പോസ്റ്റുകള്‍

ഡിസംബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഗവര്‍ണേഴ്‌സ് ഇന്‍ ജനറല്‍!

ഇമേജ്
ഗവര്‍ണര്‍മാര്‍ക്ക് കൊടിയ വിഷം ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ. സായിപ്പന്മാര്‍ രാജ്യം ഭരിച്ച കാലം്. അവര്‍ വെറും ഗവര്‍ണര്‍ അല്ല ഗവര്‍ണര്‍ ജനറല്‍മാരായിരുന്നു. സായിപ്പന്മാര്‍ പോയതോടെ ഗവര്‍ണര്‍ ജനറല്‍മാരും പോയെന്നാണ് കരുതിയത്. രാജഗോപാലാചാരിയുടെ കാര്യമല്ല പറയുന്നത്. അദ്ദേഹം വെറുതെ പേരിന് ഇരുന്നുകൊടുത്തുവെന്നേ ഉള്ളൂ. ഭരണഘടന വരുംവരെ ഒരു മുട്ടുശാന്തി. എന്നാലേ, നരേന്ദ്ര മോദി വാഴ്ചയുടെ രണ്ടാം ഘട്ടത്തില്‍ കാര്യങ്ങള്‍ മാറി മറിയുകയാണ്. പത്തെഴുപതു വര്‍ഷത്തിനു ശേഷം ഇതാ സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് വീര്യവും വിഷവും കൂടുകയാണ്. പലരുടെയും ധാരണ തങ്ങള്‍ പഴയ ഗവര്‍ണര്‍ ജനറല്‍മാരുടെ പുനര്‍ജന്മം ആണ് എന്നാണ്. വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഗവര്‍ണര്‍മാരുടെ ആവശ്യംതന്നെ ഉണ്ടോ, എന്തിന് വെറുതെ ഒരാളെ ഇത്രയും കാശു മുടക്കി അലങ്കാരമായി വെക്കണം എന്നെല്ലാമുള്ള ചോദ്യങ്ങള്‍ പല ഘട്ടത്തില്‍ പലരും ഉയര്‍ത്തിയിരുന്നു. ഗവര്‍ണര്‍ ആകാന്‍ ഒരു സാധ്യതയുമില്ല എന്നുറപ്പുള്ള ചില നിരീക്ഷകന്മാരും എഴുത്തുകാരും മറ്റുമാണ് ആ ഗവര്‍ണര്‍ പദ വിരോധികള്‍ എന്നു ധരിക്കരുത്. വിവരമുള്ള ചിലരും അത്ഭുതപ്പെട്ടിരുന്നു, ഈ ഗവര്‍ണര്‍മാരുടെ നിസ്സാരമായ

സംസ്ഥാന കണക്കപ്പിള്ളപ്പോര്

ഇമേജ്
സംസ്ഥാന കണക്കപ്പിള്ളപ്പോര്     എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പിഴച്ച ധനനയം കാരണം കേരളം പാപ്പരായെന്ന അഭിപ്രായമാണ് യു.ഡി.എഫിനുള്ളത്. മൂന്നു വര്‍ഷം മുന്‍പു വരെ സ്ഥിതി തിരിച്ചായിരുന്നു. യു.ഡി.എഫ് സര്‍ക്കാറിന്റെ പിഴച്ച ധനനയം മൂലം കേരളം അമ്പേ പാപ്പരായെന്നായിരുന്നു അഭിപ്രായം. പക്ഷേ, അത് എല്‍.ഡി.എഫിന്റേതാണെന്നു മാത്രം. ഈ വകയില്‍ ജില്ല തോറും പ്രസ് കോണ്‍ഫറന്‍സ്, പ്രതിഷേധജാഥകള്‍, കരിദിനാചരണം, പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ സിക്രട്ടേറിയറ്റ് മാര്‍ച്ച് ആദിയായ പതിവ് പരിപാടികളെല്ലാം അന്ന് ഉണ്ടായിരുന്നു, ഇന്നും ഉണ്ട്. ഇത്തവണത്തെ സാമ്പത്തികപ്രതിസന്ധി കുറച്ചേറെതന്നെ ഉണ്ട് എന്നു വ്യക്തം. പക്ഷേ, ഒരു ഗുണമുണ്ട്്. യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒരു പോലെ എടുത്തുകാട്ടാനും മുഷ്ടിചുരുട്ടി കുത്താനും ഒരു പൊതുശത്രു ഉണ്ട്. അതു വളരെ ആശ്വാസകരമാണ്. കേന്ദ്രസര്‍ക്കാറാണു ആ പൊതുശത്രു. ശത്രുവിന്റെ ശത്രു മിത്രമെന്ന തത്ത്വം സ്വീകരിച്ച് ഇടതുവലതു കക്ഷികള്‍ യോജിച്ച് പാര്‍ലമെന്റ് മാര്‍ച്ച്തന്നെ നടത്തിക്കുടെന്നില്ല. എങ്കിലും, കീഴ്‌വഴക്കമനുസരിച്ച് സംസ്ഥാനസര്‍ക്കാറാണ് സംസ്ഥാന ധനപ്രതിസന്ധിക്ക് ഉത്തരം പറയേണ്ടത്. അതു പാലിച്ച് ധനക

മാധ്യമ തൊഴിലാളികള്‍ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക്

ഡെഡ്എന്‍ഡ് എന്‍.പി രാജേന്ദ്രന്‍ മാധ്യമ തൊഴിലാളികള്‍ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരുടെ അവശേഷിക്കുന്ന ആശ്രയമായ വേജ് ബോര്‍ഡും ഇല്ലാതാവുകയാണ്. അതാണ് തൊഴില്‍നയം എന്നു കേന്ദ്രതൊഴില്‍മന്ത്രി പറയാതെ പറഞ്ഞു കഴിഞ്ഞു. പുതിയ വേതനവ്യവസ്ഥ സംബന്ധിച്ച നിയമനിര്‍മാണം വരുന്നതോടെ വേജ് ബോര്‍ഡ് ഇല്ലാതാവും എന്ന് ബിസിനസ് സ്റ്റാന്‍ഡേഡ് ആഗസ്ത് 12നു പ്രസിദ്ധപ്പെടുത്തിയ വിശദമായ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ, ഇന്ത്യന്‍ മാധ്യമ ഉടമസ്ഥവര്‍ഗം പതിറ്റാണ്ടുകളായി കൊണ്ടുനടക്കുന്ന മോഹം യാഥാര്‍ത്ഥ്യമാവുകയാണ്. 1950-60 കാലത്ത് കൂട്ടായ വിലപേശല്‍ സംവിധാനങ്ങള്‍ വേണ്ടത്ര കാര്യക്ഷമമല്ലാതിരുന്ന കാലത്താണ് വേതനവിഷയം ചര്‍ച്ച ചെയ്യാന്‍ നിരവധി വ്യവസായങ്ങളില്‍ കേന്ദ്രം വേജ് ബോര്‍ഡുകള്‍ക്ക് രൂപം നല്‍കിയത്.  തൊഴിലാളി-തൊഴിലുടമ-തൊഴില്‍വകുപ്പ് പ്രതിനിധികള്‍ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുക, സമരങ്ങള്‍ പരമാവധി ഒഴിവാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ഇക്കൂട്ടത്തില്‍, ഒരു പ്രത്യേക നിയമത്തിലൂടെ വേജ്‌ബോര്‍ഡ് നിലവില്‍ വന്നത് പത്രവ്യവസായത്തില്‍ മാത്രമാണ്. ജനാധിപത്യത്തില്‍ മാധ്യമപ്രവര്‍ത്തകര്

കോടിയേരിയുടെ കാഷ്വല്‍ ലീവ്

ഇമേജ്
വിവാദമാക്കാന്‍ പറ്റാത്തതായി വല്ലതും ഉണ്ടോ എന്ന ഗവേഷണത്തിലും പരീക്ഷണത്തിലുമാണ് സി.പി.എമ്മും കുറെ മാധ്യമങ്ങളും. ഇല്ല, ഒന്നുമില്ല എന്നവര്‍ കണ്ടെത്തി. സി.പി.എം സംസ്ഥാന സിക്രട്ടറി കോടിയേരിയുടെ അസുഖമാണ് വിവാദമാക്കി ഇവര്‍ റെക്കോര്‍ഡിട്ടത്. വിവാദമാക്കാന്‍ നാട്ടില്‍ വേറെ ഒരു വിഷയവുമില്ല എന്ന മട്ടില്‍. കോടിയേരിക്കു പാര്‍ട്ടി അവധി കൊടുത്തു എന്നായിരുന്നു പല പത്രങ്ങളില്‍ ഡിസംബര്‍ അഞ്ചിന് വന്ന മുഖ്യവാര്‍ത്ത. അപ്പോള്‍ തുടങ്ങിയതാണ് രോഗവും അവധിയും എന്നാണ് അതു വായിച്ചാല്‍ തോന്നുക. ഒന്നര മാസമായി അദ്ദേഹം അവധിയിലായിരുന്നു എന്നവര്‍ അറിഞ്ഞില്ല. അദ്ദേഹം അവധി നല്‍കിയെന്നു കുറെ മാധ്യമങ്ങള്‍, ഇല്ലെന്നു വേറെ കുറെ ചിലത്. കോടിയേരിക്കു പകരം വരാനിടയുള്ള മന്ത്രിമാരുടെ പേരും പടവും നിരത്തി ഒരടി മുന്നില്‍ ചാടി ഒരു പത്രം. അസുഖത്തിന്റെ പേരില്‍ വിവാദം പാടില്ല എന്നു നിയമത്തിലുണ്ടോ എന്ന മട്ട്്.  തീര്‍ച്ചയായും, സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ തലവന് അസുഖം ബാധിച്ചതും അദ്ദേഹം ചുമതലകളില്‍ നിന്നു മാറി നില്‍ക്കുന്നതും വാര്‍ത്തയാണ്. നാട്ടിലതു ചര്‍ച്ചാവിഷയവുമാകും. അസുഖത്തെക്കുറിച്ചാവും പൊതുവെ ആശങ്ക, നേതാവ് എടുത്ത  ലീവിനെക്കു

ഹിക്കിക്കും തങ്കപ്പന്‍നായര്‍ക്കും ഇടയിലെ പത്രജീവിതം

ഇമേജ്
ജെയിംസ് അഗസ്റ്റസ് ഹിക്കി: ഒരു  ദുരന്തകഥ എന്‍.പി രാജേന്ദ്രന്‍ ഒരേ സമയം ഞെട്ടിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്ന ദുരന്തകഥയാണ് ജെയിംസ് അഗസ്റ്റസ് ഹിക്കിയുടേത്. ഇന്ത്യയിലെ ആദ്യത്തെ പത്രത്തിന്റെ സ്ഥാപകന്‍, പത്രാധിപര്‍, ഐറിഷുകാരന്‍....പത്രസ്വാതന്ത്ര്യത്തിനു വേണ്ടി ഇത്ര കഷ്ടനഷ്ടങ്ങള്‍ സഹിച്ച മറ്റൊരു പത്രാധിപരില്ല. മാധ്യമചരിത്രത്തിലെ ഒരു അപൂര്‍വസംഭവം തന്നെ ജെയിംസ് അഗസ്റ്റസ് ഹിക്കി. പക്ഷേ, ആരായിരുന്നു ഹിക്കി, എങ്ങനെയായിരുന്ന ഇയാളുടെ ജീവിതം, എന്തായിരുന്നു ആ പത്രത്തിന്റെ അവസ്ഥ.... ചോദ്യങ്ങള്‍ നിരവധിയാണ്. രണ്ടു വര്‍ഷം മാത്രം പത്രം നടത്തുകയും അതിനു രണ്ടര വര്‍ഷം ജയിലില്‍ കിടക്കുകയും അതുകൊണ്ടു മാത്രം ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്ത ശേഷം ഒരു ദുരന്തനായകനായി മരിച്ച മനുഷ്യന്റെ കഥയാണ് അത്. ആന്‍ഡ്രൂ ഒടിസ്  29.01.1780-നാണ് അദ്ദേഹം കല്‍ക്കത്തയില്‍ ആദ്യത്തെ വാര്‍ത്താപത്രം സ്ഥാപിക്കുന്നത്. രണ്ടര നൂറ്റാണ്ട് മുന്‍പത്തെ സംഭവങ്ങളാണ്. ചരിത്രരേഖകള്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ നാം വളരെ വിമുഖരാണ്. ഹിക്കിയുടെയും അദ്ദേഹം ഇറക്കിയ ഹിക്കീസ് ബംഗാള്‍ ഗസറ്റ് എന്ന പത്രത്തിന്റെയും ചരിത്രം ചികയാന്‍ അധികം