പോസ്റ്റുകള്‍

ഓഗസ്റ്റ്, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തരൂരിന്റെ മോദി സേവ, പിണറായിയുടെ തുഷാര്‍ സേവ

അപശബ്ദം എന്‍പിയാര്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇപ്പോള്‍ വിശേഷിച്ച് ജോലിയൊന്നുമില്ല. അതുകൊണ്ടു മിണ്ടാതിരുന്നാല്‍ പോരെ എന്നു ചോദിക്കരുത്. മിണ്ടാതിരുന്നാല്‍ തീരെ ഔട് ഓഫ് സൈറ്റ് ആകും. പിന്നെ അവരെക്കുറിച്ചും ആരും മിണ്ടില്ല. മിണ്ടാതിരിക്കുന്നു എന്നു കരുതുന്നതും സത്യമല്ല. അവര്‍ നിരന്തരം നരേന്ദ്രമോദിയെയും കേന്ദ്രഭരണത്തെയും വിമര്‍ശിക്കുന്നില്ലേ? ഉണ്ട്, പക്ഷേ... ശശി തരൂര്‍ ആണ് അതിന്റെ സത്യം കണ്ടുപിടിച്ചത്. പറഞ്ഞതു തന്നെ പറഞ്ഞോണ്ടിരുന്നാല്‍ ആരും മൈന്‍ഡ് ചെയ്യില്ല. മോദിയെ എപ്പോഴും കുറ്റം പറഞ്ഞോണ്ടിരുന്നാല്‍ ഇവര്‍ക്ക് ഇതേ പണിയുള്ളൂ എന്നേ ജനം കരുതൂ. അതുകൊണ്ട് ഇടയ്ക്ക് ഒരു ചേഞ്ചിനു വേണ്ടി മോദിയെ പ്രശംസിക്കുകയും വേണം. അപ്പോഴേ വിമര്‍ശനത്തിനും വില കിട്ടൂ- ഇതാണ് അദ്ദേഹം ട്വിറ്ററില്‍ തട്ടിവിട്ടത്്്. ആറു വര്‍ഷമായി താനിതു പറയുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്തോ നമ്മളൊന്നും കേട്ടില്ല. എന്തായാലും ഇത്തവണ കേട്ടു. നമ്മള്‍ മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കളും കേട്ടു. വേറെയും രണ്ടു മിടുക്കന്മാര്‍ തരൂരിനു പിന്തുണയുമായി പാഞ്ഞുവന്നു. ജയരാമന്‍ രമേശനും അഭിഭാഷക് അഭിഷേക മനു സിന്‍ഘ്വിയും. കോണ്‍ഗ്ര

ബി.എം കുട്ടിയുടെ ഒരു മലയാള പത്രപ്രവര്‍ത്തനബന്ധം

ബി.എം കുട്ടിയുടെ ഒരു മലയാള പത്രപ്രവര്‍ത്തനബന്ധം പാകിസ്താനില്‍ പ്രമുഖ നേതാവായി വളര്‍ന്ന നമ്മുടെ തിരൂര്‍കാരനായ ബി.എം കുട്ടി അന്തരിച്ച വിവരറിഞ്ഞപ്പോള്‍ ചില ഓര്‍മകള്‍ നുരഞ്ഞുവന്നു. കുട്ടിയെക്കുറിച്ച് 1981-ല്‍ ഞാന്‍ മാതൃഭൂമിയില്‍ ചേര്‍ന്ന കാലം മുതലേ കേള്‍ക്കുന്നുണ്ടായിരുന്നു. അതിന് ഒരു കാരണമുണ്ട്. അദ്ദേഹവുമായി നല്ല പരിചയം ഉള്ള ആളായിരുന്നു മാതൃഭൂമിയുടെ അന്നത്തെ പത്രാധിപര്‍ വി.പി രാമചന്ദ്രന്‍. അദ്ദേഹം പറഞ്ഞാണ് കുട്ടിയെക്കുറിച്ച് പലരും പലതും അറിഞ്ഞത്. പിന്നീട് ഒന്നു രണ്ടു തവണ കേരളത്തില്‍ വന്നപ്പോഴത്തെ വാര്‍ത്തകളിലൂടെ ബി.എം.കുട്ടി വീണ്ടും ഓര്‍മിക്കപ്പെട്ടു. പക്ഷേ, എനിക്ക് ബി.എം കുട്ടിയുമായി ബന്ധപ്പെടാന്‍ വേറെ ഒരു അവസരം ഉണ്ടായി. അതു പറയാം. 2011-14 കാലത്ത് ഞാന്‍ കേരള മീഡിയ അക്കാദമി ചെയര്‍മാനായിരുന്ന കാലത്ത് പ്രമുഖ പത്രപ്രവര്‍ത്തകനായ വി.പി.രാമചന്ദ്രന്റെ  ജീവചരിത്രകൃതി പ്രസിദ്ധപ്പെടുത്തിയിരുന്നു. എനിക്കു മുന്‍പ് പത്തു വര്‍ഷം അക്കാദമിയുടെ ചെയര്‍മാന്‍ ആയിരുന്നു വി.പി.ആര്‍. അങ്കിത ചീരക്കാതില്‍ എന്ന വിദ്യാര്‍ത്ഥിനി വി.പി.ആറുമായി ദീര്‍ഘമായി സംസാരിച്ച് ഇംഗ്ലീഷിലെഴുതിയതായിരുന്നു.  രചന എന്റെ കൈയില്

പ്രസ് കൗണ്‍സില്‍ പിരിച്ചുവിടുക തന്നെയാണ് വേണ്ടത്

പ്രസ് കൗണ്‍സില്‍ പിരിച്ചുവിടുക തന്നെയാണ് വേണ്ടത്  1975-ല്‍ അടിയന്തരാവസ്ഥയും സെന്‍സര്‍ഷിപ്പും പ്രഖ്യാപിച്ചതിനു ശേഷം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പത്രലോകത്തോട് കാണിച്ച ഒരു വലിയ 'ഔദാര്യ'മുണ്ട്. പത്രസ്വാതന്ത്ര്യ സംരക്ഷണത്തിനായി ഇന്ത്യാ ഗവണ്മെന്റ് സ്ഥാപിച്ച പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സ്ഥാപനം അവര്‍ പിരിച്ചുവിട്ടു. അടിയന്തരാവസ്ഥയില്‍ സെന്‍സര്‍ഷിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പത്രലേഖകരെ ഓടിച്ചുപിടിച്ച് ജയിലിലോ വീട്ടുതടങ്കലിലോ ആക്കിയിരുന്നില്ല. പത്രപ്രവര്‍ത്തകര്‍ക്ക് എവിടെയെങ്കിലും സഞ്ചരിക്കാന്‍ പൊലീസ് അനുമതി വേണ്ടിവന്നിരുന്നില്ല. പത്രം അച്ചടിക്കാന്‍ പറ്റാത്ത അവസ്ഥ ഒരിടത്തും ഉണ്ടായുമില്ല. ഒരു സംസ്ഥാനംപോലും ആഴ്ചകളോളം പത്രരഹിതമായി മാറിയിരുന്നില്ല. ടെലഫോണ്‍ സംവിധാനങ്ങള്‍ പൂര്‍ണമായി അടച്ചു പൂട്ടിയിരുന്നില്ല. ഇതെല്ലാം ക്ശ്മീരില്‍ സംഭവിക്കുന്നു. ഒരു ഇന്ത്യന്‍ സംസ്ഥാനത്ത് ഇത്രയും സംഭവിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും, വിമര്‍ശിക്കുന്നതു പോകട്ടെ ഒന്ന് അന്വേഷിച്ച് എന്തെങ്കിലും അരുതായ്മകള്‍ അവിടെ സംഭവിച്ചിട്ടുണ്ടോ എന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ പോലുമുള്ള സന്നദ്ധത ആ സ്ഥാപനം പ്രകടിപ്പിച്ചി

അന്ന് അരുണ്‍ ഷൗരി, ഇന്നു റവീഷ് കുമാര്‍

ഇമേജ്
ഏഷ്യന്‍ നോബല്‍ സമ്മാനം എന്നു വിശേഷിപ്പിക്കപ്പെടാറുള്ള മാഗ്‌സാസെ അവര്‍ഡിന് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത് എന്‍.ഡി.ടി.വി യുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ റവീഷ് കുമാറാണ്. ഈ തിരഞ്ഞെടുപ്പ് അടിയന്തരാവസ്ഥക്കാലത്തെ പമേഗ്‌സാസെ അവാര്‍ഡിനെ ഓര്‍മിപ്പിക്കുന്നു. അന്നു രാജ്യം പ്രഖ്യാപിത ഏകാധിപത്യത്തിന്‍കീഴില്‍ ഞെരുങ്ങുകയായിരുന്നു. അതിനെതിരെയും തുടര്‍ന്നും ശബ്ദിക്കാന്‍ ശ്രമിച്ചതിനുള്ള അംഗീകാരമായി ബഹുമതി 1982-ല്‍ അരുണ്‍ ഷൗരിയെ തേടിച്ചെന്നു. ഇന്ന് രാജ്യം അപ്രഖ്യാപിത ഏകാധിപത്യത്തിലാണ്. ഇന്ത്യന്‍ ദൃശ്യമാധ്യമങ്ങളില്‍നിന്ന് ഇതിനെതിരെ ഉയരുന്ന ഒരു ശബ്ദം റവീഷ് കുമാറിന്റേതാണെന്ന് ഒരു മഗ്‌സാസെ പുരസ്‌കാരസമിതി തിരിച്ചറിയുന്നു. അരുണ്‍ ഷൗരിയുടെ മാധ്യമസേവനങ്ങള്‍ വിവരിക്കുന്ന പുരസ്‌കാര സമിതിയുടെ പ്രഖ്യാപനത്തില്‍ 575 വാക്കുകളാണ് ഉണ്ടായിരുന്നതെന്ന് ഇന്ത്യന്‍ ജേണലിസം റവ്യൂ റിപ്പോര്‍ട്ട് ഓര്‍ക്കുന്നു. ഇന്ന് റവീഷ് കുമാര്‍ പൊരുതേണ്ടിവരുന്ന രാഷ്ട്രീയ വെല്ലുവിളികള്‍ വിവരിക്കാന്‍ പുരസ്‌കാരസമിതിക്ക് 878 വാക്കുകള്‍ ഉപയോഗിക്കേ്ണ്ടിവന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ എത്ര വലിയ ഭീഷണിയെ ആണ് നേരിടുന്നതെന്ന് ഇതു വ്യക്തമാക്കുന്നുവ

എട്ടു വര്‍ഷം, ജപ്പാനില്‍ കുറഞ്ഞത് ഒരു കോടി പത്രം

ഇമേജ്
മീഡിയ കോളം എന്‍.പി രാജേന്ദ്രന്‍ എട്ടു വര്‍ഷം, ജപ്പാനില്‍ കുറഞ്ഞത് ഒരു കോടി പത്രം ലോകത്തില്‍ ഏറ്റവും കൂടുതല്‍ പത്രം വില്‍ക്കുന്ന രാജ്യം എന്ന ബഹുമതി ജപ്പാന്‍ നിലനിര്‍ത്തുന്നുണ്ട്. പക്ഷേ, ജപ്പാനില്‍ പത്രവില്പനയിലുണ്ടാകുന്ന തകര്‍ച്ച അവിടത്തെ പത്രങ്ങളെ ആകെ ആശങ്കയിലാഴ്ത്തുന്നു. രണ്ടായിരാം ആണ്ടിനു ശേഷം 2018 വരെ ഒരു കോടി കോപ്പികളാണ് രാജ്യത്ത് കുറഞ്ഞത്. 2018-ല്‍ മാത്രം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരുപത് ലക്ഷം കോപ്പികളുടെ കുറവാണ് ഇവിടെ പത്രപ്രചാരത്തില്‍ ഉണ്ടായത്. അഞ്ചു ശതമാനം എ്ന്നത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കുറവാണ്. കേരളത്തില്‍ പോലും പത്തു ശതമാനമാണ് പത്രം ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ വര്‍ഷംതോറും കുറയുന്നത്. 3,68 കോടി പത്രങ്ങള്‍ വില്‍ക്കുന്ന ജപ്പാന് ഇരുപതു ലക്ഷം കോപ്പിയുടെ കുറവ് വലുതല്ല. എന്നാല്‍, ഭാവിയെക്കുറിച്ചുള്ള ആശങ്കയെ ഇതൊട്ടും നിസ്സാരമാക്കുന്നില്ല. 85ലക്ഷം കോപ്പിവില്‍ക്കുന്ന പത്രമാണ് യോമ്യുരി ഷിംബുന്‍. ഇതാണ് ഏറ്റവും സര്‍ക്കുലേഷനുള്ള പത്രം. ആ പത്രത്തിന്റെ പ്രചാരത്തേക്കാള്‍ പതിനഞ്ചു ലക്ഷം കൂടൂതലാണ് ഓരോ വര്‍ഷം രാജ്യത്തുണ്ടാകുന്ന പ്രചാരക്കുറവ്. വര്‍ഷം തോറും ഓരോ യോമ്യുരി ഷിം

പരസ്യത്തിനു മീതെ ഒരു മാധ്യമപരുന്തും പറക്കില്ല

ഡെഡ്എന്‍ഡ് എന്‍.പി രാജേന്ദ്രന്‍ പ്രശസ്ത എഡിറ്ററും ഗ്രന്ഥകാരനുമായിരുന്ന വിനോദ് മേത്ത, തനിക്ക്  ഔട്‌ലുക്ക് എഡിറ്റര്‍ പദവി നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന്് ആത്മകഥയായ 'എഡിറ്റര്‍ അണ്‍പ്ലഗ്്ഗഡ്'ല്‍ വിവരിച്ചിട്ടുണ്ട്. രാഷ്ട്രീയ, മാധ്യമ രംഗങ്ങളെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നല്ലോ 2008-09 കാലത്തെ നീര റാഡിയ ടേപ്പ് വിവാദം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഔട്‌ലുക്ക്  പ്രസിദ്ധപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ സ്ഥാനനഷ്ടത്തിനു കാരണമായത്. നീര റാഡിയ എന്ന കോര്‍പ്പറേറ്റ് ലോബിയിസ്റ്റ് ദേശീയ നയങ്ങളെ സ്വാധീനിക്കുന്നതിനായി ഇടപെട്ടതിന്റെ കഥകള്‍ ആ ടേപ്പുകള്‍ ഉണ്ടായിരുന്നു. അതില്‍ ചിലത് ടാറ്റ എന്ന കോര്‍പ്പറേറ്റ് സ്ഥാപനത്തിന് നൊന്തു. റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ എഡിറ്റര്‍ വിനോദ് മേത്ത കൂട്ടാക്കിയില്ല. പ്രതികാരമായി ടാറ്റ ചെയ്തത് വളരെ 'നിസ്സാര'മായ ഒരു കാര്യം മാത്രമാണ്. ടാറ്റ സ്ഥാപനങ്ങളുടെയൊന്നും പരസ്യം ഔട്‌ലുക്ക് മാഗസീനു കൊടുക്കേണ്ട എന്നു നിശ്ചയിച്ചു. സ്വാഭാവികമായും ഉടമസ്ഥര്‍ വേവലാതിപ്പെട്ടു. എഡിറ്റര്‍ തന്നെ ടാറ്റയുമായി ഒരു ഒത്തുതീര്‍പ്പിനു ശ്രമിച്ചു. നടന്നില്ല. ഒടുവില്‍ അനിവാര്യമായതു സംഭവിച്ചു