പോസ്റ്റുകള്‍

മേയ്, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അഭിപ്രായ വോട്ടെടുപ്പുകാരോട് മാധ്യമങ്ങള്‍ ചോദിക്കേണ്ടത്

ലോക്‌സഭ തിരഞ്ഞെടുപ്പിനു മുമ്പായി ദിവസേനയെന്നോണം പുറത്തിറങ്ങുന്ന അഭിപ്രായവോട്ടെടുപ്പുകളെ ജനങ്ങള്‍ എത്രത്തോളം വിശ്വസിച്ചിരുന്നു എന്നറിയില്ല. അടുത്ത അഞ്ചു വര്‍ഷം ആര് രാജ്യം ഭരിക്കണം എന്ന തീരുമാനം ജനങ്ങള്‍ എടുക്കുംമുമ്പ് ജനങ്ങള്‍ എന്തു തീരുമാനമാണ് എടുക്കുക എന്നു പ്രവചിക്കുന്നവരാണ് ഈ കൂട്ടര്‍. അവര്‍ ജനങ്ങളിലേക്കെത്തുന്നത് പത്രമാധ്യമങ്ങളിലൂടെയാണ്. ആരാണ് ഈ വോട്ടെടുപ്പു നടത്തിയത്, എന്തിനാണ് ഇങ്ങനെ വോട്ടെടുപ്പ് നടത്തുന്നത്, ആരാണ് ഇതിന് അവരെ പ്രേരിപ്പിച്ചത്.... പല ചോദ്യങ്ങള്‍ വായനക്കാരുടെ മനസ്സില്‍ തെകട്ടിവരും. പക്ഷേ, ആരും ഒന്നും ചോദിക്കാറില്ല. ആരോടു ചോദിക്കാന്‍? ദൃശ്യമാധ്യമങ്ങളാണ് മിക്ക അഭിപ്രായവോട്ടെടുപ്പുകളുടെയും പിന്നിലെന്ന് സാമാന്യമായി അറിയാം. മണ്ഡലം തിരിച്ചുള്ള രാഷ്ട്രീയ അവലോകനവും അതിന്റെ തുടര്‍ച്ചയായ വിജയപരാജയ പ്രവചനങ്ങളും അതിനെക്കുറിച്ചുള്ള ചര്‍ച്ചയും  കേള്‍ക്കാന്‍ നല്ലൊരു പ്രേക്ഷകസമൂഹം തയ്യാറാണ്. ദൃശ്യമാധ്യമങ്ങള്‍ക്ക് ഇതൊരു നല്ല വരുമാനമാര്‍ഗവുമാണ്. ദേശീയ മാധ്യമങ്ങളും പ്രൊഫഷണല്‍ സ്ഥാപനങ്ങളെ നിയോഗിച്ച് ഇത്തരം അഭിപ്രായസര്‍വെകള്‍ നടത്താറുണ്ട്. വോട്ടെണ്ണും മുമ്പ് ജനമനസ് അറിയുക എന്നതിലുള്

അതെ, മാദ്ധ്യമരംഗവും ദുരന്തത്തിലേക്ക്

ഇമേജ്
മലബാറിലും തിരുകൊച്ചിയിലും തിരുവിതാംകൂറിലും വേറിട്ടു പ്രവര്‍ത്തിച്ചിരുന്ന പത്രപ്രവര്‍ത്തക സംഘടനകള്‍ ഒറ്റ സംഘടനയായി മാറുന്നത് 1950-ലാണ്. ഐ.എഫ്.ഡബ്ല്യൂ.ജെ (IFWJ)  യുടെ രൂപവല്‍ക്കരണ സമ്മേളനം 1950-ല്‍ കോട്ടയത്തു നടന്നപ്പോള്‍ ദേശീയരംഗത്ത് പേരും പ്രശസ്തിയും നേടിക്കഴിഞ്ഞിരുന്ന പോത്തന്‍ ജോസഫ് പങ്കെടുത്തിരുന്നു. ഇതിനോടൊപ്പമാണ് KUWJ യും രൂപം കൊള്ളുന്നത്. സംഘടന രൂപം കൊണ്ടിട്ടു 67 വര്‍ഷം പിന്നിട്ടു എന്നര്‍ത്ഥം. പ്രമുഖന്മാരായ കെ.കാര്‍ത്തികേയ(കേരളകൗമുദി)നും പെരുന്ന കെ.എന്‍.നായരും പില്‍ക്കാലത്ത് സോഷ്യലിസ്റ്റ് നേതാവായ പി.വിശ്വംഭരനും ഡോ.എന്‍.വി.കൃഷ്ണവാരിയരും കെ.ദാമോദരമേനോനും സി.എച്ച് മുഹമ്മദ് കോയയും വര്‍ഗീസ് കളത്തിലും ഉള്‍പ്പെടെ ഒരുപാട് പ്രഗത്ഭമതികള്‍ പത്രപ്രവര്‍ത്തകയൂണിയനെ നയിച്ചിരുന്ന കാലമായിരുന്നു അത്. പിന്നെയും മുപ്പതോളം വര്‍ഷം കഴിഞ്ഞ്്, എണ്‍പതുകളുടെ തുടക്കത്തിലാണ് ഞങ്ങളുടെ തലമുറ പത്രപ്രവര്‍ത്തന രംഗത്തെത്തുന്നത്.  ആ തലമുറയില്‍ പെട്ട ഏതാണ്ട് എല്ലാവരും ഇന്നു പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നു പിരിഞ്ഞ് സീനിയര്‍ ജേണലിസ്റ്റ്‌സ് സംഘടനയില്‍ എത്തിക്കഴിഞ്ഞു! ഏഴു പതിറ്റാണ്ടോളം മുമ്പത്തെ പത്രപ്രവര്‍ത്ത