്ധ്യാത്മികതയിലുമെല്ലാം ഉണ്ടായിരിക്കുക എന്നാണ് സങ്കല്പം. എല്ലാ മതങ്ങളുടെയും കാര്യത്തില്‍ ഇതു ശരിയാണ്. എങ്കിലും, തര്‍ക്കം വ്യത്യസ്തമതവിശ്വാസികള്‍ തമ്മിലാകുമ്പോള്‍ മനുഷ്യത്വം പോലും ഇല്ലാതാകുന്നത് അനേകവട്ടം ഇന്ത്യയില്‍ മാത്രമല്ല ലോകത്തെങ്ങും കാണാറുമുണ്ട്. ശബരിമലത്തര്‍ക്കത്തില്‍ മറ്റു മതങ്ങള്‍ക്കൊന്നും പങ്കാളിത്തമില്ല. എന്നിട്ടും ഒരു രാഷ്ട്രീയത്തര്‍ക്കത്തില്‍ നാം പ്രതീക്ഷിക്കുന്ന പക്വതയോ എതിര്‍പക്ഷ ബഹുമാനമോ പോലും ഈ തര്‍ക്കത്തില്‍ ഉണ്ടാകുന്നില്ല എന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. ശബരിമല വിഷയത്തില്‍ ഇടപെട്ടതു സുപ്രിം കോടതിയാണ്. ഒരു ജനാധിപത്യസമൂഹത്തില്‍ സംഭവിക്കാവുന്ന ഒരു കാര്യം മാത്രമാണിത്. തര്‍ക്കപ്രശ്‌നത്തില്‍ അവസാനവാക്ക് പ

ഗാന്ധിജിയും ഗാന്ധിയനായ നാസ്തികനും

 'നാസ്തികത ആത്മത്തിന്റെ നിഷേധമാണ്. അതു പ്രചരിപ്പിക്കുന്നതില്‍ ലോകത്താരും വിജയിച്ചിട്ടില്ല. താങ്കളെപ്പോലുള്ളവര്‍ക്കു കുറച്ചു വിജയം നേടാന്‍ കഴിഞ്ഞത് ജനങ്ങള്‍ക്കിടയില്‍ അത്ര ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടു മാത്രമാണ്. താങ്കളെ ഇവിടേക്കു ക്ഷണിക്കാന്‍ നിവൃത്തിയില്ലാത്തതില്‍ ഖേദമുണ്ട്. വെറുതെ ചര്‍ച്ചകള്‍ക്കു വേണ്ടി ചെലവാക്കാന്‍ എനിക്കു സമയമില്ല'.    നേരില്‍ക്കാണാനും ദൈവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും സമയം ചോദിച്ചുകൊണ്ടു കത്തയച്ച തികഞ്ഞ നാസ്തികനായ ഗോപരാജു രാമചന്ദ്ര റാവുവിന് ഗാന്ധിജി നല്‍കിയ മറുപടിയാണ് ഇത്. ഗോപരാജു രാമചന്ദ്ര റാവുവിന്റെ ആദ്യത്തെ കത്തായിരുന്നില്ല അത്. 1930 തുടക്കത്തിലെപ്പോഴോ അദ്ദേഹം ഗാന്ധിജിക്കു കത്തയക്കുകയുണ്ടായി. വെറും രണ്ടു വാചകമുള്ളതായിരുന്നു ആ കത്ത്. 'അങ്ങ് ദൈവം എന്ന വാക്ക് ഉപയോഗിക്കുന്നു. എന്താണ് ആ വാക്കിന്റെ അര്‍ത്ഥം, മനുഷ്യജീവിതവുമായി അത് എത്രത്തോളം പൊരുത്തപ്പെടും?' 'മനുഷ്യന് ഉള്‍ക്കൊള്ളാവുതിനും അപ്പുറമാണ് അതിന്റെ അര്‍ത്ഥം' എന്ന ഒറ്റ വാചകമാണ് ഗാന്ധിജി ആ കത്തിന് മറുപടി നല്‍കിയത്. രാമചന്ദ്രറാവുവിനെ ഒട്ടും തൃുപ്തിപ്പെടുത്തിയില്ല ആ മറുപടി

ട്വിറ്ററില്‍ വ്യാജ ചീഫ് ജസ്റ്റിസും

ട്വിറ്ററില്‍ വ്യാജ ചീഫ് ജസ്റ്റിസും സാമൂഹ്യമാദ്ധ്യമത്തില്‍ ആരെയാണ് അപകീര്‍ത്തിപ്പെടുത്തിക്കൂടാത്തത്? ഇന്ത്യയിലെ ഏറ്റവും പരമോന്നതമായ നീതിപീഠത്തിന്റെ തലവന്‍ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ പേരിലും ഉണ്ട് ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ട്. @ranjan_GogoiCJI എന്നു തന്നെയാണ് അതിന്റെ ഹാന്‍ഡ്ല്‍. രണ്ടായിരം അനുയായികളും 11000 ലൈക്‌സും മാത്രമേ ഉള്ളൂ എന്നതുതന്നെ ചീഫ് ജസ്റ്റിസിനു നാണക്കേടല്ലേ. വ്യാജന് എതിരെ ഇന്ത്്യയുടെ ചീഫ് ജസ്റ്റിസിനു പരാതിയുമായ പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങാനൊട്ടു പറ്റുകയുമില്ല. എന്തായാലും, അഭിഭാഷകനായ ഗൗരവ് കുമാര്‍ ബന്‍സാല്‍ ഈ അക്കൗണ്ട് ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു എന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.  ആഗസ്ത് 15 മുതല്‍ ഈ അക്കൗണ്ട് നിലവിലുണ്ട്. പ്രധാനമന്ത്രിയുടെയും മറ്റു വി.ഐ.പി മാരുടെയും ട്വീറ്റുകള്‍ റിട്വീറ്റ് ചെയ്യല്‍ മാത്രമായിരുന്നു പരിപാടി. വേറെ ഉപദ്രവമൊന്നുമില്ല. രഞ്ജന്‍ ഗോഗോയി ചീഫ് ജസ്റ്റിസ് ആയപ്പോഴാണ് സംഗതി ഗൗരവമുള്ളതായത്. ഈയിടെ പ്രധാനമന്ത്രിക്കു ജന്മദിനം ആശംസകളും നേര്‍ന്നു ഈ വ്യാജ ചീഫ് ജസ്റ്റിസ്. സോഷ്യല്‍ മീഡിയയില്‍ വിശ്വസിക്കാവുന്നതായി എന്തുണ്ട

വോട്ടാണ് ലക്ഷ്യം, ഭരണഘടനയും സ്ത്രീകളും അവിടെ നില്‍ക്കട്ടെ

 വോട്ടാണ് ലക്ഷ്യം, ഭരണഘടനയും സ്ത്രീകളും അവിടെ നില്‍ക്കട്ടെ രണ്ടു സംഭവങ്ങളുടെ പരിണാമം കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെയും മതനേതൃത്വങ്ങളുടെയും മൂല്യരാഹിത്യവും സ്വാർത്ഥതയും വെളിവാക്കുന്നുണ്ട്. കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസ്സിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായ സംഭവമാണ് ഒന്ന്. സംസ്ഥാന പൊലീസ് ആദ്യം അറച്ചുനിന്നെങ്കിലും ഒരു ഘട്ടം കഴിഞ്ഞപ്പോൾ ധീരമായ നടപടികൾക്കു തയ്യാറായി. വിശ്വാസിസമൂഹത്തിന്റെ പിന്തുണ നഷ്ടപ്പെടുമോ എന്ന ആശങ്ക ഭരണാധികാരികളെ നിഷ്‌ക്രിയരാക്കിയില്ല. ബിഷപ്പ് ഇപ്പോഴും റിമാൻഡിലാണ്. ശിക്ഷിക്കപ്പെടുന്നതു വരെ സംശയത്തിന്റെ ആനുകൂല്യത്തിന് അദ്ദേഹം അർഹനാണ്. പക്ഷേ, എന്താണ് ചില ക്രൈസ്തവപൂരോഹിതന്മാരുടെ സമീപനം? റിമാൻഡിലുള്ള പ്രതിയെ അവർ താരതമ്യപ്പെടുത്തിയത് യേശുദേവനോടാണ്! ക്രിസ്തുവിനെ കുരിശിലേറ്റിയതു കുറ്റവാളിയായതുകൊണ്ടല്ലല്ലോ എന്നു പറയുമ്പോൾ അതിനർത്ഥം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ യേശുദേവനു തുല്യമായ പരിഗണനയ്ക്ക് അർഹനാണ് എന്നുതന്നെയാണ്. യേശുവിനെ ക്രൂശിച്ച പാപികൾക്കു തുല്യരാണു ബിഷപ്പിൽ കുറ്റമാരോപിച്ച കന്യാസ്ത്രീകളും അവരെ പിന്തുണച്ചവരും എന്നു പറയാതെ പറയുക കൂടിയായിരുന്നു ആ വൈദികൻ. ഇതിനെത