പോസ്റ്റുകള്‍

മാർച്ച്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സര്‍ക്കാറിന്റെ മദ്യാസക്തി

ഇമേജ്
മദ്യ ഉപയോക്താക്കളെ കുടിയന്മാര്‍ എന്നു വിളിക്കുകയാണ് നമ്മുടെ പൊതുരീതി. സംസ്ഥാനഭരണകൂടത്തെ പൊതുവെയും ധനവകുപ്പിനെ പ്രത്യേകിച്ചും താങ്ങിനിര്‍ത്തുന്ന ഈ കൂട്ടരെ അവഹേളിക്കാന്‍ പാടില്ല. മദ്യ ഉപയോക്താവ് എന്നേ വിളിക്കാവൂ. മാന്യ മദ്യ ഉപയോക്താവ് എന്നായാലും വിരോധമില്ല. എന്തായാലും, കൊറോണ ബാധിതരോടുള്ള കരുണയേക്കാള്‍ കൂടുമോ മാന്യ മദ്യ ഉപയോക്താക്കളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ  കരുണ എന്നൊരു സംശയം പലര്‍ക്കുമുണ്ട്. ഒരു ഘട്ടത്തില്‍. സംസ്ഥാനത്തെ മിക്കവാറുമെല്ലാ അവശ്യ ഏര്‍പ്പാടുകളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചപ്പോഴും ബാറുകളും ബെവറേജസ് കടകളും അടക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുകയുണ്ടായില്ല. മദ്യ ഉപയോക്താക്കളോട് ജന്മവിരോധം കൊണ്ടുനടക്കുന്ന മദ്യവിരുദ്ധസംഘടനക്കാരും വേറെ ചില കൂട്ടരും മദ്യക്കടയടപ്പിക്കണം എന്ന് രാപകല്‍ ആവശ്യപ്പെട്ടിരുന്നു. കൊറോണയ്ക്ക് തെല്ലെങ്കിലും പേടിയുള്ള ഒരു സാധനം ആല്‍ക്കഹോള്‍ ആണെന്ന് മദ്യവിരുദ്ധര്‍ അറിയേണ്ട കാര്യമില്ലല്ലോ.... ഷട്ഡൗണ്‍ ലോക്ക്ഡൗണ്‍ തുടങ്ങിയ നല്ല വാക്കുകളിലൂടെ വിശേഷിപ്പിക്കപ്പെടുന്ന അടച്ചിടല്‍ ആരംഭിച്ചപ്പോള്‍ മദ്യശാലകളെ അതില്‍ പെടുത്തിയിരുന്നില്ല. ഇക്കാര്യം വിശദീകരിക്കാന്‍

ചാനല്‍ വിലക്ക് ഉയര്‍ത്തിയ കുറെ ചോദ്യങ്ങള്‍

https://draft.blogger.com/blog/post/edit/1188640861657046265/549499211131230604?hl=en-GB മീഡിയ ബൈറ്റ്‌സ്  എന്‍.പി രാജേന്ദ്രന്‍ രണ്ടു മലയാളം വാര്‍ത്താചാനലുകളുടെ സംപ്രേഷണം 48 മണിക്കൂര്‍ വിലക്കിക്കൊണ്ടുള്ള ഉത്തരവുണ്ടായത് 2020 മാര്‍ച്ച് ആറാം തിയ്യതിയാണ്. വിലക്ക് അന്നു തന്നെ നിലവില്‍ വരികയും ചെയ്തു. വലിയ കോലാഹലങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടാകുന്നതിനു മുമ്പ്, പിറ്റേ ദിവസംതന്നെ ഉത്തരവ് പിന്‍വലിക്കപ്പെട്ടു. പക്ഷേ, കാര്യമായ ചര്‍ച്ചയോ വിശകലനമോ ഉണ്ടായില്ല. മറ്റെല്ലാ വിവാദങ്ങളിലും സംഭവിക്കാറുള്ളതുപോലെ എല്ലാവരും മെല്ലെ പുതിയ വിഷയങ്ങളിലേക്ക് കടന്നു. അഭിപ്രായസ്വാതന്ത്ര്യത്തിലും മതനിരപേക്ഷതയിലും സമാധാനത്തോടെ ജീവിക്കാനുള്ള മനുഷ്യാവകാശത്തിലും വിശ്വസിക്കുന്നവര്‍ക്കാര്‍ക്കും ഇത് അങ്ങനെ മറന്നുകളയാന്‍ കഴിയില്ല.   പൗരന്റെ സ്വാതന്ത്ര്യങ്ങളെയെല്ലാം ഉറപ്പിക്കുന്ന, നിലനിര്‍ത്തുന്ന സ്വാതന്ത്ര്യമാണ് മാധ്യമസ്വാതന്ത്ര്യം. ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ ഭാഗത്തുണ്ടായ വര്‍ഗീയാക്രമണങ്ങള്‍ രണ്ടു മലയാളം ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയാണ് ഇന്ത്യാ ഗവണ്മെന്റിന് അപ്രീതിയുണ്ടാക്കിയത്. രാജ്യത്തെമ്പാടുമുള്ള നൂറുകണക്കിന് മാധ്യ

മഹാരാജാവിന്റെ ഘര്‍വാപസി

ഇമേജ്
പതിനഞ്ച് വര്‍ഷമെടുത്തു മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുവരാന്‍. അതവരുടെ ഗുണം കൊണ്ടല്ല, നാട്ടുകാര്‍ വേറെ നിവൃത്തിയില്ലാതെ ചെയ്തതാവും. പാര്‍ട്ടി അതു വരെ നാമാവശേഷമാകാതെ നിലനിന്നല്ലോ, അത് അത്ഭുതം. ഇപ്പോഴിതാ ഭരണത്തില്‍ തിരിച്ചുവന്ന് പതിനഞ്ച് മാസം തികയും മുന്‍പ് ഇരിപ്പ് പ്രതിപക്ഷത്താകാന്‍ പോകുന്നു. കോണ്‍ഗ്രസ്സുകാര്‍തന്നെ ബി.ജെ.പിയെ പിടിച്ചുവലിച്ച് ഭരണക്കസേരയില്‍ കൊണ്ടുവന്ന് ഇരുത്തുകയാണ്. ഭരണത്തിലിരുന്നാല്‍ ഒരു സുഖവുമില്ല, എങ്ങനെയെങ്കിലും പ്രതിപക്ഷമാവണം കോണ്‍ഗ്രസ്സിന്. ഇന്നലെ വരെ കോണ്‍ഗ്രസ്സിന്റെ ഭാവി പ്രതീക്ഷയായിരുന്ന രാജപ്രമുഖനാണ്, ഓര്‍ക്കാപ്പുറത്ത് മറുകണ്ടംചാടി ബി.ജെ.പിയുടെ അത്ഭുതപ്രതീക്ഷയായി മാറിയത്. ബി.ജെ.പിയുടെ പതിവ് ഇതല്ല. മറ്റു കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍  കുത്തിത്തിരിപ്പിന് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക ഗൂഢസംഘത്തെ നിയോഗിക്കുകയാണ് കീഴ് വഴക്കം. അവര്‍ പോയി കോടികള്‍ ഇറക്കി എം.എല്‍.എ കച്ചവടത്തിനു സ്റ്റാള്‍ തുറക്കും. റെയ്റ്റ് സംസ്ഥാനത്തിനും സാഹചര്യത്തിനും അനുസരിച്ച് മാറും. മധ്യപ്രദേശ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായതുകൊണ്ട് പണം പുല്ലായി കത്തിക്കന്‍ തയ്യാറ

പാളിയ സാമ്പിള്‍ സെന്‍സര്‍ഷിപ്പ്

ഇമേജ്
കള്ളം പറയുക അത്ര എളുപ്പമല്ല. പറയാം, പക്ഷേ ആരും വിശ്വസിക്കില്ല എന്നേ ഉള്ളൂ. പിടിച്ചുനില്‍ക്കാന്‍ നല്ല ബുദ്ധിയും ഓര്‍മശക്തിയും വേണം. അതില്ലാത്തവര്‍ പറഞ്ഞാല്‍ പെട്ടെന്നു കള്ളി വെളിച്ചത്താവും. ഏഷ്യാനെറ്റ്, മീഡിയ വണ്‍ വാര്‍ത്താനിരോധനം പിന്‍വലിച്ചത് അവര്‍ മാപ്പ് പറഞ്ഞതുകൊണ്ടാണ് എന്നൊരു കേരളകേന്ദ്രന്‍ മന്ത്രി തട്ടിവിട്ടത് തന്റെ ഗമയൊന്ന് നാട്ടാര്‍ അറിയട്ടെ എന്നു വിചാരിച്ചാവണം. ചാനലിനെ വിലക്കിയതും താനറിയും അതു നീക്കിയതും താനറിയും അതിന്റെ കാരണവും താനറിയും എന്നു ജനങ്ങള്‍ ധരിക്കണമല്ലോ. ഏഷ്യാനെറ്റ് മാപ്പ് പറഞ്ഞ വിവരം പക്ഷേ ഏഷ്യനെറ്റ് അറിഞ്ഞില്ല. മീഡിയവണ്‍ മാപ്പ് പറഞ്ഞതായി അവകാശവാദവുമില്ല.  അതു സാരമില്ല. പക്ഷേ, ചാനല്‍ മാപ്പു പറഞ്ഞ മഹാസംഭവം വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകറും അറിഞ്ഞില്ല. അദ്ദേഹം ഒരു സത്യവും അതിന്റെ ആഘാതം കുറക്കാന്‍ ഒരു അര്‍ദ്ധസത്യവും പറഞ്ഞു. ഏഷ്യാനെറ്റ് ഉടമ തന്നെ വിളിച്ചിരുന്നു എന്നത് സത്യം, പ്രധാനമന്ത്രിക്ക് ചാനല്‍ വിലക്കില്‍ അപ്രിയമുണ്ടെന്നത് അര്‍ദ്ധസത്യം. ഇവിടെയാണ് സത്യത്തിന്റെ കിടപ്പ്. ഏഷ്യാനെറ്റ് ഉടമ വെറും ഒരു ഉടമയല്ലെന്നും ബി.ജെ.പിയുടെ എം.പി ആണെന്നും മന്ത

ആള്‍ക്കൂട്ട സൈബര്‍ ആക്രമണവും മാധ്യമ ധര്‍മസങ്കടങ്ങളും

ഡെഡ് എന്‍ഡ്  എന്‍.പി രാജേന്ദ്രന്‍ 'ഈ മെസേജ് പരമാവധി പ്രചരിപ്പിക്കുക. കാരണം, ഹിന്ദു ഭവനങ്ങളില്‍ വന്‍തോതില്‍ മാതൃഭൂമി വരുത്തുന്നുണ്ട്...മാനേജ്‌മെന്റില്‍ ജമാ അത്തെ ഇസ്ലാമി പരകായപ്രവേശം(കൂടുവിട്ട് കൂടുമാറ്റം} നടത്തിയതറിയാത്തവരാണ് ഏറിയ പങ്കും...അവര്‍ വായിക്കുന്നതാകട്ടെ ഇപ്പോള്‍ കലാപം ആഹ്വാനം നടത്തി നടപ്പാക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ സന്ദേശങ്ങളാണ്....മനോരമയെ പറ്റി പറയാത്തത് അവര്‍ നല്ലവരായിട്ടല്ല. അവര്‍ ക്രിസ്ത്യന്‍ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം നില്‍ക്കുന്ന പത്രവും ചാനലുമാണെന്ന ബോധം ഹിന്ദുക്കള്‍ക്കുണ്ട്. ..എന്നാല്‍, മാതൃഭൂമിയുടെ കാര്യം അങ്ങനെയല്ല. മാതൃഭൂമി ഇപ്പോഴും ഹിന്ദുവിനെ സഹായിക്കുന്നതാണെന്ന തെറ്റിദ്ധാരണ ആ പത്രം വരുത്തുന്ന പല സാധുക്കള്‍ക്കുമുണ്ട്.  നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കു കൂപ്പുകുത്തി ജപ്തിഭീഷണി ഭയന്ന്് പരിഭ്രാന്തിയിലായ വീരേന്ദ്രകുമാറിനെയും മകന്‍ ശ്രേയംസിനെയും ആശ്വസിപ്പിച്ചുകൊണ്ട് ഹൂറികളെപ്പോലെയോ ഹൂറന്‍മാരെപ്പോലെയോ അന്നു ജമാ അത്തെ ഇസ്ലാമി കടന്നുവന്നു. നരേന്ദ്രമോദി നോട്ട് നിരോധിക്കുന്നതിന് മുമ്പുള്ള കാലമാണ്. വീരേന്ദ്രകുമാറിന്റെ കടവും ജപ്തിഭീഷണിയും ഒഴിവാക്കിക്കൊട