പോസ്റ്റുകള്‍

നവംബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചുമ്മാ കുറെ വ്യാജ ചാണക്യന്മാര്‍

ഇമേജ്
അപശബ്ദം എന്‍പിയാര്‍ ചുമ്മാ കുറെ വ്യാജ ചാണക്യന്മാര്‍ ഓര്‍ക്കാപ്പുറത്ത് ഇരുട്ടടി കിട്ടിയ മഹാരാഷ്ട്രയിലെ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ക്ക്് ഇനിയും ബോധം തെളിഞ്ഞതിന്റെ ലക്ഷണമില്ല. കോണ്‍ഗ്രസ് യുഗത്തിലെ അവശേഷിക്കുന്ന വൃദ്ധചാണക്യനാണ് ശരദ് പവാര്‍. മുഖ്യമന്ത്രിയാകാന്‍ 38ാം വയസ്സില്‍ കോണ്‍ഗ്രസ്സിനെ കാലുവാരിയ ആളാണ്. ഇദ്ദേഹത്തിനും ചുമ്മാ നടക്കുന്ന ബി.ജെ.പി വിരുദ്ധ ചാണക്യന്മാര്‍രും   ഒരു കാര്യം മനസ്സിലായിക്കാണണം. ബി.ജെ.പി യില്‍ ഒരു ചാണക്യനൊന്നുമല്ല ഉള്ളത്. ഏതാണ്ട് എല്ലാവരും പുതിയ ഇനം ചാണക്യന്മാരാണ്. ബി.ജെ.പിയെ തോല്‍പ്പിച്ച്്് മന്ത്രിസഭയും മറ്റും ഉണ്ടാക്കണമെങ്കില്‍ വെറുതെ ചാണക്യന്‍ എന്നും മറ്റും പറഞ്ഞുനടന്നിട്ട് ഒരു കാര്യവുമില്ല. മൗര്യസാമ്രാജ്യകാലത്തിലെങ്ങാനും ഉണ്ടായിരുന്ന കക്ഷിയാണ് ചാണക്യന്‍. എതിരിടാന്‍ വേറെ ചാണക്യന്മാരൊന്നും ഇല്ലാഞ്ഞതുകൊണ്ട് വെച്ചതു വേലയായി കുറെക്കാലം തിളങ്ങിയിരിക്കാം. പോരാത്തതിന് അന്നു വോട്ടും പാര്‍ട്ടിയുമൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഇവിടെയിപ്പോള്‍ പഞ്ചായത്ത് വാര്‍ഡ് തലംമുതല്‍ കുതന്ത്രം പയറ്റി വളര്‍ന്നു വികസിച്ച് രാജ്യം ഭരിക്കുന്നവരോട് കളിക്കാന്‍ പഴഞ്ചന്‍ ചാണക്യസൂത്രം ഉരു

മഹാരാഷ്ട്ര മോഡല്‍ മഹാസഖ്യം

ഇമേജ്
അപശബ്ദം എന്‍പിയാര്‍ മഹാരാഷ്ട്ര മോഡല്‍ മഹാസഖ്യം അഞ്ചുവര്‍ഷമായി മഹാരാഷ്ട്രത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിപക്ഷത്ത് വീണു കിടപ്പായിരുന്നു. എങ്ങിലും ആദര്‍ശം വിട്ടൊരു കളിയും കളിച്ചിട്ടില്ല. പാര്‍ട്ടിയുടെ സര്‍വസ്വവുമായിരുന്ന ശരദ് പവാര്‍ പോയിട്ടും കാറ്റു പോകാത്ത പാര്‍ട്ടിയാണത്. വര്‍ഗീയവിരുദ്ധനിലപാട് കൈവിട്ടില്ല. അങ്ങനെ എല്ലാ കാലവും നില്‍ക്കാന്‍ കഴിയുമോ സഹോദരന്മാരേ... അഞ്ചു കൊല്ലംകൊണ്ടു തന്നെ ക്ഷമ നശിച്ചിരിക്കുന്നു. വല്ല വിധേനയും ഭരണത്തില്‍ കേറുക തന്നെ. ഇനി വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ വീഴ്ചയാണ് ഫലം എന്നു ബോധ്യമായിരിക്കുന്നു. അല്ലെങ്കിലും ചുമ്മാ പ്രതിപക്ഷത്തിരിക്കുമ്പോള്‍ പാര്‍ട്ടികളുടെ ആദര്‍ശത്തിന്റെ രോമത്തിനു പോലും ഒരു കേടും സംഭവിക്കില്ല. അധികാരത്തിന്റെ നാലയലത്തെങ്കിലും എത്താന്‍ വിദൂരസാധ്യതയെങ്കിലും ഉണ്ടെന്നു വന്നാലാണ് കളി മാറുക. ഇതാ മാറിയിരിക്കുന്നു. ബി.ജെ.പി വര്‍ഗീയപാര്‍ട്ടിയാണോ എന്ന കാര്യത്തില്‍ സംശയം പണ്ടേയില്ല, ഇപ്പോഴുമില്ല. ശിവസേനയോ?  സംശയം പണ്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതു വരെ ഇല്ലായിരുന്നു. ബി.ജെ.പിയേക്കാള്‍ വര്‍ഗീയവിഷം ചൊരിയാറുള്ളത് സേനയല്ലേ എന്നു ചോദിച

അപശബ്ദം

ഇമേജ്
അപശബ്ദം എന്‍പിയാര്‍ സി.പി.എം കടുവ, മാവോയിസ്റ്റ കിടുവ  കമ്യൂണിസ്റ്റ് പാര്‍ട്ടി കാഡര്‍ പ്രവര്‍ത്തനമെന്നാല്‍ ചില്ലറ കേസ്സൊന്നുമല്ല. സ്വന്തം പ്രവര്‍ത്തനമേഖലയില്‍ ഇല ഇളകിയാല്‍ കാഡര്‍ വിവരമറിയണം. ആരെന്തു വേഷം കെട്ടിയാലും ശരി, ഓരോ ആളുടെയും വോട്ട് ഏതു കള്ളിയിലാണ് കുത്തുക എന്ന് വോട്ടറേക്കാള്‍ നിശ്ചയം കാഡറിനുണ്ടാവണമത്രെ. ഇതല്പം പഴയ കഥയാണ്. സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന വോട്ടിന്റെ എണ്ണം വോട്ടെണ്ണും മുന്‍പ് പാര്‍ട്ടി കൃത്യമായി അറിഞ്ഞിരുന്ന കാലം. പാര്‍ട്ടി ഒരു പാട് പുരോഗമിച്ചിരിക്കുന്നു. ഇപ്പോള്‍ ബ്രാഞ്ച് കമ്മിറ്റിയംഗങ്ങള്‍ നക്‌സലായ വിവരം പോലും പാര്‍ട്ടി അറിയുന്നില്ല. ഇതാണ് കമ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തിന് കമ്യൂണിക്കേഷന്‍ വിപ്ലവം ഉണ്ടാക്കിയ ഡാമേജ്. എന്നാലും സഖാവേ, ഇത്രത്തോളം നമ്മുടെ പാര്‍ട്ടി പുരോഗമിക്കുമെന്ന് ആരും ഒരു ദുസ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ല. കോഴിക്കോട്ടെ രണ്ടു പാര്‍ട്ടി യുവാക്കളെക്കുറിച്ച്, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെക്കുറിച്ച് പാര്‍ട്ടിക്കുള്ളതിനേക്കാള്‍ കൃത്യമായ അറിവ് കേരളാപോലീസിന് ഉണ്ട് എന്നു പറയുന്നതിന്റെ ക്രഡിറ്റ് ഡി.ജി.പിക്ക് കിട്ടുമായിരിക്കും. പക്ഷേ, ആഭ്യന്തരവകുപ്

മുഖപ്രസംഗപേജുകള്‍ രാഷ്ട്രീയക്കാര്‍ കയ്യടക്കുമ്പോള്‍

ഇമേജ്
മീഡിയബൈറ്റ്‌സ് മുഖപ്രസംഗപേജുകള്‍ രാഷ്ട്രീയക്കാര്‍ കയ്യടക്കുമ്പോള്‍ മിക്ക ഇംഗ്ലീഷ് പത്രങ്ങളുടെയും എഡിറ്റോറിയല്‍ പേജുകളില്‍ ലേഖനമെഴുതാനുളള കരാര്‍ രാഷ്ട്രീയക്കാര്‍ക്ക് കൊടുത്തിട്ടുണ്ടോ? ഓഗസ്റ്റ് മാസത്തില്‍ ദേശീയദിനപത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളെക്കുറിച്ച്് ഇന്ത്യന്‍ ജേണലിസംറെവ്യു ( https://indianjournalismreview.com /)നടത്തിയ നിരീക്ഷണമാണ് ഈ ചോദ്യമുയര്‍ത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ ചരിത്രപ്രധാനമായ ഇടപെടല്‍ നടത്തിയ മാസം എന്ന നിലയില്‍ കൂടിയാവാം രാഷ്ട്രീയക്കാര്‍-ബഹുഭൂരിപക്ഷവും ബി.ജെ.പി നേതാക്കള്‍-പത്രങ്ങളുടെ ലേഖനവിഭാഗം കയ്യടക്കിയത്. ആഗസ്റ്റിലെ ഏഴു പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളില്‍ 42 ലേഖനങ്ങള്‍ എഴുതിയത് രാഷ്ട്രീയ നേതാക്കളായിരുന്നു. നേതാക്കളല്ലാത്ത പാര്‍ട്ടി ബുദ്ധിജീവികള്‍ എഴുതിയതു കൂടി ചേര്‍ത്താല്‍ എണ്ണം 63 ആകും. ഇതില്‍ ഒന്നാം സ്ഥാനം ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനായിരുന്നു. 39 ലേഖനങ്ങള്‍ എഴുതിയത് നേതാക്കള്‍, ഇതില്‍ 32ഉം ബി.ജെ.പി നേതാക്കള്‍. സംഘപരിവാര്‍ സഹയാത്രികനായിരുന്ന അധിപന്‍ രാമ്‌നാഥ് ഗോയങ്കയുടെ കാലം മുതല്‍ ദി ഇന്ത്യന്‍ എക്്‌സപ്രസ്സിന് ഈ പക്ഷപാതം ഉണ്ടായിരുന്നതാണ്. 63 ല

തിരിഞ്ഞുകടിച്ച പൊലീസ്

ഇമേജ്
അപശബ്ദം  എന്‍പിയാര്‍ തിരിഞ്ഞുകടിച്ച പൊലീസ് പണ്ട് നക്‌സലുകള്‍ എന്നാണ് വിളിക്കാറുള്ളത്. അടുത്ത കാലത്താണ് പേരു ഒന്നു കൂടി പ്രാകൃതമാക്കിയത്. മാവോയിസ്റ്റുകള്‍. പണ്ടാണ് അവര്‍ ശരിക്കും മാവോയിസ്റ്റുകളായിരുന്നത്. ഇന്നിപ്പോള്‍ മാവോ സെ തൂങ്ങിന്റെ നാട്ടില്‍പ്പോലും മാവോയിസ്റ്റുകളില്ല. ഉള്ളത്് അസ്സല്‍ മുതലാളിത്ത തീവ്രവാദികളാണ്. അമേരിക്കക്കാര്‍ക്കു വരെ അസൂയ ഉണ്ടാക്കുന്ന ഇനം മാവോയിസ്റ്റുകള്‍.  അതവിടെ നില്‍ക്കട്ടെ. കുറെക്കാലമായി, മാവോയിസ്റ്റ് ഭീഷണി എന്നു പരക്കെ കേള്‍ക്കുന്നുണ്ടെങ്കിലും കേരളത്തിലൊരു പൂച്ചക്കുട്ടിയെപ്പോലും അവര്‍ കൊന്നതായി വാര്‍ത്തയില്ല. കൊല്ലുന്ന പണി മൊത്തം സംസ്ഥാനം ഭരിക്കുന്നവരും കേന്ദ്രം ഭരിക്കുന്നവരുമാണല്ലോ ഏറ്റെടുത്തിട്ടുള്ളത്. കാട്ടില്‍ ഗതികിട്ടാ പട്ടിണിക്കാരായി നടക്കാറുണ്ടത്രെ കുറെ മാവോയിസ്റ്റുകള്‍. എന്തിനാണ് കാട്ടില്‍ നടക്കുന്നത് എന്നു മാത്രം മനസ്സിലാവുന്നില്ല. അവരെ നേരിടാന്‍, എടുത്താല്‍ പൊന്താത്ത ആയുധങ്ങളും വാഹനങ്ങളും കോടിക്കണക്കിനു രൂപയും കേന്ദ്രന്‍ സംസ്ഥാനത്തിനു കൊടുക്കുന്നുണ്ട്. അതുംവാങ്ങി ചുമ്മാ ഇരിക്കുന്നതെങ്ങനെ?  അതാണ്്, തങ്ങളുടെ ഒരു രോമത്തിനു പോലും കേടു പറ്റാതെ