പോസ്റ്റുകള്‍

ഫെബ്രുവരി, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ട്രംപ്ജിനു കോടികളുടെ നമസ്‌തെ!

ഇമേജ്
തെറ്റിദ്ധരിക്കരുത്. കോടികളുടെ നമസ്‌തെ എന്നു പറഞ്ഞതിന് അര്‍ത്ഥം കോടിക്കണക്കിനാളുകള്‍ നമസ്‌തെ പറഞ്ഞു എന്നല്ല. കോടിക്കണക്കിന് രൂപ നമസ്‌തെ പറയാന്‍ ചെലവാക്കി എന്നാണ്. വന്‍സ്വീകരണമാണ് ഇവിടെ ഒരുക്കിയത് എന്നു ചുരുക്കം. അതിനെക്കുറിച്ച് വീരവാദം മുഴക്കിയത് അതിഥിയായ അമേരിക്കന്‍ പ്രസിഡന്റ് തന്നെയാണ്. ആദ്യം പറഞ്ഞത് ഗുജറാത്തില്‍ എഴുപത് ലക്ഷം ആളുകള്‍ തന്നെ വരവേല്‍ക്കും എന്നായിരുന്നു. ശരിയായി അമേരിക്കന്‍ ഇംഗ്‌ളീഷില്‍ പറയാന്‍ അറിയാത്ത ആരോ ഏഴു ലക്ഷം എന്നതിനു ഏഴു മില്യന്‍ എന്നു പറഞ്ഞുകൊടുത്തതാണോ എന്നു സംശയിക്കണം. അതും പോരാഞ്ഞിട്ട് ട്രംപ്ജി തന്നെ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം ഒരു കോടിയായി ഉയര്‍ത്തുകയും ചെയ്തു. വീമ്പു പറയാന്‍ എവിടെയും ജി.എസ്.ടിയൊന്നും കോടുക്കേണ്ടതില്ലല്ലോ. നമ്മുടെ പ്രധാനമന്ത്രി അഞ്ചുമാസം മുമ്പ് മോദി ഹൂസ്റ്റണില്‍ ചെന്നപ്പോള്‍ ലക്ഷക്കണക്കിനു പേര്‍ 'ഹൗ ഡു യു ഡു മോദി' ( ഇതിന്റെ ഷോര്‍ട് ഫോമാണ് ഹൗഡി മോദി ) എന്നു ചോദിച്ച് അദ്ദേഹത്തെ സ്വാഗതം ചെയ്‌തെന്നാണല്ലോ ഐതിഹ്യം. ഇതിലൊരു ചെറിയ പ്രശ്‌നമുണ്ട്. അമേരിക്കയില്‍ ചെന്നാലും ഇന്ത്യയില്‍ നിന്നാലും മോദിജിയെ സ്വീകരിക്കാന്‍ പാഞ്ഞെത്തുക ഇന്ത്

കെജ്‌റി ഇരുതല വാള്‍

ഇമേജ്
സന്തോഷം കൊണ്ട് കരയാനും വയ്യ, സങ്കടം കൊണ്ട് ചിരിക്കാനും വയ്യ എന്ന അവസ്ഥയിലാണ് രാജ്യത്തെ പ്രതിപക്ഷം. ദല്‍ഹി തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ചാണ് പറയുന്നത്. കെജ്‌റിവാളിന്റെ വാളേറ്റ് വീഴാത്ത ഒരു കക്ഷിയുമില്ല. ഏതാണ്ട് എല്ലാവരും പോര്‍ക്കളത്തില്‍ കിടപ്പാണ്. ചിലതിന് തലയില്ല, ചിലതിന് കാലില്ല, ചിലതിന് വാലില്ല, ചിലതിന് ജീവന്‍ തന്നെയില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റു വാരിയ ബി.ജെ.പിയുടെ ആറാം ഇന്ദ്രിയം പറഞ്ഞത് കെജ്‌റിവാളിനെ വീഴ്ത്തി ബി.ജെ.പി ഇക്കുറി ദല്‍ഹി ഭരിക്കും എന്നു തന്നെയായിരുന്നു. പക്ഷേ, വോട്ടെണ്ണിയപ്പോള്‍ രണ്ടക്കം തികഞ്ഞില്ല സീറ്റുനില. ആകെ ഒരു ആശ്വാസമേയുണ്ടായുള്ളൂ. കോണ്‍ഗ്രസ്സിനേക്കാള്‍ പല മടങ്ങു ഭേദമാണ് നില എന്നതു മാത്രം. . ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് നിന്ന കോണ്‍ഗ്രസ്സിന് മിക്കയിടത്തും കെട്ടിവച്ചത് കിട്ടിയില്ല. മൊത്തം 5.44 ശതമാനമാണ് കോണ്‍ഗ്രസ്സിനു കിട്ടിയത്. അയ്യോ പാവം.  എന്തൊരു പ്രതീക്ഷയായിരുന്നു! ആപ്പ് പാര്‍ട്ടിയെ മടുത്ത ജനം തങ്ങളെ ഭരണമേല്‍പ്പിക്കുമെന്നാണ് അവര്‍ പ്രതീക്ഷിച്ചത്, അല്ല മോഹിച്ചത്. വലിയ തിക്കും തിരക്കും ആയിരുന്നു ടിക്കറ്റ് കൗണ്ട

അടച്ചത് ഇന്റര്‍നെറ്റ് അല്ല ജനജീവിതംതന്നെ

ഇമേജ്
ഇന്റര്‍നെറ്റ് ആണ് ഈ കാലത്തെ ഏറ്റവും ഫലപ്രദമായ വിവരവിനിമയ സംവിധാനം. അതു മറ്റുപലതും കൂടിയാണ്. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റ് ഏറ്റവും പ്രധാനവും മൗലികവും ആയ മനുഷ്യാവകാശമാണ്്. പക്ഷേ, പുതിയ രാഷ്ട്രീയകാലാവസ്ഥയില്‍  ഇന്ത്യയിലെങ്കിലും  അതു കൂടുതല്‍ സ്വതന്ത്രമാവുകയല്ല, നന്നെ അസ്വതന്ത്രമാവുകയാണ് ചെയ്തത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സമയം ഇന്റര്‍നെറ്റ് നിരോധിക്കപ്പെട്ട ജനാധിപത്യരാജ്യം ഇന്ത്യയാണ് എന്നു നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതു കശ്മീരില്‍ മാത്രം ഒതുങ്ങുന്നില്ല. 2019 അവസാനം പൊട്ടിപ്പുറപ്പെട്ട പൗരത്വപ്രക്ഷോഭങ്ങള്‍ക്കിടയില്‍ രാജ്യത്തുടനീളം ഇത് ആവര്‍ത്തിക്കപ്പെട്ടു. ആര്‍ക്കും പൗരത്വബില്ലിനെക്കുറിച്ച് ഒരാശങ്കയും വേണ്ട എന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത് ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ്. പക്ഷേ, പ്രക്ഷോഭത്തിന്റെ ആദ്യകേന്ദ്രമായ അസ്സമില്‍ ആരും അതു വായിച്ചില്ല. കാരണം അവിടെ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നില്ല!  ഒമ്പതു കൊല്ലത്തിനിടയില്‍ 381 തവണ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് തടയപ്പെട്ടു. ഇതില്‍ 2017-നു ശേഷമാണ് 319 തവണയും തടയപ്പെട്ടത്  എന്ന് സോഫ്റ്റ് ലോ ആന്റ് ഫ്രീഡംസ

ഗവര്‍ണര്‍ തമാശകള്‍

ഇമേജ്
ഗവര്‍ണര്‍ എന്നൊരു തസ്തിക ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് ജനങ്ങള്‍ വല്ലപ്പോഴും കുറെ തമാശ ആസ്വദിക്കാനാണോ എന്നു സംശയിച്ചുപോകുന്നു. ചില ഗവര്‍ണര്‍മാര്‍ അവരുടെ നടപടികള്‍ കൊണ്ടുതന്നെ തമാശ ഉണ്ടാക്കും. ഗൗരവത്തില്‍ പറയുന്ന കാര്യങ്ങള്‍തന്നെയാണ് തമാശയാവുക. ഇത്തവണ വര്‍ഷാരംഭത്തില്‍ നിയമസഭയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് ഗവര്‍ണര്‍ജി തമാശ കൂട്ടിച്ചേര്‍ത്തത്. എഴുതിത്തയ്യാറാക്കിയ പ്രസംഗത്തില്‍ തമാശ ഉണ്ടാവില്ല. കാരണം, അതു വളരെ ഗൗരവപൂര്‍വം തയ്യാറാക്കുന്നതാണ്. ബഹുമാനപ്പെട്ട ഗവര്‍ണര്‍ക്കു പ്രസംഗിക്കാന്‍ വേണ്ടിയാണ് എന്ന ബോധത്തോടെ ഏതെങ്കിലും ഉയര്‍ന്ന ഉദ്യോഗസ്ഥനോ പണ്ഡിതനോ തയ്യാറാക്കിയതായിരിക്കും. അതു പലരും വായിച്ചു കുറ്റമറ്റതാക്കിയിരിക്കും. പിന്നെ ഗവര്‍ണറുടെ ഓഫീസിലെ ഉന്നതന്മാരും ഓരോ വാചകവും രണ്ടു വട്ടം വായിക്കും. എവിടെയാണ് ഗവര്‍ണര്‍ക്ക് പാര ഒളിപ്പിച്ചുവച്ചിരിക്കുന്നത് എന്നു പറയാന്‍ കഴിയില്ലല്ലോ. അങ്ങനെയെല്ലാമുള്ള ഇത്തവണത്തെ പ്രസംഗത്തിനിടയില്‍ ഒരു പാരയുടെ തുടക്കമെത്തിയപ്പോള്‍ ഗവര്‍ണര്‍ ഒന്നു നിറുത്തി സദസ്സിലെ നോക്കിച്ചിരിച്ചുകൊണ്ട് പറയുകയാ-അഭിപ്രായവ്യവ്യത്യാസമുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ആഗ്രഹം മാനിച്ച