പോസ്റ്റുകള്‍

പത്രജീവിതം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഐക്യകേരളത്തില്‍ ആദ്യം തൂക്കിലേറ്റപ്പെട്ട പാവം മാധവന്‍

ഇമേജ്
1953 രണ്ടാം പകുതിയിലെന്നോ തിരുവനന്തപുരം പത്രങ്ങളില്‍ ഒരു വാര്‍ത്ത വന്നു. കൊലക്കുറ്റം ചെയ്ത മാധവന്‍ എന്നൊരു കൂലിത്തൊഴിലാളിയെ കോടതി വധശിക്ഷയ്ക്കു വിധിച്ചു എന്നായിരുന്നു വാര്‍ത്ത. ചെറിയ വാര്‍ത്ത. തിരുവിതാംകൂറില്‍  ഇല്ലാതിരുന്ന വധശിക്ഷ തിരിച്ചുവന്ന ശേഷം ഉണ്ടാകുന്ന ആദ്യത്തെ വിധിയാണ് ഇതെന്നൊന്നും വാര്‍ത്തയിലില്ലാതിരുന്നതിനാല്‍ ആളുകളില്‍ വാര്‍ത്ത വലിയ കൗതുകമൊന്നും ഉണ്ടാക്കിയില്ലെന്നും കെ.സി ജോണ്‍ എഴുതുന്നു. വാര്‍ത്ത പക്ഷേ, കെ.സി ജോണിനെ പിടിച്ചുലക്കുക തന്നെ ചെയ്തു മാധ്യമശ്രദ്ധയാകര്‍ഷിച്ച നിഷ്ഠൂര കൊലപാതകങ്ങള്‍, പ്രത്യേകിച്ചും വധിക്കപ്പെട്ടതു സ്ത്രീകളോ കുട്ടികളോ ആണെങ്കില്‍, വിചാരണ ചെയ്യുമ്പോള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതു പ്രതിയെ തൂക്കിക്കൊല്ലണം എന്നാണ്. കൊലയാളിയോളം പ്രതികാരവ്യഗ്രത പൊതുജനത്തിനും ഉണ്ട്. ഇല്ലെങ്കില്‍ അതുണ്ടാക്കാന്‍ മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം കിണഞ്ഞു ശ്രമിക്കുകയും ചെയ്യും. വധശിക്ഷ പാടില്ല എന്നു പറയുന്നതുതന്നെ ഒരു കുറ്റകൃത്യമാണ് എന്നതാണ് ഇന്നത്തെ പൊതുമനോഭാവം.     ഇതിനകത്തെ വൈരുധ്യം കൂടുതല്‍ പ്രകടമാവുകയാണ്. വധശിക്ഷ കുറഞ്ഞുവരുന്നു. പക്ഷേ, തൂക്കിക്കൊല വേണമെന്ന മുറവ

അക്ഷരപ്പിശകില്‍ ജനിച്ച ഒരു രക്തസാക്ഷി

ഇമേജ്
പത്രജീവിതം എന്‍പി രാജേന്ദ്രന്‍ എന്‍.എന്‍.സത്യവ്രതന്‍  രക്തസാക്ഷികള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത കേരളത്തില്‍ ഒരു രക്തസാക്ഷി ഉണ്ടായത് പത്രത്തിലെ അക്ഷരപ്പിശകു കാരണമാണ് എന്നു പൊതുജനം അറിയുന്നത് സംഭവം നടന്ന് നാലു പതിറ്റാണ്ടിനു ശേഷം മാത്രം. ഇ.എം.എസ്സിന്റെ രണ്ടാം മന്ത്രിസഭ കേരളം ഭരിക്കുമ്പോള്‍ 1968ലാണ് സംഭവം. ഇന്നു സംസ്ഥാനരാഷ്ട്രീയത്തിലും ദേശീയനേതൃത്വത്തിലും നിറഞ്ഞു നില്‍ക്കുന്ന പലരും അന്നു കേരളത്തില്‍ ഛോട്ടാ വിദ്യാര്‍ത്ഥിനേതാക്കളാണ്. രക്തസാക്ഷി സംഭവത്തിലെ മുഖ്യപങ്കാളി അഞ്ചുവര്‍ഷം കേരളം ഭരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആണ്. അന്ന് അദ്ദേഹം കെ.എസ്.യു. പ്രസിഡന്റ്. പല പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു. സര്‍ക്കാറിനെതിരെ സമരങ്ങള്‍ നടത്തിക്കൊണ്ടിരുന്ന കാലം. എറണാകുളം തേവര സേക്രഡ് ഹാര്‍ട് കോളേജില്‍ സമരം പൊട്ടിപ്പുറപ്പെട്ടു. പഠിപ്പു മുടക്കിയ സമരക്കാര്‍ പട്ടണമധ്യത്തിലെ കവലയില്‍ പല വിക്രിയകളില്‍ ഏര്‍പ്പെട്ടു. തനിച്ചുനിന്ന് ട്രാഫിക് നിയന്ത്രിച്ചിരുന്ന പോലീസുകാരന്റെ തൊപ്പി തട്ടിയെടുത്ത പിള്ളേരതു റോഡില്‍ തട്ടിക്കളിച്ചു. തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍നിന്ന് ഓടിയടുത്ത പോലീസുകാര്‍ നല്ല അടി പാസ്സാക്ക

രഹസ്യനിയമത്തിനെതിരേ ഒരു ഒറ്റയാള്‍ പോരാട്ടം

ഓള്‍ ഇന്ത്യാ റേഡിയോ രാജ്യത്തെ ഏറ്റവും തന്ത്രപ്രധാന സ്ഥാപനങ്ങളിലൊന്നായിരുന്നു. ഇത് ആകാശവാണിയുടെ മാത്രം ഗമയല്ല. രാഷ്ട്ര തലസ്ഥാനങ്ങളിലെ ഔദ്യോഗിക റേഡിയോ സ്റ്റേഷനുകളെല്ലാം തന്ത്രപ്രധാന സ്ഥാപനങ്ങളായിരുന്നു. പട്ടാളവിപ്ലവം നടക്കുമ്പോള്‍ ഭരണം പിടിച്ചുകഴിഞ്ഞാല്‍ പിന്നെ വിപ്ലവകാരികള്‍ നീങ്ങുക തലസ്ഥാനത്തെ റേഡിയോ നിലയത്തിലേക്കാണ്. ഭരണം പിടിച്ച കാര്യം പ്രക്ഷേപണം ചെയ്തുകഴിഞ്ഞാല്‍ രാജ്യം അവരുടേതായി. അക്കാരണം കൊണ്ടുതന്നെ രഹസ്യാത്മകത പുലര്‍ന്ന സ്ഥാപനമാണ് ആകാശവാണിയും. ലോകം മാറിയിട്ടും ആകാശവാണി മാറിയിരുന്നില്ല. എണ്‍പതുകള്‍ ആകുമ്പോഴേക്ക് ശൂന്യാകാശത്തിലെ ഉപഗ്രഹങ്ങള്‍ക്ക് ആകാശവാണിക്കു മുന്നിലെ കാര്‍ നമ്പര്‍പ്ലേറ്റിന്റെ ഫോട്ടോ എടുക്കാന്‍ കഴിയുമായിരുന്നു. എന്തു കാര്യം! കോഴിക്കോട്ടെ ആകാശവാണി നിലയത്തിനകത്തെ കൊള്ളരുതായ്മകളെക്കുറിച്ച് വാര്‍ത്താപരമ്പരയെഴുതിയ പത്രലേഖകനെ ടവറിന്റെ ഫോട്ടോ എടുത്തു, അകത്തു കയറി രഹസ്യരേഖകള്‍ എടുത്തു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് കേസില്‍ കുടുക്കി. സാധാരണ ഐ.പി.സിയും സി.ആര്‍.പി.സിയും ഒന്നും അല്ല. ഔദ്യോഗിക രഹസ്യനിയമം. ബ്രിട്ടീഷുകാര്‍ 1923ല്‍ ഉണ്ടാക്കിയത്. ചാരന്മാര്‍ സൈനികരഹസ്യവും മറ്റും

അടിയന്തരാവസ്ഥയില്‍ ഒരു പത്രസമരം

ഇമേജ്
സമരം കുറേ നീണ്ടുനിന്നു. കേരള കൗമുദിയിലേക്ക് മാര്‍ച്ചും അസംബ്ലി മാര്‍ച്ചും അറസ്റ്റുമൊക്കെ ഉണ്ടായി. മാര്‍ച്ചും അറസ്റ്റുമൊക്കെ ഉണ്ടായി. കേരളകൗമുദിക്കു മുന്നില്‍ യൂനിയന്‍ പ്രസിഡന്റ് ജി. വേണുഗോപാലിന്റെ നിരാഹാരസമരവും നടന്നു. ഒന്നും ഫലിച്ചില്ല. ജി. വേണുഗോപാല്‍ ഉള്‍പ്പെടെ പലരും പിരിച്ചുവിടപ്പെട്ടു. മറ്റുള്ളവര്‍ സ്ഥലം മാറ്റപ്പെട്ടു. കുറേ ചര്‍ച്ചയും കൂടിയാലോചനയുമെല്ലാം നടന്നെങ്കിലും മാനേജ്‌മെന്റ് വഴങ്ങിയില്ല. അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനും ആഭ്യന്തരമന്ത്രി കെ. കരുണാകരനും ആയിരുന്നല്ലോ. അദ്ദേഹത്തിന്റെ പരോക്ഷ പിന്തുണ സമരക്കാര്‍ക്കുണ്ടായിരുന്നു എന്ന രഹസ്യം അറിയാത്തവരില്ല! ഇലയിളകാത്ത കാലമായിരുന്നു, അടിയന്തരാവസ്ഥ എന്നാണു പറയുക. പക്ഷേ, അടിയന്തരാവസ്ഥയുടെ മൂര്‍ധന്യ നാളുകളില്‍ കേരളത്തില്‍ ഒരു പണിമുടക്കു സമരം നടന്നു. നാലുപേര്‍ കൂടിനില്‍ക്കുന്നതിനു പോലും നിരോധനമുണ്ടായിരുന്ന തിരുവനന്തപുരം പട്ടണത്തില്‍ പത്രപ്രവര്‍ത്തകര്‍ പ്രകടനം നടത്തി. നിയമസഭയിലേക്കു മാര്‍ച്ച് നടത്തി. ഇതെല്ലാം നടന്നത് ഒരു പത്രപ്രവര്‍ത്തകനെ പിരിച്ചുവിട്ടതിനെതിരേ, സമരം നടന്നത് അക്കാലത്ത് തലസ്ഥാനത്ത് ഏറ്റവും പ്രമുഖപത്രമായ കേരളകൗമുദ

'ഇന്ദിരയുടെ അടിയന്തരം' പി. രാജനെ ജയിലിലാക്കി

ഇമേജ്
അടിയന്തരാവസ്ഥയുടെ ആദ്യ നാളുകളില്‍തന്നെ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു പി. രാജന്‍ എന്ന പത്രപ്രവര്‍ത്തകന്‍. ഏതെങ്കിലും പ്രതിപക്ഷ പത്രത്തിന്റെ ലേഖകനായിരുന്നില്ല രാജന്‍. കോണ്‍ഗ്രസ് പത്രം എന്ന് അന്നും വിളിക്കപ്പെട്ടിരുന്ന മാതൃഭൂമിയുടെ കൊച്ചിയിലെ നിയമകാര്യ ലേഖകന്‍ ആയിരുന്ന രാജന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് 1975 ജൂലൈ 21നാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത് ജൂണ്‍ 26നും. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലാവുന്ന ആദ്യത്തെ പത്രപ്രവര്‍ത്തകനാണ് പി. രാജന്‍ എന്നു കരുതാം. എന്തായിരുന്നു രാജ്യരക്ഷയ്ക്ക് രാജന്‍ ഉയര്‍ത്തിയ ഭീഷണി ? “വിലങ്ങ് വലതു കൈയില്‍തന്നെ ആയിക്കോട്ടെ. വലതുകൈ കൊണ്ടാണല്ലോ ലഘുലേഖയെഴുതിയത്”- പി. രാജന്‍ പൊലിസുകാരോടു പറഞ്ഞു.  പി. രാജനെ മട്ടാഞ്ചേരിയിലെ സബ്ജയിലില്‍നിന്ന് എറണാകുളത്തെ വിചാരണക്കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുകയായിരുന്നു പൊലിസ്. രാജ്യരക്ഷാ നിയമപ്രകാരമായിരുന്നു അറസ്റ്റ്. ഇന്ത്യാചരിത്രത്തിലെ മറക്കാനാവാത്ത അടിയന്തരാവസ്ഥയുടെ ആദ്യ നാളുകളില്‍തന്നെ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു പി. രാജന്‍ എന്ന പത്രപ്രവര്‍ത്തകന്‍.ഏതെങ്കിലും പ്രതിപക്ഷ പത്രത്തിന്റ

പൊലിസും പന്നിയും കെ. ജയചന്ദ്രനും

ഇമേജ്
അറസ്റ്റ് നടക്കുന്നത് 1984 സെപ്റ്റംബര്‍ അഞ്ചിന് അര്‍ധരാത്രി. പിറ്റേന്ന് തിരുവോണമായിരുന്നു. അതിനും പിറ്റേന്ന് ഞായറാഴ്ചയും. പത്രം ഉള്‍പ്പെടെ എല്ലാം അടഞ്ഞുകിടക്കുന്ന, തുറന്നാലും നിര്‍ജീവ ദിനരാത്രങ്ങള്‍. ജയചന്ദ്രന്‍ കല്‍പറ്റയില്‍ താമസിച്ചിരുന്ന വാടകമുറിയില്‍ കയറിച്ചെന്നായിരുന്നു അറസ്റ്റ്. ഉറക്കമുണര്‍ത്തി ജയചന്ദ്രനെ ജീപ്പില്‍ക്കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എല്ലാം പൊലിസ് ആസൂത്രണം ചെയ്തപോലെ നടന്നു. പക്ഷേ, പൊലിസിന് പറ്റാന്‍ പാടില്ലാത്ത ഒരബദ്ധം മാത്രം പറ്റി   പൊലിസും പന്നിയും കെ. ജയചന്ദ്രനും ഈ തലക്കെട്ട് എഴുത്തുകാരന്‍ സക്കറിയ എഴുതിയ ഒരു ലേഖനത്തലക്കെട്ടിന്റെ വികൃതാനുകരണമാണ്. 32 വര്‍ഷം മുന്‍പ് മാതൃഭൂമി പത്രത്തിലെഴുതിയതാണ് ലേഖനം പൊലിസും പന്നിയും നമ്മളും. അതിനാധാരമായത്, അക്കാലത്ത് മാധ്യമലോകത്തെയും പൊതുരംഗത്തെയും പിടിച്ചുകുലുക്കിയ ഒരു സംഭവവും. സംഭവം ചുരുക്കത്തില്‍ ഇത്ര കപറ്റയിലെ പൊലിസ് ഒരു പ്രമുഖ പത്രപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുന്നു. പാതിരാത്രിയായിരുന്നിട്ടും പലരും വിവരം അറിഞ്ഞ് വന്‍സമ്മര്‍ദം ഉയര്‍ത്തിയതുകൊണ്ടുമാത്രം ആ ലേഖകന്‍ രക്ഷപ്പെടുന്നു. അറസ്റ്റ് ചെയ്യപ്പെട്ടത് വാര്‍ത്തയുടെ പേര

ഭരണഘടനാ ബെഞ്ചിലെത്തിയ ഒരു പത്രപാസ്

ഇമേജ്
ഗവര്‍ണര്‍ നിയമസഭയില്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗം വളരെ പ്രധാനപ്പെട്ട സംഗതി ആയാണ് പരിഗണിക്കപ്പെടുന്നത്. മന്ത്രിസഭ തയാറാക്കിക്കൊടുക്കുന്ന അവകാശവാദങ്ങള്‍ ഗവര്‍ണര്‍ വായിക്കുന്നുവെന്നല്ലാതെ അതില്‍ ഗവര്‍ണറുടേതായി യാതൊന്നും ഇല്ല എന്നത് വേറെ കാര്യം. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ മഹാനേട്ടങ്ങളെക്കുറിച്ച് ഒരു പ്രസംഗവും മൂന്നുമാസം കഴിയുംമുന്‍പ് അതേ മന്ത്രിസഭയുടെ ദുഷ്പ്രവര്‍ത്തികളെക്കുറിച്ച് മറ്റൊരു പ്രസംഗവും ചെയ്യേണ്ടി വന്ന തന്റെ നാണക്കേടിനെക്കുറിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം വിലപിച്ചത് വാര്‍ത്തയായിരുന്നു.  ഇങ്ങനെയൊക്കെയാണെങ്കിലും നയപ്രഖ്യാപന പ്രസംഗം വലിയ വാര്‍ത്തയാണ്. പക്ഷേ, ഒരിക്കല്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒരു പത്രവും റിപ്പോര്‍ട്ട് ചെയ്തില്ല. പത്രലേഖകര്‍ മുഴുവന്‍ പ്രസംഗം ബഹിഷ്‌കരിച്ചതാണ് കാരണം. 1983 ഫെബ്രുവരിയിലുണ്ടായ ആ സംഭവം കേരളചരിത്രത്തില്‍ ആദ്യത്തെ നയപ്രഖ്യാപന ബഹിഷ്‌കരണമായിരുന്നു. ഒരു പക്ഷേ, അവസാനത്തേതും അതായിരിക്കാം. പി. രാമചന്ദ്രന്‍ ആയിരുന്നു ഗവര്‍ണര്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു പഴയകാല കോണ്‍ഗ്രസ് നേതാവായിരുന്നു അദ്ദേഹം. 1977ലെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്

ശങ്കരക്കുറുപ്പും പിന്നെ അഴീക്കോടും വിമര്‍ശിക്കപ്പെട്ടപ്പോള്‍

ഇമേജ്
മലയാള സാഹിത്യ ചരിത്രത്തിലെ വലിയ സംഭവമായിരുന്നല്ലോ 'ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു' എന്ന സുകുമാര്‍ അഴീക്കോടിന്റെ പുസ്തകം. മഹാകവിയും അധ്യാപകനും ഉപന്യാസകനും വിവര്‍ത്തകനും ഗാനരചയിതാവും പില്‍ക്കാലത്തു രാജ്യസഭാംഗവുമായ ജി അന്നു പ്രശസ്തിയുടെ ഉന്നതതലത്തില്‍ നില്‍പ്പായിരുന്നു. 'മഹാകവിത്രയം എന്ന മണ്ഡലത്തിനപ്പുറത്ത് കാവ്യാംബരവീഥിയില്‍ ഒറ്റത്താരക പോലെ കുറുപ്പ് അന്നു പ്രശോഭിച്ചുനിന്നു'എന്നാണ് അഴീക്കോടുതന്നെ അതിനെക്കുറിച്ചെഴുതിയത്. ആ കൃതിയുടെ രചനയെയും അതുണ്ടാക്കിയ പ്രകമ്പനത്തെയുംപറ്റി ഒരു നീണ്ട അധ്യായം തന്നെയുണ്ട് അഴീക്കോടിന്റെ ആത്മകഥയില്‍. അധ്യായത്തിന്റെ തലക്കെട്ട് ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെട്ടു എന്നും. പുസ്തകമിറങ്ങിയ 1963ലും കുറേകാലവും സാഹിത്യലോകത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകമായിരുന്നു ഇത്. ഇപ്പോഴും സാഹിത്യവിദ്യാര്‍ഥികള്‍ക്കിടയിലെങ്കിലും ആ സാഹിത്യസംഭവം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. 'ശങ്കരക്കുറുപ്പ് വധ'ത്തിനു പിന്നിലെ 'ഗൂഢാലോചന' കൂടി വിവരിക്കുന്നുണ്ട് അഴീക്കോട് ആത്മകഥയില്‍. പ്രശസ്ത നിരൂപകന്‍ കുട്ടികൃഷ്ണമാരാരുടെ പ്രോത്സാഹനത്തോടെയാണ് അഴീ

ശങ്കരക്കുറുപ്പും പിന്നെ അഴീക്കോടും വിമര്‍ശിക്കപ്പെട്ടപ്പോള്‍

ഇമേജ്
മലയാള സാഹിത്യ ചരിത്രത്തിലെ വലിയ സംഭവമായിരുന്നല്ലോ 'ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു' എന്ന സുകുമാര്‍ അഴീക്കോടിന്റെ പുസ്തകം. മഹാകവിയും അധ്യാപകനും ഉപന്യാസകനും വിവര്‍ത്തകനും ഗാനരചയിതാവും പില്‍ക്കാലത്തു രാജ്യസഭാംഗവുമായ ജി അന്നു പ്രശസ്തിയുടെ ഉന്നതതലത്തില്‍ നില്‍പ്പായിരുന്നു. 'മഹാകവിത്രയം എന്ന മണ്ഡലത്തിനപ്പുറത്ത് കാവ്യാംബരവീഥിയില്‍ ഒറ്റത്താരക പോലെ കുറുപ്പ് അന്നു പ്രശോഭിച്ചുനിന്നു'എന്നാണ് അഴീക്കോടുതന്നെ അതിനെക്കുറിച്ചെഴുതിയത്. ആ കൃതിയുടെ രചനയെയും അതുണ്ടാക്കിയ പ്രകമ്പനത്തെയുംപറ്റി ഒരു നീണ്ട അധ്യായം തന്നെയുണ്ട് അഴീക്കോടിന്റെ ആത്മകഥയില്‍. അധ്യായത്തിന്റെ തലക്കെട്ട് ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെട്ടു എന്നും. പുസ്തകമിറങ്ങിയ 1963ലും കുറേകാലവും സാഹിത്യലോകത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകമായിരുന്നു ഇത്. ഇപ്പോഴും സാഹിത്യവിദ്യാര്‍ഥികള്‍ക്കിടയിലെങ്കിലും ആ സാഹിത്യസംഭവം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. 'ശങ്കരക്കുറുപ്പ് വധ'ത്തിനു പിന്നിലെ 'ഗൂഢാലോചന' കൂടി വിവരിക്കുന്നുണ്ട് അഴീക്കോട് ആത്മകഥയില്‍. പ്രശസ്ത നിരൂപകന്‍ കുട്ടികൃഷ്ണമാരാരുടെ പ്രോത്സാഹനത്തോടെയാണ് അഴീ

സി.വി.കുഞ്ഞുരാമനും 'ഇരുമ്പുലക്ക'കളും

ഇമേജ്
പത്രജീവിതം  എന്‍.പി.രാജേന്ദ്രന്‍ അഭിപ്രായം ഇരുമ്പലക്കയല്ല എന്ന് ആരെങ്കിലും എപ്പോഴെങ്കിലും പറയുന്നത് കേട്ടിട്ടില്ലാത്തവരും സ്വയം അങ്ങനെ പറഞ്ഞിട്ടില്ലാത്തവര്‍തന്നെയും ചുരുക്കമാണ്. നമ്മുടെ ശൈലിയുടെ ഭാഗമായി മാറിയ ഈ പ്രയോഗത്തിന്റെ ഉപജ്ഞാതാവ് ആരെന്ന് പലരും ഓര്‍ക്കാറില്ല. അത് സി.വി.കുഞ്ഞുരാമന്റെ പ്രയോഗമാണ്. ആരായിരുന്നു സി.വി.കുഞ്ഞുരാമന്‍?  ഒറ്റ വാക്കില്‍ പറയാനാവില്ല. സി.വി.കുഞ്ഞുരാമന്‍ നവോത്ഥാനനായകനും സാമൂഹ്യപരിഷ്‌കര്‍ത്താവും പത്രാധിപരും കവിയും പ്രബന്ധകാരനും ചരിത്രകാരനും അഭിഭാഷകനും ചെറുകഥാകൃത്തും നിരൂപകനും പ്രഭാഷകനും ആയിരുന്നു. ഓര്‍ക്കാന്‍ എളുപ്പമുള്ള ഒന്നുകൂടി-അദ്ദേഹം കേരളകൗമുദി പത്രത്തിന്റെ സ്ഥാപകനാണ്. 1871ല്‍ ജനിച്ചു, 19491 ല്‍ അന്തരിച്ചു. ഇരുമ്പുലക്കപ്രയോഗമല്ല സി.വി.യെ അനശ്വരനാക്കുന്നത്. സ്വസമുദായത്തെ ഉദ്ധരിച്ച് മറ്റു സമുദായങ്ങള്‍ക്കൊപ്പം ഉയര്‍ത്തുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച പോരാളിയായ പത്രാധിപര്‍ എന്ന നിലയിലാണ് അദ്ദേഹത്തെ കേരളം എന്നും ഓര്‍ക്കുക. ഇരുമ്പലക്കയിലേക്കു മടങ്ങാം. എപ്പോഴാണ്, എന്തിനാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടുണ്ടാവുക? ഉറപ്പില്ല. അദ്ദേഹവുമായി സഹവസിച്ചിട്ടുള്ളവര്‍

പോത്തന്‍ ജോസഫിന്റെ സര്‍ട്ടിഫിക്കറ്റ് ജിന്നയ്ക്കു മാത്രം

ഇമേജ്
പത്രജീവിതം എന്‍.പി.രാജേന്ദ്രന്‍ ഇന്ത്യയിലെ പത്രംഉടമകള്‍ക്ക് കോണ്‍ഡക്റ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ യോഗ്യതയുള്ള ഒരാളേ ഉള്ളൂ. സുറിയാനി ക്രിസ്ത്യാനിയും ചെങ്ങന്നൂരുകാരനുമായ സി.ഐ. ജോസഫിന്റെ മകന്‍ പോത്തന്‍ മാത്രം. സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പുമായി 26 പത്രങ്ങളുടെ പത്രാധിപരായിരുന്നു എന്നതാണ് പോത്തന്‍ ജോസഫിന്റെ യോഗ്യത. ഏതെല്ലാം പത്രങ്ങളെന്നോ? മുംബൈയിലെ ബോംബെ ക്രോണിക്കഌല്‍ തുടങ്ങി സി.രാജഗോപാലാചാരിയുടെ സ്വരാജ്യയില്‍ അവസാനിപ്പിക്കുന്നതിനിടയില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സും ഹിന്ദുസ്ഥാന്‍ ടൈംസും ടൈംസ് ഓഫ് ഇന്ത്യയും നാഷനല്‍ ഹെറാല്‍ഡും ഡെക്കാന്‍ ഹെറാള്‍ഡും ഡോണും വോയ്‌സ് ഓഫ് ഇന്ത്യയും പെടും. ഈ പത്രങ്ങളില്‍ നിന്നെല്ലാം ഇറങ്ങിപ്പോന്ന പോത്തന്‍ ജോസഫിനോടു താങ്കള്‍ കണ്ട ഏറ്റവും മാന്യനായ പത്രംഉടമ ആരാണ് എന്നു ചോദിച്ചാല്‍ സംശയലേശമെന്യേ മറുപടി കിട്ടും- മുഹമ്മദാലി ജിന്ന. മുഹമ്മദാലി ജിന്ന മലയാളം ഭാരതത്തിനു സംഭാവന ചെയ്ത ഏറ്റവും വലിയ പത്രാധിപര്‍ ആരെന്നു ചോദിച്ചാല്‍ പോത്തന്‍ ജോസഫ്് എന്ന മറുപടിയേ കിട്ടൂ. മുകളില്‍ പേരെഴുതിയ പത്രങ്ങളേറെയും പോത്തന്‍ ജോസഫാണ് നട്ടുവളര്‍ത്തിയത്. ചിലതിനെ വേറെ ചിലര്‍ നട്ടതാണ്.

മലയാള പത്രപിതാവായി ഒരു കോഴിക്കോട്ടുകാരന്‍

ഇമേജ്
പത്രജീവിതം എന്‍.പി.രാജേന്ദ്രന്‍    മലബാറിലിറങ്ങുന്ന ഒരു പത്രം കണ്ടിട്ട് തിരുവിതാംകൂര്‍ രാജാവിന് ക്ഷ പിടിച്ചു. രാജാവ് ഉടനെ പത്രത്തിന്റെ ഇരുനൂറ് കോപ്പി വരുത്താന്‍ ഉത്തരവിട്ടു. തിരുവനന്തപുരത്തെ സ്‌കൂളുകളിലും കച്ചേരികളിലും സംഗതി വിതരണം രാജാവ് ഏര്‍പ്പാട് ചെയ്യുന്നു. അത്തരമൊരു പത്രം വേറെ കാണില്ല, അത്തരമൊരു രാജാവിനെയും കേരളം വേറെ കണ്ടുകാണില്ല. രാജാവ് ആയില്യം തിരുനാള്‍ മഹാരാജാവ്, പത്രം ചെങ്കളത്ത് കുഞ്ഞിരാമമേനോന്‍ നടത്തിപ്പോന്ന കേരളപത്രികയും. നമ്മുടെ വിഷയം പത്രവും പത്രപ്രവര്‍ത്തകരുമായതുകൊണ്ട് രാജാവിനെ തല്‍ക്കാലം ഉപേക്ഷിക്കാം. ചെങ്കളത്ത് കുഞ്ഞിരാമമേനോനെ പലരും മലയാള പത്രപ്രവര്‍ത്തനത്തിന്റ പിതാവ് എന്ന് വിളിക്കും. കാരണം അദ്ദേഹം ഇറക്കിയ കേരളപത്രികയാണ് യഥാര്‍ത്ഥത്തില്‍ പില്‍ക്കാല പത്രങ്ങള്‍ക്കെല്ലാം മാതൃകയായത്. 1884 ഒക്്‌റ്റോബര്‍ 19 ന് ഇറങ്ങി ആദ്യലക്കം. അതിനും മുമ്പ് 1847 ല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തലശ്ശേരിയിലെ ഇല്ലിക്കുന്നിലാണ് ആദ്യത്തെ പത്രമിറക്കിയതെന്ന് ചരിത്രത്തില്‍ കാണുമെന്നതു ശരിതന്നെ. പക്ഷേ, ഗുണ്ടര്‍ട്ടിന്റെ രാജ്യസമാചാരമോ പശ്്ചിമോദയമോ ഇന്നു കാണുന്ന തരം പത്രങ്ങളുടെ മാതൃകയായിരുന്നില്ല