പോസ്റ്റുകള്‍

ജനുവരി, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഫാഷിസ്റ്റ് കാലത്തും മാധ്യമപ്രവര്‍ത്തനം സാധ്യമാണോ?

ഈ ചോദ്യത്തിലെ രണ്ടു സങ്കല്‍പ്പങ്ങളും സംശയാസ്പദ നിര്‍വചനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നവയാണ്. ഫാഷിസ്റ്റ് കാലം എന്നാല്‍ എന്താണ് അര്‍ത്ഥം? നമ്മള്‍ ഇപ്പോള്‍ .ജീവിക്കുന്ന കാലം ഫാഷിസ്റ്റ് കാലമാണോ? ഇവിടെ ജനാധിപത്യവ്യവസ്ഥയാണോ നിലനില്‍ക്കുന്നത്, അതോ ഫാഷിസ്റ്റ് വ്യവസ്ഥയോ? പൊതുതിരഞ്ഞെടുപ്പിലൂടെ ഒരു ഫാഷിസ്റ്റ് സംഘത്തിന് അധികാരത്തില്‍ വരാനും അടുത്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരാനും സാധിക്കുമോ? ഈ ചോദ്യങ്ങള്‍ക്ക് നമുക്കു സ്വയം ബോധ്യമാകുന്ന ഉത്തരങ്ങള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. കാരണം, ഈ ചോദ്യങ്ങള്‍ മോദി ഭരണത്തെ ഫാഷിസ്റ്റ് ഭരണം എന്നു വിശേഷിപ്പിക്കുന്ന വിമര്‍ശകരോട് മോദിഭക്തന്മാര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ കൂടിയാണ്. ഫാഷിസ്റ്റ് കാലം എന്നത് നരേന്ദ്ര മോദിയുടെ ഭരണത്തിനുള്ള ഒരു പര്യായം ആയാണ് ഉപയോഗിക്കപ്പെടുന്നത് എന്നു മറന്നുകൂടാ. ഇന്ത്യയില്‍ ജനാധിപത്യം എല്ലാ അര്‍ത്ഥത്തിലും നില നില്‍ക്കുന്നു എന്നതും മറച്ചുവെച്ചുകുടാ. ഇന്ത്യന്‍ തിരഞ്ഞെടുപ്പുകള്‍ക്ക് പല ചീത്തപ്പേരുകളും ഉണ്ടെങ്കിലും അതു മുഴുക്കെ ഒരു തട്ടിപ്പ് പരിപാടി മാത്രമാണ് എന്നാര്‍ക്കും പറയാനാവില്ല. മോദി ഭരണകൂടം അധികാരത്തില്‍

പടുകൂറ്റന്‍ കെപിസിസി

ഇമേജ്
പാര്‍ട്ടിയുടെ നേതൃശേഷിയും ഭാരവാഹികളുടെ എണ്ണവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ എന്നു കണ്ടെത്താന്‍ ഇതുവരെ ആരും ഗവേഷണം നടത്തിയിട്ടില്ല.  വൈസ് പ്രസിഡന്റ്, വര്‍ക്കിങ് പ്രസിഡന്റ്, ജനറല്‍ സിക്രട്ടറി, സിക്രട്ടറി തുടങ്ങിയ തസ്തികകളില്‍ ഇരിക്കുന്ന വന്‍പടയുടെ ആളെണ്ണം കൂടുന്നതിനനുസരിച്ച് പാര്‍ട്ടി ശക്തിപ്പെടുമോ അതല്ല, ഉള്ള വീര്യം തന്നെ ചോര്‍ന്നുപോവുമോ? ഒരു സത്യം പറയാം. പാര്‍ട്ടിക്ക് പണ്ടത്തെ ബലമൊന്നും ഇപ്പോഴില്ല. അത് ഭാരവാഹിശല്യം കൊണ്ടാണെന്നു പറയാനാവില്ല എന്നുമാത്രം. കോണ്‍ഗ്രസ്സില്‍ അംഗത്വമെടുക്കുമ്പോള്‍ തന്നെ ആളുടെ ചിന്ത ഏത് ഭാരമാണ് വഹിക്കേണ്ടത് എന്നതിനെക്കുറിച്ചാണ്. ഭാരംവഹിക്കാതെ അവര്‍ക്കു ജീവിക്കാന്‍ കഴിയില്ല.    കോണ്‍ഗ്രസ്, സി.പി.എം എന്നീ രണ്ടു പാര്‍ട്ടികളാണ് കേരളത്തില്‍ ബലത്തില്‍ ഒന്നും രണ്ടും റാങ്കില്‍ നില്‍ക്കുന്നത് എന്നാണ് പൊതുധാരണ. ഇതില്‍ ഒരു പാര്‍ട്ടിയുടെ ഭാരംമുഴുവന്‍ സംസ്ഥാനതലത്തില്‍ വഹിക്കുന്ന വാഹിയുടെ എണ്ണം ഒന്ന് ആണ്. ഒരേ ഒരു ഒന്ന്. ഒരു സിക്രട്ടറി മാത്രം. ജനറല്‍ സിക്രട്ടറി പോലുമല്ല, വെറും സിക്രട്ടറി. മറ്റേ പാര്‍ട്ടിയുടെ സംസ്ഥാനഭാരവാഹികളുടെ എണ്ണം ഇതെഴുതുന്ന സമയത്ത് 48 ആയിട്ടുണ്ട്. ഏതു

മോദി ഭരണകാലത്തെ മാധ്യമദുരന്തങ്ങള്‍

ഡെഡ്എന്‍ഡ് എന്‍.പി രാജേന്ദ്രന്‍ വാര്‍ത്താമാധ്യമങ്ങളുടെ രൂപവും ഭാവവും സമൂലം മാറിയ ദശകമാണ് പിന്നിട്ടത്. മാധ്യമപ്രവര്‍ത്തകന്‍ ജനങ്ങള്‍ക്കു വേണ്ടി വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥ മാറി, ജനങ്ങളെല്ലാം മാധ്യമപ്രവര്‍ത്തകരായി മാറി എന്നു പറയുന്നത് അതിശയോക്തിയല്ല. തീര്‍ച്ചയായും ടെലിവിഷനും അച്ചടിയും ഓണ്‍ലൈനും റേഡിയോവുമെല്ലാം വളര്‍ന്നു വലുതായിട്ടുണ്ടാവാം. പക്ഷേ, ഓരോ ആളുടെയും പോക്കറ്റിലുള്ള ഫോണ്‍, മാധ്യമം എന്ന വാക്കിന്റെ അര്‍ത്ഥംതന്നെ മാറ്റിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ ജന്മമെടുത്തിട്ട് പത്തു വര്‍ഷം തികഞ്ഞിട്ടില്ല. എന്തെല്ലാം പ്രതീക്ഷകളാണ് അതു വളര്‍ത്തിക്കൊണ്ടുവന്നത്. സമ്പന്ന മാധ്യമ ഉടമകളുടെയും എഡിറ്റര്‍മാരുടെയും ഔദാര്യമില്ലാതെ ആര്‍ക്കും എന്തു വാര്‍ത്തയും വിവരവും അഭിപ്രായവും ജനങ്ങളില്‍ എത്തിക്കാന്‍ കഴിയും എന്ന അവസ്ഥ ഈ ദശകത്തെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെതന്നെയും  സുവര്‍ണദശകം ആക്കേണ്ടതായിരുന്നു. ആകും എന്നെല്ലാവരും പ്രതീക്ഷിക്കുകയും ചെയ്തു. വെറും നാലഞ്ചു വര്‍ഷം കൊണ്ട് ആ പ്രതീക്ഷ തകര്‍ന്നിരിക്കുന്നു. ഇന്നു ലോകം ചര്‍ച്ച ചെയ്യുന്നത് ശക്തി പ്രാപിക്കുന്ന ഏകാധിപത്യ ഭര

ഒരു മാവോയിസ്റ്റ് മാര്‍ക്‌സിസ്റ്റ് സംവാദം

ഇമേജ്
ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഭുപേഷ് ബാഗല്‍ ആണ്. വലിയ പുലിയൊന്നുമല്ല. കോണ്‍ഗ്രസ് ആണെന്നൊരു ദോഷവുമുണ്ട്. ഊരിപ്പിടിച്ച കഠാരകള്‍ക്കിടയിലൂടെ നടന്നുപോയതായൊന്നും അദ്ദേഹത്തിന്റെ ജീവചരിത്രക്കുറിപ്പിലില്ല. പക്ഷേ, ആ മുഖ്യമന്ത്രി ഒരു മുഖ്യമന്ത്രിയും ചെയ്തിട്ടില്ലാത്ത ഒരു കാര്യം ചെയ്തിട്ടുണ്ട്. നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആക്റ്റ്(എന്‍.ഐ.എ) റദ്ദാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നു. ബുര്‍ഷ്വാ പിന്തിരിപ്പനായ ഭൂപേഷ് ബാഗലുമായി മാര്‍ക്‌സിസ്റ്റ് വിപ്ലവകാരിയായ പിണറായി വിജയന്‍ സഖാവിനു ഒരു സാദൃശ്യവുമില്ല. മാര്‍ക്‌സിസത്തോട് വളരെയൊന്നും അകലെ അല്ലാത്ത മാവോയിസം എന്ന മഹാമാരി പിടിപെട്ടുവെന്ന കുറ്റം ചുമത്തി രണ്ട് ചെറുപ്പക്കാരെ പിണറായിയുടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരിപ്പോള്‍ എന്‍.എ.എയുടെ തടവറയിലാണ്. അതില്‍ പിണറായി സഖാവിന് ചെറിയ പരിഭവം പോലുമില്ല. സംസ്ഥാന പൊലീസ് അറിയാതെ കേസ് ഏറ്റെടുത്തതിലും സര്‍ക്കാറിന് ലവലേശം പ്രതിഷേധമില്ല. ഇതാണ് പിന്തിരിപ്പന്‍മാരും വിപ്ലവകാരികളും തമ്മിലുള്ള വ്യത്യാസം. നിങ്ങളുടെ പാര്‍ട്ടി പാര്‍ലമെന്റില്‍ പാസ്സാക്

A rare tribute by R.Rajagopal Editor, The Telegraph

ഇമേജ്
A rare tribute by R.Rajagopal Editor, The Telegraph ------------ I.V. Babu, true communist, probably the biggest admirer of The Telegraph and my friend, passed away last Friday. I thought it is my responsibility to let my colleagues know of Babu. Please do not mistake this as an obituary. I read two powerful and incisive blogs about Babu yesterday (One by senior editor NP Rajendran and the other by journalist Appukkuttan Vallikunnu). This does not even pretend to come anywhere near such tributes. Rather, these are my impressions about Babu, crystallised in less than a year. I have largely written from memory and there could be several inaccuracies and mistakes. I apologise in advance. For the typos too. It is very long but I think every journalist owes a lot to discerning readers and observers (and editors) like Babu. Please do read in full. Thank you. Rajagopal  Last summer, in the middle of the general election, the afternoon lull before the regular newsroom madness

ഐ.വി ബാബു: നിലപാടുകളില്‍ ഉറപ്പ്, സ്‌നേഹത്തിന്റെ സമൃദ്ധി

ഇമേജ്
ഐ.വി ബാബു ഒരു അപൂര്‍വവ്യക്തിത്വം ഒരു മുന്നറിയിപ്പും നല്‍കാതെയാണ് ഐ.വി ബാബു  പിരിഞ്ഞുപോയത്.  മുഖ്യധാരയിലുള്ള മലയാള പത്രപ്രവര്‍ത്തകരില്‍ അപൂര്‍വമായി കാണുന്ന ഭാഗ്യമോ നിര്‍ഭാഗ്യമോ ബാബുവിന് ഉണ്ടെന്ന് എനിക്കു തോന്നാറുണ്ട്. അദ്ദേഹത്തിന്റെ അത്രയൊന്നും ദൈര്‍ഘ്യമില്ലാത്ത തൊഴില്‍ജീവിതത്തില്‍ പ്രാധാന്യമുള്ള അനേകം അധ്യായങ്ങളുണ്ട്. ഓരോന്നിനും അപൂര്‍വതകളുണ്ട്, എല്ലാം സംഭവബഹുലവുമായിരുന്നു. ആ അധ്യായങ്ങളില്‍ ഒന്നില്‍മാത്രമേ ബാബുവിനോടൊപ്പം ഏതാണ്ട് പൂര്‍ണരൂപത്തില്‍ പങ്കാളിയും സാക്ഷിയുമാകാന്‍ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ. അത് ഏറ്റവും ഒടുവിലത്തെ 'തത്സമയം' അധ്യായമായിരുന്നു. ഒടുവിലത്തേത് എന്നതുകൊണ്ടുമാത്രം ചിലപ്പോള്‍ അതായിരിക്കാം ഒരു പക്ഷേ, ഏറെ ഓര്‍മിക്കപ്പെടുക. അതിനെക്കുറിച്ച് ഒടുവില്‍ പറയാം  വിദ്യാര്‍ത്ഥി അധ്യായം കോളജ് വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം തലശ്ശേര ഗവ.ബ്രണ്ണന്‍ കോളജിലായിരുന്നു. അവിടെ ചേര്‍ക്കാന്‍ ചെന്നപ്പോള്‍, രാഷ് ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകനായ അച്ഛന്‍ ഐ.വി ദാസ് മകനെയും കൂട്ടി ചെന്നു കണ്ടത് പ്രഫ. എം.എന്‍. വിജയനെയാണ്. മകനെ ഞാന്‍ നിങ്ങളെ ഏല്പിക്കുന്നു എന്നാണ് ദാസന്‍മാസ്റ്റര്‍ വിജ

ഹോയ് എന്തൊരു അടിപൊളി...

ഇമേജ്
്അതിവേഗത്തില്‍ ഓടിച്ചുപോയ കാര്‍ റോഡരുകിലെ ചെളി മുഴുവന്‍ കുപ്പായത്തില്‍ തെറുപ്പിച്ചിട്ടും അതു ശ്രദ്ധിക്കാതെ ഹോയ് എന്തൊരു സ്പീഡ് എന്ന് അമ്പരപ്പോടെ ആനന്ദിക്കുന്ന ഒരു കഥാപാത്രം അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം സിനിമയിലുണ്ട്. ഹോയ് എന്തൊരു നിഷ്‌കളങ്കത, അല്ലെങ്കില്‍ മണ്ടത്തരം. രണ്ടു ദിവസമായി കേരളം, തകര്‍ന്നു വീഴുന്ന മരട് ഫ്‌ളാറ്റുകള്‍ നോക്കി  ഈ കഥാപാത്രത്തെപ്പോലെ ആനന്ദിക്കുന്നതാണ് കണ്ടത്. പത്തും പതിനെട്ടും തട്ടുകളില്‍ കായലോരത്ത് അങ്ങനെ തലയുയര്‍ത്തി നിന്നതാണ് ആ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍.(ഫ്‌ളാറ്റ് സമുച്ചയത്തെ വെറുതെ ഫ്‌ളാറ്റ് എന്നു പത്രങ്ങള്‍ കൊച്ചാക്കിപ്പറയുന്നതില്‍ ചില വായനക്കാര്‍ അമര്‍ഷം പ്രകടിപ്പിച്ചതു കണ്ടിരുന്നു. അതു കൊണ്ട് ഫ്‌ളാറ്റ് സമുച്ചയം എന്നുതന്നെ പരത്തിപ്പറയുകയാണ്) എന്തൊരു അഹന്തയിലായിരുന്നു ആ നില്‍പ്പ്. സുപ്രീം കോടതിയല്ല, കേന്ദ്രത്തിന്റെ അപ്പൂപ്പന്‍ വന്നാലും ഒരു കല്ലിളകില്ലെന്നായിരുന്നു ആ നില്‍പ്പിന്റെ അര്‍ത്ഥം. അത് അങ്ങനെയല്ലെന്ന്, ചരിത്രത്തിലാദ്യമായി ജനത്തിനു ബോധ്യമായി. നാലു സമുച്ചയങ്ങളിലെ 343 ഫളാറ്റുകള്‍ തവിടുപൊടിയായി. ഒന്നും ആര്‍ക്കും നേരാംവണ്ണം ഉണ്ടാക്കാനറിയില്ലെന്

നന്ദി ഗവര്‍ണര്‍ സാബ് നന്ദി...

ഇമേജ്
അപശബ്ദം എന്‍പിയാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് കേരളീയര്‍ക്കുള്ള നന്ദി പ്രകടിപ്പിക്കാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. എന്തിന് ഏതിന് എന്നെല്ലാം ഓരോന്നായി പറയാം. ഏറ്റവും പ്രധാനമായ സംഗതി കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തോട് അദ്ദേഹം പ്രകടിപ്പിച്ച അപ്രിയമാണ്. ഇത്രയും അര്‍ത്ഥപൂര്‍ണമായ ഒരു അപ്രിയപ്രകടനം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല, കേട്ടിട്ടുമില്ല. ആകാശത്തിനു കീഴിലുള്ള ഏതു വിഷയത്തെക്കുറിച്ചും പ്രമേയം പാസ്സാക്കാന്‍ നിയമസഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്. കീഴിലല്ല, വേണമെങ്കില്‍ മീതെയുള്ള വിഷയത്തിലും കൈവെക്കാം. നിയമസഭയ്ക്കു മാത്രമല്ല പഞ്ചായത്തിനു പോലും അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ആഗോളവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് നഗരസഭ യോഗങ്ങളിലെ നല്ലൊരു ഓഹരി സമയം ചെലവഴിക്കുന്നത് എന്ന് ആര്‍ക്കാണ് അറിയാത്തത്. അതു മൂലം നഗരസഭാംഗങ്ങളുടെ ജനറല്‍ നോളജ് നിലവാരം വളരെ ഉയര്‍ന്നിട്ടുണ്ടല്ലോ. സുലൈമാനിയെ അമേരിക്ക കൊന്നതിന് എതിരെയും പ്രമേയം പാസ്സാക്കാം, പഞ്ചായത്തിലും പാസ്സാക്കാം,നിയമസഭയിലും പാസ്സാക്കാം. ആവശ്യവും അനാവശ്യവും തീരുമാനിക്കുന്നത് ഗവര്‍ണറല്ല. പാസ്സാക്കുന്ന ജനപ്രതിനിധികളാണ്. സഭയുടെ അവകാശങ്ങളില്‍ കോടതി പോലും