പോസ്റ്റുകള്‍

ഏപ്രിൽ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സൗഹൃദങ്ങള്‍ സമ്പാദ്യമാക്കിയ കെ.പി കുഞ്ഞിമൂസ

ഇമേജ്
വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകള്‍, ലേഖനങ്ങള്‍ ഇത്രയധികം എഴുതിയ മറ്റൊരാളില്ല. അദ്ദേഹം ആറായിരം വ്യക്തികളെക്കുറിച്ച് മരണശേഷമുള്ള അനുസ്മരണങ്ങള്‍ എഴുതിയതായി മാദ്ധ്യമറിപ്പോര്‍ട്ടുകളില്‍ കണ്ടു. അവിശ്വനീയംതന്നെ. അരനൂറ്റാണ്ടു കാലം വര്‍ഷം തോറും നൂറും നൂറ്റമ്പതും കുറിപ്പുകള്‍ എഴുതിയാലേ ഈ എണ്ണം തികക്കാനാവൂ. അപരിചിതരെക്കുറിച്ചുള്ള ചരമറിപ്പോര്‍ട്ടുകളല്ല അവ. അദ്ദേഹത്തിന്റെ അസൂയാര്‍ഹമായ സൗഹാര്‍ദ്ദ ബന്ധങ്ങളുടെ തെളിവാണ് ഈ രചനകള്‍. പരിചയപ്പെടുന്നവരെക്കുറിച്ചെഴുതാന്‍ അദ്ദേഹം ആള്‍ മരിക്കുന്നതു വരെ കാത്തുനില്‍ക്കാറില്ല! കാലിക്കറ്റ് ടൈംസ് പത്രത്തില്‍ അറുനൂറോളം വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. മിക്കതും ജീവിച്ചിരിക്കുന്നവരെ കുറിച്ചുള്ളതായിരുന്നു. അതൊരു സര്‍വകാല റെക്കോഡ് തന്നെയാണ്, സംശയമില്ല.  അനുസ്മരണം / എന്‍.പി രാജേന്ദ്രന്‍  ഒരാഴ്ച മുമ്പ് ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലെ ഒരു തെരഞ്ഞെടുപ്പ് അനുഭവം എഴുതിത്തരണമെന്ന് ആവശ്യപ്പെടാനാണ് വിളിച്ചത്. തത്മമയം പത്രത്തില്‍ അങ്ങനെയൊരു പംക്തി പലരെക്കൊണ്ടും എഴുതിക്കുന്നുണ്ടായിരുന്നു. എന്തെഴുതാന്‍ പറഞ്ഞാലും

'മൂവായിരം രൂപയുണ്ട്. അതു പോരേ?'

ഇമേജ്
ലോക്‌സഭയിലേക്കു പത്രിക നല്‍കിയ കെ.ആര്‍ നാരായണന്‍ എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് ചോദിച്ചു പ്രചാരണം നടത്താനൊക്കെ കുറെ പണം വേണ്ടിവരില്ലേ? കാശുണ്ടോ ? നാരായണന്റെ നിഷ്‌കളങ്കമായ മറുപടിമൂവായിരം രൂപ കൊണ്ടുവന്നിട്ടുണ്ട്. അതു പോരേ? എന്നെ കളിയാക്കിയതാണോ എന്നൊരു നിമിഷം തോന്നിപ്പോയി.  ആള്‍ ഗൗരവത്തിലായിരുന്നു.  പല രാജ്യങ്ങളില്‍  ഹൈക്കമ്മീഷണറും അംബാസ്സഡറും ഡല്‍ഹിയില്‍ വൈസ് ചാന്‍സലറുമെല്ലാം ആയിരുന്ന ആള്‍ക്ക് അന്നു നമ്മുടെ രാഷ്ട്രീയത്തെക്കുറിച്ച് ഇത്രയൊക്കൊയേ  അറിയൂ എന്നു തോന്നിപ്പോയി. 1984ലാണ് സംഭവം. കെ.ആര്‍ നാരായണന്‍ പത്രിക നല്‍കാനെത്തിയത് ഇന്നു നിലവിലില്ലാത്ത ഒറ്റപ്പാലം ലോക്‌സഭാ സീറ്റില്‍ മത്സരിക്കാനാണ്. തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, കുഴല്‍മന്ദം, ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം നിയമസഭാ മണ്ഡലങ്ങളടങ്ങിയ ഒറ്റപ്പാലം മണ്ഡലം 1977 മുതല്‍ 2004 വരെയേ ഉണ്ടായിട്ടുള്ളൂ. കെ.ആര്‍ നാരായണന്‍ നാരായണന്റെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമായിരുന്നു. ഉദ്യോഗങ്ങളില്‍ നിന്നെല്ലാം വിരമിച്ച് ഡല്‍ഹിയില്‍ വിശ്രമിക്കുകയായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചിട്