പോസ്റ്റുകള്‍

ജൂൺ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വ്യാജവാര്‍ത്തകളില്‍ ജനാധിപത്യം മുങ്ങിച്ചാവാതിരിക്കാന്‍.....

വ്യാജവാര്‍ത്തകളില്‍ ജനാധിപത്യം മുങ്ങിച്ചാവാതിരിക്കാന്‍..... എന്‍.പി രാജേന്ദ്രന്‍ മനുഷ്യന്റെ ആയുസ് കൂടുകയാണ്. വൈദ്യശാസ്ത്രം വളര്‍ന്നാല്‍ രോഗങ്ങളും മരണവും ഇല്ലാതാവും. ആയുസ് കൂടൂം. അതെത്ര കൂടാം എന്നതിനെക്കുറിച്ച് ചില പ്രവചനങ്ങള്‍ വൈദ്യശാസ്ത്രലേഖനങ്ങളില്‍ വായിച്ചിട്ടുണ്ട്. ശരാശരി മനുഷ്യായുസ് വെറും 25 ആയിരുന്ന കാലം അതിവിദൂരഭൂതകാലത്തൊന്നുമല്ല. 1960-ല്‍ ജനിച്ചവരുടെ ആയുസ് ശരാശരി 52.5 ആയിരുന്നു. 2019-ല്‍ ജനിച്ചവരുടേത് 85 വരെ ഉയരും. അതിനും ശേഷം, രോഗം പിടിപെട്ട് ആരും മരിക്കാത്ത അവസ്ഥ കൈവരിക്കുമെന്നും മനുഷ്യായുസ് നൂറിനുമേല്‍ കടക്കുമെന്നും വിദഗ്ദ്ധരുടെ പ്രവചനങ്ങള്‍ ഉണ്ടായി. കൊറോണയുടെ വരവിനു ശേഷം ഈ പ്രവചനങ്ങള്‍ നിലനില്‍ക്കുമോ എന്നാര്‍ക്കും പറയാനാവില്ല. എല്ലാം കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. മനുഷ്യന്റെ ഓവര്‍സ്പീഡിലുള്ള പാച്ചിലിനു കൊറോണ പോലുള്ള സഡണ്‍ ബ്രേക്കുകള്‍ വരുമ്പോള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഒരു മേഖലയുടെയും ഭാവിയെക്കുറിച്ച്്് ഒന്നും പ്രവചിക്കാനാവില്ല എന്നു വരുന്നു. സങ്കല്പങ്ങളും പ്രതീക്ഷകളും പ്രവചനങ്ങളും നിരര്‍ത്ഥകമാകും. സോപ്പുവെള്ളം തട്ടിയാല്‍ ചത്തുപോകുന്ന ഒരു സൂക്ഷ്മജീവി മനുഷ്യവംശത്തിനു

വര്‍ദ്ധിച്ച പി.എഫ് പെന്‍ഷന്‍ നാലു മാസത്തിനകം നല്‍കണം.: ഹൈക്കോടതി

വര്‍ദ്ധിച്ച പി.എഫ് പെന്‍ഷന്‍ നാലു മാസത്തിനകം നല്‍കണം.:  ഹൈക്കോടതി സേവനകാലത്തെ അവസാനമാസം വാങ്ങിയ ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെന്‍ഷന്‍ നല്‍കണമെന്ന ഹൈക്കോടതി വിധി അനുസരിച്ചുള്ള പുതുക്കിയ പെന്‍ഷന്‍ നാലു മാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു.  മാതൃഭൂമിയില്‍നിന്നു വിരമിച്ച ജീവനക്കാര്‍ സമര്‍പ്പിച്ച നാലു കേസ്സുകളിലാണ് ഈ വിധി. 2018 ഒക്‌റ്റോബര്‍ 12 ന് ഇതു സംബന്ധിച്ചുണ്ടായ ഹൈക്കോടതി വിധി ഇതിനെതിരെ ഇ.പി.എഫ് സ്ഥാപനം സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജിയില്‍ സുപ്രിം കോടതി ശരിവെച്ചിരുന്നു. ഈ വിധി ഇനിയും നടപ്പാക്കിയില്ലെന്ന് കാണിച്ച് എന്‍.പി രാജേന്ദ്രന്‍ തുടങ്ങി 94 മുന്‍ ജീവനക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹരജിയിലാണ് 2020 ജൂണ്‍ 5-ന് ജസ്റ്റിസ് എ മുഹമ്മദ് മുസ്തഖ്  വിധി പറഞ്ഞത്. തുടര്‍ന്ന് ഇതേ സ്വഭാവമുള്ള മൂന്നു കേസ്സുകളിലും ഇതേ വിധിയുണ്ടായി.  ഇ.പി.എഫ്.ഒ സമര്‍പ്പിച്ച റവ്യൂ പെറ്റീഷനും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രത്യേകാനുമതി ഹരജിയും ഇപ്പോഴും സുപ്രിം കോടതിയുടെ പരിഗണനയിലാണെന്ന ഇ.പി.എഫ് തടസ്സവാദം ഹൈക്കോടതി സ്വീകരിച്ചില്ല. 2018-ലെ കേരളഹൈക്കോടതിയുടെ വിധി നിലനില്‍ക്കുന്നുണ്ട് എന്നും ഇതു നടപ്പാക്കേണ്ടതാണ്

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

ഇമേജ്
എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട്  ചീഫ് എഡിറ്റര്‍ ആയില്ല? ചിന്തകനും പണ്ഡിതനും എഴുത്തുകാരനുമായ എം.പി വീരേന്ദ്രകുമാര്‍ നാലു പതിറ്റാണ്ടോളം മാതൃഭൂമിയില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് പത്രത്തിന്റെ ചീഫ് എഡിറ്റര്‍ ആയില്ല? പത്രവായനക്കാര്‍ ആരെങ്കിലും ഈ ചോദ്യം ചോദിച്ചതായി അറിയില്ല. ചീഫ് എഡിറ്ററും മാനേജിങ്ങ് ഡയറക്റ്ററും തമ്മില്‍ ചുമതലാപരമായ വ്യത്യാസം എന്ത് എന്ന് അറിയാത്തവരോ അറിയാന്‍ താല്പര്യമില്ലാത്തവരോ ആവും മിക്ക വായനക്കാരും. മാതൃഭൂമി പത്രത്തില്‍ മലയാള മനോരമ എഡിറ്റോറില്‍ ഡയറക്റ്ററും പ്രമുഖ പത്രാധിപരുമായ തോമസ് ജേക്കബ് എഴുതിയ അനുസ്മരണ ലേഖനത്തിന്റെ തലക്കെട്ട് ഇതായിരുന്നു-വീരേന്ദ്രകുമാര്‍ മാതൃഭൂമിക്കു കിട്ടാതെ പോയ ചീഫ് എഡിറ്റര്‍. ദീര്‍ഘമായ ലേഖനത്തിന്റെ അവസാന ഖണ്ഡികയില്‍ ആ പരാമര്‍ശം ആവര്‍ത്തിക്കപ്പെടുക മാത്രം ചെയ്തു. പിന്നീട്, അനുശോചനയോഗങ്ങളില്‍ പല പത്രപ്രവര്‍ത്തകരും ഈ ചോദ്യം ആവര്‍ത്തിക്കുന്നതും കേട്ടു. എം.പി വീരേന്ദ്രകുമാര്‍ മാതൃഭൂമി മാനേജിങ്ങ് ഡയറക്റ്ററായി ചുമതലയേറ്റ് രണ്ട് വര്‍ഷത്തിനിടയില്‍ ആ സ്ഥാപനത്തില്‍ എഡിറ്റോറില്‍ ജോലിക്കു ചേര്‍ന്ന ഞാനോ മാതൃഭൂമിയിലെ മറ്റേതെങ്കിലും പത്രപ്രവര്‍ത്തകനോ ഇങ